tag:blogger.com,1999:blog-18602913136717246752024-03-07T22:16:07.533-05:00ദൂരംഇന്നലകള്ക്കും ഇന്നിനുമിടക്കുള്ള ഓര്‍മ്മകളുടെ ദൂരം....Siji vyloppillyhttp://www.blogger.com/profile/09618116601911168425noreply@blogger.comBlogger24125tag:blogger.com,1999:blog-1860291313671724675.post-88299232957557473572012-07-29T10:08:00.001-05:002012-08-07T19:33:03.381-05:00മരണം എന്ന മൂന്നക്ഷരം<div dir="ltr" style="text-align: left;" trbidi="on">
ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ശാന്തമ്മായി ആത്മഹത്യ ചെയ്തത്.ദിവസവും വീട്ടിൽ മുറ്റമടിക്കാൻ വന്നിരുന്നത് ശാന്തമ്മായിയായിരുന്നു.മുറ്റമടിച്ചുകൂട്ടുന്ന കൂനക്കുള്ളിൽ നിന്ന് നിധികളെ പരതിയെടുക്കുക എന്റെ ശീലമായിരുന്നു.ചിലപ്പോൾ ഞാൻ പരതാതെ തന്നെ ഭംഗിയുള്ള വളപ്പൊട്ടുകളും,കോഴിത്തൂവലുകളും,കത്തിപ്പാറകളും അമ്മായി എനിക്കുവേണ്ടി പരതിയെടുത്തുവെക്കും. അന്ന് ഞങ്ങളുടെ ഹിന്ദി പരീക്ഷയായിരുന്നു.രാവിലെ വന്ന് അമ്മായി മുറ്റമടിച്ചു,അമ്മയോട് സംസാരിച്ചു,കിണറ്റിൽനിന്നും ഒരു കുടം വെള്ളം കോരിയെടുത്താണ് വീട്ടിലേക്കു പോയത്.എന്റെ ഹിന്ദി പരീക്ഷകഴിഞ്ഞ് ഞാൻ വീട്ടിലെത്തുമ്പോഴേക്കും അമ്മായി മരിച്ചിരുന്നു.
കത്തുന്ന ചൂടായിരുന്നു അന്ന്.ചെറ്റപുരയുടെ ഓലകൾ തീപിടിക്കും വിധം ചുട്ടു പൊള്ളിയിരുന്നു.<br />
<br />
ഞാൻ,ജിബി,സാബിറ,ഷമീർ.
ഞങ്ങൾ നാലുപേർ വലിയൊരു പ്ലാവിൻ ചില്ലയിൽ കയറിയിരുന്നാണ് മരണം കണ്ടത്.
<br />
<br />
അഴയിൽ വരിയായ് വെയിൽ കാഞ്ഞിരിക്കുന്ന ആനതുമ്പികളും,വാഴയിലയിലിരുന്നു കരയുന്ന ഒറ്റപ്പെട്ടകാക്കയും,മരണ വീട്ടിലേക്ക് ഇഴഞ്ഞു വരുന്ന വാടിയ മുഖമുള്ള മനുഷ്യരും ചേർന്ന വലിയൊരു വല്ലായ്മയായിരുന്നു അന്നത്തെ മരണം. ദിശ തെറ്റി വന്ന കാറ്റുപോലെ ജീവിച്ചിരിക്കുന്ന മനസുകളെ അത് സങ്കടത്താൽ വിറപ്പിച്ചു ആകസ്മികതയാൽ വിഭ്രമിപ്പിച്ചു.<br />
<br />
എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ നോട്ടു ബുക്കിന്റെ താളിൽ ‘മരണമേ..നീയെന്നുമെൻ ഹൃത്തിൽ നിവസിക്കും’ എന്ന് ചങ്ങമ്പുഴ ശെലിയിൽ കോറിയിട്ടത് ആ മരണത്തെ ഓർത്തിട്ടല്ല.ഞാൻ ജനിച്ചയുടൻ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഞങ്ങളുടെ ഇളയച്ഛൻ വാവു ദിവസങ്ങളിൽ വീട്ടിൽ വന്ന് പാൽ ചായ കുടിക്കുകയും ശർക്കര അധികം ഇട്ട അട കഴിക്കുമെന്നും ഞാൻ ഉറച്ചു വിശ്വസിച്ചിരുന്നു.ഇളയച്ഛനെ മറവു ചെയ്ത സമയത്ത് കാലിലും നെറുകയിലുമായ് രണ്ടു ചെമ്പരത്തി ചെടികൾ നട്ടിരുന്നു.കടും ചുവപ്പു നിറത്തിൽ കട്ടിയുള്ള ദലങ്ങളായിരുന്നു പൂക്കൾക്ക്.വേനൽ കാലത്ത് അവ നിറയെ പൂക്കും.ആ പൂക്കൾ പറിക്കാൻ ഞങ്ങൾ ആരും ധെര്യപ്പെട്ടിരുന്നില്ല.വലിയൊരു പുളിമരം അവിടെ ചില്ലകൾ താഴ്ത്തി ചാഞ്ഞു നിന്നിരുന്നു. ചെമ്പരത്തികൾക്കു നടുവിൽ പൊഴിഞ്ഞു വീഴുന്ന പഴുത്ത പുളികളെ ഞങ്ങളാരും ഓടിച്ചെന്നെടുത്തിരുന്നില്ല.
സമർത്ഥനും ഫുട്ബോളുകളെ സ്നേഹിച്ചിരുന്നവനുമായിരുന്ന ഇളയച്ഛൻ കാറ്റുള്ള ദിവസങ്ങളിൽ ബോളിനെ ആഞ്ഞടിക്കുമെന്നും രാത്രികാലങ്ങളിൽ അച്ഛന്റെ സൈക്കിൽ പെഡൽ തിരിച്ചുകളിക്കുമെന്നുമുള്ള വായ്മൊഴികളെ ഞാൻ തെളിവുകളൊന്നുമില്ലാതെ തന്നെ വിശ്വസിച്ചു. അകാല മരണങ്ങൾ ഊഹിക്കുന്നതിലുമപ്പുറം ഭീകരങ്ങളായിരുന്നു.അതിനെ കുറിച്ചുള്ള ഓർമ്മകളാകട്ടെ ദുരൂഹവും പേടിപ്പെടുത്തുന്നതുമായിരുന്നു.
<br />
<br />
<br />
നവീന്റെ മരണത്തെ അക്ഷരങ്ങളാൽ എങ്ങിനെയാണ് അടയാളപ്പെടുത്തേണ്ടതെന്നറിയില്ല.അനുസ്മരിച്ചും,എഴുതി മലിനമാക്കിയും മറന്നു കളയാനുള്ള ഉപാധിയല്ല അവനെനിക്ക്. അധികം സുഹൃത്തുക്കളില്ലാത്ത എനിക്ക് എങ്ങിനെയോ കിട്ടിയ ഒരു സുഹൃത്ത്.ചേച്ചീ എന്ന് മധുരമായ് വിളിച്ച് മെയിലുകളയക്കുന്ന,ഇതുവരെ കണ്ടിട്ടില്ലെങ്കിലും വിശ്വാസവും സ്നേഹവും ആർജിച്ചെടുത്ത സൗമ്യമായ യൗവനം.
വർഷങ്ങൾക്കു മുമ്പ് ‘പുഴ മാഗസിനിൽ’ നവീൻ ജോർജ് എഴുതിയ കവിത വായിച്ച് അഭിനന്ദന മറിയിച്ചതിലൂടെയായിരുന്നു തുടക്കം. അതിനു മറുപടിയായ് ഒരു ചെറിയ മെയിൽ എനിക്കു വന്നു. സന്തോഷവും,ആത്മവിശ്വാസവും,നന്ദിയും അറിയിക്കുന്ന കുറിപ്പ്. നവീനന്ന് സ്വന്തമായി മെയിൽ ഐ.ഡി ഉണ്ടായിരുന്നില്ല.മറ്റാരുടേയോ ഐ.ഡിയിൽ നിന്നായിരുന്നു മെയിലയച്ചത്.അന്ന് ഞാൻ ബ്ലോഗ് തുടങ്ങിയിട്ട് കുറച്ച് മാസങ്ങളേ ആയിട്ടുണ്ടായിരുന്നുള്ളു. എന്റെ ബ്ലോഗിന്റെ ലിങ്കിനൊപ്പം ‘ഇതുപോലൊന്നു തുടങ്ങൂ’ എന്നു പറഞ്ഞ് ഞാൻ പിന്നേയും മെയിൽ അയച്ചു. കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയില്ലെന്നും പഠിച്ചു വരുന്നതേയുള്ളുവെന്നുമായിരുന്നു മറുപടി.പിന്നേയും പുഴയിൽ കവിതകൾ വന്നു ഇടക്ക് കഥകളും.സ്ഥിരമായ് നവീൻ എനിക്ക് ലിങ്ക് അയച്ചു തന്നു.ഞാൻ എല്ലാം വായിച്ച് സ്ഥിരമായ് മറുപടി അയച്ചു.പിന്നീട് കുറെക്കാലം അനക്കമില്ലായിരുന്നു. <br />
<br />
അങ്ങിനെയൊരിക്കൽ എന്റെ കഥയുടെ താഴെ ‘ജ്യോനവൻ’ എന്ന പേരിൽ ‘പൊട്ടക്കലം’ എന്ന ബ്ലോഗുടമയുടെ കമന്റു വന്നു.അതിനു പിന്നാലെ വലിയൊരു മെയിലും.ജ്യോനവൻ എന്നത് താനാണെന്നും ബ്ലോഗിങ്ങ് തുടങ്ങിയെന്നും ഇനി കവിതകൾ കൂടുതൽ എഴുതുമെന്നും സൂചിപ്പിച്ചുകൊണ്ടായിരുന്നു മെയിൽ.
<br />
<br />
‘നവീൻ എന്ന പേര് വെളിപ്പെടുത്തുന്നില്ല.ചേച്ചി അതാരൊടും പറയരുത്’.
നിന്റെ പേര് ഇപ്പോൾ വെളിപ്പെടുത്തുമെന്ന് പറഞ്ഞ് ഞാനവനെ ഇടക്ക് ഭീഷണിപ്പെടുത്തും. <br />
<br />
ഇരുപതുകളിലെത്തിയ ചെറുപ്പക്കാരനാണെന്ന് അവനെന്ന് ഒരിക്കലും തോന്നിയിരുന്നില്ല. കൌംആരത്തിലെത്തിയ കുറച്ചൊരു ഉൾവലിഞ്ഞ,കുതൂഹലതയും,പ്രതീക്ഷകളുമുള്ള ഒരു ചെറിയ നക്ഷത്രം.അതുകൊണ്ടു തന്നെ അവന്റെ മെയിലുകളിൽ ആതമനൊമ്പരങ്ങൾ ഒട്ടും തന്നെ ഉണ്ടായിരുന്നില്ല വേദനകൾ ഉണ്ടെങ്കിൽ തന്നെ അത് മറ്റുള്ളവരോട് പങ്കുവെച്ച് അവരെ അസ്വസ്ഥരാക്കാൻ അവനിഷ്ടപ്പെട്ടിരുന്നില്ല.
പൊട്ടക്കലം കവിതകൾകൊണ്ട് നിറഞ്ഞു.കവിതകളിലെ പക്വത വായക്കാരെ കൊണ്ടു വന്നു. ‘എനിക്ക് നല്ല കവിതകൾ തിരിച്ചറിയാനാവില്ലെന്നും അതുകൊണ്ട് കമന്റുകൾ പ്രതീക്ഷിക്കരുതെന്നും ഞാൻ മുമ്പേ പറഞ്ഞിരുന്നു.<br />
<br />
’നിനക്ക് കുറച്ചു കൂടി ലളിതമായ് എഴുതിക്കൂടെ.പൂക്കൾ,മഴ,നൊസ്റ്റാൾജിയ..എന്നെപ്പോലുള്ള വായനക്കാർക്ക് എളുപ്പത്തിൽ മനസിലാകുന്ന ഭാഷയിൽ‘
അതു ചേച്ചി തന്നെ കുത്തിപ്പിടിച്ചിരുന്നെഴുതിയാൽ മതി’ എന്നായിരുന്നു ഒരുപാട് സ്മെയ്ലികൾ ഇട്ട ആ മറുപടി.
<br />
<br />
‘ഞാൻ നിന്നെ എത്രമാത്രം കളിയാക്കുന്നു. നിനക്ക് പ്രതിരോധിച്ചുകൂടെ ആൺകുട്ടികളായാൽ ഇത്ര പാവങ്ങളാകരുത്’ ഒരിക്കൽ ഞാനെഴുതി.
<br />
<br />
‘ഞാനെന്തെങ്കിലും എഴുതിയാ ചേച്ചിക്ക് വിഷമമായെങ്കിലോ? ചേച്ചിയുടെ സൗഹൃദം എന്നെന്നേക്കുമായ് എനിക്ക് നഷ്ടപ്പെടും എനിക്കത് പേടിയാണ്.<br />
<br />
ആ മറുപടി എന്നെ ഏറെ സന്തോഷിപ്പിച്ചു.കാണാതെയും കേൾക്കാതെയും സ്നേഹത്തെ പ്രസരിപ്പിക്കുന്ന അത്ഭുതമാണ് അക്ഷരങ്ങൾ എന്ന് എനിക്ക് ബോദ്ധ്യപ്പെട്ടു.
<br />
<br />
ഒരിക്കൽ അവനെഴുതി ’എനിക്കിപ്പോൾ ഓവർ ടൈം പണിയാണു ചേച്ചി.പുരപണി നടക്കുന്നു അതിനു ശേഷം കല്ല്യാണം നടത്തണമെന്ന് വീട്ടുകാർ പറയുന്നു.പൈസക്കും ആവശ്യമുണ്ട്.അതുകൊണ്ട് കൂടുതൽ പണികൾ ചെയ്യുന്നു.<br />
<br />
‘കല്ല്യാണമുണ്ടെങ്കിൽ ചേച്ചി വരണം’<br />
‘വരാം’ <br />
‘ഉറപ്പാണോ’? <br />
<br />
‘ഉറപ്പ്.<br />
എനിക്ക് നിന്നെ കാണണം എന്നുണ്ട്.കല്ല്യാണം വെക്കേഷൻ സമയത്ത് വെക്കണം.
’ശ്രമിക്കാം ചേച്ചി‘
’എടാ ഒരു കവി പ്രണയിക്കുകയോ -വിവാഹം കഴിക്കുകയോ പ്രണയിക്കുകയോ - നിരാശരാകുകയോ ഒക്കെയാണ് പതിവ്. ഞങ്ങൾ വായനക്കാർക്ക് അതൊക്കെ ഒരു മുതല്‍ക്കൂട്ടാണ്. നിനക്കിതെന്തുപറ്റി?
വീണ്ടും ചിരിയായിരുന്നു മറുപടി.<br />
<br />
‘നീയെനിക്ക് ഫോട്ടോ അയച്ചുതരാമെന്നു പറഞ്ഞിട്ട് ഒന്നും കണ്ടില്ലല്ലോ? എനിക്ക് നിന്റെ മുഖമൊന്നു കാണണമെന്നുണ്ട്.
പിറ്റേന്നുതന്നെ ഫോട്ടോ വന്നു.<br />
<br />
’ഇതു നിന്റെ ഫോട്ടോയല്ല.കപ്പടാമീശ നിനക്ക് ഒട്ടും ചേരുന്നില്ല.എന്റെ മനസിൽ നീയൊരു കൊച്ചു പയ്യനാണ്.<br />
<br />
‘എന്നാൽ അങ്ങിനെ’.
<br />
<br />
പിന്നെ കുറെക്കാലം അവന്റെ വിശേഷമൊന്നുമുണ്ടായിരുന്നില്ല. പണിത്തിരക്കിലായിരിക്കുമെന്ന് ഞാനൂഹിച്ചു. കുടുംബകാര്യങ്ങളുമായ് ഞാനും തിരക്കിലായിരുന്നു.2009 ലെ ബൂലോക കവിത ഓണപ്പതിപ്പിൽ ‘പ്രണയം എന്ന മൂന്നക്ഷരം’ എന്നപേരിൽ ഞാനൊരു കഥ എഴുതിയിരുന്നു. കഥ പബ്ലീഷായാൽ അഭിപ്രായങ്ങൾ വരുക പതിവാണ്.ആദ്യം വന്നത് അവന്റെ മെയിലായിരുന്നു.
‘ചേച്ചീ കഥ ഒത്തിരി ഇഷ്ടപ്പെട്ടു.പ്രത്യേകിച്ച് കഥയുടെ പേര്. പക്ഷെ ഒരു പാട് അക്ഷരത്തെറ്റുകളുണ്ട് ഞാനതൊക്കെ നോട്ട് ചെയ്ത് തിരുത്തി അയക്കുന്നു.പറ്റുമെങ്കിൽ തിരുത്തൂ’
അടിയിലായി ഇരുപതില്ലധികം അക്ഷരത്തെറ്റുകൾ അവൻ തിരുത്തി അയച്ചിരുന്നു. ഞാൻ വലിയൊരു നന്ദി പറഞ്ഞു.
‘നന്ദിയൊന്നും വേണ്ട ചേച്ചി ഇനിയും എഴുതിയാൽ മതി’.
രണ്ടു ദിവസത്തിനു ശേഷം അവിചാരിതമായ് അവനെ ജി ചാറ്റിൽ കണ്ടു.സമയനഷ്ടം പരിഗണിച്ച് ചാറ്റു ചെയ്യാൻ എനിക്ക് മടിയാണ്.. നവീനെ കണ്ടപ്പോൾ വിശേഷം തിരക്കണമെന്നുതോന്നി. എന്റെ കയ്യിൽ ആകെ പത്തു മിനുട്ടേ ഉണ്ടായിരുന്നുള്ളു. ഇളയമകനെ സ്കൂളിൽ നിന്നും വിളിച്ചുകൊണ്ടുവരേണ്ട സമയം അടുത്തുകൊണ്ടേയിരിക്കുന്നു.<br />
<br />
ഞാൻ കല്ല്യാണത്തെപ്പറ്റിയും വീടുപണിയെപ്പറ്റിയും ചോദിച്ചു.അവൻ എന്റെ വീട്ടുവിശേഷങ്ങളും.
<br />
<br />
‘അപ്പൂനെ സ്കൂളിൽ നിന്നും വിളിച്ചോണ്ടു വരണം എനിക്ക് പോകാൻ സമയമായി’.
<br />
<br />
‘കുറെ നാളായില്ലേ ചേച്ചിയെ കണ്ടിട്ട്.ഇനിയും വിശേഷങ്ങൾ ചോദിക്കാനുണ്ടായിരുന്നു’.<br />
<br />
‘ലേറ്റായടാ..ഇനി പറന്നാലെ സ്കൂളിൽ സമയത്തിനെത്തൂ’. <br />
<br />
‘ജാഗ്രത ചേച്ചീ’<br />
<br />
‘ഞാൻ വണ്ടിയിടിച്ചു തട്ടിപോകുമെന്നാണോ’?<br />
<br />
‘അയ്യോ..അതിനുള്ള സമയമൊന്നും നമുക്കായിട്ടില്ല ചേച്ചീ’<br />
<br />
അതായിരുന്നു അവന്റെ അവസാനത്തെ വരികൾ.പിന്നീട് ഞങ്ങൾ മിണ്ടിയിട്ടില്ല.<br />
<br />
ജ്യോനവന് ആക്സിഡണ്ട് പറ്റിയെന്നും വളരെ സീരിയസാണെന്നും പറഞ്ഞ് നാട്ടിൽ നിന്നും ഒരു സുഹൃത്ത് ഫോൺ ചെയ്യുമ്പോൾ ഞാനൊരു വലിയ തണ്ണിമത്തങ്ങയെ നെടുകെ മുറിക്കുകയായിരുന്നു. പ്രകൃതിയുടെ സുന്ദരമായ സൃഷ്ടിയുടെ സുന്ദമായ മരണം!<br />
<br />
‘അത്രക്കും പേടിക്കേണ്ടതുണ്ടോ’? ഞാൻ സുഹൃത്തിനോടു ചോദിച്ചു.<br />
<br />
‘അറിയില്ല.’ <br />
‘അത്രക്കും സീരിയസാണോ’?<br />
<br />
‘അറിയില്ല’.<br />
<br />
അന്നത്തെ ദിവസം ചൂടും തണുപ്പും അധികമില്ലാതെ കൃത്യമായ അനുപാതത്തിലുള്ളതായിരുന്നു. നല്ല ദിവസത്തെ അഘോഷിക്കാൻ അയൽ വാസികൾ പുറത്ത് വെയിൽ കാൻജ്ഞിരുന്നു് ബിയറുകൾ കുടിച്ചു.ചിലർ പുല്ലുവെട്ടി നിരപ്പാക്കി.മറ്റുചിലർ ചെടിക്ക് തടമെടുത്തു.<br />
<br />
പരിഭ്രാന്തിവരുമ്പോൾ എനിക്ക് ഛർദ്ദിക്കാനായ് വരും. കാഴ്ച്ചകൾ മങ്ങും. ഭൂമിപെട്ടന്ന് വിരൂപയായതുപോലെ. പച്ച മഞ്ഞയായതുപോലെ വെളുപ്പ് കറുപ്പായതുപോലെ .മത്തുപിടിച്ചതുപോലെ അന്നു മുഴുവൻ ഞാൻ കിടന്നുറങ്ങി.
നവീൻ തിരിച്ചു വരുമെന്ന് എന്റെ മനസ്സ് ഉറപ്പുതന്നു. ചില്ലകളിൽ കവിതകൾ പൂക്കും. കണ്ണുകൾ വീണ്ടും നക്ഷത്രങ്ങളാകും. ഇതൊരു ചെറിയ വരൾച്ച മാത്രമാണ്.<br />
<br />
‘തിരിച്ചൂ വരൂ കുട്ടീ..ചേച്ചിക്കു വല്ലാതെ പേടിയാകുന്നുവെന്നും പറഞ്ഞ് അവന് ഞാനൊരു മെയിലയച്ചു.പ്രിയപ്പെട്ടവരുടെ വാക്കുകൾ,പ്രാർത്ഥനകൾ,അക്ഷരങ്ങൾ ജീവിതകോശങ്ങളെ തിരിച്ചുറപ്പിക്കുമെന്ന എന്റെ അയഞ്ഞ വിശ്വാസം.
’മരിക്കാനുള്ള സമയം നമുക്കായില്ല ചേച്ചീ‘ എന്ന് എന്നെ ബോദ്ധ്യപ്പെടുത്തിയവൻ സ്വയം മരണത്തിലേക്ക് ആഴ്ന്നുപോയെന്ന് ഞാനെങ്ങനെ വിശ്വസിക്കാനാണ്.<br />
<br />
ഒക്ടോബർ 4 -2009 മരണം സ്ഥിതീകരിച്ചു. ഒരു കവിയെ,മകനെ,സുഹൃത്തിനെ ജീവിതത്തിൽ നിന്നും അടർത്തിയെടുത്ത് മരണം കൃതാർത്ഥനായി. ശ്വാസത്തിനും മരണത്തിനും ഇടയിൽ കിടന്നു പിടഞ്ഞ് വേദനിക്കാതെ സംഭവിക്കേണ്ടത് സംഭവിച്ചതിൽ ആശ്വാസംകൊണ്ട് മുന്നോട്ടുപോകാനായ് ജീവിതം എന്നോടു പറഞ്ഞു.ആദ്യമായി മരണത്തിനോട് ഞാൻ നന്ദി പറഞ്ഞു.
നവീനയച്ച മെയിലുകൾ ഇപ്പോഴും ഞാൻ തുറന്നു നോക്കാറുണ്ട്.ജീവിതാസക്തിയുള്ള അക്ഷരങ്ങൾ.ഇനിയും പൊടിച്ചു തളിർക്കേണ്ടിയിരുന്ന കവിതകൾ.
’ചേച്ചി എന്റെ കല്ല്യാണത്തിനു വരില്ലേ?‘ എന്ന ചോദ്യം നിരാശയുടെ കൊളുത്തിടാനായ് മനസ്സിൽ ഇപ്പോഴും കയറിയിറങ്ങാറുണ്ട്.
പരസ്പരം കാണണമെന്നാഗ്രഹിച്ചിരുന്നവർ.പക്ഷേ ഒരിക്കലും കാണാതിരുന്നവർ. ജീവിതമേ നിന്റെ വിചിത്രയിൽ മനുഷ്യരെന്നും അത്ഭുതപ്പെട്ടിട്ടേയുള്ളു.
<br />
<br />
നവീന്റെ ജീവിതത്തെപ്പറ്റിയോർക്കുന്നതുപോലെ തന്നെ മരണത്തെപ്പറ്റിയും ഞാനോർക്കാറുണ്ട്.ഞാനന്നു വായിച്ചു തീർത്ത ചേതൻ ഭഗതിന്റെ പുസ്തകം,മകൻ പാടിയ നേഴ്സറിപ്പാട്ട്,സ്റ്റോപ്പ് സിഗനലിൽ നിർത്താതെ കടന്നുപോയ ഹോണ്ട സി.ആർ.വി, മരണത്തിന്റെ നിഴലുള്ള എന്യ യുടെ പാട്ടുൾ,അരിമണിയെ ചുമന്നുകൊണ്ടുള്ള ഉറുമ്പുകളുടെ ഘോഷയാത്ര.
ചില ഓർമ്മകളെ ഞാൻ അങ്ങിനെയാണ് സംസ്കരിച്ചുവെക്കുക.ചിലരുടെ മരണത്തെപ്പറ്റിയോർക്കുമ്പോൾ ജീവിതത്തെപ്പറ്റിയോർമ്മവരും,ജീവിതത്തെപ്പറ്റിയോക്കുമ്പോൾ മരണത്തെയും.</div>Siji vyloppillyhttp://www.blogger.com/profile/09618116601911168425noreply@blogger.com7tag:blogger.com,1999:blog-1860291313671724675.post-65872487441832041922009-06-02T08:05:00.001-05:002009-06-02T08:18:59.255-05:00പക്ഷിയുടെ മരണം.മരണം ഒരിക്കല്‍ കടന്നുവരും.<br /><br />എന്നേയും നിന്നേയും-<br /><br />ഉടലോടെ ദ്രവിപ്പിക്കും.<br /><br />മണ്ണിനടിയില്‍ കിടന്ന്-<br /><br />ഞാന്‍ നിന്റെ ഹൃദയം തിരയും.<br /><br />സ്നേഹത്താല്‍ തുടിച്ച-<br /><br />സ്വാതന്ത്ര്യ പരാഗങ്ങള്‍ കൊഴിച്ച-<br /><br />ഹൃദയത്തിനെങ്ങനെ ദ്രവിക്കാനാകുമെന്ന് <br /><br />വിരലുകളില്‍ ഉമ്മവെച്ച്-<br /><br />നിന്നോടു ഞാന്‍ ചോദിക്കും.Siji vyloppillyhttp://www.blogger.com/profile/09618116601911168425noreply@blogger.com23tag:blogger.com,1999:blog-1860291313671724675.post-17778232923711823662009-04-28T00:12:00.002-05:002009-04-28T00:29:21.047-05:00പേടിഎന്റെ മകന്<br /><br />എല്ലാ കുട്ടികളുടെ പോലെയും കുസൃതിയുള്ള ഒരു ചെക്കന്.<br /><br />'മുത്തുരാജ' എന്നും 'പച്ചക്കുതിര' എന്നും 'പൊട്ടന്' എന്നും ഞാന്‍ അവനെ വിളിച്ചു.<br /><br />മുത്തുരാജ എന്റെ തറവാട്ടിലെ നായക്കുട്ടിയുടെ പേരായിരുന്നു. മുത്തുരാജ എന്റെ കൂടെ കളിച്ചു,ഉണ്ടു,ഉറങ്ങി എന്റെ കുട്ടിക്കാലത്തിന്റെ ഏറ്റവും തെളിമയാര്‍ന്ന ചിത്രം മുത്തുരാജയുടെ കൂടെയുള്ള കളികളായിരുന്നു. ചില സമയങ്ങളില്‍ കഠിനമായ ഗൃഹാതുരത എന്നില്‍ പടരും ആ സമയത്തൊക്കെ ഞാനെന്റെ മകനെ മുത്തുരാജ എന്നു വിളിക്കും.<br />'പച്ചക്കുതിര' എന്ന് ഞാനെന്റെ മകനെ എന്തിനു വിളിക്കുന്നു എന്ന് എനിക്കുതന്നെ അറിയില്ല ഒരു പക്ഷെ ഐശ്വര്യം,അഭിവൃദ്ധി എന്നിവ പച്ചക്കുതിരയുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്ന അന്ധവിശ്വാസം പിടിച്ച നാട്ടില്‍ കുറച്ചുനാള്‍ വളര്‍ന്ന പെണ്ണായതുകൊണ്ടായിരുന്നിരിക്കണം ഞാനവനെ പച്ചക്കുതിര എന്നു വിളിച്ചത്.<br /><br />'പൊട്ടന്' എന്ന് ഞാനെന്റെ മകനെ വിളിക്കുന്നത് ഏറ്റവും ദേഷ്യം വരുന്ന സന്ദര്‍ഭങ്ങളിലാണ്. 'അടിച്ചു നിന്റെ കരണക്കുറ്റി തെറിപ്പിക്കും പൊട്ടാ' എന്ന് ഞാനപ്പോള്‍ അലറും. ആ സമയത്ത് മകന് തലകുനിച്ചു നില്ക്കും, ചിലപ്പോള്‍ തുടകളില്‍ നഖം കൊണ്ട് മാന്തി മിണ്ടാട്ടം മുട്ടിയതു പോലെ ചാഞ്ഞു നില്ക്കും, അന്നേരം അവന്റെ കണ്ണുകള്‍ എന്നോട് യാചിക്കും. <br /><br />എനിക്കും എന്റെ മകനും ചില പ്രത്യേക നിമിഷങ്ങളുണ്ട്. പടിഞ്ഞാപ്പുറത്തെ പുളിമരത്തിന്റെ താഴത്തെ ചില്ലയില്‍ കയറി ഞങ്ങള്‍ കാലാട്ടിയിരിക്കും. ചിലപ്പോള്‍ അവനെന്റെ ചുമലിലേക്കു ചായും. ഞങ്ങള്‍ ആകാശത്തെക്കുറിച്ചു പറയും.<br /><br />മേഘങ്ങള്‍..കിളികള്‍,പട്ടങ്ങള്‍,വിമാനങ്ങള്‍.....<br /><br />ഒരിക്കലവന്‍ പറഞ്ഞു - 'അമ്മേ ഞാനൊരിക്കല്‍ ആകാശത്തിലേക്കു പോകും ഒരു വിമാനത്തെ പിടിച്ചുകൊണ്ടു വന്ന് അമ്മയ്ക്കു തരും അല്ലെങ്കില്‍ ഒരു കിളിയായ് മേഘത്തിലേക്ക് പറന്നുപോകും'.<br /><br />എന്റെ മകന്, അവന് എന്റെ ചിന്തകളാണ്. കുട്ടിക്കാലത്ത് ഞാനും ഇങ്ങനെയായിരുന്നു. പാടവരമ്പില്‍ മലര്‍ന്നു കിടന്ന് വിമാനങ്ങളുടേയും പക്ഷികളുടേയും എണ്ണമെടുക്കും.ഒരു കിളിയെന്ന് മനസ്സില്‍ സങ്കല്‍പ്പിച്ച് കടും നീല മേഘത്തിലേക്ക് പറന്നുപോകും. ഒരു കവിയായിരുന്നെങ്കില്‍ ഞാന്‍ എത്രമാത്രം കവിതകളെഴുതിയേനെ..അലങ്കാരങ്ങളും ചിഹ്നങ്ങളും കോറിയിട്ട് ജീവിതത്തെ അളന്നിട്ടേനെ..<br /><br /><br />എന്റെ മകന് ഒരു പക്ഷേ ഒരു കവിയാകും. വാക്കുകളിലൂടെ അവന് ക്ഷുഭിതനാകും,ഭൂമിയെപ്പറ്റി വാ ങ്മയ ചിത്രങ്ങള്‍ അവന് കോറിയിടും.<br /><br /><br /><br /><br /><br />ഒരു ശനിയാഴ്ച്ച ഉച്ചനേരത്താണ് എന്റെ മകനെ കാണാതായത്. രാവിലെ സ്കൂളില്‍പോയി,ഉച്ചയായപ്പോള്‍ തളര്‍ന്നാണു വന്നത്. ഞാനവന് മുട്ടവറുത്ത് ചോറുകൊടുത്തു,പാലില്‍ ഹോര്‍ലിക്സിട്ട് കുടിക്കാന്‍ കൊടുത്തു. പിന്നീടവന് പുറത്തുപോയി സൈക്കിള്‍ ചവിട്ടി.. വാതില്‍ തുറന്ന് അകത്തു കയറുന്ന ശ്ബ്ദം ഞാന്‍ കേട്ടതാണ്.ഞാനപ്പോള്‍ കൂട്ടുകാരിയുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു. ടി.വി ഓണായിരുന്നു,വാഷിങ്ങ് മെഷീന് തുണികള്‍ നിറഞ്ഞ് കുലുങ്ങിയിരുന്നു. മകന് പുറത്തു കളിക്കുമ്പോഴൊക്കെ ഒരു കണ്ണ് ഞാന്‍ സ്വയം സൂക്ഷിക്കുകയും മറ്റേ കണ്ണിന്റെ കാഴ്ച്ച പൂര്‍ണ്ണമായും മകനായ് നീക്കിവെക്കുകയുമാണ് പതിവ്. പക്ഷേ അന്ന് എന്താണ് എനിക്ക് സംഭവിച്ചത്?<br /><br /><br />മൂന്നരനേരത്ത് ചായയുണ്ടാക്കി,ബിസ്ക്ക റ്റെടുത്ത് മേശപ്പുറത്ത് വെച്ചപ്പോഴാണ് ഞാനെന്റെ നഷ്ടത്തെ തിരിച്ചറിഞ്ഞത്.<br /><br />വീടാകെ ഞാന്‍ അരിച്ചു പെറുക്കി ,അവന്റെ കൂട്ടുകാരുടെ വീട്ടിലേക്കെല്ലാം ഫോണ്‍ ചെയ്തു,റോട്ടിലൂടെ അവന്റെ പേരു ചൊല്ലി വിളിച്ചുകൊണ്ട് അലഞ്ഞു. എന്റെ മകന് എന്നോടു പറയാതെ എങ്ങും പോകാത്തവനാണ്. എട്ടു<br />വയസ്സു കഴിഞ്ഞിട്ടും ഷര്‍ട്ടിന്റെ കുടുക്കിടാന്‍ പോലും അവനു ഞാന്‍ തന്നെ വേണം.ഒരു പഴം തൊലി ഉരിയണമെങ്കില്‍ പോലും അവന് അമ്മേ എന്നു വിളിക്കും.<br /><br />വാച്ചില്‍ സെക്കന്റുകള്‍ മായുന്നതുപോലും എന്നെ ഭയപ്പെടുത്തി. സൂര്യന് ചാഞ്ഞു തുടങ്ങുകയാണ്. ഭര്‍ത്താവിനെ വിളിക്കുവാനായി ഫോണ്‍ കയ്യിലെടുത്തു, എന്റെ അശ്രദ്ധയാണ് അവനെ നഷ്ടപ്പെടുത്തിയത്,ഞാന്‍ ഫോണ്‍ താഴെ വെച്ചു. <br /><br />കുറച്ചുനേരം ആലോചിച്ചു നിന്നതിനുശേഷം മായയെ ഫോണില്‍ വിളിച്ചു.മായ എന്റെ ബാല്യകാല സുഹൃത്താണ് അവള്‍ക്ക് എന്നെ സഹായിക്കാന്‍ കഴിഞ്ഞേക്കും. ഒരു ചെറിയ നിര്‍ദ്ദേശം പോലും എന്നെ തൃപ്തിപ്പെടുത്തുന്ന സമയമായിരുന്നുവത്.<br /><br /><br />"അപരിചിതരാരെങ്കിലും കുട്ടിയോടു മിണ്ടുന്നതു നീ ശ്രദ്ധിച്ചിട്ടുണ്ടോ"?<br /><br />സ്കൂളില്‍ പതിവായി കൊണ്ടുവിടുന്ന ഓട്ടോറിക്ഷാ ഡ്രെവറും ,മീന്‍ വില്ക്കാന് വരുന്ന വറീദേട്ടനും,ദിവസവും പത്രം കടം വാങ്ങി വായിക്കാന്‍ വരുന്ന രാവുണ്ണിയും അപരിചിതരല്ല. റോഡു വക്കിലുള്ള വിടായതുകൊണ്ട് എപ്പോഴും അപരിചിതര്‍ വിടിനു മുന്നിലൂടെ കടന്നുപോകും .നഗരം അപരിചിതത്വത്തെ ദിവസം തോറും വര്‍ദ്ധിപ്പിക്കുന്നു.<br /><br /><br />"ഇല്ല ഞാന്‍ ശ്രദ്ധിച്ചിട്ടില്ല"<br /><br />" എങ്കില്‍ ശ്രദ്ധിക്കേണ്ടിയിരുന്നു. കുഞ്ഞുണ്ണിയുടെ ദുര്‍മരണം നീ മറന്നുവോ?"<br /><br /><br />മായ ഔചിത്യബോധം തൊട്ടു തീണ്ടാത്തവളാണ്. മനുഷ്യാവസ്ഥകളൊന്നും അവള്‍ക്കു പ്രശ്നമല്ല. 'കുഞ്ഞുണ്ണിയുടെ ദുര്‍മരണം' അതിന് എന്തു പ്രസക്തിയാണിവിടെ ഉള്ളത്. എന്റെ മകനെ കുറച്ചു സമയത്തേക്കു മാത്രം എനിക്കു നഷ്ടപ്പെട്ടിരിക്കുന്നു എന്നേ ഞാനവളോടു പറഞ്ഞുള്ളു.<br /><br /><br />ഫോണ്‍ താഴെവെച്ചു. റോഡില്‍ ഇറങ്ങിനിന്ന് വീണ്ടും മകനെ നോക്കി. കുറച്ചു ദിവസമായി പകലിനു നീളം കൂടുതലാണ്. വഴിയില്‍ കണ്ട കുട്ടികളോടൊക്കെ മകനെ കണ്ടോയെന്ന് വിളിച്ചു ചോദിച്ചു. അപരിചിതരോടുപോലും മകന്റെ രൂപവും പ്രായവും വിവരിച്ചു.<br /><br />ഗേറ്റിന്റെ കുറ്റിയിടാതെ പിന്തിരിഞ്ഞു നടന്നു. മഞ്ഞ റോസിന്റെ താഴെ മകന്റെ ഇഷ്ടപ്പെട്ട കളിപ്പാട്ടം കിടക്കുന്നു,മുമ്പെങ്ങുമില്ലാത്ത വാത്സല്യത്തോടെ അതിനെ കയ്യിലെടുത്ത് ഷാളുകൊണ്ട് തുടച്ച് ചുണ്ടിനോടമര്‍ത്തി.<br /><br />വീടിനു പിന്നില്‍ അടഞ്ഞുകിടന്നിരുന്ന മോട്ടോര്‍ പുരയില്‍ മകനെ ഒന്നുകൂടെ നോക്കി. എന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് നഗരത്തില്‍ പഴയൊരു വിടു കണ്ടുപിടിച്ചത്. കിടപ്പുമുറിയുടെ കഴുക്കോലിനുമുകളില്‍ നിന്ന് എപ്പോഴും പല്ലികള്‍ അടര്‍ന്നു വീഴും,എലികള്‍ ഓടി നടക്കും. വെട്ടിയൊതുക്കാത്ത ചെടികള്‍ക്കിടയിലുടെ ഒരു മഞ്ഞ ചേര സ്ഥിരമായി ഇഴയും. എങ്കിലും ആദ്യമായാണ് പഴയ വീട് എന്നെ ഇത്രയും ഭയപ്പെടുത്തിയത്.<br /><br />പുളിമരത്തിനു താഴെയും,കുടുസു മുറികളിലും മകനെ ഒന്നുകൂടി നോക്കി.<br /><br />മായയുടെ സംസാരം നെഞ്ചിനെയിട്ടു തിളപ്പിക്കുന്നുണ്ട്.'കുഞ്ഞുണ്ണിയുടെ മരണം' എന്നും ദുരൂഹമാണ്.<br /><br />നാട്ടുകാര്‍ കുഞ്ഞുണ്ണിയുടെ മരണത്തെപ്പറ്റി പറയുന്നതിങ്ങനെയാണ്.<br /><br />'പോലീസ് നായ കടവുവരെ മണപ്പിച്ചുപോയി.കുട്ടി മരിച്ചു പൊന്തിയ പൊട്ടകുളക്കരക്കടവില്‍ നിന്ന് അവന്റെ അഴിച്ചുവെച്ച ട്രൗ സറും അതിന്റെയടുത്ത് പകുതി വലിച്ച് ചവിട്ടി ഞെരിച്ച ബീഡിക്കുറ്റികളും കണ്ടെത്തി. തുടയിലും ലിംഗത്തിനു ചുറ്റും കരിനീല പടര്‍ന്നിരുന്നു. പോലീസും കൈമലര്‍ത്തി'<br /><br /><br />'കുഞ്ഞുണ്ണിയുടെ മരണം' അതിന് എന്റെ മകന്റെ നഷ്ടവുമായി യാതൊരു ബന്ധവുമില്ല.<br /><br /><br />കുറച്ചുകഴിഞ്ഞപ്പോള്‍ ഫോണ്‍ വീണ്ടും ബെല്ലടിച്ചു.<br /><br />മായയാണ്.<br /><br />'നിന്നെ ഞാന്‍ ഭയപ്പെടുത്തിയോ?' മായ ചോദിച്ചു.<br /><br />ഞാന്‍ ഉണ്ടെന്നും ഇല്ല എന്നും പറഞ്ഞില്ല.<br /><br /><br />'മനുഷ്യന് മനുഷ്യനെ ചുട്ടു തിന്നുന്ന കാലമാണ് അതുകൊണ്ടു പറഞ്ഞെന്നേയുള്ളു'.<br /><br />ശരിയാണ്.<br /><br />കുറച്ചു സമയം കൂടി നോക്കിയതിനുശേഷം മകനെ കണ്ടില്ലെങ്കില്‍ പോലീസിനെ അറിയിക്കുവാന്‍ പ്രത്യേകം പറഞ്ഞുകൊണ്ട് മായ ഫോണ്‍ താഴെവെച്ചു.<br /><br /><br /><br /><br /><br />കുഞ്ഞുണ്ണിയുടെ മരണം നടക്കുന്ന സമയത്ത് ഞാനും മായയും ഊഞ്ഞാലാടുകയായിരുന്നു. കാലിന്റെ തള്ളവിരല്‍ പുഴുക്കുത്തിയ ഒരു ഇലയില്‍ തൊടുന്നത്ര ശക്തിയില്‍ മായ എന്നെ ഉയരത്തിലേക്ക് ഉന്തിവിട്ടു. ഞാനൊരു തൂവല്‍ കണക്കേ വായുവില്‍ അലസമായ് പൊന്തുകയും താഴുകയും ചെയ്തു. നൂറ്,തൊണ്ണൂറ്റി ഒമ്പത്,തൊണ്ണൂറ്റിയെട്ട് എന്നിങ്ങനെ ഇലയില്‍ എന്റെ കാലുതൊടുന്ന സമയത്തൊക്കെ മായ അവരോഹണക്രമത്തില്‍ എണ്ണമെടുത്തു.<br /><br /><br />അപ്പോഴാണ് ആളുകള്‍ പരിഭ്രാന്തരായി എന്റെ കാല്‍ചുവട്ടിലൂടെ ഓടുയത്,ഞങ്ങള്‍ അത് ശ്രദ്ധിച്ചതേയില്ല. മായക്ക് അവരോഹണക്രമത്തില്‍ ഒന്നുവരെ എണ്ണി ത്തിക്കേണ്ടിയിരുന്നു. എനിക്ക് പുഴുക്കുത്തി ഒരു വശം മാറാലപോലെയായിരിക്കുന്ന ഇലയെ ഒന്നിലെത്തുന്നതിനുമുമ്പ് വിരലുകൊണ്ട് പിടിച്ച് മണ്ണിലേക്ക് കുടഞ്ഞിട്ട് മായയെ തോല്‍പ്പിക്കേണ്ടിയിരുന്നു. നിശ്ചിത ബിന്ദുവെന്ന ലക്ഷ്യത്തിലേക്ക് ഞാനും മായയും നീങ്ങുമ്പോഴായിരിക്കണം കുഞ്ഞുണ്ണി കരയിലേക്ക് ഒരു ആമ്പലിനെപ്പോലെ അടിഞ്ഞത്.<br /><br /><br /><br />കുഞ്ഞുണ്ണിയുടെ ദുര്‍മരണം ആളുകള്‍ക്ക് ഞങ്ങളുടെ മേലുള്ള ഉത്തരവാദിത്വത്തെകൂട്ടി. കുട്ടികളോടുള്ള വാത്സല്യത്തില്‍ നിന്ന് ഇടവകയിലെ കുട്ടികളുടെ ഉത്തരവാദിത്വം ഗ്രാമത്തിലെ ജനങ്ങള്‍ ഒന്നാകെ ഏറ്റെടുക്കണമെന്ന് അല്‍ഫോണ്‍സച്ചനും പള്ളിപ്രസംഗത്തില്‍ പറഞ്ഞു.<br /><br />ചിലര്‍ ഞങ്ങളുടെ തലയില്‍ ഉഴിഞ്ഞുകൊണ്ട് 'സൂക്ഷിക്കണേ മക്കളേ' എന്നു പറഞ്ഞു.<br /><br /><br />പത്രക്കാര് ഞങ്ങളോട് കുഞ്ഞുണ്ണിയെപ്പറ്റി പലപല ചോദ്യങ്ങള്‍ ചോദിച്ചു .കുഞ്ഞുണ്ണി ഞങ്ങളുടെ അടുത്ത കൂട്ടുകാരനായിരുന്നില്ല.ഞങ്ങള്‍ക്കവരോടു പറയാന്‍ ഒന്നുമുണ്ടായിരുന്നില്ല. എങ്കിലും ഞങ്ങള്‍ 'ഇണപിരിയാത്ത' സുഹൃത്തുക്കളായിരുന്നുവെന്ന് ഒരു പത്രക്കാരന് എഴുതിവെച്ചു അതിനു ശേഷമാണ് 'കോലുണ്ണി' എന്ന് ഞങ്ങള്‍ വിളിച്ചു കളിയാക്കിയിരുന്ന കുഞ്ഞുണ്ണിയുടെ നഷ്ടം ഞങ്ങളുടെ ജിവിതത്തില്‍ വരുത്തിയ മാറ്റത്തെ ഞങ്ങള്‍ തിരിച്ചറിഞ്ഞത്.<br /><br /><br /><br />ഒരു ദിവസം ഒരു ഉച്ച സമയത്ത് ആളില്ലാതെയിരുന്നിട്ടും ഞങ്ങളുടെ ഊഞ്ഞാല് ശക്തിയായി ആടി.,മായയുടെ ഏട്ടന്റെ സൈക്കിള്‍ പെഡല്‍ ആരോ രാത്രിയില്‍ ശക്തിയായ് തിരിച്ചു കളിച്ചു.അസമയത്ത് നായ്ക്കള്‍ ഓളിയിട്ടു.<br /><br /><br />'കുഞ്ഞുണ്ണിയുടെ പ്രേതം' അലയുന്നു എന്ന് ഞങ്ങള്‍ പറഞ്ഞിട്ടും ഇടവകക്കാരൊന്നും പേടിച്ചില്ല ഞങ്ങള്‍ കുട്ടികള്‍ക്കിടയില്‍ മാത്രം കുഞ്ഞുണ്ണി ഒരു കഥയായ് നിറഞ്ഞു. ഇലകള്‍ ആടുന്നതും,ഇളം കരിക്കുകള്‍ കുളത്തിലേക്ക് വെട്ടിയിടുന്നതും,കാറ്റില്‍ വിസിലൂതുന്നതുപോലെയുള്ള ശബ്ദം കേള്‍പ്പിക്കുന്നതും കുഞ്ഞുണ്ണിയാണെന്നു പറഞ്ഞ് ഞങ്ങള്‍ പരസ്പരം ഞെട്ടി.<br /><br /><br />'നീയല്ലേ അവന് ഊഞ്ഞാലാടാന്‍ കൊടുക്കാഞ്ഞത്' ഒരിക്കല്‍ മായ പറഞ്ഞു.<br /><br />'നീയല്ലേ അവനെ കോലുണ്ണി എന്നു വിളിച്ച് കളിയാക്കി ഓടിച്ചത്'<br /><br />മായ നിശബ്ദത പാലിച്ചു.<br />പിന്നീട് ഞങ്ങള്‍ ഊഞ്ഞാലാടിയില്ല. ഒളിച്ചുകളിക്കാന്‍ പേടിച്ചു. ഒരു മൂലയില്‍ കുത്തിയിരുന്ന് കഥകള്‍ പറഞ്ഞു അധികവും പ്രേതകഥകള്‍!<br /><br /><br />അച്ഛന്റെ ജോലി സ്ഥലത്തേക്ക് എന്നെയും കൊണ്ടുപോകുവാന്‍ അമ്മ തീരുമാനിച്ചത് പെട്ടന്നായിരുന്നു. മുങ്ങിക്കുളിക്കാന്‍ കുളവും,വിഷമടിക്കാത്ത പച്ചക്കറികളുമുള്ള ഈ നാടുവിട്ട് ഞാന്‍ എങ്ങൊട്ടും ഇല്ല എന്നായിരുന്നു അമ്മ എപ്പോഴും പറയാറ്. അമ്മയുടെ തീരുമാനം എന്നെ സങ്കടപ്പെടുത്തി. മായ എന്നെ തീവണ്ടി കയറ്റാന്‍ സ്റ്റേഷനില്‍ വന്നിരുന്നു. കമ്പികള്‍ക്കിടയില്‍ മുഖമമര്ത്തിക്കൊണ്ട് <br /><br />'നഗരം ഗ്രാമത്തെക്കാള്‍ എന്തിലും മെച്ചമാണെന്ന്'അവള് പറഞ്ഞു<br /><br /><br />നഗരത്തില്‍ അവള്‍ക്കും ഒരച്ഛന് ഉണ്ടെങ്കില്‍ എന്തു രസമായിരുന്നു എന്നാണ് ഞാന്‍ ആലോചിച്ചിരുന്നത് .പച്ചക്കൊടി ഉയര്‍ന്നതും തീവണ്ടി നീങ്ങിയതും ഞാന്‍ അറിഞ്ഞില്ല. മായയെ ഞാന്‍ പിന്തിരിഞ്ഞു നോക്കിയപ്പോഴേക്കും തീവണ്ടി കുറെ ദൂരം മുന്നോട്ടെത്തിയിരുന്നു.<br /><br /><br /><br />പിന്നീട് കുറെക്കാലം മായ എനിക്ക് പച്ചമഷി പേനകൊണ്ട് കത്തയച്ചു.<br />കുഞ്ഞുണ്ണിയുടെ മരണത്തില്‍ പ്രതിഷേധിച്ച് പന്തംകൊളുത്തി പ്രകടനവും,മൗന ജാഥയും നയിച്ച് ജനങ്ങള്‍ തോറ്റുവെന്ന് അവളൊരിക്കല്‍ എഴുതി. മതിലുകളില്‍ കരിക്കട്ടകൊണ്ടെഴുതിയ കുഞ്ഞുണ്ണി മരണം മഴയും വെയിലുമേറ്റ് മാഞ്ഞുപോയെന്ന് മറ്റൊരിക്കല്‍ അവളെഴുതി. 'കുഞ്ഞുണ്ണിയുടെ പ്രേതം ' ഇപ്പോഴും ഊഞ്ഞാലാടാറുണ്ടോ എന്നാണ് എനിക്ക് അറിയേണ്ടിയിരുന്നത്. അതിനവളുടെ മറുപടി വന്നില്ല. പിന്നീട് ഞങ്ങള്‍ക്കിടയിലെ കത്തുകള്‍ നിലച്ചു. ഞാനവളെ മറന്നു അവള് എന്നേയും.<br /><br />പിന്നീട് ജോലികിട്ടി അവള് ഈ നഗരത്തിലേക്ക് വരുന്നതുവരെ അവള് എന്നേയും ഞാന്‍ അവളേയും മറന്നുവെച്ചത് ഏതു മൂലയിലായിരുന്നുവെന്ന ചോദ്യം ഞങ്ങള്‍ക്കിടയില്‍ക്കിടന്ന് ഉരുണ്ടു കളിച്ചിരുന്നു ഞാനതു ചോദിച്ചില്ല അവളും അത് ഒഴിവാക്കി.<br /><br /><br />2<br /><br /><br /><br />ഫോണിനരുകിലേക്കു നടന്ന് മകന്റെ കൂട്ടുകാരുടെ വീട്ടിലേക്ക് ഒന്നുകൂടി വിളിച്ചു ചോദിച്ചു. ആറുമണിക്കുമുമ്പ് വിട്ടിലെത്തിയില്ലെങ്കില്‍ പോലീസിനെ അറിയിക്കാന്‍ മടിക്കരുത് എന്നുതന്നെയാണ് അവരും പറഞ്ഞത്. ആദ്യം ഭര്‍ത്താവിനെ അറിയിക്കണം.രണ്ടു നമ്പര്‍ ഡയല് ചെയ്തു, വിണ്ടും ഫോണ്‍ തഴെവച്ചു. മകന് വരാതിരിക്കില്ല.<br /><br /><br />മകനെ ഗര്‍ഭം ധരിച്ചിരിക്കുന്ന സമയത്ത് ഞാനെപ്പൊഴും വിചിത്ര സ്വപനങ്ങള്‍ കണ്ടിരുന്നു. ചിത്രകഥയിലെ കുഞ്ഞിദേവതയായ് ഞാനെപ്പൊഴും പറന്നു നടക്കും. ചെടികളും,മൃഗങ്ങളും ,കിളികളും അപ്പോള്‍ എന്നോട് സംസാരിക്കും. ഒരിക്കല്‍ ഞാന്‍ വിക്രമാദിത്യനായി ,വേതാളം എന്റെ ചുമലില്‍ പറ്റിയിരുന്നു.ഞാന്‍ കഥകള്‍ പറഞ്ഞുകൊണ്ടേയിരുന്നു.കഥകള്‍ക്ക് വലിവുവരുമ്പോള്‍ വേതാളം കൂര്‍ത്ത കുഞ്ഞു നഖംകൊണ്ട് എന്നെയിട്ടു കുത്തി.ഞാന്‍ കഥകള്‍ പറഞ്ഞ് നേരംവെളുപ്പിച്ചു മകന് വയറ്റില്കിടന്ന് വളഞ്ഞുപുളഞ്ഞു.,കാല് കുടഞ്ഞു രസിച്ചു. ഞാന്‍ പറഞ്ഞില്ലേ മകന് കഥകള്‍ കേള്‍ക്കാന്‍ മാത്രമായ് ജനിച്ചവനായിരുന്നു.കഥകളില്‍ രസിക്കുന്നവന്.<br /><br /><br /><br />മകന്റെ ദേഹത്ത് എന്തെങ്കിലും പാടുകളോ മറ്റോ കണ്ടാല്‍ ശ്രദ്ധിക്കണമെന്ന് മായ ഒരിക്കല്‍ പറഞ്ഞു. ഞാനത് അവഗണിച്ചു. കുളിപ്പിക്കാനായ് ഷര്‍ട്ടിന്റേയും ട്രസറിന്റേയും കുടുക്കഴിക്കുമ്പോഴേക്കും മകന് തണുപ്പുകൊണ്ട് വിറക്കും.കുളിക്കാന്‍ അവന് എന്നും ദേഷ്യമായിരുന്നു. സോപ്പു പതകള്‍ മേഘങ്ങളാണെന്നും വെള്ളം സുനാമിയാണെന്നും അവന് പറയും.<br /><br />സോപ്പ് ചകിരികൊണ്ട് തേച്ച് കുളിച്ചില്ലെങ്കില്‍ ദേഹത്ത് പുഴുക്കള്‍ നിറയുമെന്ന് ഞാനവനെ ഭയപ്പെടുത്തും. 'ശൂശു' വിനെ നന്നായി കഴുകണമെന്ന് ഞാനവനെ പ്രത്യേകം ഓര്‍മ്മിപ്പിച്ചിരുന്നു. എന്റെ മകന്റെ ലിംഗത്തിന്റെ ചെല്ലപ്പേരായിരുന്നു ശൂശു എന്നത്. നാളികേരം വെന്ത വെളിച്ചെണ്ണ ദേഹത്തുപുരട്ടുമ്പോള്‍ 'ശൂശു വലുതാകുന്നു അമ്മേ ' എന്ന് അവന് ഒരിക്കല്‍ പറഞ്ഞു. 'പോടാ നിന്റെയൊരു ശൂശു' എന്നും പറഞ്ഞ് കുറച്ചുകൂടി വെളിച്ചെണ്ണ മകന്റെ ലിംഗത്തില്‍ പുരട്ടി. എന്റെ മകന് എനിക്കെപ്പൊഴും കൊച്ചു കുട്ടിയാണ്...ഇന്നലെയാണ് അവനുവേണ്ടി ഞാന്‍ തൊട്ടില് കെട്ടിയത്,ഇന്നലെയാണ് ഞാന്‍ മുലയില്‍നിന്ന് അവനെ അടര്‍ത്തിയെടുത്ത് പുതപ്പിച്ചുറക്കിയത്.<br /><br /><br /><br /><br />മകന്റെ ഒരു ഫോട്ടോ എടുത്തുവെയ്ക്കുവാന്‍ പറഞ്ഞുകൊണ്ട് മായയുടെ ഫോണ്‍ വീണ്ടും വന്നു.<br /><br />മുന്‍ നിരയിലെ പല്ലിനിടയില്‍ കറുത്ത ഒരു പാടുണ്ട് അവന്,ചിരിക്കുമ്പോള്‍ അതു തെളിഞ്ഞു കാണും പുഴുപ്പല്ല് എന്ന് കളിയാക്കുമ്പ്പ് എന്നു ഭയന്ന് അവന് ഫോട്ടോയില്‍ ചുണ്ടുകള്‍ കൂട്ടിപ്പിടിക്കും. അവന്റെ ചിരി 'നിലാവുദിക്കുന്നതുപോലെയാണെന്ന് ' ഞാനൊരിക്കല്‍ ഒരു പുസ്തകത്തില്‍ കോറിയിട്ടിരുന്നു.<br /><br />'അമ്മേ അമ്മ ചിരിച്ചാല്‍ ഞാനും ചിരിക്കും,അമ്മ കരഞ്ഞാല്‍ ഞാനും കരയും ' എന്ന് പറഞ്ഞ് എന്നെ കെട്ടിപ്പിടിക്കും എന്റെ മകന്...<br /><br /><br /><br />എന്റെ കാലുകള്‍ തളര്‍ന്നു തുടങ്ങിയിരുന്നു. ചുണ്ട് ചുട്ട് പൊള്ളുന്നുണ്ട്.മൂന്നോ നാലോ പ്രാവശ്യം കക്കൂസില്‍ പോയി.<br /><br />റോട്ടിലേക്ക് വീണ്ടും ഓടി കണ്ടവരൊടൊക്കെ മകനെപ്പറ്റി ചോദിച്ചു. അവന്റെ രൂപവും പ്രായവും വീണ്ടും വീണ്ടും വിവരിച്ചു.<br /><br />വിണ്ടും എന്തോ ഒാര്‍മ്മവന്നതുപോലെ വിട്ടിലേക്കുതന്നെ ഞാന്‍ തിരികെ ഓടി. കണ്ണില്‍ കണ്ട സാധനങ്ങളൊക്കെ എടുത്ത് കുടഞ്ഞുനോക്കി മകന്റെ മാറിയിട്ട ഉടുപ്പെടുത്ത് മണപ്പിച്ചു.<br /><br />അപരിചിതര്‍....അവരെപ്പറ്റി മകന് എന്താണ് രേഖപ്പെടുത്തിയിരിക്കുന്നത്? സ്നേഹിക്കുന്നവരെ അവന് എങ്ങിനെയാണ് നിര്‍വ്വചിച്ചിരിക്കുന്നത്?<br /><br /><br />കിടപ്പുമുറിയിലേക്കോടി മകന്റെ സ്കൂള്‍ബാഗ് വലിച്ചു പുറത്തിട്ടു. <br /><br />ഉറുമ്പുകള്‍ അരിച്ചിറങ്ങുന്നതുപോലെയുള്ള അവന്റെ കയ്യക്ഷരം...<br />ഓരോ പേജിലും കോറിയിട്ടിരിക്കുന്ന ചിത്രങ്ങള്‍<br /><br />പട്ടങ്ങള്‍ പറത്തുന്ന കുട്ടികള്‍,അസ്തമിക്കുന്ന ആകാശം, കുന്നുകള്‍,മലകള്‍,പക്ഷികള്‍.....<br /><br /><br /><br />എവിടെയാണ് അപരിചിതരെ അവന് വരച്ചിട്ടിരിക്കുന്നത്? എന്തു മുഖമാണ് അപരിചിതര്‍ക്കായ് അവന് നീക്കിവെച്ചിരിക്കുന്നത്?<br /><br /><br />പേടിക്കുമ്പോഴൊക്കെ ഞാന്‍ പലവട്ടം ഛര്‍ദ്ദിക്കും. അന്നു കഴിച്ച വറ്റുകള്‍ മുഴുവനും അഗാധതയില്‍ നിന്നും പുറത്തുവരും കണ്ണില്‍ ചുവന്നു മെലിഞ്ഞ രേഖകള്‍ പായല്‍ പോലെ പരക്കും.<br /><br /><br />ഞാന്‍ മതിയാവൊളം ഛര്‍ദ്ദിച്ചു.<br /><br /><br />ചുണ്ടുകള്‍ കൂട്ടിപ്പിടിച്ച് മേശപ്പുറത്തിരിക്കുന്ന മകന്റെ ഫോട്ടോ എന്നെ ഉറ്റുനോക്കി. ' അമ്മേ..അമ്മ കരഞ്ഞാല്‍ ഞാനും കരയും ' എന്ന് പറയാനാകാതെ നിസ്സഹായനായ എന്റെ മകന്..<br /><br />പേടിച്ചാല്‍ അവനൊന്ന് പകയ്ക്കും പിന്നെയൊന്ന് തലകുനിക്കും പിന്നെയിരുന്നു കരയും...<br /><br /><br />പൊട്ടിക്കരഞ്ഞുകൊണ്ട് മകന്റെ ഫോട്ടോ ഞാന്‍ കയ്യിലെടുത്തു. അവനെ ഞാന്‍ മുത്തുരാജാ എന്നും പച്ചക്കുതിര എന്നും വിളിച്ചു. <br />മുഖത്തടിച്ചുകൊണ്ട് 'നീയെവിടെയാടാ പൊട്ടാ' എന്ന് അലറി.<br /><br /><br />എന്റെ മകന് - എല്ലാ കുട്ടികളുടേയും പോലെ,കറകളില്ലാത്ത ചെക്കന്.. അശ്രദ്ധകൊണ്ട് അവനെ നഷ്ടപ്പെടുത്തിയവന്, പേടിയെ അവഗണിച്ചവന്, അപരിചിതരെപ്പറ്റി ഒരിക്കലും രേഖപ്പെടുത്താത്തവന്‍..Siji vyloppillyhttp://www.blogger.com/profile/09618116601911168425noreply@blogger.com32tag:blogger.com,1999:blog-1860291313671724675.post-25269029753250326682009-02-23T19:36:00.015-05:002009-02-24T14:24:41.417-05:00ദേഴാ-വൂസമയം വൈകീട്ട് 5.30<br /><br />ന്യൂയോര്‍ക്കിലെ ഗ്രാന്റ്സെന്റ്രല്‍ സ്റ്റേഷനില്‍നിന്നും ട്രെയിന്‍ കയറുന്നവരുടെ ക്യൂവിലായിരുന്നു ഞാന്‍.മുന്നിലെ തടിച്ചിയായ മദാമ്മയുടെ ഭീമമായ ചുമലുകള്‍ക്കുപിന്നില്‍ എന്റെ കാഴ്ച്ച മുഴുവനായും നഷ്ടപ്പെട്ടിരുന്നു.പിന്നിലെ ചൈനക്കാരന്റെ ലാപ്പ്ടോപ്പിന്റെ ഭാരം മുഴുവനും എന്റെ പിന് തുടകളില്‍ അമരുമ്പോള്‍ ഞാന്‍ മദാമ്മയെ പതുക്കെ ഉന്തിനീക്കാന്‍ തുടങ്ങിയിരുന്നു.<br /><br />ട്രെയിനില്‍നിന്നറങ്ങിവരുന്ന യാത്രക്കാരെല്ലാവരും എന്നെനോക്കിച്ചിരിക്കുകയും കീഴ്ത്താടി താഴേക്കമര്‍ത്തി അഭിവാദ്യം ചെയ്യുകയും ചെയ്യുന്നുണ്ട്. വെകീട്ട് അഞ്ചരമണിയായിട്ടും അവരുടെയൊന്നും ഉടുപ്പുകള്‍ ചുളിഞ്ഞിട്ടില്ല,മുഖത്ത് മടുപ്പ് നിറഞ്ഞിട്ടില്ല,പെര്‍ഫൂമിന്റെ മണം പോലും ശുദ്ധവും തീഷ്ണവുമാണ്. എന്തുകൊണ്ടാണിത്?<br /><br />ജനലിനോടടുത്ത സീറ്റിലാണ് ഞാനിരുന്നത്. എന്റെ ഇടതുവശത്തെ സീറ്റ് ഒഴിഞ്ഞുകിടന്നു.ആരും അവിടെ ഇരുന്നില്ല. സീറ്റുകിട്ടാതെ പലരും കമ്പിയില്‍ ചാരിയും തൂങ്ങിയും നില്‍ക്കുന്നുണ്ട് ചിലര്‍ എന്നെ തുറിച്ചുനോക്കുകയും ,ചിലര്‍ എന്നോട് ചിരിക്കുകയും പരിചയം നടിക്കുകയും ചെയ്തു.<br />സ്ഥിരമായി യാത്രചെയ്യുന്ന ട്രെയിനാണ് .പരിചയക്കാര് ഉണ്ടായിരിക്കും.ഇന്ത്യക്കാര്‍ കുത്തിത്തിരുകി താമസിക്കുന്ന സ്ഥലത്താണ് എന്റേയും വീട്.ഒരുപാടുപേര് കയറുകയും ഇറങ്ങുകയും ചെയ്യുന്ന വഴികളിലൂടെയാണ് നിത്യവുമുള്ള യാത്രകള്‍.അപരിചിതര്‍ എന്ന് എനിക്ക് തോന്നുന്നവര്‍പോലും പരിചയക്കാരായിരിക്കാം.<br /><br />അപ്പുറത്തെ സീറ്റ് ഒഴിഞ്ഞുതന്നെ കിടന്നു.<br />പുറത്ത് പതിവു കാഴ്ച്ചകള്‍ തന്നെയാണ്. ബാഗിനുള്ളില്‍നിന്നും ഐപ്പോഡ് പുറത്തെടുത്തു, എണ്‍പതുകളിലെ മലയാളഗാനങ്ങള്‍ സ്റ്റോര്‍ചെയ്തുവെച്ചിട്ടു കുറച്ചു നാളുകളായി,സ്വസ്ഥമായിരുന്ന് കേള്‍ക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. 'To do' ലിസ്റ്റില്‍ ചെയ്തുതീര്ക്കാന് ഇനിയും ജോലികള്‍ ബാക്കിയുണ്ട്. നാളെ മകന്റെ സോക്കര്‍ മേച്ചാണ് അമ്മ ചെന്നില്ലെങ്കില്‍ 'you don't care for me Amma' എന്നു പറയും. <br /><br />അഞ്ചരമണിയാകുമ്പോഴേക്കും വല്ലാത്ത തലവേദനയാണ്.ഇയര്‍ഫോണ്‍ കാതിലമര്‍ത്തുന്നതിനുമുമ്പ് ഒരു ഏസ്പിരിന്‍ വെള്ളമില്ലാതെ എടുത്തു വിഴുങ്ങി.പാട്ടിന്റെ ശബ്ദം കുറച്ചുകൂടി ഉയര്‍ത്തിവെച്ചു.<br /><br />'ഇന്നുമെന്റെ കണ്ണുനീരില്‍' കേള്‍ക്കുമ്പോള്‍ വല്ലാതെ ശ്വാസം മുട്ടും. പഴയ കാമുകനെപ്പറ്റി ഓര്‍മ്മവരും മുഖം ഓര്‍മ്മയില്ല എങ്കിലും പ്രണയം മാത്രം മായുന്നില്ല. <br /><br />പാട്ടുകളില്‍ മുഴുകിയിരിക്കുമ്പോഴാണ് സീറ്റ് ചെറുതായൊന്ന് അനങ്ങിയത്.അപ്പുറത്ത് ആള് വന്നിരിക്കുന്നു. <br /><br />അപ്പുറത്തെ ആള് എന്നെനോക്കി 'ഹായ്' പറഞ്ഞു. പെട്ടന്നാണ് മുഖം ശ്രദ്ധിച്ചത്.'ജോക്കര്‍'...<br /><br />'ബാറ്റ്മേനിലെ' ജോക്കറല്ലേ നിങ്ങള്‍?<br /><br />ലിപ്സ്റ്റിക്കിട്ട ചുണ്ടുകള്‍ വിടര്‍ത്തി ചിരിച്ചുകൊണ്ട് ജോക്കര്‍ തലയാട്ടി.<br /><br />ഞാന്‍ 'The dark knight'മൂന്നുവട്ടം കണ്ടു നിങ്ങളാണ് എന്റെ ഹീറോ..<br /><br />ജോക്കര്‍ ചിരിച്ചു.<br /><br />'എനിക്ക് അടുത്ത സ്റ്റോപ്പില്‍ ഇറങ്ങണം' ജോക്കര്‍ പറഞ്ഞു.<br /><br /><br />'ഇത്രപെട്ടന്നോ" <br /><br />'എന്റെ എല്ലാകാര്യങ്ങളും പെട്ടന്നാണ്'.<br /><br />പെട്ടന്ന് ട്രെയിന്‍ നിന്നു. ജോക്കര്‍ എഴുന്നേറ്റ് യാത്ര പറഞ്ഞു.<br /><br />പെട്ടന്നാണ് എനിക്കൊരു കാര്യം ഓര്‍മ്മവന്നത്. <br /><br />'നിങ്ങള്‍ മരിച്ചില്ലേ?'<br /><br />ജോക്കര്‍ അകലെയെത്തിയിരുന്നു. ഞാന്‍ സീറ്റില്‍ നിന്നും എഴുന്നേറ്റു നിന്ന് കഴിയാവുന്നത്ര ഉറക്കേ ശബ്ദിച്ചു.<br /><br />'Didn't you commit suicide?'<br /><br />'Not really' ജോക്കര്‍ വിളിച്ചു പറഞ്ഞു.<br /><br /><br />ഓ! ഇല്ലേ എനിക്ക് ഈയിടെയായി ഭയങ്കര ഓര്‍മ്മ പിശകാണ്. ജീവിച്ചിരിക്കുന്ന ആളെ മരിച്ചില്ലേയെന്ന് വിളിച്ചു ചോദിക്കുന്നത് അടികിട്ടാത്ത സൂക്കേടാണ്.<br /><br />പെട്ടന്നാണ് അപ്പുറത്തെ പൊതി ശ്രദ്ധിച്ചത്. എന്റെ പേരെഴുതി ചതുരാകൃതിയില്‍ ഭംഗിയായി പൊതിഞ്ഞ ഒരു ബോക്സിരിക്കുന്നു!<br /><br />ജോക്കര്‍ വെച്ചുപോയതായിരിക്കുമോ? എനിക്കായി എന്തു തരാനാണ്?<br /><br /><br />'ദയവായി കുറച്ചു നീങ്ങിയിരിക്കുമോ?'<br /><br />അപ്പുറത്തുനില്‍ക്കുന്ന മദ്ധ്യവയസ്കന് ഔപചാരികതയോടെ ചോദിച്ചു.<br /><br />പൊതിയെടുത്ത് മടിയില്‍ വെച്ചുകൊണ്ട് കുറച്ചുകൂടി നീങ്ങിയിരുന്നു.<br /><br />'എന്താണ് പൊതിയില്‍?' മദ്ധ്യവയസ്കന് കാണാതെ ഓന്നു കുലുക്കിനോക്കി. ചെറുതായി എന്തോ ഒന്ന് കിടുങ്ങുന്നുണ്ട്. കുറച്ചു വലിയ സാധനമാണ്. കനവുമുണ്ട്.<br /><br />ടിക്കറ്റ് കളക്ടര്‍ വന്ന് ടിക്കറ്റ് പരിശോധിച്ചു.ഒരു പ്രാവശ്യം വന്ന് പരിശോധിച്ചതാണ് വീണ്ടും വന്ന് എന്തിനാണ് എല്ലാവരുടേയും ടിക്കറ്റ് പരിശോധിക്കുന്നത്? എല്ലാവരുടേയും മുഖത്തേക്ക് സൂക്ഷിച്ചു നോക്കുന്നുമുണ്ട്.<br /><br />'ടെററിസ്റ്റ് അലര്‍ട്ടുണ്ട്' കമ്പിയില്‍ തൂങ്ങിക്കിടന്നിരുന്ന കോളേജുകുമാരന്‍ അപ്പുറത്തുനില്‍ക്കുന്ന പെണ്‍കുട്ടിയോടു പറഞ്ഞു.<br />പെണ്‍കുട്ടി 'Whatever' എന്നു പ്രതികരിച്ചു.<br /><br /><br />എന്റെ മടിയിലെ പൊതിയെ ഞാന്‍ കമ്പിളി ഷാള്‍ എടുത്ത് മൂടിവെയ്ക്കാനായ് ശ്രമിച്ചു.പറ്റുന്നില്ല ഷാള്‍ വെറും അലങ്കാരവസ്തു മാത്രമായതിനാല്‍ വളരെ ചെറുതും വീതികുറഞ്ഞതുമാണ്.അല്ലെങ്കില്‍ത്തന്നെ ഞാന്‍ ഇതിനെ എന്തിനു മൂടിവെയ്ക്കണം?<br /><br />എന്റെ പേര് വ്യക്തമായെഴുതിയ സമ്മാനപ്പൊതിയായിട്ടേ മറ്റുള്ളവര്‍ അതിനെ കണക്കാക്കുകയുള്ളു.<br /><br />എത്ര ശ്രമിച്ചിട്ടും ഹൃദയം ശക്തിയായി മിടിക്കുന്നു. 'പണ്ടാരം' ഇതിനെ എന്തിനാണ് ഞാന്‍ എന്റെ മടിയില്‍ കയറ്റിവെച്ചത്? ട്രെയിനില്‍ത്തന്നെ വെച്ചിട്ടുപോകാം, പക്ഷെ എന്റെ അഡ്രസ്സ് വ്യക്തമായി അതിലെഴുതിയിട്ടുണ്ട്. അഡ്രസ്സ് കീറിക്കളയാം. പക്ഷെ വിരലടയാളം നന്നായി പതിഞ്ഞിട്ടുണ്ട്. സംശയം തോന്നിയാല്‍ FBI വന്ന് DNA ടെസ്റ്റ് വരെയെടുക്കും. എന്താണു ചെയ്യേണ്ടത്?<br /><br />മൊബെല്‍ ശബ്ദിച്ചു. അകാരണമായ് ഒന്നു ഞെട്ടി. മദ്ധ്യവയസ്കന് അതുകണ്ട് ഒന്നു പുഞ്ചിരിച്ചു.<br /><br />ഭര്‍ത്താവാണ്.<br /><br />'മയൂരയില് കയറിവരുമ്പോള്‍ ഫ്രോസണ്‍ വാഴയില വാങ്ങാന്‍ മറക്കരുത്'.<br /><br />'വേറെയെന്തെങ്കിലും?'<br /><br />'സദ്യക്കു വേണ്ടതെല്ലാം നീ ലിസ്റ്റിലെഴുതിയിട്ടില്ലേ?'<br /><br />'ഉണ്ട്'.<br /><br />പെട്ടന്ന് ഓണം ഓര്‍മ്മവന്നു.പൂക്കളം,ഉപ്പേരി,പാല്പായസം..<br /><br />പക്ഷെ ആ വാക്ക് എന്താണ്? ഉത്രാടത്തിന്റെ അന്ന് തുമ്പപ്പൂക്കള്‍ക്കു നടുവില്‍ കുത്തി നിര്‍ത്തി അണിയിച്ചൊരുക്കുന്ന സാധനം..<br /><br />എന്താണ്...എന്താണ്...<br /><br />ഇന്നലെയും ഒരു വാക്ക് അന്വേക്ഷിച്ച് കുറെ അലഞ്ഞതാണ്. എന്താണ് ആ വാക്ക്?<br /><br />തലവേദന ഒരു ഏസ്പിരിന്‍ കൊണ്ടു നിന്നില്ല.വീണ്ടുമൊന്ന് വിഴുങ്ങി.പൊതി തുടയില്‍ ഇപ്പോഴും അമര്‍ന്നിരിപ്പുണ്ട്. അടുത്തത് എന്റെ സ്റ്റോപ്പാണ്.<br /><br /><br />ചാടിയിറങ്ങി. പൊതി എവിടെയെങ്കിലുംകളയണം. പ്ലാറ്റ്ഫോമില്‍ പോലീസുകാര്‍ ചിതറി നില്‍ക്കുന്നുണ്ട്.നന്നായി പൊതിഞ്ഞുകെട്ടിയ സാധനം ചവറ്റുകുട്ടയിലിട്ടാല്‍ അവര്‍ക്ക് സംശയം തോന്നില്ലേ? പോലീസ് നായ വന്ന് മണപ്പിച്ചാലോ?<br /><br />ഒരു വിധം അവിടെ നിന്നും രക്ഷപ്പെട്ട് പാര്‍ക്കിങ്ങ് ലോട്ടിലെത്തി.<br /><br />കാറിന്റെ താക്കോല്‍ കാണുന്നില്ല.<br /><br /><br />ഏസ്പിരിന്‍,സാനിറ്ററി നാപ്കിന്,ഹെയര്‍ബാന്റ്,ലിപ്പ്ബാം,ഒരുകുപ്പിവെള്ളം.....താക്കോലെവിടെ?<br /><br />താക്കോലിതാ കയ്യിലുള്ള പൊതിക്കു മുകളിലിരിക്കുന്നു. ഞാന്‍ താക്കോലെടുത്ത് പൊതിയുടെ മുകളില്‍ വെച്ചിരുന്നോ? തലയിലിട്ട് രണ്ട് തട്ട് കൊടുത്തു. തലച്ചോറ് നന്നായൊന്ന് ഇളകട്ടെ.<br /><br />കാറില്‍ കയറി ഡോര്‍ നന്നായ് ലോക്ക് ചെയ്തുവെന്ന് ഉറപ്പു വരുത്തി.പൊതി തുറക്കണം.ഒന്നുകൂടി കുലുക്കിനോക്കി.ഉള്ളില്‍ എന്തോ ഒന്ന് ഉരുളുന്നുണ്ടോ?<br /><br />ബോംബായിരിക്കുമോ?? ദൈവമേ...<br /><br />പൊതിതുറന്നാല്‍ ഞാനും കാറും?<br /><br />ജോക്കറല്ലെങ്കില്‍ പിന്നെ ആരെയൊക്കെയാണ് സംശയിക്കേണ്ടത്?<br /><br />ആരൊക്കെയാണ് എന്നെ തുറിച്ചു നോക്കിയത്? ആരൊക്കെയാണ് പുഞ്ചിരിച്ചത്? മുഖം ചില്ലു ഗ്ലാസ്സില്‍ നീരാവി പരന്നതുപോലെ അവ്യക്തമാണ്.<br /><br />കാര്‍ സ്റ്റാര്‍ട്ടു ചെയ്തു.മയൂരയില് കയറി പച്ചക്കറി വാങ്ങണം.അവിടെയെവിടെയെങ്കിലും പൊതി വെച്ചിട്ടുപോരാം.<br /><br />പൊതിയെടുത്ത് കാര്‍ലോക്ക് ചെയ്ത് പുറത്തിറങ്ങി.<br /><br />മയൂര ശൂന്യമാണ്.സാധാരണ ഈ സമയത്ത് ആളുകള്‍ നിറയുന്നതാണ്.ഞാന്‍ മാത്രമേ ഇവിടെ ഇന്ന് ഷോപ്പിങ്ങിനായ് വന്നിട്ടുള്ളു? പച്ചക്കറികളൊക്കെ വാടിയതാണ്.<br /><br />പൊതി ഇവിടെ ഉപേഷിക്കാന്‍ പറ്റില്ല. മയൂരയിലെ കാഷ്യറുടെ കണ്ണുകള്‍ എന്റെ ദേഹത്താണ്.<br /><br />പണ്ടാരം....ഇന്നിവിടെ തിരക്കില്ലാത്തത് എന്തുകൊണ്ടാണ്...<br /><br />പൊതിപിടിച്ചുകൊണ്ട് അപ്പുറത്തെ വാള്‍മാര്‍ട്ടില്‍ കയറി.കുറച്ച് ഇറച്ചിയും കിട്ടിയാല്‍ മീനും വാങ്ങിക്കണം.<br /><br />ആളുകള്‍ ഇവിടെയും തീരെയില്ല. ആളുകള്‍ക്കിന്ന് വിശപ്പും ദാഹവുമില്ലേ?<br /><br />നോണ്‍ വെജ് ഇരിക്കുന്ന ഫ്രീസര്‍ തുറന്നു.<br /><br />അളിഞ്ഞ മണം വരുന്നു.എല്ലാതട്ടുകളും ശൂന്യമാണ്.നിലത്ത് ചോര മഞ്ഞുകട്ടയായ് കിടക്കുന്നു. മനുഷ്യന്റേതെന്ന് തോന്നിക്കുന്ന തുറിച്ച നാലു കണ്ണുകള്‍ മഞ്ഞുകട്ടയ്ക്കും,അടിയിലുള്ള വെളുത്ത ട്രേയ്ക്കുമിടയില്‍ ഉറച്ചു കിടക്കുന്നു.<br /><br />അമ്മേ....<br /><br />വേഗം വന്ന് കാറില്‍ കയറി.<br /><br />പൊതിയെടുത്ത് പേടിയോടെ അപ്പുറത്തുവെച്ചു. ഞാനിനി അതിനെ തൊടില്ല.<br /><br />സ്റ്റിയറിങ്ങില്‍ മുഖമമര്‍ത്തി. മൂക്കില്‍ നിന്നും ചൂടുള്ള വെള്ളം വരാന്‍ തുടങ്ങിയിരുന്നു.<br />ഞാനൊരു തീവ്രവാദിയല്ല.. Iam not a Terrorist..<br /><br />തല അറിയാതെ ഹോണില്‍ ചെന്നിടിച്ചു.<br /><br />ഒരു വൃദ്ധവന്ന് ഡോറില്‍ തട്ടി.<br /><br />'Are you allright dear?'<br /><br />വേഗം കണ്ണുകള്‍ തുടച്ചു. ഞാനെന്തിനാണ് കരയുന്നത്?<br /><br />'Yes I'm fine just having a bad day'<br /><br />വൃദ്ധ ചിരിച്ചുകൊണ്ട് കൈവീശി.<br /><br />വീട്ടിലേക്ക് വേഗം വണ്ടിയോടിച്ചു.ഭര്‍ത്താവിനോട് കാര്യം പറയണം. അദ്ദേഹത്തിനെ കെട്ടിപ്പിടിച്ചൊന്ന് കരഞ്ഞാല്‍ത്തന്നെ കുറെ ആശ്വാസം കിട്ടും.<br /><br />കാര്‍ വീട്ടില്‍ നിന്നും കുറെ അകലെ പാര്‍ക്കു ചെയ്യാം. പൊതി വീട്ടിലേക്കെടുക്കരുത്. ഇനിയത് തൊട്ടു നോക്കുകപോലുമരുത്.<br /><br />വീടിന്റെ അടുത്തെത്താറായപ്പോഴേക്കും രണ്ട് ഫയര്‍ ട്രക്കുകള്‍ എന്റെ കാറിനെ ഓവര്‍ട്ടേക്ക് ചെയ്ത് കുതിച്ചു പോയി.എവിടെയോ തീപിടിച്ചിട്ടുണ്ട്. എല്ലാം എന്റെ പരിചയക്കാരുടെ വീടുകളാണ്. പിന്നിലൂടെ ആംബുലന്‍സും പോലീസും വരുന്നു.<br /><br />കാര്‍ റോഡിന്റെ അരുകിലേക്ക് നീക്കി നിര്‍ത്തി. എന്റെ വീട്ടിലേക്കാണ് അവര്‍ ടേണ്‍ ചെയ്യുന്നത്...<br />അയല്പക്കക്കാരുടെ വിരലുകളെല്ലാം ചൂണ്ടി നില്‍ക്കുന്നത് എന്റെ വീട്ടിലേക്കാണ്.<br /><br />കാര്‍ ഓഫ് ചെയ്ത് വീട്ടിലേക്ക് പറ്റാവുന്നതിലുമധികം ശക്തിയെടുത്ത് ഓടി.<br /><br />'എന്റെ ഭര്‍ത്താവെവിടെ?എന്റെ കുട്ടികളെവിടെ?'<br /><br />പോലീസ് ഓഫീസറുടെ ഷര്‍ട്ടില്‍ പിടിച്ചുവലിച്ച് ഞാനലറി.<br /><br />'നിങ്ങളുടെ അമ്മയാണ് മരിച്ചത്'.<br /><br />'അതിനെന്റെ അമ്മ നാട്ടിലല്ലെ?'<br /><br />' അവര്‍ ഇവിടെയായിരുന്നു. ആരോ നിങ്ങളുടെ അമ്മയെ ആക്രമിച്ച് നിങ്ങളുടെ വീട് തീവെച്ചു'.<br /><br />'എന്തിന് എന്റെ അമ്മയെ ആക്രമിക്കണം? എന്തിന് എന്റെ വിട് തീവെയ്ക്കണം?<br /><br />'ആരോ ഒരു പൊതിയന്വേക്ഷിച്ചു വന്നുവെന്ന് അമ്മ മരണമൊഴിയില്‍ പറഞ്ഞു'.<br /><br />'That fucking box was with me not with her'<br /><br />'ഞാനായിരുന്നു തീവ്രവാദി ഞാനായിരുന്നു മരിക്കേണ്ടിയിരുന്നവള്‍..എന്റെ അമ്മയല്ല'.<br /><br />ഞാന്‍ എന്റെ കൈകള്‍ രണ്ടും സിമന്റു മുറ്റത്തിട്ട് തല്ലിച്ചതച്ചു.<br /><br />കുറച്ചുകഴിഞ്ഞപ്പോള്‍ ഭര്‍ത്താവുവന്നു. കൂടെ കുട്ടികളുമുണ്ട്. ഭര്‍ത്താവ് എന്നെക്കണ്ടതും പുഞ്ചിരിച്ചു.<br /><br />'പദപ്രശനത്തിലെ വാക്കു കിട്ടിയോ?'<br /><br />'ഏതുവാക്ക്?'<br /><br />'ആ വാക്ക് നീ തിരഞ്ഞത്'..<br /><br />'എന്തുവാക്ക്..എന്തു തിരഞ്ഞു'..<br /><br />'ആറുകള്ളികളല്ലേ പൂരിപ്പിക്കണ്ടിയിരുന്നത്? തൃക്കാക്കരപ്പന് എന്നാണ്'. <br /><br />'തൃക്കാക്കരപ്പന്?'<br /> <br /> ---?<br /><br />ആറുകള്ളികളല്ലേ..<br /><br />Victim എന്നല്ലേ? ഞാന്‍ പറഞ്ഞു..<br /><br />അല്ല. തൃക്കാക്കരപ്പന് എന്നാണ്...<br /><br />നിങ്ങള്‍ക്കെങ്ങനെ മനസ്സിലായി?<br /><br />ഭര്‍ത്താവിന്റെ ചൂണ്ടുവിരല്‍ എന്റെ ഹൃദയത്തിലേക്കു നീണ്ടു.<br /><br />Victim എന്നല്ലേ?<br /><br />എങ്കില്‍ Victim എന്നാണ്.<br /><br />ഉറങ്ങിക്കോളൂ..ഭര്‍ത്താവ് എന്നെ നെഞ്ചോടു ചേര്‍ത്തു പിടിച്ചു.<br /><br />ഉറക്കം സുഖകരമാണ്..നമ്മള് ഒന്നും അറിയുന്നില്ല.ചോദ്യങ്ങളും ഉത്തരങ്ങളും ഒന്നും അവിടെയില്ല. ഭര്‍ത്താവിന്റെ കൈക്കുള്ളില്‍ ഒരു പൂച്ചക്കുഞ്ഞിനെപ്പോലെയാണ് ഉറങ്ങുന്നത്.<br /><br /><br /> പകല്‍<br /> --------<br /><br />7.45 ന് അലാം അടിച്ചു. വെപ്രാളത്തോടെ ചാടിയെഴുന്നേറ്റു. ഇതാരാണ് മുന്നോട്ടു തിരിച്ചുവെച്ചത്? ഇന്ന് ട്രെയിന്‍ മിസ്സാകും.<br /><br />പെട്ടന്നാണ് ഇന്ന് ശനിയാഴ്ച്ചയാണെന്ന് ഓര്‍മ്മ വന്നത്. ഭര്‍ത്താവ് തൊട്ടപ്പുറത്ത് വില്ലാകൃതിയില്‍ കിടന്നുറങ്ങുന്നുണ്ട്.<br /><br />ശബ്ദമുണ്ടാക്കാതെ കുട്ടികളുടെ മുറിതുറന്നുനോക്കി. ഇന്ന് മകന്റെ സോക്കര്‍ മേച്ചാണ്.ഇന്നലത്തെ കളിയുടെ ക്ഷീണംകൊണ്ട് തളര്‍ന്നുറങ്ങുകയാണ്.മകളുടെ കൈകള്‍ പതിവുപോലെ ബാര്‍ബിയുടെ മുകളിലാണ്.<br /><br />ഇഡലിമാവ് പുളിച്ച് പൊന്തിയിട്ടുണ്ടാകും.ഒരു ദിവസമെങ്കിലും തിരക്കുകൂട്ടാതെ ബ്രേയ്ക്ക്ഫാസ്റ്റ് കഴിക്കണം. പതുക്കെ അടുക്കളയിലോട്ടു നടന്നു.<br /><br />അടുക്കളയിലെ മേശക്കു മുകളില്‍ ചതുരാകൃതിയിലുള്ള ഒരു പൊതിയിരിക്കുന്നു.മുകളില്‍ ചുവന്ന ഹൃദയങ്ങളുടെ സ്റ്റിക്കര്‍ നിറയെ ഒട്ടിച്ചു വെച്ചിട്ടുണ്ട്. ഈ പൊതി എവിടെയോ ഞാന്‍ കണ്ടിട്ടുള്ളതാണല്ലോ?<br /><br />എവിടെയാണ്?<br /><br />ഇപ്പോഴായി എനിക്ക് ഭയങ്കര 'Deja Vu' ആണ്.<br /><br />ഭര്‍ത്താവ് പിറകിലൂടെ വന്ന് തോളില്‍ കയ്യമര്‍ത്തി.<br />മേശപ്പുറത്തെ പായ്ക്കറ്റുകണ്ട് പുരികം മുകളിലേക്കുയര്‍ത്തി..<br /><br />'ഫെബ്രുവരി മാസമാണ്. കുട്ടികള്‍ വെച്ചതായിരിക്കും'.<br /><br />ഭര്‍ത്താവ് സമ്മാനപ്പൊതിതുറക്കാനായി കത്രിക തിരഞ്ഞു.<br /><br />'തുറക്കണ്ട ഞാന്‍ വീടിനു പുറത്തുപോയി തുറന്നുനോക്കാം.'<br /><br />ഭര്‍ത്താവ് എന്നെ അന്തം വിട്ടു നോക്കി.<br /><br />കുടിച്ചിരുന്ന ചായ പകുതിയില്‍ നിര്‍ത്തി മേശപ്പുറത്തുവെച്ചു,ചെരിപ്പുപോലുമിടാതെ സമ്മാനപ്പൊതിയെടുത്ത് വെപ്രാളത്തോടെ മുറ്റത്തേക്കിറങ്ങി.<br /><br />ശനിയാഴ്ച്ചയാണ് - <br /><br />അധികം തണുപ്പില്ലാത്ത പ്രഭാതത്തിന്റെ ഭംഗി ആസ്വദിക്കാനായി കുറേപ്പേര് ഇന്ന് നടക്കാനിറങ്ങിയിട്ടുണ്ട്.<br /><br />അപ്പുറത്തെ ഒഴിഞ്ഞ പറമ്പില്‍ ബാസ്ക്കറ്റ്ബോള്‍ കളിച്ചു തിമര്‍ക്കുന്ന കുട്ടികള്‍..ഒറ്റപ്പെട്ട് പ്രത്യക്ഷപ്പെടുന്ന കാറുകള്‍...<br /><br />നിശബ്ദതയുടെ സാധ്യതകള്‍ തേടിക്കൊണ്ട് കണ്ണ് വല്ലാതെ ചിമ്മിക്കൊണ്ടിരുന്നു.<br /><br />കുട്ടികള്‍,മനുഷ്യര്‍,വീടുകള്‍,കാറുകള്‍...<br /><br />കാറുകള്‍,വീടുകള്‍,മനുഷ്യര്‍,കുട്ടികള്‍..<br /><br />ദൈവമേ..വിജനമായ ഒരിടംതേടി എന്റെ കാലുകള്‍ പായുന്നതും,മൂക്കറ്റം വിയര്‍ത്തൊലിക്കുന്നതും എന്തുകൊണ്ടാണ്? കൈകള്‍ വിറക്കുന്നതും ഹൃദയം ശക്തിയായി മിടിക്കുന്നതും എന്തുകൊണ്ടാണ്?<br /><br />പറയൂ ദൈവമേ എന്തുകൊണ്ടാണ്??Siji vyloppillyhttp://www.blogger.com/profile/09618116601911168425noreply@blogger.com40tag:blogger.com,1999:blog-1860291313671724675.post-16139368196689944012009-01-18T11:26:00.001-05:002009-01-18T11:32:37.223-05:00മാര്ത്താണ്ഡവര്മ്മഅവളുടെ അമ്മയാണ് ഉണ്ണിക്കായൊരു കോഴിക്കുഞ്ഞിനെക്കൊടുത്തത്.<br />ഓറഞ്ചു തൂവലും കറുത്ത അംഗവാലും വളര്‍ന്നുവരുന്ന ഒരു സുന്ദരന്‍ കോഴിക്കുഞ്ഞ്.<br /><br />'കുരുപ്പിന് ചള്ളുപ്രായത്തിലേ കുരുത്തംകെട്ട ശീലങ്ങളാ,മൂക്കുന്നതിനുമുമ്പ് പിടിച്ച് കൂട്ടാന്‍ വെച്ചാ'<br />അമ്മ ഉപദേശിച്ചു.<br /><br />ഗോകുലം എന്ന അമ്മ വീട്ടില്‍ നിന്ന് അവളുടെ വിട്ടിലേക്കുള്ള ദൂരം ഏകദേശം ഒരു മണിക്കൂര്‍ ബസ്സ് യാത്രയാണ്. അതിനുള്ളില്‍ കാര്‍ബോഡുപെട്ടിയില്‍ കഴിയാവുന്നത്ര കാഷ്ഠിച്ചു<br />വെച്ചിരിക്കുന്ന അസത്തു സാധനത്തിനെ ഒരാന്തലോടെയാണെടുത്തു താഴെവെച്ചത്.<br /><br />ഉണ്ണി 'എന്താ അമ്മേ അമ്മമ്മ കൊണ്ടുവന്നത്' എന്നു ചോദിച്ച് അടുത്തു വന്നതും കോഴിക്കുഞ്ഞ് മുമ്പോട്ട് രണ്ടടിവെച്ച് തൂവലുകള്‍ വിടര്‍ത്തി യുദ്ധക്കളത്തിലേക്കോടാന്‍ നില്ക്കുന്ന വീരനെപ്പോലെ നിന്ന് 'ഗ്രൂം' എന്ന് കുറുകിയതും ഒപ്പമായിരുന്നു.<br /><br />ഈ പിശകു സാധനത്തിനെ 'ഗോകുലത്തില്‍' ത്തന്നെ മേഞ്ഞു നടക്കാന്‍ വിടാതെ അമ്മ ഉണ്ണിക്കു സമ്മാനിച്ചതിന്റെ ഔചിത്യം മനസ്സിലായില്ല. ഗോകുലത്തില്‍ പോകുമ്പോഴൊക്കെ കോഴിക്കുഞ്ഞുങ്ങളുടെ പിന്നാലെ കൗതുകത്തോടെ കളിച്ചു നടക്കുന്ന ഉണ്ണിയെനോക്കി <br /><br />'പത്തു സെന്റില്‍ വളരുന്ന കുട്ടി ലോകം കണ്ടിട്ടില്ല' എന്ന് അമ്മ അടക്കം പറയാറുണ്ടായിരുന്നത് ഇത്ര മനസ്സില്‍ തട്ടിയായിരുന്നുവോ?<br /><br />ഭര്‍ത്താവ് ഓഫീസു വിട്ടുവന്നപ്പോള്‍ ചായക്കൊപ്പം ആദ്യം വിളമ്പിയത് കോഴിക്കുട്ടിയുടെ വിശേഷങ്ങളാണ്.കൊട്ടക്കടിയില്‍ മൂടിയിട്ടിരിക്കുന്ന വിദ്വാനെ ഒരു വിറയലോടെയാണ് പുറത്തെടുത്തത്,എങ്ങാനും ആഞ്ഞു പറന്നുവന്ന് ഭര്‍ത്താവിന്റെ നെഞ്ചത്തേക്കിട്ടൊരു അസ്ത്രം തൊടുത്താലോ?<br /><br />ഭാര്യവീട്ടുകാര്‍ തന്നെ തട്ടിക്കളയാല്‍ കരുതിക്കൂട്ടി ആളെ വിട്ടിരിക്കുകയാണെന്നും പറഞ്ഞ് മൂപ്പര് മീശപിരിക്കും.<br /><br />ഒന്നും ഉണ്ടായില്ല.കോഴിക്കുഞ്ഞ് ഭര്‍ത്താവിനെക്കണ്ടതും ഒന്ന് വലം വെച്ച് പതുക്കെ പതുക്കെ തലയുയര്‍ത്തി നടന്നു.പണ്ട് സ്കൂള്‍ നാടകത്തില്‍ മീശയും താടിയും തലയിലൊരു തൂവല്‍തലപ്പാവും വെച്ച് രാജാവായ് വേഷം കെട്ടിനടക്കാന്‍ ശീലിക്കുമ്പോള്‍ അവള് നടന്ന അതേ താളത്തിലുള്ള നടത്തം.എന്തൊരു ഗാംഭീര്യത...<br /><br /><br />'രാജാവാന്നാ സാധനത്തിന്റെ ഭാവം കോഴിയുടെ യാതൊരു ലക്ഷണവുമില്ല' <br />അവള് ഭര്‍ത്താവിനോടു പറഞ്ഞു.<br /><br /><br />'നല്ല തലയെടുപ്പുള്ള കോഴി,ഇവനെ നമുക്കു 'മാര്‍ത്താണ്ഡവര്‍മ്മ' യെന്നു വിളിക്കാം.<br />ചരിത്രത്തെ സ്നേഹിക്കുന്ന ഭര്‍ത്താവു പറഞ്ഞു.<br /><br /><br />എന്തു കുന്തമെങ്കിലും വിളിച്ചോ എന്ന മട്ടില്‍ അവള് തലകുലുക്കി.അവള്‍ക്ക് നായയേയും,പൂച്ചയേയും,പശുക്കുട്ടികളേയുമൊന്നും കൊഞ്ചിച്ചുവളര്‍ത്തുന്ന സ്വഭാവത്തോട് വലിയ താത്പര്യമില്ല.പക്ഷെ ഭര്‍ത്താവും മകനും നേരെ തിരിച്ചാണ്.വല്ലാത്ത പ്രകൃതി സ്നേഹികളാണ്,എവിടെയെങ്കിലും ഒരു പട്ടിയേയോ പൂച്ചയേയോ കണ്ടാല്‍ മതി ചാടിക്കേറി ഒരു പേരിടും.പിന്നെ തലയിലുഴിഞ്ഞ് കൊഞ്ചിക്കാന് തുടങ്ങും,<br /><br />ഭര്‍ത്താവ് പതിഞ്ചു വയസ്സുവരെ വളര്‍ന്നത് വടക്കേയിന്ത്യയിലെ ഒരു നഗരത്തിലാണ്.ഇടുങ്ങിയ ഫ്ലാറ്റും,ഇടുങ്ങിയ വഴികളും പരിമിതമായ സൗകര്യങ്ങളുമേ ഉണ്ടായിരുന്നുള്ളു.ഫ്ലാറ്റിലൂടെ കാണുന്ന പൊടിയും പുകയും പിടിച്ച് ചാരനിറമായ മരങ്ങളും ,വായ് വട്ടം കുറഞ്ഞ ചട്ടികളില്‍ ഓമനിച്ചു വളര്‍ത്തുന്ന പത്തുമണിപ്പൂക്കളുമല്ലാതെ വേറെയൊന്നും അയാള്‍ കുട്ടിക്കാലത്തു കണ്ടിട്ടില്ല.<br /><br />പക്ഷെ അവളുടെ സ്ഥിതി മറിച്ചായിരുന്നു.നഗരത്തില്‍നിന്നുമകന്ന ഇടത്തരം ഗ്രാമത്തിലാണ് അവള് ജനിച്ചു വളര്‍ന്നത്. ഇഷ്ടം പോലെ സ്ഥലം,പുരയോടടുത്ത് പുഴ,കയറൂരിമേയുന്ന പശുക്കളുടെ പുറത്ത് വെയില് കാഞ്ഞിരിക്കുന്ന ആനത്തുമ്പികളും അടയ്ക്കാരക്കിളികളും.<br /><br />'നീയൊരു കവിയാകാതിരുന്നത് ചരിത്രത്തിന്റെ ക്രൂരതയാണ്.'<br /><br />വിവാഹപ്പിറ്റേന്ന് തെങ്ങിന് വളപ്പിലൂടെ ചുറ്റി നടക്കുമ്പോള്‍ ഭര്‍ത്താവ് സൂചിപ്പിച്ചു.<br /><br />മലയാള പാഠപുസ്തകത്തിലെ കവിതകളല്ലാതെ ഒരു കവിതാപുസ്തകം പോലും നേരെ ചൊവ്വേ കണ്ടിട്ടില്ല.ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിലെ ചില വരികളല്ലാതെ മനസ്സില്‍ ഒരൊറ്റ കവിതാ വരികള്‍പോലും തങ്ങി നിന്നിട്ടില്ല,അതും ഓര്‍ക്കുന്നതു തന്നെ ചില വിഡ്ഢി പെണ്‍കിടാങ്ങളുടെപോലെ കൃഷ്ണനോടുള്ള പ്രേമംകൊണ്ടല്ല. ഭഗവാനായതുകൊണ്ട് അല്ലറ ചില്ലറ പേടിയുണ്ടായിരുന്നു.പിന്നെ മഞ്ചരി വൃത്തത്തിന്റെ ഒരു താളബോധവും.<br /><br />അങ്ങിനെയുള്ള അവിളെയാണ് ചരിത്രം വഞ്ചിച്ചത്!<br /><br />'കോഴിയെ തൊടരുത്ട്ടോ,അത് ഉണ്ണീടെ കണ്ണു കൊത്തിക്കൊണ്ടോടും..'<br /><br />അവള് ഉണ്ണിയെ പറഞ്ഞു പേടിപ്പിക്കുമ്പോഴേക്കും ഉണ്ണി മാര്‍ത്താണ്ഡവര്‍മ്മയുടെ തൂവലില്‍തൊട്ടുനോക്കാനും മാര്‍ത്താണ്ഡവര്‍മ്മ അതിഷ്ടപ്പെടുന്നുവെന്ന് മനസ്സിലായപ്പോള്‍ പതുക്കെ തലോടാനും തുടങ്ങി.<br /><br />അന്നുമുതലാണ് മാര്‍ത്താണ്ഡവര്‍മ്മ എന്ന കോഴിയുടേയും ഉണ്ണി എന്ന കുട്ടിയുടേയും സഞ്ചാരകഥ ആരംഭിക്കുന്നത്.<br /><br />ഭര്‍ത്താവ് ഓഫീസില്‍പ്പോയാല്‍ അവളും,ഉണ്ണിയും,മാര്‍ത്താണ്ഡവര്‍മ്മയും വീട്ടില്‍ തനിച്ചാകും. പതിമൂന്ന് സെന്റ് സ്ഥലം വാങ്ങിയപ്പോള്‍ ബോണസായിക്കിട്ടിയ മല്‍ഗോവമാവിന്റെ പടര്ന്നുനില്ക്കുന്ന ചില്ലകള്‍ക്കുകീഴില്‍ മാര്‍ത്താണ്ഡവര്‍മ്മയും ഉണ്ണിയും കളിച്ചുകൊണ്ടിരിക്കും.<br /><br />ഉണ്ണിയുടെ ഊഞ്ഞാലില്‍ മാര്‍ത്താണ്ഡവര്‍മ്മ ചാടിക്കയറും,ഉണ്ണി ഒരു വടിയെടുത്ത് വന്ന് അവനെ നഴ്സറിപ്പാട്ടുകള്‍ പഠിപ്പിക്കാന്‍ കഠിനമായ് പരിശ്രമിക്കും.ചിലപ്പോള്‍ ഉണ്ണി മാര്‍ത്താണ്ഡവര്‍മ്മയെ കുളിപ്പിക്കും,കൈയ്യില്‍ ചോറുരുളകളുരുട്ടിവെച്ച് തീറ്റിപ്പിക്കും.<br /><br />ഉണ്ണി - മാര്‍ത്താണ്ഡവര്‍മ്മ - മല്‍ഗോവമാവ് എന്നിവയുടെ ലയനം പകല്‍സമയങ്ങളില്‍ അവളെ കുറച്ചൊന്നുമല്ല സഹായിച്ചത്.<br />കൂട്ടുകാരികള്‍ക്ക് ഫോണ്‍ ചെയ്യുവാനും,ടി.വി പരിപാടികള്‍ ശല്യമില്ലാതെ കാണുവാനും,അടുക്കളപ്പണികള് വേഗം ചെയ്തുതീര്‍ക്കുവാനും അവള് ആ സമയം വിനിയോഗിച്ചു.<br />ഗോകുലത്തില്‍ നിന്ന് അമ്മയുടെ ഫോണ്‍ ഒന്നിടവിട്ട ദിവസങ്ങളിലിങ്ങോട്ടുവരും.അധികവും ഉപദേശങ്ങളായിരിക്കും.ഉണ്ണിയെ നന്നായി വളര്‍ത്തേണ്ടതുമുതല്‍ പണം കൃത്യമായി സമ്പാദിക്കേണ്ടതുവരെ ആ സദുദ്ദേശ ഫോണില്‍ ഉള്‍പ്പെടും .ഒന്നും പറയാനില്ലെങ്കില്‍ സീരിയലിലെ ഒരു കഥയോ പുതിയതായി ഇറങ്ങിയ സാരി ഡിസൈനെക്കുറിച്ചോ സംസാരിക്കും. മകളെ മാനസികമായി വേദനിപ്പിക്കുന്ന വാര്‍ത്തകളൊന്നും അമ്മ പറയില്ല .അടുത്ത ബന്ധുക്കളുടെ മരണ അറിയിപ്പുപോലും അമ്മ മകളെ വിളിച്ചു പറയാറില്ല. അശുഭ വാര്‍ത്തകലെല്ലാം സെന്‍സര്‍ ചെയ്യപ്പെടും എന്നര്‍ത്ഥം.<br /><br />ഒരു ദിവസം അവിചാരിതമായി അമ്മ വിട്ടിലേക്കു കയറി വന്നു. അവള് അടുക്കളപ്പണികളുടെ ലഹളയിലായിരുന്നു.ഉണ്ണിയിരുന്ന് ടി.വി കാണുന്നു.മാര്‍ത്താണ്ഡവര്‍മ്മ ഉണ്ണിയുടെ കാല്ക്കീഴില് കിടന്നുറങ്ങുന്നു.<br /><br />'അമ്പലത്തില്‍ കയറിപ്പോകുന്ന വഴി ഒന്നുകേറിപ്പോകാമെന്നു കരുതി'.<br />അമ്മ പറഞ്ഞു.<br /><br />അമ്മമ്മ വന്ന സന്തോഷത്തില്‍ ഉണ്ണി ചാടിയെഴുന്നേറ്റു.മാര്‍ത്താണ്ഡവര്‍മ്മ ഉറക്കം മുറിഞ്ഞ ദേഷ്യത്തില്‍ ഒന്നു കുറുകിക്കൊണ്ട് മുന്‍ വാതിലിലൂടെ സ്ഥലം വിട്ടു.<br />അവള് അമ്മക്കായി നാരങ്ങാവെള്ളവും കുറച്ച് ഉപ്പേരിയും മേശയിലെടുത്തുവെച്ചു.<br /><br />അമ്മ വടക്കേപ്പുറത്തെ ചവിട്ടുപടിയില്‍ നിന്നുകൊണ്ട് അവളുടെ കൊച്ചു പറമ്പ് ഉഴിഞ്ഞുനോക്കി<br /><br />'കറിവേപ്പിന് മീന്‍ നന്നാക്കിയ വെള്ളം ഒഴിച്ചുകൊടുത്താല്‍ മതി,സപ്പോട്ടക്ക് കുറച്ച് ആട്ടിന്‍ കാട്ടവും..വാച്ചു പടയ്ക്കും'.<br />അമ്മ ഓര്‍മ്മിപ്പിച്ചു.<br /><br />അവള് ഓരോന്നായ് വെച്ചുവരുന്നതേയുള്ളു.ഒറ്റനില ടെറസു വീടാണെങ്കിലും ആവശ്യത്തിലധികം സൗകര്യമുണ്ട്.ഫര്‍ണീച്ചറുകളൊക്കെ പതുക്കെ പതുക്കെ വാങ്ങിക്കുന്നതേയുള്ളു. ബാങ്കില്‍ നിന്നും കുറച്ചു തുക ലോണെടുത്തിരുന്നു.പണം തികയാത്തതിനാല്‍ പെയ്ന്റിനുപകരം വെറ്റ് വാഷടിച്ചു,സോഫയ്ക്കുപകരം നാലു ചൂരല്‍ കസേരയും വാങ്ങിയിട്ടു.<br />അവളുടെ മനസ്സില്‍ ഭാവിയെക്കുറിച്ച് ചില സുന്ദരന്‍ സ്വപ്നങ്ങളൊക്കെയുണ്ട് .മുകളിലേക്ക് ഒരു നില കൂടി ഉയര്‍ത്തിക്കെട്ടിയ വീട്,സാരിയുടുത്ത് പുറത്തുപോകുമ്പോള്‍ സാരിയെ പപ്പടം വറുക്കുന്നതുപോലെ വീര്‍പ്പിക്കുന്ന സ്കൂട്ടറിനു പകരം ഒരു കാറ്,ഭര്‍ത്താവിന് ഒരു പ്രൊമോഷന്.എല്ലാം ഇടത്തരം സ്വപനങ്ങളാണ് അതിനുവേണ്ടി അവള് ഭഗവാന്റെ തൃപ്പാദങ്ങളില്‍ വിനയപുരസ്സരം വിഴുന്നുണ്ട്.<br /><br />'നിന്റെ കോഴി നല്ല ഒത്തവനായല്ലോ മൂക്കുന്നതിനുമുമ്പ് പിടിച്ച് കൂട്ടാന്‍ വെയ്ക്ക് '.<br /><br />അമ്മയുടെ സ്വരമാണ് സ്വപ്നലോകത്തുനിന്നും മടക്കിവിളിച്ചത്. <br /><br />ശരിയാണ്.കുഞ്ഞിച്ചിറകും കുഞ്ഞിക്കാലും വെച്ച് പ്രാഞ്ചി,പ്രാഞ്ചി ഓടിയിരുന്ന മാര്‍ത്താണ്ഡവര്‍മ്മ ഒത്തവനായി വളര്‍ന്നിരിക്കുന്നു. ആരും കണ്ടാല്‍കൊതിക്കുന്ന ആകാരഭംഗി.അപ്പുറത്തെ പിടക്കോഴികള്‍ അവനെ സന്ദര്‍ശിക്കാന്‍ ഇങ്ങോട്ടെത്തുമെങ്കിലും അവരെ ഓടിച്ചിട്ട് ഇക്കിളിപ്പെടുത്താനൊന്നും നില്‍ക്കാതെ അവന് തലയുയര്‍ത്തി ചുറ്റും നോക്കി നീട്ടിക്കൂവും.ഉണ്ണി അവന്റെ പ്രിയ സേവകനാണ് വിശക്കുമ്പോള്‍ അരിമണി ,ദാഹിക്കുമ്പോള്‍ വെള്ളം എന്നിവ സമയാസമയം ഉണ്ണി എത്തിച്ചുകൊടുക്കും.<br />ഞായറാഴ്ച്ച ദിവസങ്ങളില്‍ ഭര്‍ത്താവിന് മല്‍ഗോവമാവിന്റെ ചുവട്ടില്‍ കസേരകൊണ്ടുവന്നിട്ട് ചരിത്ര പുസ്തകവായനയുണ്ട് അന്നേരം ഉണ്ണിയും മാര്‍ത്താണ്ഡവര്‍മ്മയും അവിടെ ഉഗ്രന്‍ കളികളിക്കും.ഇടക്കിടെ മാര്‍ത്താണ്ഡവര്‍മ്മ ഭര്‍ത്താവ് വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകത്തില്‍ എത്തിനോക്കിക്കൊണ്ട് തലവെട്ടിക്കും.<br /><br />'അടിയന് ഗ്രന്ഥപാരായണത്തിലാണ് തിരുമേനിക്ക് എന്താണാവശ്യം'.<br /><br />ഭര്‍ത്താവ് ചിരിച്ചുകൊണ്ട് ചോദിക്കും.മാര്‍ത്താണ്ഡവര്‍മ്മ പ്രൗഢിയോടെ തല ഒരു വശത്തേക്ക് ചെരിച്ച് മാവിന് ചില്ലയിലേക്ക് പറന്നിരിക്കും.ഉണ്ണി രാജാവിന്റെ കാലടികളെ പിന്തുടര്ന്നുകൊണ്ട് മാവില്‍ വലിഞ്ഞുകേറി ചില്ലയിലിരുന്നാടും.<br /><br />എല്ലാ ഞായറാഴ്ച്ചയും ഈ ദൃശ്യത്തിന് പുനരാവിഷ്കാരം സംഭവിക്കും.അവളത് കണ്ട് ഊറിച്ചിരിക്കും.<br /><br />'നാടന്‍ കോഴിയായതുകൊണ്ട് രുചികൂടും..നല്ല നെയ്യുണ്ടാകും കൂട്ടാന്‍'..<br />അമ്മയുടെ ശബ്ദം സ്വപ്നകാലത്തുനിന്ന് വര്‍ത്തമാനകാലത്തിലേക്ക് വീണ്ടുമെത്തിച്ചു.<br /><br />അവള്‍ക്ക് മാര്‍ത്താണ്ഡവര്‍മ്മയുടെ കാര്യത്തില്‍ ഒരുതീരുമാനം വേഗമെടുക്കണം.മൂക്കുന്നതിനുമുമ്പ് പിടിച്ചു കൂട്ടാന്‍ വെച്ചില്ലെങ്കില്‍ ഇറച്ചി മരം പോലെയിരിക്കും.<br />അമ്മയെയാത്രയാക്കിക്കൊണ്ട് ഇറച്ചിക്കൂട്ടാനുകളെപ്പറ്റി ഒരു അന്വേക്ഷണം നടത്തി. പരിചയക്കാര് ആരും പരീക്ഷിക്കാത്ത അപൂര്‍വ്വപാചകകുറിപ്പ് തപ്പിയെടുക്കണം. ഭര്‍ത്താവ് അവളുടെ പാചക നൈപുണ്യത്തെപ്പറ്റി അഭിമാനം കൊള്ളണം.<br />ദൈവം അയാള്‍ക്കായ് മാത്രം സമ്മാനിച്ച അമൂല്യ രത്നമാണ് അവളെന്ന്' മനസ്സില്‍ കരുതുകയെങ്കിലും വേണം.<br />പക്ഷെ ഉണ്ണിയുടെ മനസ്സ് വിഷമിപ്പിച്ചുകൂടാ. കുട്ടികളുടെ മനശാസ്ത്രത്തെക്കുറിച്ച് അവള്‍ക്ക് അത്യാവശ്യം ധാരണയൊക്കെയുണ്ട്. ആ നിലയിലൂടെ നീങ്ങണം.<br /><br /><br />പിറ്റേന്ന് അവള് ഉണ്ണിക്കായി ഒരു കഥ പറയാനിരുന്നു.<br /><br />'പണ്ടുപണ്ടൊരിടത്ത് ഉണ്ണിയെന്നൊരു കുട്ടിയുണ്ടായിരുന്നു. ഉണ്ണിക്ക് മാര്‍ത്താണ്ഡവര്‍മ്മ എന്നൊരു കോഴിയും.അവള് മാര്‍ത്താണ്ഡവര്‍മ്മയുടേയും ഉണ്ണിയുടേയും കളികള്‍ വിവരിച്ചു.ഉണ്ണിക്ക് രസം പിടിച്ചു.ആ തക്കത്തിന് അവള് രണ്ടു ചോറുരുളകള്‍ ഉണ്ണിയുടെ വായിലേക്ക് തിരുകിവെച്ചു. കഥ കയറ്റയിറക്കങ്ങളിലൂടെ സഞ്ചരിച്ചു.വര്‍ഷങ്ങള്‍ക്കുമുമ്പ് അവളുടെ അമ്മ അറുക്കാനായ് കൊണ്ടുപോയ കുഞ്ഞാടിനെക്കുറിച്ചു പറഞ്ഞ അതേ കഥ.ഉണ്ണി അവളും മാര്‍ത്താണ്ഡവര്‍മ്മ കുഞ്ഞാടും എന്ന ഒരേയൊരു വ്യത്യാസം മാത്രം.<br /><br />'ഒരു ദിവസം മാര്‍ത്താണ്ഡവര്‍മ്മ മല്‍ഗോവമാവിന്റെ മുകളിലെ കൊമ്പില്‍ നിന്ന് ആകാശത്തിലേക്ക് കയറിപ്പോയി ഉണ്ണീ;..<br /><br />'യ്യോ'. ഉണ്ണി കണ്ണു മിഴിച്ചു.<br /><br />'വേണ്ട മാര്‍ത്താണ്ഡവര്‍മ്മേ..വേണ്ടയെന്ന് അമ്മ പറഞ്ഞു. മാര്‍ത്താണ്ഡവര്‍മ്മ കേട്ടില്ല.'<br /><br />'എന്നിട്ട്?'<br /><br />'ആകാശത്തുനിന്ന് മാര്‍ത്താണ്ഡവര്‍മ്മ നെലത്തോട്ട് പെടേന്നൊരു ചാട്ടം കൊടുത്തു'.<br /><br />'യ്യോ എന്നിട്ടോ?'<br /><br />'എന്നിട്ടെന്താ..മാര്‍ത്താണ്ഡവര്‍മ്മ മരിച്ചുപോയി..മരിച്ചാല്‍ ആരും കണ്ണുതുറക്കില്ല പൊന്നുങ്കട്ടേ'..<br /><br />'അപ്പോ എന്താവും പിന്നെ മാത്താണ്ടവമ്മ?'<br /><br />'മരിച്ചാല്‍ എന്താചെയ്യ..മാര്‍ത്താണ്ഡവര്‍മ്മയെ കൂട്ടാന്‍ വെക്കേണ്ടതായ് വരും തങ്കക്കട്ട്യേ'..<br /><br />'മരിച്ചാല്‍ കൂട്ടാന്‍ വെയ്ക്കാ ചെയ്യ്യാ?'<br /><br />അവള് ദുഖഭാവത്തില്‍ അതേയെന്നു തലയാട്ടി.<br /><br /><br /><br />കുറച്ചുകഴിഞ്ഞപ്പോള്‍ ഫോണ്‍ ബെല്ലടിച്ചു.അവള് ഉണ്ണിയേയും മാര്‍ത്താണ്ഡവര്‍മ്മയേയും കളിക്കാനനുവദിച്ചുകൊണ്ട് ഫോണിനടുത്തേക്കോടി.<br /><br />അമ്മയാണ്. പലതരം വിശേഷങ്ങള്‍ അമ്മയ്ക്കു പറയാനുണ്ട്.<br /><br />'നിന്റെ കോഴീടെ കാര്യം എന്തായി? നിനക്ക് കോഴീനെക്കൊന്ന് പരിചയമില്ലല്ലോ ഞാന്‍ വരണോ?<br /><br />'ആലോചിക്കുന്നുണ്ടമ്മേ..സമയമാകുമ്പോള്‍ അമ്മയെ വിളിക്കാം.' അവള് പറഞ്ഞു.<br /><br />'ഇറച്ചി മൂക്കാന്‍ നിലക്കണ്ടട്ടൊ ..പിന്നെ ഒന്നിനും കൊള്ളില്ല'<br /><br />അവള് ശരിയമ്മേയെന്നും പറഞ്ഞ് ഫോണ്‍ വെച്ചു.<br /><br />ഫോണ്‍ താഴെവെച്ച് തിരിഞ്ഞു നോക്കിയത് ഉണ്ണിയുടെ മുഖത്തേക്കാണ്.<br />'<br />'മാത്താണ്ടവമ്മ മരിച്ചാല്‍ ഉണ്ണീം മരിക്കും..ഉണ്ണിനേം കൂട്ടാന്‍ വെയ്ക്കേണ്ടതായിവരും'. ഉണ്ണി കണ്ണു നിറച്ചുകൊണ്ടു പറഞ്ഞു.<br /><br />'മാത്താണ്ടവമ്മ ആകാശത്തേക്ക് കയറിപ്പോകേം വേണ്ട ചാടി മരിക്കേം വേണ്ട.' ഉണ്ണി കരച്ചിലാരംഭിച്ചു.<br /><br />ഒരു വിധത്തിലാണ് ഉണ്ണിയെ സമാധാനിപ്പിച്ചത്. രാത്രിയായപ്പോള്‍ ഉണ്ണിക്ക് കുറച്ച് പനിക്കാന്‍ തുടങ്ങി. ഉറക്കത്തില്‍ 'മാത്താണ്ടവമ്മ മരിക്കേണ്ട' എന്നും പറഞ്ഞ് ഉണ്ണി വീണ്ടും കരഞ്ഞു.<br /><br />കുട്ടിയുടെ മനസ്സ് വിഷമിപ്പിക്കുന്ന കഥ ഇനി മേലാല്‍ പറയരുതെന്ന് ഭര്‍ത്താവ് അവളെ ഉപദേശിച്ചു. ശരിയാണ് ആറ്റുനോറ്റുണ്ടായ കുട്ടിയാണ്.<br /><br />'ആകോഴിയെ കൊല്ലുകയും വേണ്ട കൂട്ടാന്‍ വെയ്ക്കുകയും വേണ്ട.കോഴിയങ്ങ് മൂക്കാവുന്നത്ര മൂത്ത് മനുഷ്യന്മ്മാരെപ്പോലെ മരിച്ചോട്ടെ'<br /><br />അവള് കടുത്ത തീരുമാനമെടുത്ത് ഉണ്ണിയെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങി.<br /><br /><br />ഇവിടെ വെച്ച് മാര്‍ത്താണ്ഡവര്‍മ്മ എന്ന കോഴിയുടെ കഥ ശുഭകരമായി പര്യവസാനിക്കേണ്ടതായിരുന്നു. അപ്പോഴാണ് ഈ കഥയുടെ പ്രധാന ഭാഗത്തേക്ക് ഒരു ദുഷ്ടകഥാപാത്രം രംഗപ്രവേശം ചെയ്യുന്നത്.<br />ഗ്രാമത്തില്‍ ജനിച്ച് നഗരത്തില്‍ ജീവിക്കേണ്ടിവന്ന ഒരു കുറുക്കന്. കുറുക്കനൊരു നല്ല കഥാകൃത്തും കൂടിയാണ്. ധാരാളം വായനക്കാരും ആരാധകരും കുറുക്കനുണ്ട്.<br /><br />അമ്മയും കുട്ടിയും കെട്ടിപ്പിടിച്ചുറങ്ങുന്നു. കട്ടിലിന്റെ ഒരു മൂലയിലായി കോഴികിടന്നുറങ്ങുന്നു.കുറുക്കനത് സഹിച്ചില്ല.<br /><br />ലോകത്തിലെ ഒരു കോഴിയും രാജാവായി ഇങ്ങനെ രസിച്ചു നടന്നിട്ടില്ല.ഒരു കോഴിക്കും കുറുക്കനെപ്പറ്റിച്ച് അധികകാലം ഉല്ലസിച്ച് നടക്കാന്‍ ചരിത്രം ഇടകൊടുത്തിട്ടില്ല.കുറുക്കന് അന്നു രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല. നാളെത്തന്നെ വേണ്ടത് വേണ്ടതുപോലെ ചെയ്യണം.<br /><br />പിറ്റേന്ന് കുറുക്കന് മതിലിനടുത്ത് പമ്മി നിന്നുകൊണ്ട് ഭര്‍ത്താവിനെ നിരീക്ഷിച്ചു. ആദ്യം കുടുംബനാഥനെ കയ്യിലെടുക്കണം. <br /><br />ഒരാഴ്ച്ചക്കുശേഷമാണ് ഭര്‍ത്താവിനെ ഒറ്റയ്ക്കൊന്ന് കിട്ടിയത്. കുട്ടിയും,അമ്മയും,കോഴിയും അമ്മ വീട്ടില്‍ പാര്‍ക്കാന്‍ പോയിരിക്കുകയാണ്,ഒരാഴ്ച്ച ഭര്‍ത്താവ് തനിച്ചേ വീട്ടിലുള്ളു.<br /><br />'എനിക്കൊരു കാര്യം പറയാനുണ്ട്' കുറുക്കന് പറഞ്ഞു.<br /><br />'എന്തുകാര്യം' ഭര്‍ത്താവ് വായനയില്‍ നിന്നും തലയുയര്‍ത്തി.<br /><br />'നിങ്ങളിങ്ങനെ മറ്റൊരു പുരുഷനെ വിട്ടില്‍ കയറ്റി പാര്‍പ്പിക്കുന്നത് ശരിയല്ല'.<br /><br />'ആരെ'?<br /><br />'മാര്‍ത്താണ്ഡവര്‍മ്മ എന്ന കോഴിയെത്തന്നെയാണ് ഉദ്ദേശിച്ചത്. പെണ്ണിന്റെ മനസ്സാണ് വെണ്ണപോലെ ഉരുകും..സൂക്ഷിക്കണം.'<br /><br />ഭര്‍ത്താവ് ചിരിച്ചു. പിന്നെ കണ്ണട ഒന്നെടുത്ത് മുണ്ടിന്റെ കോന്തല കൊണ്ട് തുടച്ച് വീണ്ടും മൂക്കിനു മുകളിലേക്ക് വച്ചു. അതിനര്‍ത്ഥം കുറുക്കന് പറഞ്ഞത് അയാള്‍ തള്ളിക്കളഞ്ഞിട്ടില്ലെന്നാണ്.<br /><br />'ഞാന്‍ ആലോചിക്കാം'.<br /><br /><br />കുറുക്കനു സമാധാനമായി.സൂത്രം ഏറ്റിട്ടുണ്ട്. കോഴിയാണെങ്കിലും സ്വന്തം പെണ്ണിനെ മറ്റൊരു പുരുഷന് നോക്കുന്നത് ഒരാണിന് സഹിക്കില്ല. ആണഭിമാനത്തിലിട്ടാണ് താന്‍ കുത്തിയിരിക്കുന്നത്. കുറുക്കന് സ്ഥലം വിട്ടു.<br /><br />ഒരാഴ്ച്ച കുറുക്കന് കാത്തിരുന്നു. ഇനി അമ്മയെ ശരിയാക്കണം. മനുഷ്യക്കുട്ടിയെ ഏറ്റവും അവസാനം പറ്റിക്കാം ..കുട്ടിയല്ലേ നിഷകളങ്കനാണ് വേഗം വീഴും.<br /><br />കുട്ടിയും അമ്മയും കോഴിയും അമ്മ വീട്ടില്‍ നിന്നും തിരിച്ചു വന്നു.<br /><br />ഒരു ദിവസം ഉച്ചസമയം.മനുഷ്യക്കുട്ടിയും കോഴിയും കളിക്കുകയാണ്, അമ്മയിരുന്ന് പഴയ മാസിക മറിച്ച് നോക്കുന്നു.കുറുക്കന് പതുക്കെ അമ്മയുടെ അടുത്തു ചെന്നു.<br /><br />'നല്ല ചൂട്' കുറുക്കന് പറഞ്ഞു.<br /><br />ശരിയാണെന്നമട്ടില്‍ അമ്മ തലയാട്ടി.<br /><br />'ചൂടുകാലത്ത് പകര്‍ച്ചവ്യാധികള്‍ കൂടും'<br /><br />അമ്മവീണ്ടും തലയാട്ടി.<br /><br />'ഇപ്പോള്‍ കോഴിപ്പനി നാട്ടിലെങ്ങും പടരുന്നുണ്ട്'.<br /><br />'അയ്യോ' അമ്മയ്ക്ക് ആധിയായി.<br /><br />'നിങ്ങള്‍ക്കും ഒരു കോഴിയില്ലേ?'<br /><br />അമ്മ ഉണ്ടെന്ന് തലയാട്ടി.<br /><br />'കുട്ടിയുടെ കൂടെയല്ലേ എപ്പോഴും അതിന്റെ നടപ്പ്'.<br /><br />അമ്മയ്ക്കത് നിഷേധിക്കാനായില്ല.<br /><br />'കോഴിയുടെ കൂടെ കുട്ടി കൂടുതല്‍ കളിച്ചാല്‍ കുട്ടിയെ വെള്ളപുതപ്പിച്ച് കിടത്തേണ്ടിവരും'.<br /><br />അമ്മ കുറുക്കനിട്ടൊരു ചവിട്ടുകൊടുത്തു. കുറുക്കന് സമാധാനമായി. അമ്മ പ്രതികരിച്ചിരിക്കുന്നു.മാതൃത്വത്തിന്റെ ലോലഭാവത്തെയാണ് പ്രകോപിപ്പിച്ചിരിക്കുന്നത്.അമ്മ മനസ്സ് വേണ്ടതും വേണ്ടാത്തതുമൊക്കെ ചിന്തിച്ച് കാടും മേടും കയറിയിറങ്ങും. കുറുക്കന് ചിരിച്ചുകൊണ്ട് പടിയിറങ്ങി.പോകുന്നവഴി മനുഷ്യക്കുട്ടിയുടെ അമ്മമ്മയുടെ അടുത്തും ഒന്ന് കയറണം.<br /><br />പ്രായമായിവരുന്നവരാണ്.ജാതി,മതം,വിശ്വാസം എന്നിവയൊക്കെ കത്തിനില്‍ക്കുന്ന കാലമാണ്.പണ്ടത്തെ കുടുംബമഹിമയെപ്പറ്റി ഓര്‍ത്ത് എപ്പോഴും നെടുവീര്‍പ്പിടുന്നവരാണ്.<br /><br />'പറമ്പെല്ലാം ചിക്കിചികഞ്ഞ് കണ്ട പുഴുവിനേയും പാറ്റയേയും തിന്നു നടക്കുന്ന അശുദ്ധജീവിയെ വീട്ടില്‍ കയറ്റി താമസിപ്പിക്കുക. വീട്ടിലെ മനുഷ്യക്കുട്ടി അതിനെ എടുത്തുകൊണ്ടു നടക്കുക..ഇതെല്ലാം നിങ്ങളെപ്പോലെയുള്ള നല്ല തറവാട്ടുകാര്‍ക്ക് ചേര്‍ന്ന കാര്യങ്ങളാണോ?'<br /><br />അമ്മമ്മ ഞെട്ടിത്തരിച്ച് നിന്നു. എവിടെനിന്നോ വന്ന ഒരു കുറുക്കന് തന്റെ കുടുംബമഹിമ തിരിച്ചറിഞ്ഞിരിക്കുന്നു. അത്ഭുതം.<br /><br />'കുറുക്കാ ഇന്നാ പിടിച്ചോ' എന്നും പറഞ്ഞ് അമ്മമ്മ ഒരു മീന്‍ വറുത്തത് എറിഞ്ഞുകൊടുത്തു.<br />കുറുക്കന് സന്തോഷത്തോടെ യാത്രയായി.<br /><br />പിറ്റേദിവസം ഉറങ്ങുന്നതിനുമുമ്പ് അമ്മ കിടക്ക കുടഞ്ഞ് വിരിച്ചു.അച്ഛന് പുസ്തകമടച്ചുവെച്ച് കോട്ടുവായിട്ടു.<br /><br />'നമ്മുടെ കോഴിയെ ഇങ്ങനെ നിര്‍ത്തിയാല്‍ ശരിയാവില്ല.ഉണ്ണിയുടെ കൂടെയുള്ള അതിന്റെ കളി കുറച്ച് കൂടുന്നുണ്ട്.ഇപ്പോള്‍ നാട്ടിലെങ്ങും കോഴിപ്പനിയും പടരുന്നുണ്ട്'.<br /><br />അച്ഛന് തലയിണ ചുമരിനോട് ചേത്തുവെച്ച് കിടക്കയില്‍നിന്നും ചാരിയിരുന്നു.<br /><br />'ശരിയാണ്.കോഴിയുടെ കാര്യത്തില്‍ നമുക്കുടനെ തീരുമാനമെടുക്കണം. പക്ഷെ ഉണ്ണിയെ വേദനിപ്പിക്കരുത്'.<br /><br />ജനലിലൂടെ കുറുക്കന് അച്ഛന്റേയും അമ്മയുടേയും സംസാരം കേള്‍ക്കുന്നുണ്ട്. പറഞ്ഞതെല്ലാം ശരിക്കും ഏറ്റിട്ടുണ്ട്.ഇനി നാളെ അമ്മമ്മയുടെ ഫോണ്‍ വരുകകൂടിയേ വേണ്ടു. സമാധാനത്തോടെ കുറുക്കന് ദീര്‍ഘനിശ്വാസം വിട്ടു.<br /><br />പിറ്റേദിവസം കാലത്തുതന്നെ അമ്മമ്മയുടെ ഫോണ്‍ വന്നു.കുറുക്കന് ചുമരിന്റെ അരികുപറ്റി നിന്നു.<br /><br />'അമ്മയല്ലേ ആ നശിച്ച കോഴിയെ ഉണ്ണിക്ക് കൊടുത്തത്'. മനുഷ്യക്കുട്ടിയുടെ അമ്മ പറഞ്ഞു.<br /><br />'നീയതിനെ തലേലുംതാഴത്തും വെയ്ക്കാണ്ട് നോക്കുമ്ന്ന് ഞാനറിഞ്ഞോ'?<br /><br />'ഉണ്ണിയാണതിനെ കൊഞ്ചിച്ചത് ഞാനല്ല'<br /><br />'നീയൊരു പൊട്ടിപ്പെണ്ണായല്ലോ ..വൃത്തികെട്ട ജന്തുക്കളെ മുഴുവന്‍ വീട്ടില്‍ കയറ്റി പാര്‍പ്പിക്കാന്‍'.<br /><br />'അമ്മയൊന്ന് മിണ്ടാതിരിക്കുന്നുണ്ടോ'<br /><br />മനുഷ്യക്കുട്ടിയുടെ അമ്മ ദേഷ്യത്തില്‍ വലിയ ശബ്ദത്തോടെ ഫോണ്‍ വെച്ചു.<br /><br />അയ്യോ..ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല.കാര്യങ്ങളൊക്കെ പെട്ടന്ന് ശുഭമായി നടന്നു. ഇനി ഈ കഥയുടെ അവസാന ഭാഗമാണ് .കുട്ടിയുമായുള്ള സംഭാഷണത്തോടെ കഥക്ക് തിരശീല വിഴും. കോഴി രണ്ടു ദിവസത്തിനുള്ളില്‍ പ്രഷര്‍കുക്കറില്‍ കിടന്ന് ശീ.. വെയ്ക്കും.ഒരു വലിയ കഷ്ണം തനിക്കും കിട്ടും.<br /><br />കുറുക്കന് മനുഷ്യക്കുട്ടിയെ ലക്ഷ്യമാക്കി നടന്നു.<br /><br />ഒരു ചോക്കളേറ്റ് നീട്ടിക്കാണിച്ചുകൊണ്ട് കുറുക്കന് ഉണ്ണിയെ വിളിച്ചു. ഉണ്ണി ആദ്യം ഒന്ന് മടിച്ചു.പിന്നെ പതുക്കെ നടന്ന് വന്നു.<br /><br />'കുറുക്കാ..കുറുക്കാ..എന്തുണ്ട് കാര്യം'..<br /><br />ഉണ്ണി നഴ്സറിപ്പാട്ടിന്റെ ഇണത്തില്‍ ചോദിച്ചു.<br /><br />മോന് ഞാനൊരു വലിയ സൂത്രം കാണിച്ചുതരട്ടെ?' കുറുക്കന് ചോദിച്ചു.<br /><br />'എന്ത്?'<br /><br />കുറുക്കന് ചില മാന്ത്രിക വിദ്യകളൊക്കെ അറിയാം.ആദ്യം വായുവില്‍നിന്നും ഒരു ചോക്കളേറ്റുകൂടി ഉണ്ണിക്കെടുത്തുകൊടുത്തു. പിന്നെ മല്‍ഗോവമാവിന്റെ ഒരു വലിയ പഴുത്ത മാങ്ങ.<br /><br />ഉണ്ണിക്ക് സന്തോഷമായി.<br /><br />'മോന്റെ കോഴിയില്ലേ അതൊരു ഭൂതമാണ്.ഒരീസം ആ കോഴിയങ്ങ് വലുതായിവന്ന് മോന്റെ കണ്ണും,മൂക്കും,നാക്കും കൊത്തിക്കൊണ്ടോടും'.<br /><br />കുറുക്കന് മനുഷ്യക്കുട്ടിയുടെ മുഖത്തേക്കുനോക്കി.ഒരു ഭാവഭേദവുമില്ല. മലപോലെ ഉറച്ച് നില്ക്കുന്നു.<br /><br />'ഉണ്ണിയുടെ കോഴിക്ക് ഒരീസം ദാ..ഇത്രേം വലിയ പല്ലുമുളക്കും പിന്നെയാകോഴി ഉണ്ണിയെ കറുമുറും തിന്നും'.<br /><br />'കഥയാണോ?'<br />ഉണ്ണി കുറുക്കന്റെ പുറത്തൊരു തട്ടുവെച്ചുകൊടുത്തു.<br /><br />'അല്ലുണ്ണീ..സത്യം'<br /><br />'മാത്താണ്ടവമ്മ കടിക്കില്ല..മാത്താണ്ടവമ്മ ഭൂതവുമല്ല'.<br />ഉണ്ണിക്ക് ദേഷ്യം വന്നു.<br /><br />ഇനിയിപ്പോ എന്തു ചെയ്യും. ഉണ്ണിക്ക് കുറുക്കന് ഒരു കഥ പറഞ്ഞുകൊടുത്തു.<br /><br />വലിയ പല്ലും,കൂര്‍ത്ത നഖവും കൊണ്ട് ഒരു കുട്ടിയുടെ അമ്മയെ പിടിച്ചു തിന്നുന്ന കോഴിയുടെ കഥ..കുട്ടിപിന്നെ അമ്മയില്ലാണ്ട് അലയും പിന്നെ കരഞ്ഞ് തടാകത്തിനടുത്ത് തളര്‍ന്നിരിക്കും...<br /><br />ആ കോഴി മാര്‍ത്താണ്ഡവര്‍മ്മയാണ് കുട്ടി ഉണ്ണിയും.<br /><br />ഉണ്ണിക്ക് കുറുക്കനോട് വീണ്ടും വീണ്ടും ദേഷ്യം വന്നു. ചെരുപ്പൂരി ഒരേറ് വെച്ചുകൊടുത്തു അടുത്ത് വല്ല കരിങ്കല്ലും കിടക്കുന്നുണ്ടോയെന്ന് തിരഞ്ഞു.<br /><br />'വേറൊരു കഥ പറയട്ടേ?' കുറുക്കന് സൗമ്യഭാവത്തില്‍ ചോദിച്ചു.<br /><br />'കള്ളക്കുറുക്കന് ഒന്ന് പോണുണ്ടോ?'<br />ഉണ്ണി ദേഷ്യത്തില്‍ അലറിക്കൊണ്ട് ചോദിച്ചു.<br /><br />മനുഷ്യക്കുട്ടിയെപ്പിടിച്ചൊരു കടികൊടുക്കുവാന്‍ തോന്നി കുറുക്കന്.ദേഷ്യം കൊണ്ട് കുറുക്കന്റെ കണ്ണു ചുവന്നു നാക്ക് പുറത്തേക്ക് ചാടി.<br /><br />'അമ്മേ ദേ..ഈ കുറുക്കനെന്നെ കടിക്കാന്‍ വരുന്നു'.. ഉണ്ണി അലറിക്കരഞ്ഞു.<br /><br /><br />'അച്ഛന്റെ മുറിയില്‍ ചുമരിനോട് ചേര്‍ന്ന് പണ്ട് മുത്തച്ഛന് ഉപയോഗിച്ചിരുന്ന തോക്ക് തൂങ്ങിക്കിടക്കുന്നുണ്ട്, അച്ഛന് അതെടുത്ത് വന്ന് നിന്നെ ടിഷ്യും വെയ്ക്കും കള്ളക്കുറുക്കാ'..<br /><br />ഉണ്ണി കരച്ചിലിനിടയില്‍ കൂട്ടി ചേര്‍ത്തു.<br /><br />ഇനി ഇവിടെ നില്‍ക്കുന്നത് അബദ്ധമാണ്.കോഴിയുടെ കഥ ഇവിടെ അവസാനിപ്പിക്കുന്നതാണ് ബുദ്ധി.കുറുക്കന് വാല് ചുരുട്ടിക്കൊണ്ട് മതിലിന് മുകളിലേക്കോടി.<br /><br />'കോഴിയുടെ കഥയുടെ ക്ലെമാക്സ് ശരിയായില്ല'. ഒരു വായനക്കാരന് കുറുക്കനെഴുതി.<br /><br />'ഉണ്ണിയെന്ന മനുഷ്യക്കുട്ടി വലുതാകുന്നതുവരെ കാത്തു നില്ക്കുകയേ നിവൃത്തിയുള്ളു അതുവരെ കഥ ഇങ്ങനെയിരിക്കട്ടെ. ഉണ്ണി വലുതായാല്‍ ക്ലെമാക്സ് മാറ്റിയെഴുതാം'.<br /><br />കുറുക്കന് വായനക്കാരന് മറുപടിയെഴുതി കത്ത് രണ്ടായിമടക്കി മേശ്പ്പുറത്ത് വെച്ചു,പിന്നീട് അസ്വസ്ഥതയോടെ ആ കത്തെടുത്ത് ഒന്നുകൂടിവായിച്ച് കീറിക്കളയാനും ദേഷ്യത്തോടെ മുറിയില്‍ കിടന്ന് മുരളാനും, ഓളിയിടാനും തുടങ്ങി.Siji vyloppillyhttp://www.blogger.com/profile/09618116601911168425noreply@blogger.com16tag:blogger.com,1999:blog-1860291313671724675.post-70782232946371698832009-01-06T19:55:00.012-05:002009-01-08T11:06:46.950-05:00ഒരു പൂവ് വിരിയുമ്പോള്‍'Words differently arranged have a different meaning,and meanings differently arranged have a different effect'.<br /> -Blaise Pascal.<br /><br />വാക്കുകളുടേയും ആശയങ്ങളുടേയും കൂട്ടിവെക്കലാണ് കവിത.വാക്കുകളും ചിന്തകളും പ്രത്യേക തരത്തില്‍ കവി അടുക്കിവെയ്ക്കുന്നു, സംതൃപ്തനാകാതെ അടുക്കിവെച്ച വാക്കുകള്‍ തട്ടിവീഴ്ത്തി അയാള്‍ വീണ്ടുമടുക്കുന്നു. മറ്റാരും കാണാത്ത വാക്കുകളേയും ആശയങ്ങളേയും തിരഞ്ഞെടുത്ത് നിരത്തലാണ് സൃഷ്ടിയുടെ വേളയില്‍ ഒരു കവിയെ ഏറ്റവും കൂടുതല്‍ അസ്വസ്ഥനാക്കുന്ന സംഗതി എന്നത് കാവ്യലോകം അംഗീകരിക്കപ്പെട്ടകാര്യമാണ്.<br /><br />ലാപ്പുട എന്നപേരില്‍ മലയാളം ബ്ലോഗില്‍ കവിതകളെഴുതുന്ന <a href="http://www.blogger.com/profile/05758027840559076528">വിനോദിന്റെ</a> കവിതകളെ കാണാത്തവരായും,ശ്രദ്ധിക്കപ്പെടാത്തവരായുമുള്ളവര്‍ നമുക്കിടയില്‍ കുറവാണ്. <br />മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പാണ് വിനോദിന്റെ ബ്ലോഗ് ഞാന്‍ ആദ്യമായിക്കണ്ടത്. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ 2006 ല്‍ പ്രസിദ്ധീകരിച്ച <a href="http://lapuda.blogspot.com/2006/11/blog-post.html">ബോറടിയുടെ ദൈവം</a> എന്ന കവിതയാണ് ഞാന്‍ ആദ്യമായി വായിച്ചത്. ഇത്രയും നിലവാരമുള്ള കവിതകള്‍ പ്രിന്റഡ് മീഡിയയെ ആശ്രയിക്കാതെ വായിക്കാനുള്ള സൗകര്യം ഞാനാവോളം മുതലെടുത്തു.എന്നെങ്കിലും ഇയാള്‍ കേരളമെങ്ങുമറിയപ്പെടുന്ന ഒരു കവിയായ്ത്തീരും എന്ന് അന്ന് മനസ്സിലുറപ്പിച്ചിരുന്നു.<br />ലാപ്പുടയുടെ രണ്ട് പ്രത്യേകതകളെയാണ് ഞാന്‍ ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്നത്. <br /><br />1. വാക്കുകളെയും ആശയങ്ങളേയും സംസ്കരിച്ചെടുത്ത് അത് കൃത്യമായി ഉപയോഗിക്കാന്‍ ലാപ്പുടക്കുള്ള കഴിവിനെ.<br />2. കൃത്രിമത്വവും,ദുര്‍ഗ്രഹതയുംകൊണ്ട് കാവ്യഭംഗി നശിപ്പിക്കാതെ വിദഗ്ദമായുള്ള എഴുത്ത്.<br />മനസ്സില്‍ അജീര്‍ണ്ണത്തിന്റെ വിത്തിടാതെ,സുഗമമായ് ആ കവിതകള്‍ മനസ്സില്‍ ഒരിടം നേടി.<br /><br />ബ്ലോഗിനുള്ളില്‍ മാത്രം വിനോദിന്റെ കവിതകള്‍ ഒതുങ്ങി നില്‍ക്കാതെ പുറം ലോകത്തെ നല്ല വായനക്കാര്‍ക്കുകൂടി വിനോദിന്റെ കവിതകള്‍ ലഭ്യമാകുകയാണ്. <br /><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi3DGyZ59zQfavn3CPSblHJAMx5wlGmNIOMLOqJZcqnMXVKo_iL7Yjg7L6dm_gL2almRZ5vHj25huILHZ9ByP2U1yrAbTLeACk7zC5osuFsZeg8iRIdNTWbvquWq4fHsDMHQEN9x9TZEHo/s1600-h/invite_final_small.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 234px; height: 320px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi3DGyZ59zQfavn3CPSblHJAMx5wlGmNIOMLOqJZcqnMXVKo_iL7Yjg7L6dm_gL2almRZ5vHj25huILHZ9ByP2U1yrAbTLeACk7zC5osuFsZeg8iRIdNTWbvquWq4fHsDMHQEN9x9TZEHo/s320/invite_final_small.jpg" border="0" alt=""id="BLOGGER_PHOTO_ID_5288353064468087922" /></a><br /><br />ജനുവരി 10 ന് ചങ്ങമ്പുഴ പാര്‍ക്കില്‍ വെച്ച് വിനോദിന്റെ കവിതകള്‍ ആദ്യമായ് പുസ്തകരൂപത്തില്‍ പുറത്തിറങ്ങുന്നു.<br />ബ്ലോഗിലേയും പുറത്തേയും നല്ല രചനകള്‍ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യവുമായ് ചില സുഹൃത്തുക്കള്‍ ചേര്‍ന്ന് രൂപപ്പെടുത്തിയ <a href="http://book-republic.blogspot.com/">ബുക്ക് റിപ്പബ്ലിക്ക്</a> എന്ന സമാന്തര പ്രസാധന/വിതരണ സംഘമാണ് 'നിലവിളിയെക്കുറിച്ചുള്ള കടംകഥകള്' എന്ന വിനോദിന്റെ കവിതാ സമാഹാരം പുസ്തക രൂപത്തില്‍ പുറത്തിറക്കുന്നത്.<br />മലയാളം ബ്ലോഗിന്റെ ആദ്യ ചലച്ചിത്ര സംഭാവനയായ <a href="http://kazhchamovies.blogspot.com/2008/12/7.html">പരോള്‍</a> എന്ന സിനിമയുടെ പ്രദര്‍ശനവും ,ബ്ലോഗിനകത്തേയും പുറത്തേയും കവികളെ പരിചയപ്പെടുത്തിക്കൊണ്ടു നടത്തുന്ന കവിയരങ്ങും അന്നേ ദിവസം ഉണ്ടായിരിക്കും.<br />ചങ്ങമ്പുഴപാര്‍ക്കില്‍ വെച്ച് ഉച്ചക്ക് 4.30 നടക്കുന്ന ചടങ്ങിലേക്ക് വാക്കുകളെ സ്നേഹിക്കുന്ന എല്ലാ സുഹൃത്തുക്കളുമെത്തിച്ചേരണമെന്നും പറ്റാവുന്നത്ര കൂട്ടുകാരെ പങ്കെടിപ്പിക്കണമെന്നും പരിപാടിയെ വിജയമാക്കണമെന്നും സ്നേഹത്തോടെ ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കട്ടെ.<br /><br />വിനോദിന്റെ കവിതാ പുസ്തകം വാങ്ങിക്കണമെന്നാഗ്രഹിക്കുന്നവര്‍ക്ക് അത് <a href="http://www.bookrepublic.in/">ഇവിടെ</a> നിന്നും ലഭ്യമാണ്.Siji vyloppillyhttp://www.blogger.com/profile/09618116601911168425noreply@blogger.com1tag:blogger.com,1999:blog-1860291313671724675.post-1519127535812983632008-05-05T22:34:00.004-05:002008-05-06T06:47:45.925-05:00കൂര്ക്കകൂര്ക്കത്തടത്തിനുതാഴെ മണലില്‍ മയങ്ങിക്കിടക്കുന്ന അണലി പാമ്പുകളെപ്പറ്റി കാര്‍ത്തുവാണ് എന്നോടു പറഞ്ഞത്.<br /><br />പടിഞ്ഞാറോട്ട് ക്രമമായ് ഒഴുകുന്ന തോട്ടുവെള്ളത്തെ മുകളിലോട്ട് തെറിപ്പിച്ച് കുളിക്കുകയായിരുന്നു ഞങ്ങളപ്പോള്‍. പാമ്പിനെപ്പോലെ നീണ്ടു ചുരുണ്ടുകിടക്കുന്ന പായലുകളേയും,ഒരു ഞെട്ട് മുകളിലേക്കു നിവര്‍ത്തി പത്തി നിവര്‍ത്തി നില്ക്കുന്നതു പോലുള്ള വീര്‍പ്പത്തികളേയും കണ്ട് ഞെട്ടലോടെ ഞാന്‍ തോട്ടിന് കരയിലേക്ക് ഓടിക്കയറി.<br />കാര്‍ത്തുവപ്പോള്‍ എന്നെ നോക്കി ഒന്നു പുഞ്ചിരിക്കുകയും വലിയൊരു തിമിംഗലമാണ് അവളെന്ന ഭാവത്തില്‍ തോട്ടില്‍ മലര്‍ന്നു കിടന്ന് വായില്‍ കുറെ വെള്ളമെടുത്ത് മുകളിലേക്കു തൂറ്റിക്കുകയും ചെയ്തു.<br />അവളുടെ പരിഹാസ ഭാവത്തേയും,വെള്ളത്തില്‍ അവള്‍ക്കുള്ള ആധിപത്യത്തേയും കണ്ട് സഹിക്ക വയ്യാതെ ഞാന്‍ നനഞ്ഞ മണ്ണ് ഉരുളയാക്കി അവളുടെ മേലേക്ക് എറിഞ്ഞു, അവളുടെ തോര്‍ത്തു മുണ്ടില്‍ തുപ്പിവെച്ചു.<br /><br />വെള്ളം കണ്ടാല്‍ കാര്‍ത്തു ഒരു മീനാകും കൈകള്‍ പരത്തി വെയ്ക്കുകയും,കാല് അടുപ്പിച്ചു വെയ്ക്കുകയും ചെയ്ത് വളഞ്ഞ് പുളഞ്ഞ് വെള്ളത്തിന്നടിയിലൂടെ ഊളിയിടും. ചിലപ്പോള്‍ മലര്‍ന്നു കിടന്ന് ആകാശത്തെ നോക്കി തോട്ടിലെ ഒഴുക്കിനൊത്ത് അവള് ഒഴുകി നടക്കും. അവളുടെ വെളുത്ത ഷിമ്മീസിനു മുകളില്‍ പായലുകളും,തെങ്ങിന് പൂക്കുലയുടെ ഉണങ്ങിയ കഷ്ണങ്ങളും,മച്ചിങ്ങകളും,കുളവാഴകളും ചേര്‍ന്നടിഞ്ഞു നില്ക്കും. <br />ഒരു കുഞ്ഞില പോലെ അവള് തോട്ടില്‍ ഒഴുകി നടക്കുന്ന കാഴ്ച്ച എന്നെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തിയത്. തോട്ടുവക്കത്തെ കാട്ടു ചെടികളുടെ ഇലകളും കായകളും എന്റെ ദേഷ്യത്തിനും നിരാശയ്ക്കും വിധേയരായി തോട്ടിലൂടെ എന്നും ഒഴുകി പോയ്ക്കൊണ്ടിരുന്നു.<br /><br />ഞങ്ങളുടെ ഗ്രാമത്തില്‍ ഇന്നുള്ളതുപോലെ മതിലുകളോ എന്തിന് ഒരു വേലിയോ പോലും അയല്പക്കത്തെ തമ്മില്‍ വേര്‍തിരിച്ചിരുന്നില്ല.ചിലര്‍ കൈതകള്‍ നിരനിരയായ് വെച്ചു പിടിപ്പിച്ചു മറ്റു ചിലര്‍ ശീമക്കൊന്നകൊണ്ട് ഒരു അതിര് വരമ്പുവരച്ചു. 'റോഡ്' എന്നുള്ള സങ്കല്പം പോലും അന്ന് ഉണ്ടായിരുന്നില്ല ഒഴിഞ്ഞു കിടക്കുന്ന പറമ്പുകളും,മരങ്ങളും ചെടികളും ഇല്ലാത്ത മുറ്റങ്ങളും റോഡായ് പരിണമിച്ചു.കക്കൂസുകളോ,കുളിമുറികളോ അന്ന് ആര്‍ക്കും വേണ്ടിയിരുന്നിരുന്നില്ല. കുളങ്ങളും,റോഡുകളും ഇഷ്ടം പോലെ നാലുവശത്തും പരന്നു കിടന്നിരുന്നു. ഒഴിഞ്ഞു കിടന്നിരുന്ന പറമ്പുകളില്‍ തൂറിയിടാനും ഇലകളെടുത്ത് ചന്തി തുടയ്ക്കുവാനും ഞങ്ങളുടെ നശിച്ച നാട്ടുകാര്‍ അമാന്തം കാണിച്ചിരുന്നില്ല.പരിഷ്കൃതരായ ആളുകള്‍ ഇതൊക്കെക്കണ്ട് നെറ്റി ചുളിക്കുകയും,ഛര്‍ദ്ദിച്ചുവെയ്ക്കുകയും ചെയ്യുമെന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍ തന്നെ 'ഞങ്ങള്‍ക്കതിനെന്തു ചേതം' എന്ന മട്ടില്‍ അവര്‍ മുഖം തിരിക്കും.<br /><br />എന്റെയും കാര്‍ത്തുവിന്റേയും വീടിനെ വേര്‍തിരിച്ചിരുന്നത് ചെറിയൊരു മുളങ്കാടായിരുന്നു. ആളുകള്‍ ഉടഞ്ഞ കുപ്പികളും,കേടായ വീട്ടു സാമാനങ്ങളും എടുത്തെറിഞ്ഞിരുന്ന ഈ മുളങ്കാട്ടില്‍ കുട്ടികകള്‍ ആരും പ്രവേശിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു,എങ്കിലും അമൂല്യങ്ങളായ കുപ്പിച്ചില്ലുകളും,വളപ്പൊട്ടുകളും,മറ്റു വല്ല നിധികളും കിട്ടുമെന്നുള്ള ആകര്‍ഷണം ഗ്രാമം മുഴുവന്‍ മയങ്ങിക്കിടക്കുന്ന നട്ടുച്ച സമയങ്ങളില്‍ എന്നേയും കാര്‍ത്തുവിനേയും അവിടേയ്ക്ക് ഒളിച്ചോടിപ്പിച്ചു.<br /><br />കൂര്‍ക്കയെപ്പറ്റിയെഴുതാതെ ഞങ്ങളുടെയാരുടേയും കഥ പൂര്‍ണ്ണമല്ല. അമ്മിയില്‍ വെച്ച് ചതച്ചെടുത്ത ചെറിയുള്ളി വെളിച്ചെണ്ണയില്‍ക്കിടന്ന് മൊരിയുമ്പോള്‍ അതിലേക്ക് വീഴുന്ന വെന്തകൂര്‍ക്കയുടെ മണം, വറ്റിച്ചെടുത്ത ചെറു നത്തോലിയില്‍ക്കിടന്ന് തിളയ്ക്കുന്ന കൂര്‍ക്കയുടെ അപൂര്‍വ്വമണം എന്നിങ്ങനെ നാക്കിനെ മാത്രം കൊതിപ്പിക്കുന്ന ഗന്ധങ്ങളിലൂടെയുള്ള ഒരു യാത്രമാത്രമായിരുന്നില്ല ഞങ്ങള്‍ക്ക് കൂര്‍ക്ക.<br /><br />ഉമ്മറത്ത് കുത്തിയിരുന്ന് നാട്ടുവര്‍ത്തമാനം പറയുകയും,തലയിലെ പേനേയും ഈരിനേയും തള്ള നഖങ്ങള്‍ക്കിടയിവെച്ച് പൊട്ടിക്കുകയും ചെയ്യുന്ന സമയങ്ങളില്‍ 'അക്കൊല്ലം നട്ട കൂര്‍ക്ക' യുടെ ഗുണവും ദോഷവും വലിയൊരു വിഷയമായ് ഞങ്ങള്‍ക്കിടയിലേക്ക് കടന്നു വരുമായിരുന്നു. <br />ദൂരദേശങ്ങളില്‍ നിന്ന് ഞങ്ങളുടെ നാട്ടിലേക്ക് കൂര്‍ക്ക വാങ്ങാനെത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ദിച്ചുകൊണ്ടിരുന്നു.ഉരുണ്ട് മിനുത്ത ഇടത്തരം മണികള്‍ക്ക് ഞങ്ങളുടെ ഗ്രാമത്തിലെ പൂഴിമണ്ണിന്റെ മണവുമായ് ചേര്‍ന്ന് പ്രത്യേകവും,ഭ്രമിപ്പിക്കുന്നതും,കൊതിപ്പിക്കുന്നതുമായൊരു മണം വന്നു ചേര്‍ന്നു<br /><br />2 <br /><br />കാര്‍ത്തുവിന്റെ പുരയ്ക്ക് രണ്ടേ രണ്ടു വാതിലേ ഉണ്ടായിരുന്നുള്ളു.അവളുടെ അച്ഛന് മരിക്കുന്നതിനു മുമ്പ് മുളന്തൂണുകളും,ചിതല്‍തിന്ന കുറച്ചു മരക്കഷ്ണങ്ങളും സങ്കടിപ്പിച്ചു വെച്ചിരുന്നു.അച്ഛന്റെ മരണശേഷം അമ്മ തട്ടിക്കൂട്ടിയ ചെറിയ ഓലപ്പുരയില്‍ വെപ്പിനും കിടപ്പിനുമെല്ലാം കൂടി ഒരേയൊരു മുറിയേ ഉണ്ടായിരുന്നുള്ളു.അതിന്റെ ഒരു വാതില്‍ കിഴക്കേപ്പുറത്തേയ്ക്കും മറ്റൊന്ന് വടക്കേപ്പുറത്തേയ്ക്കും തുറക്കും.<br />ചുട്ടുപൊള്ളുന്ന വേനലില്‍ ഓലകള്‍ക്കിടയിലൂടെ കുഴല്‍പോലുള്ള പ്രകാശങ്ങളെ കൊണ്ടു വരുന്ന ഓട്ടകളെ ഞങ്ങള്‍ എണ്ണിക്കളിച്ചു,ചെറ്റപിടിച്ചു കുലുക്കി ദ്രവിച്ചു തുടങ്ങിയ ഓലകളെ ചെറുമഴപോലെ നിലത്തേയ്ക്ക് തൂളിച്ചു.<br /><br />ഞങ്ങളുടെ ഗ്രാമത്തിലെ ഏറ്റവും മോശം നിലയിലുള്ള വീടുകളിലൊന്നാണ് കാര്‍ത്തുവിന്റെ വീടെങ്കിലും ആ വീട്ടുമുറ്റത്താണ് ഏറ്റവും മിനുപ്പും,മണവും,രുചിയുമുള്ള കൂര്‍ക്കകള്‍ വിളഞ്ഞിരുന്നത്.<br />വീടിന്റെ തെക്കേപ്പുറത്തും പടിഞ്ഞാപ്പുറത്തുമായ് നിറഞ്ഞു കിടന്നിരുന്ന കൂര്‍ക്കത്തടങ്ങളെ കാര്‍ത്തുവിന്റെ അമ്മ രണ്ടു നേരവും നനയ്ക്കും .ആ സമയത്ത് കൂര്‍ക്കയിലകള്‍ തണുപ്പുള്ള വെള്ളത്തെ ഉള്ളിലേക്കാവാഹിച്ച് ഇളം പച്ച നിറത്തെ കുറേക്കൂടി കോശങ്ങളില്‍ പടര്‍ത്തും<br />നനഞ്ഞ മണ്ണിന്റെ മണവും,കൂര്‍ക്കയിലയുടെ നേര്‍ത്ത മണവും ചേര്‍ന്ന കാറ്റ് എന്റെ ഗൃഹാതുരതയുടെ ഓര്‍മ്മകളില്‍ ഏറ്റവും മുന്നില്‍ സ്ഥാനം പിടിച്ചതും,പൂഴിമണ്ണില് മാറാല ചുറ്റിയതുപോലുള്ള വേരുകള്‍ സ്വപ്നത്തില്‍ കയറിയിറങ്ങിയതും ഒരു പക്ഷേ കാര്‍ത്തുവിന്റെ വിടിന്റെ ചവിട്ടു പടിയില്‍ ദിവസത്തിന്റെ മുക്കാല്‍ ഭാഗവും ചിലവഴിച്ചതിന്റെ ഓര്‍മ്മകളില്‍ നിന്നാവണം.<br /><br />'കൂര്‍ക്കത്തടത്തിനു താഴെ മയങ്ങിക്കിടക്കുന്ന അണലിപാമ്പുകളെപ്പറ്റി' കാര്‍ത്തു പറഞ്ഞ അന്നു മുതലാണ് എന്റെ സ്വപനങ്ങളില്‍ പറിച്ചെടുക്കുന്ന കൂര്‍ക്കയുടെ വേരുകള്‍ക്കുപകരം പാമ്പുകളും വേരിന്റെ ഇടയിലും തുമ്പിലും പറ്റിയിരിക്കുന്ന കൂര്‍ക്കമണികള്‍ക്കു പകരം പാമ്പിന് മുട്ടകളും കടന്നു വരാന്‍ തുടങ്ങിയത്. ചില സ്വപ്നങ്ങളില്‍ പാമ്പിന് മുട്ടകള്‍ അസമയത്തു വിരിഞ്ഞ് വലിയ പാമ്പുകളായ് മാറി എന്റെ കണ്ണിലേക്ക് കൊത്താനായുകയും ഞെട്ടലോടെ ഞാന്‍ ഉറക്കത്തില്‍ നിന്നും ചാടിയെഴുന്നേറ്റ് പിച്ചും പേയും പറയുകയും ചെയ്തു.<br /><br />'നീ കണ്ടിട്ടുണ്ടാ പാമ്പുകളെ'?<br />തലേന്നത്തെ ദുസ്വപ്നത്തിന്റെ ചടവുമാറാതെ ഞാന്‍ കാര്‍ത്തുവിനോടു ചോദിക്കും. <br /><br />'ഞാന്‍ കണ്ടിട്ടുണ്ട്,എന്റെ അമ്മേം കണ്ടിട്ടുണ്ട്,നിനക്കും ഞാന്‍ കാട്ടിത്തരാം.'<br /><br />കാര്‍ത്തു അവളുടെ ഉരുണ്ട കണ്ണുകള്‍ കുറേക്കൂടി തുറുപ്പിച്ച് എന്നോട് പാമ്പുകളെപ്പറ്റി വ്യക്തമായി വിവരിക്കും.<br /><br />'മണ്ണിരയെപ്പോലെ ചേര്‍ന്നും,പിരിഞ്ഞും,ഉണ്ടയായും ഒക്കെ കിടക്കാണോ ചെയ്യാ'?<br /><br />'എങ്ങനെ വേണമെങ്കിലും കിടക്കാം.പതുക്കെപ്പറ അവറ്റകേള്‍ക്കും'.<br /><br />വ്യവസ്ഥകള്‍ ഇല്ലാത്തതാണ് പാമ്പുകളുടെ ജീവിതം. എങ്ങി നെ വേണമെങ്കിലും കിടക്കാം..മയങ്ങാം,ഉറങ്ങാം. മനുഷ്യന്മ്മാരുടെ കാലടികളെ അവയ്ക്ക് പിന്തുടരാം. 'എന്റമ്മേ'..ഞാന്‍ കാലുകള്‍ മണ്ണില്‍ നിന്ന് പുരയിലേക്ക് ആന്തലോടെ എടുത്തു വെയ്ക്കും.<br /><br />3<br /><br />ഒരു വേനലവധിക്കാലത്താണ് കാര്‍ത്തുവുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് എന്റമ്മ എന്നോട് പറഞ്ഞത്.അന്ന് ഞാന്‍ ഞങ്ങളുടെ വീടിന്റെ ഇറയത്തുകിടന്ന് ഉരുണ്ടുകരയുകയും എന്റെ മുടി വലിച്ചു പറിച്ച് കളയാനായ് ശ്രമിക്കുകയും ചെയ്തു.<br /><br />'കണ്ട അലവലാതികള്‍ കയറിയിറങ്ങുന്ന സ്ഥലത്ത് ഇനിപോയ്ക്കളിച്ചാല്‍ നിന്റെ തുടയിലെ തൊലി വലിച്ചൂരുമെന്ന്' കാല് നിലത്തു രണ്ടു പ്രാവശ്യം ചവിട്ടി അമ്മ ഭീഷണി മുഴക്കി.കാര്‍ത്തുവിന്റെ വീട്ടില്‍ കയറിയിറങ്ങുന്ന അലവലാതികള്‍ ആരൊക്കെയാണെന്ന് അവളോട് തന്നെ ചോദിക്കണമെന്ന് ഞാനുറച്ചു. രണ്ടു പ്രാവശ്യം രഹസ്യമായ് ഞാന്‍ കാര്‍ത്തുവിന്റെ വീട്ടിലേക്ക് ഓടിപ്പോയപ്പോഴൊക്കെയും അവള് അവിടെ ഉണ്ടായിരുന്നില്ല. കാര്‍ത്തുവിന്റെ അമ്മ ഏതോവീട്ടിലെ അലക്കുകഴിഞ്ഞു വന്ന് കയ്യില്‍ വെളിച്ചണ്ണ പുരട്ടി തടവുകയായിരുന്നു. ഞാന്‍ ചവിട്ടു പടിയിലിരുന്ന് മുറ്റത്ത് ത്രികോണങ്ങളും വൃത്തങ്ങളും വരച്ച് കാര്‍ത്തുവിന്റെ വരവും കാത്തിരുന്നു. <br /><br />കുറച്ചുകഴിഞ്ഞ് കാര്‍ത്തുവിന്റെ അമ്മ കൂര്‍ക്ക നനയ്ക്കാനായ് രണ്ടുകുടങ്ങള്‍ കയ്യിലെടുത്ത് എന്നെ നോക്കി ചിരിച്ചു. ഗ്രാമത്തിലെ ഏറ്റവും നല്ല കൂര്‍ക്കയുടെ അധിപയുടെ കണ്ണുകള്‍ക്ക് ആ സമയം പ്രകാശം ഏറുന്നതിനെ കുറ്റം പറയാന്‍ ആര്‍ക്കുമാകില്ല. ഞാന്‍ അവരുടെ പിറകേ അല്പം പേടിയോടെ കൂര്‍ക്കത്തടങ്ങളെ ലക്ഷ്യമാക്കി നടന്നു. <br /><br />'ഈ കൂര്‍ക്കച്ചെടികള്‍ക്കിടയില്‍ നെറയെ പാമ്പുകള്‍ ചുറ്റുപിണഞ്ഞ് കിടക്കുന്നുണ്ടോ?'<br /><br />'ആരു പറഞ്ഞു'?<br /><br />'കാര്‍ത്തു'.<br />പേടിയും അത്ഭുതവും കൊണ്ട് എന്റെ സ്വരം വിറച്ചിരുന്നു.<br />അവര്‍ ഒന്നു ചിരിച്ചു. കുറച്ചുകഴിഞ്ഞ് കാര്‍ത്തുവിന്റെ അമ്മ കൂര്‍ക്കത്തടത്തിലേക്ക് വിരല്‍ ചൂണ്ടി. അതിനിടയിലായ് പതിഞ്ഞു കിടക്കുന്ന ചെരിപ്പടയാളങ്ങളെ അപ്പോഴാണ് ഞാന്‍ ശ്രദ്ധിക്കുന്നത് .<br /><br />വലുതും ചെറുതുമായ കുറെ മനുഷ്യന്മ്മാര് കൂര്‍ക്കത്തടങ്ങളെ ചവിട്ടിമെതിച്ചു കടന്നുപോയതിന്റെ അടയാളങ്ങള്‍ കൂര്‍ക്കത്തലപ്പുകളെ ഒടിച്ചും ചതച്ചും രേഖപ്പെടുത്തിയിരിക്കുന്നു.<br /><br />'ജീവിതത്തിനു മേലെ കെട്ടുപിണഞ്ഞ പാമ്പുകള്‍ ചെയ്തുവെച്ച നാശങ്ങാളാണിതൊക്കെ'.<br /><br />അവര്‍ ചതഞ്ഞൊടിഞ്ഞ കൂര്‍ക്കത്തലപ്പുകള്‍ക്കുമുകളില്‍ കുറച്ചു മണ്ണിട്ടുകൊടുത്ത് നേരെയാക്കി.ചെരുപ്പടയാളങ്ങള്‍ക്കുമുകളില്‍ അവ അപ്രത്യക്ഷമാകുന്നതുവരെ കൈകൊണ്ട് മാന്തി.മുഴുപ്പും,മിനുസവുമുള്ള കൂര്‍ക്കയിലകളെ അവര്‍ കൈപ്പത്തിയില്‍ വെച്ച് തലോടുന്നതും,വേദനിപ്പിക്കാതെ കുടത്തിന്റെ വായ്ക്കുമുകളില്‍ കൈവെച്ച് പടര്‍ത്തിനനയ്ക്കുന്നതും കണ്ട് ഞാന്‍ എന്റെ വീട്ടിലേക്ക് തിരിഞ്ഞു നടന്നു.<br /><br />4<br />ജീവിതത്തിന്റെ ദിശയെത്തന്നെ മാറ്റുവാന്‍ പോന്ന ആകസ്മികതകളുമായാണ് ഓരോ മരണവും കടന്നു വരുന്നത്.<br />ഒരു പനിയിലൂടെ കാര്‍ത്തു ഈ ലോകത്തുനിന്നുതന്നെ അപ്രത്യക്ഷയാകുക എന്നതിലെ അസ്വഭാവികത എന്നെ കടുത്ത വിഷാദ രോഗത്തിലേക്കും കാര്‍ത്തുവിന്റെ അമ്മയെ മുഴു ഭ്രാന്തിലേക്കും തള്ളിയിട്ടു.<br /><br />തലേ ആഴ്ച്ച തോട്ടിലെ വെള്ളത്തില്‍ പരലിനെപ്പോലെ പിടയുകയും,കാലുകള്‍ അകത്തിവെച്ച് അവള് ഒരു കോട്ടയാനെന്നും ഈ കാണുന്നതൊക്കെയും കോട്ടയിലേക്കു പോകുന്ന ജീവികളാണെന്നും പറഞ്ഞ് കുഞ്ഞിമീനുകളേയും,തവളപ്പൊട്ടുകളേയും കാല്ക്കീഴിലൂടെ കടത്തിവിടുകയും ചിരിക്കുകയും ചെയ്ത അവള് പിറ്റേ ആഴ്ച്ച പനിച്ചുകിടക്കുകയും,മേലാകെ ചുട്ടു വിങ്ങുന്നു എന്നുപറഞ്ഞ് കരയുകയും ചെയ്തത് എന്നെ കുറച്ചൊന്നുമല്ല അമ്പരപ്പിച്ചത്.<br /><br />'അമ്പിയുടെ മകളുടെ തലച്ചോറിലേക്ക് പനി കയറി' എന്ന വാര്‍ത്ത ഞങ്ങളുടെ ഗ്രാമത്തില്‍ പടരുമ്പോഴേക്കും ചുണ്ടുകള്‍ കരിഞ്ഞ് ,കൈകള്‍ തണുത്ത് ഒരിറക്കുവെള്ളം പോലും കുടിക്കാന്‍ ശക്തിയില്ലാതെ കാര്‍ത്തു തളര്‍ന്നു വിണുകഴിഞ്ഞിരുന്നു.<br /><br />കണ്ണുകള്‍ അടയുന്ന സമയത്ത് ഒരു പരലായിട്ടാണോ,വലിയൊരു തിമിംഗലമായിട്ടാണോ അവള് സ്വയം സങ്കല്‍പ്പിച്ചുകാണുക?<br />വെള്ളത്തില്‍ ഉതിര്‍ന്നു വീണ കുഞ്ഞിലപോലെ ഒരു തോട്ടില്‍നിന്ന് മറ്റൊന്നിലേക്ക് മരണത്തിലും അവള് തീര്‍ച്ചയായും യാത്ര ചെയ്തിരുന്നിരിക്കണം.<br /><br />'കുട്ടിയുടെ ശവമല്ലെ..കാത്തു വെയ്ക്കണോ?'<br /><br />കൂര്‍ക്കത്തടത്തില്‍ ചവിട്ടി നിന്നുകൊണ്ട് വര്‍ത്തമാനം പറയുകയും,ബീഡിവലിക്കുകയും,കാര്‍ക്കിച്ചു തുപ്പുകയും ചെയ്യുന്ന നാട്ടുകാരിലൊരാള്‍ വിളിച്ചു ചോദിച്ചു.<br /><br />'എവിടെയാണ് കുഴിയെടുക്കേണ്ടത്'?<br /><br />എല്ലാവരും ചുറ്റും ഒന്നു പരതി.ഒടിഞ്ഞും ചതഞ്ഞും കിറ്റന്നിരുന്ന കൂര്‍ക്കത്തലപ്പുകള്‍ക്കുമേലെ എല്ലാ കണ്ണുകളും ചെന്നുനിന്നു. തെക്കേ മുറ്റത്ത് നിരയും വരിയുമൊത്ത് വെച്ചിരുന്ന കൂര്‍ക്കതൈകള്‍ക്കിടയിലേക്ക് കൈക്കോട്ടുമായ് ആളുകള്‍ വന്നു. കിളച്ചുതുടങ്ങിയതും ഉരുണ്ടതും മിനുമിനുത്തതും,മണ്ണിന്റെ മണം ഉറഞ്ഞതുമായ കൂര്‍ക്കമണികള്‍ അടര്‍ന്ന മണ്ണിലൂടെ പുറം ലോകത്തിന്റെ കാഴ്ച്ചകളിലേക്ക് തലനീട്ടി.<br /><br />'ആര്‍ക്കെങ്കിലും വേണെങ്കില്‍ പൊതിഞ്ഞെടുത്താ'.<br /><br />നാട്ടുകാരിലൊരാള്‍ വിളിച്ചു പറഞ്ഞു.<br /><br />ആരും മുന്നോട്ടു വന്നില്ല.ഞങ്ങളുടെ ഗ്രാമത്തിലെ നല്ല ജ നുസ്സില്‍<br />പ്പെടുന്ന കൂര്‍ക്കമണികളെ സ്വീകരിക്കാനായ് ആരും മുന്നോട്ടു വരാഞ്ഞതിനാല്‍ കുഴിവെട്ടുകാര്‍ അതിനെ തെങ്ങിന് തടത്തിലേക്ക് കുത്തിയെറിഞ്ഞുകളഞ്ഞു.<br />അപമാനഭാരത്താല്‍ അവ തെങ്ങിന് പൊല്ലയില്‍ തട്ടി ചിന്നിച്ചിതറി.<br /><br />കാര്‍ത്തുവിന്റെ ചെറിയ ശരീരം കുഴിയില്‍ വെച്ച് അതിനുമേല്‍ മണ്ണിടുമ്പോള്‍ അവള് ശ്വാസം മുട്ടി പിടയുകയില്ലേയെന്നോര്‍ത്ത് ഞാന്‍ അമ്മയെകെട്ടിപ്പിടിച്ചുകരയുകയും കാര്‍ത്തുവിന്റെ അമ്മയെ കുലുക്കിയുണര്‍ത്തുവാന്‍ പുരയിലേക്ക് ഓടുകയും ചെയ്തു.<br /><br />കാര്‍ത്തുവിനുമുകളില്‍ മണ്ണിട്ട് കുഴിവെട്ടുകാര്‍ മൂന്നുനാലു പച്ചോല ചീന്തുകള്‍ അതിനുമുകളിലേക്കു വലിച്ചിട്ടു.അവിടെയാകെ പരന്നു കിടന്നിരുന്ന കൂര്‍ക്കമണികള്‍ക്കു മുകളിലൂടെ മരണത്തെ നേരിട്ടു കാണുവാനെത്തിയവരുടെ കാലുകളമര്‍ന്നു.അവയില്‍ ചിലത് ഞെരിഞ്ഞു ചതഞ്ഞു, ചിലത് മണ്ണിലേക്കു തന്നെ ആഴ്ന്നിറങ്ങി.<br />അമ്മ എന്നെ താങ്ങിയെടുത്ത് വീട്ടിലേക്കു നടക്കുമ്പോള്‍ വഴിയിലാകെ പരന്നു കിടന്നിരുന്ന കൂര്‍ക്കമണികളെ ഞാന്‍ ഭയത്തോടെ പിന്തിരിഞ്ഞുനോക്കി.<br /><br />രണ്ടു ദിവസത്തിനു ശേഷം ചെറുമഴ തുള്ളിയിട്ടു.ഉഷ്ണത്തെ കുറക്കാന്‍ തണുത്തകാറ്റ് വരുകയും ചെയ്തു.<br />കരിഞ്ഞ ഓലചീന്തുകള്‍ക്കിടയില്‍ മൂവിലകള്‍ തളിരിട്ടു.സൂര്യനു നേരെ തണ്ടുകള്‍നീട്ടി ആവേശത്തോടെ അവയുടെ ഇലകള്‍ തമ്മില്‍ ഗുണനം ചെയ്തു.<br /><br />കാര്‍ത്തുവിന്റെ മരണശേഷം വിഷാദത്തിന്റെ ചുഴിയിലേക്ക് സ്വമേധയാ ഞാന്‍ ചെന്നടിഞ്ഞു.ജടപിടിക്കുകയും,പേന്‍ പെരുകയും ചെയ്ത എന്റെ തലമുടി അമ്മ മൊട്ടയടിച്ചുകളഞ്ഞു.ചളി പിടിച്ച് കൂര്‍ത്തു നിന്ന നഖങ്ങളും,പീളയടിഞ്ഞ കണ്ണുകളും 'രാക്ഷസി' എന്ന വിളിപ്പേരിന് എന്നെ അര്‍ഹയാക്കി.കുട്ടികള്‍ എന്നെ മണ്ണു വാരിയെറിയുകയും,ചുള്ളിക്കമ്പുകളെടുത്ത് കുത്തുകയും ചെയ്തു.<br /><br />തോടുകളും, പാലങ്ങളും, മുളങ്കാടുകളും കാണുമ്പോള്‍ കാര്‍ത്തുവിനെപ്പറ്റി വീണ്ടുംവീണ്ടും ഞാനോര്‍ത്തു.മരണത്തിന്റെ സമവാക്യത്തെ ഏകാന്തത,മൗനം,വിഷാദം എന്നീ വാക്കുകളാല്‍ ഞാന്‍ പൂരിപ്പിച്ചു.<br /><br />ഒരിക്കല്‍ കാര്‍ത്തുവിന്റെ അമ്മ എന്നെ കാണണമെന്ന് ആവശ്യപ്പെട്ടു. <br /><br />കുറെക്കാലത്തിനു ശേഷം മുളങ്കാടിനെ മുറിച്ചുകടന്ന് കാര്‍ത്തുവിന്റെ മണ്ണിലേക്ക് ഞാന്‍ പ്രവേശിച്ചു.അവളുടെ കുഴിമാടത്തിനു മുകളില്‍ നനയ്ക്കാതെയും,വളമിടാതെയും തഴച്ചുവളരുന്ന കൂര്‍ക്കത്തലപ്പുകളെ ഒളികണ്ണാല്‍ ഞാന്‍ നോക്കി. കൂര്‍ക്കത്തടത്തിനു താഴെ അണലിപാമ്പുകളാല്‍ ചുറ്റിവരിഞ്ഞ് കിടക്കുന്ന അവളുടെ ശരീരത്തെപ്പറ്റി ആലോചിച്ച് ഞാന്‍ കാര്‍ത്തുവിന്റെ അമ്മയുടെ മടിയില്‍ തളര്‍ന്നിരുന്നു.അവളുടെ അമ്മയുടെ കണ്ണുനീര് ഉറവയായ് എന്നിലേക്ക് ഒഴുകുമ്പോള്‍ കൂര്‍ക്കകളെ ഞാന്‍ അഗാധമായ് വെറുത്തു .ഇനി അവയെ തിന്നില്ലെന്ന് ശപഥംചെയ്തു. <br />ദേഷ്യത്താലും വേദനയാലും പിന്തിരിഞ്ഞുനോക്കാതെ ഞാന്‍ കാര്‍ത്തുവിന്റെ പുരയില്‍ നിന്ന് ഇറങ്ങിനടന്നു.<br />പിന്നീട് കൂര്‍ക്കകളെ കാണുമ്പോള്‍ ഞാന്‍ കാര്‍ത്തുവിനെപ്പറ്റിയോര്‍ക്കും,അവളെ ചുറ്റുപിണഞ്ഞു കിടക്കുന്ന അണലി പാമ്പുകളേയും .അപ്പോള്‍ കൂര്‍ക്കയുടെ മണം ഛര്‍ദ്ദിയായ് എന്നില്‍ നിന്നും പുറത്തേക്കു വരുകയും ഒഴിഞ്ഞ സ്ഥലം ലക്ഷ്യമാക്കി ഞാന്‍ ഓടുകയും ചെയ്യും.Siji vyloppillyhttp://www.blogger.com/profile/09618116601911168425noreply@blogger.com31tag:blogger.com,1999:blog-1860291313671724675.post-27631499645897960332008-03-23T16:04:00.002-05:002008-03-23T16:23:20.836-05:00ഗംഗയുടെ കുട്ടികള്അന്തകാലത്ത് അങ്ങിനെയായിരുന്നു. ഇന്നുള്ളതുപോലെ കാലിഫോര്‍ണിയ,മെരിഗോള്‍ഡ്,ഡാഫഡില്‍സ് എന്നുള്ള പേരുകളൊന്നും ഫ്ലാറ്റുകള്‍ക്കില്ല. കാവേരി,ഗംഗ,ബ്രഹ്മപുത്ര എന്നൊക്കെയാണ് ഫ്ലാറ്റുകള്‍ക്ക് പേരിട്ടിരുന്നത്. ഇന്നുള്ളതുപോലെ പേരുകളുടെ ഔചിത്യത്തെക്കുറിച്ച് ആരും വേവലാതിപ്പെട്ടിരുന്നില്ല.അതിനുള്ള സമയവും ആര്‍ക്കും ഉണ്ടായിരുന്നില്ല.കൃസ്ത്യാനികളും,മുസ്ലീങ്ങളും,ഹിന്ദുക്കളും അതില്‍ പാര്‍ക്കുന്നതില്‍ ഒരു വിരോധവും കാണിച്ചിരുന്നില്ല.<br /><br />ഗംഗയും കവേരിയും അന്തകാലത്താണ് പണിതുയര്‍ന്നത്. നല്ല ഉറപ്പുള്ള ഇഷ്ടികകള്‍,അടര്‍ന്നുപോകുകയോ വിള്ളലേല്‍ക്കുകയോ ചെയ്യാത്ത ചുമരുകള്‍ അന്ന് സിമന്റില്‍ ആരും മായം ചേര്‍ത്തിട്ടില്ലായിരുന്നിരിക്കാം,മണല്‍ സൂക്ഷ്മതയോടെ അരിച്ചെടുത്ത് ഭിത്തി തേച്ചെടുക്കുന്നതിലും,കമ്പികള്‍ പിടിപ്പിക്കുന്നതിലും,മരങ്ങള്‍കൂട്ടിയടിക്കുന്നതിലും വാര്ക്കപ്പണിക്കാര് കൂടുതല്‍ ശ്രദ്ധകൊടുത്തിരുന്നിരിക്കാം.<br /><br />രംഗന് വാടിയുടെ സമീപത്തുള്ള അറുപത്തിയഞ്ചു സെന്റ് സ്ഥലത്താണ് ഗംഗ നില്‍ക്കുന്നത് .ഇന്നത്തെക്കാലത്ത് അറുപത്തിയഞ്ചുസെന്റു സ്ഥലത്ത് പന്ത്രണ്ടു കുടുംബങ്ങളടങ്ങുന്ന ഒരു ഫ്ലാറ്റ് നില്ക്കുക എന്നത് അസാദ്ധ്യം. പക്ഷെ അക്കാലത്ത് അങ്ങിനെയായിരുന്നു. <br />വളക്കൂറുള്ള മണ്ണ്. വിത്തിട്ടതും മുളച്ചു വന്ന് വാച്ചു പടച്ച മരങ്ങള്‍. ഗുല്‍മോഹര്‍,മാവ്,മുരിങ്ങ,ബോറ,ചിക്കു എന്നിങ്ങനെ കിളികളേയും അണ്ണാനേയും,വാവലിനേയും,കുട്ടികളേയും തൃപ്തിപ്പെടുത്തുന്ന ഭയങ്കരന്മ്മാരായ മരങ്ങള്‍..ആകാശത്തേക്കുയര്‍ന്ന കൊമ്പുകള്‍. മനുഷ്യരുടെ തിരക്കുകളില്‍നിന്നകന്ന് ഒരു ചില്ലയില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടിയോടുന്ന അണ്ണാന്മ്മാര്‍. മനുഷ്യരെ വെകിളിപിടിപ്പിക്കും വിധം തിന്നും കുടിച്ചും ധൂര്‍ത്തടിച്ചും ജീവിക്കുന്ന പക്ഷികള്‍.<br /><br />ഗംഗയിലേയും കാവേരിയിലേയും കുട്ടികള്‍ - അവരായിരുന്നു ഞെരമ്പുകള്‍ പടം വിരിച്ചതുപോലെ പ്രകൃതിയേയും മനുഷ്യരേയും കൂട്ടിയിണക്കി മനുഷ്യരുടെ സന്തോഷങ്ങളെ ഊര്ജിതപ്പെടുത്തിയത്.അന്നുകാലത്തെ കുട്ടികള്‍ ഇന്നത്തെ കുട്ടികളെപ്പോലെ മുറിയടച്ചിരിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരുന്നില്ല . കേബിളില്ല, മനസ്സില്‍ കൊതിയുണര്‍ത്തുന്ന പരസ്യങ്ങളില്ല . പുറത്ത് വിശാലമായ കളിമുറ്റങ്ങളില്‍ ചിതറിക്കിടക്കുന്ന കൂട്ടുകാരുടെ സംഘം.<br />മുമ്പു പറഞ്ഞതുപോലെ സമയം പോക്കിനുവേണ്ടി ധാരാളികളായ പക്ഷികളും ,അണ്ണാന്മ്മാരും ഒരു കൊത്തുമതി,ഒരുകടിമതി എന്നു മനസ്സുറച്ച് ചില്ലകളില്‍ നിന്നും നിലത്തേക്കെറിയുന്ന മാങ്ങകളെ ഓടിയെടുക്കുവാനായി അവര്‍ മത്സരിച്ചു.<br />കളികളുടെ കാര്യത്തില്‍ ഗ്രാമത്തിലെ കുട്ടികള്‍ നഗരത്തിലെ കുട്ടികള്‍ എന്നിങ്ങനെ കുട്ടികള്‍ക്കിടയില്‍ ഒരു തരംതിരിവുവേണോ? മതിലിന്റെ മൂലയില്‍ ചാലെടുത്തു വിശ്രമിച്ചിരുന്ന നായ്ക്കളെ അവര്‍ ഒരുമിച്ചു കല്ലെടുത്തെറിഞ്ഞു,കവണയെടുത്ത് ഉന്നം നോക്കി അഞ്ചാറു ചില്ലുകള്‍ പൊട്ടിച്ചു. ഏപ്രിലിന്റെ ആരംഭത്തില്‍ നോട്ടുകെട്ടുകളെന്നു തോന്നിക്കും വിധം<br />പൊതികളുണ്ടാക്കി റോട്ടിലിട്ട് പശുക്കളെ മേയ്ക്കുന്ന ഭയ്യമാരേയും,കാല്‍നടക്കാരേയും പറ്റിച്ചു കൂക്കിവിളിച്ചു. <br />ഇതിനിടയില്‍ അവര്‍ പല നല്ല ചെയ്ത്തുക്കളും ചെയ്തിരുന്നു. ദീപാവലിയടുക്കുമ്പോള്‍ എല്ലാവീടുകളിലേയും ജനലുകളും വാതിലുകളും അവര്‍ കഴുകിവെടുപ്പാക്കിക്കൊടുത്തിരുന്നു,മണ് ചെരാതുകളില്‍ തിരിയിട്ടു വിളക്കു കത്തിച്ചു,എല്ലാവീടുകളിലും മധുര പലഹാരങ്ങള്‍ കൈമാറി ഉത്സവങ്ങളെ ഒന്നുകൂടി ചമയിപ്പിച്ചു. 'ഒരു മാതൃകാ ബാല്യം' അല്ലേ?<br /><br />ഫ്ലാറ്റുകളിലെ കൗമാരത്തിന് ഒരുപ്രത്യേക മധുരമുണ്ട് .തോരണമിട്ടതുപോലെ സിമന്റു ബെഞ്ചില്‍ കുനിഞ്ഞിരുന്ന് കഥ പറയുന്ന ആണ്‍കുട്ടികള്‍,പൂമ്പാറ്റകളെപ്പോലെ അവര്‍ക്കു ചുറ്റും ഉയര്‍ന്നും താണും ചിരിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടികള്‍. നഗരത്തിലെ മാതാപിതാക്കള്‍ മക്കളുടെ സ്വകാര്യതകളില്‍ അപൂര്‍വ്വമായേ ഉത്കണ്ഠ കാണിച്ചിരുന്നുവെന്നുള്ളത് അവരുടെയിടയിലെ സൗഹൃദങ്ങളുടേയും പ്രണയങ്ങളുടേയും ആഴങ്ങള്‍ കൂട്ടി. അവരില്‍ പലരും പിന് കാലത്തും നല്ല സുഹൃത്തുക്കളായും,നല്ല ദമ്പതികളായും പരിണമിച്ചു.<br /><br />ഞാനും കിഷോറും 'ഗംഗയിലെ' താമസക്കാരായി അവിടെ എത്തുമ്പോള്‍ ഇതൊന്നു മായിരുന്നില്ല അവിടത്തെ സ്ഥിതി. 'പരംജീത്ത്' എന്ന എന്റെ അറുപതു വയസ്സിലധികം പ്രായമുള്ള അയല്‍ വാസിയില്‍ നിന്നാണ് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഗംഗയേയും കാവേരിയേയും ഞാന്‍ സങ്കല്‍പ്പിച്ചെടുത്തത്.<br /><br />'ഞങ്ങളോടൊപ്പം ഞങ്ങളുടെ മരങ്ങള്‍ക്കും പ്രായമായി ബേഡാ..നീയതു ശ്രദ്ധിച്ചോ' ?<br />പരംജീത്തിലെ കവയിത്രി എന്നോടു പറഞ്ഞു.<br /><br />ഞാനാദ്യമായാന് വൃദ്ധരായ മരങ്ങളെ ശ്രദ്ധിക്കുന്നത്. ചില്ലകളില്‍ പടര്‍ന്നിറങ്ങിയ ഇത്തിക്കണ്ണികളും,ശോഷിച്ച ഇലകളിലൂടെ അരിച്ചിറങ്ങുന്ന സൂര്യ പ്രകാശവും,അടര്‍ന്നു വീഴുന്ന പൊറ്റകളും.<br /><br />'അവര്‍ക്കിനിയൊരു തണല്‍മരമാകാനെ പറ്റില്ല.പൂക്കാനോ കായ്ക്കാനോ പറ്റില്ല'.. നിരാശാജനകം അല്ലേ?<br /><br />'എത്രകാലമായി ഇവര്‍ ഇങ്ങനെയാകാന്‍ തുടങ്ങീട്ട്'? ഞാന്‍ ചോദിച്ചു.<br /><br />'കുട്ടികള്‍'..അവരില്ലെങ്കില്‍ മരങ്ങള്‍ എങ്ങി നെ പൂക്കാനാണ്,കിളികള്‍ എങ്ങി നെ പാടാനാണ്?<br /><br />അവര്‍ ഒരു പൂന്തോട്ടത്തെപ്പറ്റിയും അവിടെ വിരിഞ്ഞുനില്ക്കുന്ന പൂക്കളെപ്പറ്റിയും,മരങ്ങളില്‍ കുലച്ചു നില്ക്കുന്ന കായ്ക്കളെപ്പറ്റിയും അതിനിടയില്‍ കളിച്ചു നില്ക്കുന്ന കുട്ടികളെക്കുറിച്ചും പ്രാസത്തില്‍ ഒരു കവിത ചൊല്ലി.<br /><br />'ഞങ്ങളുടെ കുട്ടികളെല്ലാം ഇവിടെ നിന്നും പോയി,ചിലര്‍ അന്യദേശങ്ങളില്‍,ചിലര്‍ അടുത്തുണ്ടെങ്കിലും വരാതെയായി. വാര്‍ദ്ധക്യത്തിനു മാത്രമേ തിരക്കുകളില്ലാതെയുള്ളു. ലോകം തിരക്കുകളില്‍പ്പെട്ട് ഇളകി മറിയുകയാണ്'<br /><br />ഇനിയും അവര്‍ ഒരു കവിത ചൊല്ലിയേക്കുമോയെന്ന് ഞാന്‍ ഭയന്നു. സാഹിത്യക്ലാസ്സുകളില്‍ കൊട്ടുവായ് ഇട്ടും കണ്ണുകള്‍ അടയാതെ ആഞ്ഞു പിടിച്ചുമാണ് ഇരുന്നിരുന്നത്. എന്നിലെ അരസികതയെ വീണ്ടുമുണര്‍ത്താന്‍ ഒരു അയല്‍ വാസിയെക്കൂടി സൃഷ്ടിച്ചിരിക്കുന്നു!<br /><br />'പരംജീത്ത് എന്ന നമ്മുടെ അയല്‍ വാസിയായ കവയിത്രിയെ സഹിക്കാനേ വയ്യ'<br />ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഞാന്‍ കിഷോറിനോടു പറഞ്ഞു.<br />ഞങ്ങളുടെ ആറു വര്‍ഷത്തെ വിവാഹജീവിതാനുഭവത്തിന്റെ കനത്തില്‍നിന്ന് കിഷോര്‍ പൊട്ടിപൊട്ടിച്ചിരിച്ചു.<br /><br />'നിന്നെക്കാണുമ്പോള്‍ അവര്‍ കവിതകള്‍ മാത്രമേ ചൊല്ലാറുള്ളൂ? ഒന്നും പറയാറില്ലേ?<br /><br />മരങ്ങളെപ്പറ്റിയും,കുട്ടികളെപ്പറ്റിയുമൊക്കെ പറയാറുണ്ടെന്ന് അയാളോട് പറയാനാകാതെ ഒന്നു പരുങ്ങി.വേഗം ശുഭരാത്രി പറഞ്ഞ് ലെറ്റണച്ച് പുതപ്പെടുത്ത് തലവഴി മൂടി.<br /><br />പിറ്റേന്ന് പരംജീത്തെന്ന കവയിത്രിയെ വീണ്ടും കണ്ടു.<br /><br />'ഇന്ന് ഇവിടെയൊരു മീറ്റിങ്ങുണ്ട്'<br /><br />എന്തിന് എന്ന അര്‍ത്ഥത്തില്‍ ഞാന്‍ പുരികമുയര്‍ത്തി.<br /><br />മടുത്തു ബേഡാ..ഞങ്ങളില്‍ പലര്‍ക്കും മരിക്കാനുള്ള പ്രായമായിട്ടില്ലെങ്കിലും മനസ്സ് മരണമടഞ്ഞു കഴിഞ്ഞു. ശൂന്യതയില്‍ വല്ലാത്ത തളര്‍ച്ച.<br /><br />അവര്‍ വിണ്ടും എന്റെ കണ്ണുകളിലേക്കു നോക്കി,ഞാന്‍ അവരുടേയും കുറച്ചു നേരത്തെ മൗനം പോലും എന്നെ വല്ലാതെ അസ്വസ്ഥയാക്കി.<br /><br />'കുട്ടികള്‍ വരണം..കുട്ടികള്‍ക്കു മാത്രമേ ഈ വരണ്ട ഭൂമിയെ തളിര്‍പ്പിക്കാനാകൂ.ഇവിടത്തെ മരങ്ങളെ പുഷ്പിപ്പിക്കുവാനും,പക്ഷികളെ കൂകിപ്പിക്കാനും, ഞങ്ങളിലെ വിഷാദത്തെ അകറ്റുവാനുമാകൂ..<br />(വീണ്ടും കവിത ചൊല്ലിയേക്കുമോ ഞാന്‍ ഭയന്നു.ഏയ്..അതുണ്ടായില്ല.അവരുടെ കണ്ണുകളില്‍ അന്ന് ഒട്ടും പ്രകാശമുണ്ടായിരുന്നില്ല.)<br /><br />'അതിനു വേണ്ടി എന്തിനാണു മീറ്റിങ്ങ്' ? ഞാന്‍ ചോദിച്ചു.<br /><br />'അടുത്തുള്ള ബാലവിഹാറിലെ കുട്ടികളെ ഇവിടെ കുറച്ചു നേരം കളിപ്പിക്കാന്‍ വിടണമെന്ന് അധികൃതരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്'.<br /><br />'ശരിയാകും അല്ലേ ബേഡാ'<br /><br />'ഉം..ശരിയാകും'<br /><br />അടുത്ത മൂന്നു ദിവസങ്ങളില്‍ ഞാന്‍ പരംജീത്തിനെ അവിടെയെങ്ങും കണ്ടില്ല. വല്ല അസുഖവും പിടിച്ചുവോ? ഇടയ്ക്ക് അവരുടെ വാതിലൊന്നു മുട്ടുവാന്‍ തോന്നിയെങ്കിലും എന്തിന് എന്ന ചിന്ത എന്നെ പിന്തിരിപ്പിച്ചു.<br /><br />'ബേഡാ'..<br /><br />നാലാം ദിവസം അവരുടെ വിളി എന്റെ പിന്നില്‍ നിന്നുമുയര്‍ന്നു.<br /><br />'ചര്‍ച്ച അലസിപ്പിരിഞ്ഞു.കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സമ്മതമല്ല. കുട്ടികള്‍ ബാലവിഹാര് മുറ്റത്തു കളിക്കട്ടെ എന്തിനാണ് അവരെ ബുദ്ധിമുട്ടിക്കുന്നത് എന്നാണ് ചോദിക്കുന്നത്. സത്യം തന്നെ.'<br /><br />ഞാന്‍ എന്തു പറയണം എന്നറിയാതെ ചെരുപ്പ് വെറുതെ നിലത്തുരച്ചു'.<br /><br />'മണ്ണു കുഴച്ച് കുറച്ച് ഉണ്ണികളെയുണ്ടാക്കിയാലോ'.<br /><br />പഞ്ചാബില്‍ ഒരു നാടോടിക്കഥയുണ്ട് കുട്ടികളില്ലാത്ത ഒരു ഗ്രാമത്തെ രക്ഷിക്കാനായി ഒരു സന്യാസി കുറച്ച് കളിമണ്ണെടുത്ത് കുഴച്ച് മന്ത്രം ചൊല്ലി ജീവന് വെപ്പിച്ചത്. ഗോതമ്പു വിളവെടുക്കാന്‍ കാലത്ത് കടുകിലയില്‍ ഇഞ്ചി ചേര്‍ത്ത് മയത്തില്‍ അരച്ച് 'സര്‍സംക്ക സാഗും' ചോളപ്പൊടി കുഴച്ച് കൈപ്പത്തിയില്‍ അമര്‍ത്തിയെടുത്ത റൊട്ടിയുമുണ്ടാക്കി വയലിലേക്കു നടക്കുമ്പോള്‍ ബഡീദാദി ചൊല്ലിത്തന്നിരുന്ന നാടോടിപ്പാട്ടിലും അതുണ്ടായിരുന്നു.<br /><br />എനിക്ക് എന്തു പറയണം എന്നുണ്ടായില്ല. മനസ്സിനെ വ്രണപ്പെടുത്തുന്ന വര്‍ത്തമാനങ്ങളില്‍ നിന്ന് സൂത്രശാലിയെപ്പോലെ ഊരിപ്പോരുക എന്നതായിരുന്നു എന്റെ മതം.<br /><br />'ബേഡാ. ഞാനൊരു കാര്യം ചോദിക്കട്ടെ'?<br /><br />ഞാന്‍ ചോദിക്കൂ എന്ന അര്‍ത്ഥത്തില്‍ തലയാട്ടി.<br /><br />'നിനക്ക് ഒരു ഉണ്ണിയെ പ്രസവിച്ചുകൂടെ. ഒന്നെങ്കില്‍ ഒന്ന് അത് ഗംഗയിലെ ദിവസങ്ങളെ തൃപ്തിപ്പെടുത്തട്ടെ'.<br /><br />'എനിക്ക് കുട്ടികളെ ഇഷ്ടമല്ല'<br /><br />'നീയെന്താണു പറയുന്നത്! നാക്കുവളച്ച് അങ്ങിനെയൊന്നും പറയരുത്,ബ്രഹ്മാവു കേട്ടാല്‍ 'തഥാസ്ഥു' വെന്നു പറയും.<br /><br />'തഥാസ്ഥു പറഞ്ഞാലും എനിക്കൊരു ചുക്കുമില്ല'.<br /><br />'ഇന്നത്തെ തലമുറയ്ക്ക് വകതിരിവില്ലെന്നുണ്ടോ?'<br /><br />അവശ്വസനീയമാം വിധം എന്നെ നോക്കിക്കൊണ്ട് അവര്‍ പിന്തിരിഞ്ഞു നടന്നു.<br /><br />അടുത്ത കുറച്ചു ദിവസങ്ങളില്‍ വല്ലാത്ത മഴയായിരുന്നു. ഒഴുകിപ്പോകുവാനായി നല്ല രീതിയിലുള്ള ചാലുകളില്ലാത്തതിനാല്‍ മഴവെള്ളം റോഡിലും ,മുറ്റത്തും കെട്ടി നിന്നു.മനുഷ്യരും,മൃഗങ്ങളും ഒന്നിച്ച് അഴുക്കു വെള്ളത്തിലൂടെ നീന്തി.<br />ഓഫീസിലേക്കും,മെഡിക്കല്‍ ഷോപ്പിലേക്കും,പച്ചക്കറിക്കടയിലേക്കുമൊന്നും പോകാതിരിക്കാന്‍ എനിക്കും സാധ്യമല്ല. വല്ല വിധവും റോഡുമുറിച്ച് മറുവശത്തേക്ക് കടക്കണം എന്ന ചിന്തയുമായി നില്‍ക്കുമ്പോഴാണ് ഒരു കുട്ടി വന്ന് എന്റെ ബാഗില്‍പ്പിടിച്ചു നിന്നത്.<br /><br />'റോഡ് ക്രോസ്സ് ചെയ്യാന്‍ ഞാനും ഒപ്പം നില്ക്കട്ടേ ആന്റീ'<br /><br />ജാഥപോലെ വരുന്ന വാഹനങ്ങളെ ഒന്നൊന്നായ് കടന്ന് അപ്പുറത്തെത്തിയപ്പോഴേക്കും മുറിക്കിപ്പിടിച്ചിരുന്ന ഞങ്ങളുടെ കൈകള്‍ വിയര്‍ത്തിരുന്നു. ചെളിവെള്ളത്തെ ചാടിക്കടന്ന് ചെന്നെത്തിയത് പരംജീത്തിന്റെ അടുത്തേക്കാണ്.<br /><br />'ഇക്കൊല്ലം വര്‍ഷം തകര്‍ക്കും' .. പരംജീത്ത് പറഞ്ഞു.<br /><br />ഞാന്‍ എന്റെ ഉടുപ്പിലെ വെള്ളമെല്ലാം പിഴിഞ്ഞു കളഞ്ഞ് ഒന്നു കുടഞ്ഞു.<br /><br />'ഇവിടെ എന്റെ പ്രിയപ്പെട്ട ചായക്കടയുണ്ട്. ഏലക്കയും ചുക്കുമിട്ട് തിളപ്പിച്ചെടുക്കുന്ന ഗരം ഗരം ചായ തണുപ്പില്‍ കുടിക്കുവാന്‍ നല്ലതാണ്. വരൂ എന്നോടൊപ്പം'..<br /><br />ഞാന്‍ അനുസരണയോടെ അവരെ പിന്തുടര്ന്നു.<br /><br />രണ്ടു മസാലചായക്ക് ഓര്‍ഡര്‍ കൊടുത്ത് ഞങ്ങള്‍ ഒരു മൂലയിലിരുന്നു.<br /><br />'ഞങ്ങളുടെ ഗ്രാമത്തെ മുഴുവന്‍ മുക്കിയിട്ട് ഞങ്ങളെ പ്രവാസികളാക്കി എന്നിട്ടും ഒരു മഴയെ വെറുക്കാന്‍ എന്നിലെ കവിക്കാകുന്നില്ല...വിചിത്രം അല്ലേ..'<br /><br />'പ്രകൃതിയെ വെറുക്കാന്‍ കവിക്കെന്നല്ല ആര്‍ക്കുമാകില്ല'<br /><br />'നിനക്കാവും'<br /><br />അവര്‍ എന്നെ നോക്കി ചിരിച്ചു. പാടകെട്ടിത്തുടങ്ങിയ മസാല ചായയെ ഊതിക്കുടിച്ചുകൊണ്ട്, ഞാന്‍ ഞെരമ്പുകള്‍ പൊങ്ങിയ അവരുടെ കൈകളെ മൃദുവായിപ്പിടിച്ചു.<br /><br />കിഷോറില്‍ നിന്ന് തന്ത്രപൂര്‍വ്വം ഏകാന്തതയിലേക്കൊരു പാലം പണിത് ഞാന്‍ രണ്ടു മൂന്നു ദിവസം മൗനിയും ഏകാകിയുമായി ചടഞ്ഞിരുന്നു.<br /><br />'നിനക്കെന്താണു പറ്റിയത്'.<br /><br />എന്റെ മുടിയിഴകളെ ഒതുക്കിവെച്ചുകൊണ്ട് ഒരു ദിവസം കിഷോര്‍ എന്നോടു ചോദിച്ചു.<br /><br />'ഫ്ലാറ്റുകള്‍ക്കും, മരങ്ങള്‍ക്കുമൊന്നും വയസ്സാകുന്നത് നമ്മള് അറിയുന്നില്ല'<br /><br />'പരംജീത്തിന്റെ സഹവാസം നിനക്ക് ഗുണം ചെയ്യുന്നുണ്ട്' കിഷോര്‍ പൊട്ടിച്ചിരിച്ചു.<br /><br />'ഇവിടത്തെ മരങ്ങള്‍ പൂക്കാത്തതും,കിളികള്‍ പാടാത്തതും കുട്ടികള്‍ ഇല്ലാത്തതിനാലാണ്'<br /><br />'പരംജീത്തിന്റെ കവിതയാണോ'?<br /><br />'ശരിക്കും അതാണ് സത്യം'.<br /><br />'എന്നോട് ഒരു കുട്ടിയെ പ്രസവിക്കുവാന്‍ പറഞ്ഞു..പരംജീത്ത്'<br /><br /><br />കിഷോര്‍ നിലത്തു കിടന്നിരുന്ന ഒഴിഞ്ഞ സിഗരറ്റുകൂടിനെ തട്ടിത്തെറുപ്പിച്ചു.<br /><br />'പറഞ്ഞില്ലേ നമുക്കതിനുള്ള സാധ്യതകള്‍ കുറവാണെന്ന്'<br /><br />'പറഞ്ഞില്ല'.<br /><br />കണ്ണുകളില്‍ കണ്ണുനീര് പൊടിയുന്നുണ്ടോയെന്ന് ഭയന്ന് ഞാന്‍ പുറത്തേക്കു നടന്നു.കിഷോര്‍ റിമോട്ടെടുത്ത് ടി.വി ഓണ്‍ ചെയ്ത് ഒരു പുസ്തകമെടുത്ത് വെറുതെ നിവര്‍ത്തി.<br /><br />ഫ്ലാറ്റിനു പിന് വശത്തുള്ള ഒഴിഞ്ഞുകിടക്കുന്ന കളിസ്ഥലത്തെ മാവിനു ചുറ്റും കെട്ടിയിരുന്ന സിമന്റു തറയില്‍ കാലുകള്‍ പിണച്ച് കുറച്ചു സമയം ഇരിക്കുവാന് തോന്നി.<br />ഈ മാവില്‍ തലയമര്‍ത്തി നിന്നുകൊണ്ടായിരുന്നിരിക്കണം പരംജീത്തിന്റെ കുട്ടികള്‍ ആദ്യമായി അമ്പസ്ഥാനി കളിക്കാന്‍ പഠിച്ചത്.<br />ഒരു മാവിലയെടുത്ത് തുടച്ച് ആകാശത്തിലേക്കു വലിച്ചെറിയുവാനായി സിമന്റു തറയില്‍ ഒരു പക്ഷിക്കാഷ്ഠം പോലുമില്ലായെന്നത് എന്നെ നിരാശപ്പെടുത്തി. മെലിഞ്ഞ പഴുത്തിലകളെ മാത്രം വീഴ്ത്തി നില്ക്കുന്ന മാവിന് കാറ്റിന്റെ ഒരിതളിനെപ്പോലും എന്നിലേക്കെത്തിക്കാനായില്ല.<br /><br />ഫ്ലാറ്റിലേക്ക് തിരിച്ചു വന്ന് തണുത്ത വെള്ളം കോരിയൊഴിച്ച് നന്നായി കുളിച്ചു. മുടികള്‍ നിവര്‍ത്തിയിട്ട് ചെറിയൊരു പൊട്ട് നെറ്റിയിലൊട്ടിച്ചു. ഇഷ്ടപ്പെട്ട ഉടുപ്പെടുത്തിട്ട് കിടക്ക ഒന്നു കൂടി കുടഞ്ഞു വിരിച്ചു.<br /><br />കിഷോറിനടുത്തേക്ക് ചെന്ന് ഞാന്‍ തന്നെ ടി.വി ഓഫ് ചെയ്തു. വായിക്കാതെ തുറന്നു വെച്ചിരുന്ന പുസ്തകം ഞാന്‍ തന്നെ അടച്ചുവെച്ചു.<br /><br />ഗംഗയിലെ പൂക്കളെ വിരിയിപ്പിക്കാതിരിക്കാനും,കിളികളെ പാടിപ്പിക്കാതിരിക്കാനും, പരംജീത്തിനെ അകാലവാര്‍ദ്ധക്യത്തിലേക്കിടാനും എനിക്കാകുമായിരുന്നില്ല.<br />കിഷോറിന്റെ ചുണ്ടുകളില്‍ എന്റെ നനവുള്ള ചുണ്ടുകള്‍ ഞാനമര്‍ത്തി.ഉടുപ്പ് മുറിയുടെ ഒരു മൂലയിലേക്ക് വലിച്ചെറിഞ്ഞു കൊണ്ട് എന്റെ നഗ്നതയിലേക്ക് കിഷോറിനെ ഞാനെടുത്തെറിഞ്ഞു.<br /><br />എന്റെ നഗ്നമായ പൊക്കിള്‍ ചുഴി, നിഗൂഢമായ അതിന്റെ ഉള്‍പ്പിരിവുകള്‍ ..അതിനടിയിലായ് ഒരുകായ് വിരിഞ്ഞു..കറുപ്പില്‍ നിന്നും വെളുപ്പിലേക്ക് ഞാനിഴയുമ്പോള്‍ ആ കായ്ക്ക് വലുപ്പം വെച്ചു വരുകയും അത് എന്നെ നോക്കി 'അമ്മേയെന്ന്' വിളിക്കാനും തുടങ്ങി.<br /><br />പൊറ്റകളടര്‍ന്നുതുടങ്ങിയ ഒരു തടിമരമായ് ഞാനപ്പോഴേക്കും മാറിയിരുന്നു.കൈവിരലുകളുടേയും കാല് വിരലുകളുടേയും സ്ഥാനത്ത് അനേകം തളിരിലകള്‍ പൊട്ടി മുളക്കുവാനും,മുലകളില്‍ പൂക്കള്‍ വിടരുവാനും തുടങ്ങിയിരുന്നു.കാറ്റില്‍ പടര്‍ന്ന പൂക്കളുടെ മണംതേടി അനേകം കുഞ്ഞിക്കിളികള്‍ എന്നിലേക്ക് പറന്നു വരികയും തുടകളില്‍ കൊക്കുരച്ച് യോനീമുഖത്തേക്ക് ചെരിഞ്ഞുനോക്കുവാനും തുടങ്ങി. എനിക്കും മുകളില്‍ പരന്നു കിടന്നിരുന്ന ആകാശത്തിന്റെ തുണ്ടുകള്‍ എന്റെ ഇലകളില്‍തെളിഞ്ഞുകാണുന്നത് എന്നെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. ആ ആകാശത്തിലേക്ക് ഒരു ചില്ലയെ പടര്‍ത്താന്‍ ഞാന്‍ എന്റെ കൈകളെ മുകളിലേക്കുയര്‍ത്തി. ശക്തമായ കാറ്റില്‍ ആ ചില്ലകള്‍ ആടുവാനും ,നടുപിളര്ന്ന് താഴോട്ട് വീഴുവാനും തുടങ്ങിയപ്പോള്‍ ഞാന്‍ വേദനയാല്‍ കരയുവാന്‍ തുടങ്ങി.<br /><br />'മരങ്ങള്‍ കരയുമോ'?<br /><br />സന്തോഷത്താല്‍ ചിരിക്കുവാനും സങ്കടത്താല്‍ കരയുവാനും മരങ്ങള്‍ക്കു കഴിയും എന്ന സത്യത്തെ കിളികളോട് ഉറക്കെ വിളിച്ചു പറയാന്‍ തൊണ്ട നനച്ചപ്പോഴാണ് 'മരങ്ങള്‍ക്ക് മിണ്ടാനേ കഴിയില്ലല്ലോ' എന്ന ചിന്തയാല്‍ ഞാന്‍ എന്നിലെ ഇലകളെ കൊഴിക്കുവാനും തേങ്ങിക്കരയാനും തുടങ്ങിയത്.Siji vyloppillyhttp://www.blogger.com/profile/09618116601911168425noreply@blogger.com40tag:blogger.com,1999:blog-1860291313671724675.post-12153780479349432352008-02-12T22:18:00.000-05:002008-02-12T22:22:04.799-05:00പൂതപ്പാട്ട്നന്ദു ദേഷ്യംകൊണ്ടു നിന്നു തുള്ളുകയാണ്. ദേഷ്യം വരുമ്പോള്‍ അവന്റെ മുഖം ചെറുതാകും,കണ്ണുകള്‍ മൂക്കിന്റെ പാലത്തിനോട് ഒട്ടിച്ചുവെച്ചതുപോലെ ഒരു വശത്തേക്ക് ഒതുങ്ങി നില്ക്കും.ചെറിയ ശരീരത്തിനുള്ളിലെ വലിയൊരു തലപോലെ തല കുറച്ചുകൂടി വലുതായിത്തോന്നും.<br /><br />'ഈ ചെക്കന് ഇതൊക്കെ എവിടെ നിന്നാണ് പഠിക്കുന്നത്'?<br /><br />കുറച്ചുനാളായി ഇന്ദുലേഖയുടെ തന്നോടുതന്നെയുള്ള ചോദ്യം ഇതാണ്. <br />ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതമാണ് <br /><br />കായ്യൂ -ആ തെണ്ടി ചെക്കനാണ് ഇതിനെല്ലാം കാരണം.<br /><br />കായ്യുവിന്റെ മമ്മി- ആ ഡേഷിന്റെ മോളാണ് സ്ഥിതികൂടുതല്‍ വഷളാക്കുന്നത്. അവള്ടെ ഒരു നടപ്പും, എടുപ്പും,ഉടുവടേം,അഞ്ചാള്‍ക്ക് ഒപ്പമെടുക്കാവുന്ന പണികള്‍ ഒറ്റയ്ക്കെടുത്തുകൊണ്ട് പറപറന്നുള്ള നടപ്പും, സൂപ്പര്‍ മോഡലിന്റെ പോലുള്ള ബോഡീ ഷെയ്പ്പും. കായൂവിനേക്കാള്‍ അവന്റെ മമ്മിയെയാണ് പേടിക്കേണ്ടത്. അവളാണ് എല്ലാത്തിന്റേയും മൂലഹേതു.കയ്യുവിന്റെവീട്ടില്‍ വേറെയും ചില അംഗങ്ങള്‍ ഉണ്ട്.<br /><br />കായ്യൂവിന്റെ ഡാഡി...പാവം മനുഷ്യന്.ഭാര്യ കുറച്ചുകൂടി ഉറങ്ങിക്കോട്ടെ എന്നു കരുതി കാലത്തുതന്നെ പിള്ളാരെ എണീപ്പിച്ച് ബ്രേക്ക്ഫസ്റ്റ് കൊടിപ്പിക്കും.ചിലപ്പോള്‍ അങ്ങേര് പാത്രം കഴുകും,തുണി നനയ്ക്കും. ഇവിടെയുള്ള ചില ആള്‍ക്കാര്ടെപോലെ ഭാര്യ വിളിച്ചെഴുന്നേല്‍പ്പിക്കുംവരെ തുപ്പലൊലിപ്പിച്ച് കിടന്നുറങ്ങുകയും രാവിലെ ഓട്സും പാലും കഴിച്ചാല്‍ വയറ്റിലെന്തോ പെരങ്ങും എന്ന് പറയേം അല്ല ചെയ്ക.<br /><br />പിന്നെയുള്ളത് കായ്യുവിന്റെ അനിയത്തി റോസിയാണ്. അത് ഒരു ശുദ്ധപാവം മൂട് വല്ലയിടത്തുമുറച്ചാല്‍ അവിടെ നിന്നുമെനങ്ങാത്ത പാവം കടാവ്.<br /><br />ഇതാണ് കായ്യുവിന്റെ കുടുബം .ഇവരൊക്കെ ചേര്‍ന്ന് രാവിലെ ടി.വിയുടെ ഉള്ളില്‍ കിടന്നു തുള്ളാന്‍ തുടങ്ങിയതോടെയാണ് ഇന്ദുവിന്റെ ജീവിതം ഇത്ര അലങ്കോലമാകാന്‍ തുടങ്ങിയത്.<br /><br />'നിനക്കു വട്ടാണോ ഒരു കാര്‍ട്ടൂണ്‍ ക്യാരക്ടറിനെ നന്ദു അനുകരിക്കുന്നുവെന്നു പറയാന്‍. ഇത് അമേരിക്കയാണ് ഇവിടെ വളരുന്ന കുട്ടികള്‍ ഇങ്ങനെയാകണം അങ്ങിനെയാകണം എന്നു നീ വാശിപിടിക്കരുത്'.<br /><br />വിജയിന് നന്ദുവിന്റെ കാര്യം പറയുമ്പോള്‍ ഇതേയുള്ളു പറയാന്‍.<br /><br />'ഒരമ്മയ്ക്ക് കുട്ടികളുടെ കാര്യത്തില്‍ കുറച്ച് ഉത്തരവാദിത്വംവേണം, നീയാണ് അവരുടെ റോള്‍ മോഡല്‍ കാരണം നിന്നെയാണ് അവര്‍ ഏറ്റവും അധിക സമയം കാണുന്നത്'<br /><br />കുട്ടികള്‍ കളിപ്പാട്ടങ്ങള്‍ വലിച്ചെറിഞ്ഞ് ചുമരിലുണ്ടാക്കുന്ന വലിയ വലിയ അളകള്‍,അപ്പിയിട്ട ഡയപ്പര്‍ ഊരി ചുമരില്‍ത്തേച്ച് എത്ര ഉരച്ചുകഴുകിയാലും പോകാത്ത പാടുകള്‍,ചുക്കിച്ചുളിച്ച് മുറിയുടെ മൂലയ്ക്കല്‍ കുന്നുകൂട്ടിയിടുന്ന ബില്ലുകള്‍ ഒക്കെ കാണുമ്പോള്‍ വിജയ് ഇങ്ങനേയും പ്രതികരിക്കും.<br /><br />ഇന്ദുവിപ്പോള്‍ ആരോട് എപ്പോള്‍ എന്തുപറയണം എന്ന എറങ്ങേടില്‍പ്പെട്ടുഴലുകയാണ്.<br /><br />വിജയ് പറയുന്നതിലും കാര്യമുണ്ട്. കായ്യു അവന്റെ മമ്മി ഇതെല്ലാം ചേര്‍ന്ന കുടുംബം ഒക്കെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണ്.അതില്‍ കാണുന്ന കഥാപാത്രങ്ങളെ കുട്ടി അനുകരിക്കുന്നുവെന്നു പറയുന്നതിലര്‍ത്ഥമില്ല.<br /><br />നന്ദു സോഫയിലിരുന്ന് ടി.വി കാണുകയാണ്.<br />'ടി.വി ഓഫു ചെയ്തുപോയി കുളിക്കാന്‍ നോക്കാം മോനെ' എന്നു പറഞ്ഞതിനാണ് അവന് കടുവയെപ്പോലെ ചാടാന്‍ വരുന്നത്.<br /><br />'എന്നെ അമ്മ പുറത്തുകൊണ്ടൂവാന്ന് പറഞ്ഞിട്ട് കൊണ്ടോയോ? കായ്യു രാവിലെ മ്യൂസിയം അതുകഴിഞ്ഞ് പാര്‍ക്ക് പിന്നെ സിമ്മിങ്ങു....കായ്യുവിന്റെ മമ്മീനെ നോക്ക്യേ..കായ്യുവിന്റെ മമ്മിയല്ലെ അവനെ എല്ലായിടത്തും കൊണ്ടുപോണത്'<br /><br />മറന്നുകൊണ്ടിരിക്കുന്ന മലയാളത്തില്‍ നന്ദു വേച്ചു വേച്ച് പറയുകയാണ്<br /><br />വീണ്ടും അവളാണ്പ്രശ്നക്കാരി കായ്യുവിന്റെ മമ്മി.അവള് ജോലിക്കു പോകും, പാചകം ചെയ്യും,കുട്ടികളുടെ കൂടെകളിക്കും,അവരെ എപ്പോഴും പുറത്തുകൊണ്ടുപോകും,ക്ഷമയോടെ അവരുപറയുന്ന കാര്യങ്ങള്‍ കേള്‍ക്കും. ചുരുക്കിപ്പറഞ്ഞാല്‍ അവളൊരു പ്രതിഭാസമാണ്.<br /><br />നന്ദുവിന്റെ അമ്മ അതുപോലെയല്ല. മൈക്രോബയോളജിയില്‍ ബിരുദമുണ്ട്, ജോലിക്കുപോകാതെ വീട്ടില്‍ കുത്തിയിരിക്കാന്‍ തുടങ്ങിയിട്ട് കുറക്കാലമായതിനാല്‍ പഠിച്ചതൊക്കെ മറന്നിരിക്കുന്നു.എപ്പോഴും അടുക്കളപ്പണിയാണ്.ലൈബ്രറിയിലേക്കും പാര്‍ക്കിലേക്കും പോയെങ്കിലായി. ചെറിയ കുട്ടികളും അടുക്കളപ്പണിയും ജീവിതം തുലയ്ക്കുന്നുവെന്ന് അച്ഛനോട് എപ്പോഴും പരാതിയും.<br /><br />'നന്ദു വരൂ, കുളിക്കണ്ടെങ്കില്‍ ചോറുണ്ണാം.മീന്‍ വറുത്തതുണ്ട്'<br /><br />മനസ്സില്‍ പ്രാന്തുവന്നെങ്കിലും<br />അവള് അവനെ മയത്തില്‍ വിളിക്കാന്‍ തുടങ്ങി.<br /><br />'എപ്പോഴും ചോറ്,ചാമ്പാറ്,മീന്‍ വറുത്തത്, ചിക്കന്‍ കറി' <br />കായ്യുവുന്റെ വീട്ടില്‍ നോക്ക് പിസ്സ,ലസാനിയ ,കുക്കീസ്. കായ്യുവിന്റെ <br />മമ്മിയാ എല്ലാം ബേയ്ക്കു ചെയ്യുന്നത്.<br /><br />ഇന്ദുലേഖയ്ക്ക് തലപെരുത്തു വന്നു.കായ്യുവിന്റെ മമ്മി എന്ന നായിന്റെ മോള് ഇവനെ മാരണം ചെയ്തു വച്ചിരിക്കാണോ?<br /><br />അവള് സോഫയില്‍ ചാരിയിരുന്ന് പൊട്ടേറ്റോ ചിപ്സിന്റെ കൂടു തുറന്നു.അവള്‍ക്ക് ദേഷ്യം വന്നാല്‍ കണ്ടതൊക്കെ വലിച്ചു വാരിതിന്നും. 'രണ്ടു പെറ്റ പെണ്ണിന് ഇത്തിരി തടീം മൊടേം' ഒക്കെ ആകാം എന്ന ലൈനിലുള്ള തീറ്റയാണ്. ഡയറ്റി ങ്ങ് എന്ന സാധനത്തെ പുഛമാണ്. പക്ഷെ കായ്യുവിന്റെ മമ്മി എന്നൊരുത്തി ഇതിനെല്ലാം പ്രതിബന്ധമായി അവളുടെ ജീവിതത്തില്‍ നില്‍ക്കുകയാണ്.അവള് ചിപ്സു തീറ്റ അഞ്ചെണ്ണത്തില്‍ ഒതുക്കി.<br /><br />'ഈ മദാമ്മമാര് പെറ്റെഴുന്നേറ്റാല്‍ അവരുടെ വയറ് ബലൂണ്‍ പോലെ വന്നു വീര്‍ക്കില്ലേ? മൊലകള് ഇടിഞ്ഞുതൂങ്ങാറില്ലേ?<br /><br />ഒരു ദിവസം അവള് ഊ ണു കഴിക്കുന്നതിനിടയില്‍ അവള് വിജയിനോടു ചോദിച്ചു.<br />'അവര്‍ നിന്നെപ്പോലെ ഒരു മുറം ചോറുണ്ണില്ല'.<br /><br />തിരിച്ചങ്ങോട്ടൊന്നും പറയാതെ പാത്രം കഴുകിയടക്കുമ്പോള്‍ മനസ്സിലൊരു തീരുമാനമെടുത്തു 'ഇനി ഒരു കപ്പു ചോറുമാത്രം വറുത്തതും മധുരവും അത്രയ്ക്കങ്ങു തോന്നിയാല്‍ മാത്രം.'<br /><br />ആലോചന നിര്‍ത്തി അവള് നന്ദുവിന് കുറച്ച് ചോറും അമ്മുവിന്കുറച്ച് കുറുക്കും നിര്‍ബന്ധിച്ച് കൊടുത്ത് ഉറക്കാനായികൊണ്ടുപോയി.<br />നന്ദുവിന്റെ കണ്ണുകള്‍ വിടര്‍ന്ന താമരയിതളുകള്‍ പോലെയാണ്.ഉറങ്ങുമ്പോള്‍ കൂമ്പിയ താമരമൊട്ടുപോലെയും. കൂര്‍ക്കം വലിച്ചുറങ്ങുന്ന അവനെ നോക്കി അവള്‍കുറച്ചുനേരമിരുന്നു.<br /><br />'ആറ്റിലൊലിച്ചെത്തുമാമ്പലപ്പൂപോലെ<br />ആടിക്കുഴഞ്ഞെത്തുമമ്പിളിക്കലപോലെ<br />പൊന്നിങ്കുടമ്പോലെ പൂവന്‍പഴമ്പോലെ<br />പോന്നുവരുന്നോനെകണ്ടുപൂതം'<br /><br />എന്നാണ് തറവാട്ടിലെ കുട്ടികള്‍ കിടന്നുറങ്ങാന്‍ നേരം അമ്മൂമ പാടാറുള്ളത്.<br /><br />'അമ്മക്ക്യാ ഒാമനത്തിങ്കള്‍ പാടിയാലെന്താ. കുട്ട്യേളെ ഭൂതം പിടിച്ചോണ്ടോണപാട്ടേ ഒറങ്ങാന്‍ നേരം പാടാന്‍ കിട്ടൂ'<br />അമ്മായി ഇടയ്ക്കിടക്ക് ചോദിക്കും. എന്നാലും അമ്മൂമ നിര്‍ത്തില്ല. ആ പാട്ട് കുടുംബ സ്വത്തുപോലെ അമ്മയ്ക്കുകിട്ടി. ഇപ്പോ അത് അവള്‍ക്കും കിട്ടീട്ടുണ്ട്. പക്ഷെ അമേരിക്കയില്‍ വളരണ ചെക്കന് വാട്ടീസ് ആറ്,വാട്ടീസ് അമ്പിളിക്കല,വാട്ടീസ് പൊന്നുങ്കുടം എന്നു ചോദിച്ച് നട്ടംതിരിക്ക്ണ്ണ്ട്.<br />മോണ്‍സ്റ്ററിന്റെ പാട്ടു പ്ടാതെ എന്തെങ്കിലും സ്റ്റോറി പറഞ്ഞുകൂടെ എന്ന് ഇടയ്ക്ക് അലറും.<br />ഇതൊക്കെ കായ്യുവിന്റേയും അവന്റെ മമ്മിയുടേയും പണിയാണ്.പാരമ്പര്യമഹിമകളെ തച്ചുടക്കാനെറങ്ങിയിരിക്കുകയാണ് കയ്യിലിരുപ്പ് ശരിയല്ലാത്ത സാധനങ്ങള്‍.<br />അവള്‍ക്കു മുമ്പില്‍ ഇനി രണ്ടുവഴികളേയുള്ളു ഒന്നുകില്‍ കായ്യുവിന്റെ മമ്മിയെപ്പോലെയോ അതിലപ്പുറമോ ഉള്ള ഒരു അമ്മയാകാന്‍ ശ്രമിക്കുക അല്ലെങ്കില്‍ ആ ടി.വിയങ്ങോട്ട് ഓഫ് ചെയ്തു വെച്ച് സ്വസ്ഥമായി നടുനിവര്‍ത്തുക.<br />രണ്ടാമതു പറഞ്ഞതു പ്രാവര്‍ത്തികമാക്കാന്‍ ഇത്തിരി പാടാണ്.ഒരു മാറ്റം ആവശ്യമാണോ?<br />അവളുടെ മൂക്കറ്റം വിയര്‍ക്കാനും കുഞ്ഞിമീന്‍ ചെതമ്പലുപോലെയുള്ള വിയര്‍പ്പുതുള്ളികള്‍ ഉരുണ്ടുകൂടാന്‍ തുടങ്ങുകയും ചെയ്തു.<br />കുറച്ചുനേരത്തെ ആലോചനയ്ക്കു ശേഷം വിയര്‍പ്പ് തുടച്ച് കുളിമുറിയിലേക്കു നടന്നു. കാലിലെ രോമങ്ങള്‍ വാക്സു ചെയ്തു കളഞ്ഞു.വര്‍ഷങ്ങളായി കുളിമെടകെട്ടി സ്പ്രിങ്ങുപോലെ ചുരുണ്ടുപോയ വാല്‍മുടിയെ എന്നന്നേക്കുമായി അവഗണിച്ച് പുതിയൊരു മുടിക്കെട്ടു സ്വീകരിച്ചു.പിസ്സയുണ്ടാക്കാനായി മൈദമാവു ഇടഞ്ഞെടുത്തു.<br /><br />രാത്രി വീടിനൊരു പ്രത്യേക മണമുണ്ടായിരുന്നു.ബേയ്ക്കു ചെയ്യുന്ന ബ്രഡിന്റേയും തക്കാളിയില്‍ കിടന്ന് വെന്തുമറിയുന്ന ബേയ്സിലിന്റേയും ഒറഗനയുടെ മണവും ഇടകലര്‍ന്നൊരു സുഖകരമായ മണം.<br /><br />'ഇന്നെന്താ ഇവിടെയൊരു പുതിയ മണം' എന്നും പറഞ്ഞുകൊണ്ടാണ് വിജയ് വീട്ടിലേക്കു കയറി വന്നത്.നന്ദുവിന്റെ മുഖം സന്തോഷംകൊണ്ട് മിഴിയാനും അമ്മു കൈകൊട്ടി സന്തോഷം പ്രകടിപ്പിക്കാനും തുടങ്ങി.<br /><br />'നിനക്ക് ഇതുപോലെ എന്തെങ്കിലും പുത്യേത് ഉണ്ടാക്കിക്കൂടെ ,വെറുതെയല്ല പിള്ളേര് ഈര്‍ക്കിലിപോലെയിരിക്കുന്നത്'.<br /><br />അമേരിക്കയിലെ ഭക്ഷണം കഴിച്ചാല്‍ വയറ്റില്‍ ഗ്യാസുകേറുമെന്നു പറയുന്ന ആളാണ് ഇപ്പോള്‍ അവളുടെ ഭക്ഷണത്തെ കളിയാക്കുന്നത്.സന്തോഷംകൊണ്ടല്ലെങ്കിലും അവള് മുഖം കോട്ടി ചിരിച്ചുവെന്നു മാത്രം.<br /><br />അന്നു രാത്രി കിടക്കുമ്പോള്‍ നന്ദു അവളോടൊരു ചോദ്യം ചോദിച്ചു.<br /><br /><br />വാട്ടീസ് യുവര്‍ നെയിം അമ്മ?<br /><br />ഇന്ദുലേഖ.<br />അവള് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.<br /><br />'എന്തൊരു ലോങ്ങ് നെയിം അമ്മ, എനിക്ക് പ്രൊനൗണ്‍സ് ചെയ്യാനെ പറ്റുന്നില്ല .അമ്മക്ക് പേരു മാറ്റിക്കൂടെ'.<br /><br />എന്റപ്പനേ..ചെക്കന് അമ്മയുടെ പേരിനെയിട്ടാണു തട്ടുന്നത്.<br /><br />കിഴക്കേ മുറ്റത്ത് നിലം മുട്ടേ ചാഞ്ഞുകിടന്നിരുന്ന ചെത്തിയുടെ അടിയില്‍ ചാരുകസേരയുമിട്ട് കടുകട്ടി പുസ്തകങ്ങള്‍ ചവച്ചരച്ചിരുന്ന വെല്ലിമായയിട്ട പേരാണ് ഇന്ദുലേഖ എന്നത്. മലയാള നോവലിലെ തന്നെ ഏറ്റവും മനോഹരമായ പേര്. മരുമകള്‍ തന്റേടിയും പാണ്ഡിത്യമുള്ളവളുമായിത്തീരണമെന്നാഗ്രഹിക്കുകയും 'എവിടെപ്പോയാലും സ്വന്തം സംസ്കാരത്തെ മറക്കരുത്' എന്ന് കൈവെച്ചനുഗ്രഹിക്കുകയും ചെയ്ത വെല്ലിമാമയുടെ ഉള്‍ക്കാഴ്ച്ചയെയാണ് ചെക്കന് ചോദ്യം ചെയ്തിരിക്കുന്നത്. ഇതങ്ങനെ വിട്ടാല്‍ ശരിയാകില്ല. 'കിടന്നുറങ്ങടാ ചെക്കാ" എന്നും പറഞ്ഞു കൊണ്ട് അവള് തിരിഞ്ഞു കിടന്ന് ഉറങ്ങി. കഥയും പാട്ടും ഒന്നും പാടി നേരം മെനക്കെടുത്താന്‍ നിന്നില്ല.<br /><br />അന്ന് ഉറക്കത്തില്‍ അവള് ഭയങ്കരമായൊരു സ്വപനം കണ്ടു,കായ്യുവും അവന്റെ മമ്മിയും ചേര്‍ന്ന് നന്ദുവിനെയിട്ട് ഓടിക്കുകയാണ്.കായ്യുവിന്റെ മമ്മിയുടെ മുഖം വിളറിയതും ,കണ്ണിലെ കൃഷ്ണമണികള്‍ മുകളിലോട്ട് കയറിപ്പോയി ഞെരമ്പുകള്‍ കാണത്തക്ക വിധത്തില്‍ വികൃതവും, തേറ്റമ്പല്ലുകള്‍ വലുതും രക്തമിറ്റു വീഴുന്നവയുമായിരുന്നു.<br />'അമ്മേ ഡ്രാക്കുള, അമ്മേ ഡ്രാക്കുള' എന്നും പറഞ്ഞുകൊണ്ട് നന്ദു ഒടുകയാണ്.അവസാനം അവന് ഒരു കൂര്‍ത്തകല്ലില്‍ കാലിടിച്ച് നിലത്തു വീഴുന്നു.അന്നേരം കായ്യുവിന്റെ മമ്മി അവന്റെ മുഖത്തോട് മുഖമമര്‍ത്തുകയും തേറ്റമ്പല്ലുകള്‍ മുഖത്തോട് ചേര്‍ത്തുവെയ്ക്കാനൊരുങ്ങുകയും ചെയ്യുന്നു.<br /><br />പെട്ടന്ന് അവിടെ മങ്ങി നിന്നിരുന്ന സൂര്യന് പെട്ടന്ന് ഉദിക്കുകയും സ്ഥലവും കാലവും പിറകോട്ടുപോയി വര്‍ഷാവര്‍ഷം ശാര്‍ദ്ദമൂട്ടു ദിവസത്തില്‍ മാത്രം അവള് ഓര്‍ത്ത് നെടുവീര്‍പ്പിടാറുള്ള അമ്മൂമ ഇതിനിടയിലേക്ക് ഓടി വന്ന് ഒരു തെങ്ങിന് കൊതുമ്പെടുത്ത് വീശിക്കൊണ്ട് 'പോ പൂതമേ,പോ പൂതമേ' എന്നും പറഞ്ഞ് കായ്യു<br />വിന്റെ മമ്മിയെ ആട്ടിയോടിക്കാനായി ശ്രമിക്കുകയും ചെയ്യുന്നു.<br />ഒരു മരത്തിന്റെ തടിയില്‍ മുഖമമര്‍ത്തിക്കൊണ്ടു നില്ക്കുന്ന അവളെ നോക്കി അമ്മൂമ 'ചൂഴ്ന്നെടുക്കടി മോളെ നിന്റെ കണ്ണുകള്‍' എന്ന് ആക്രോശിക്കുകയും കുറച്ചു നേരം അവളെ നോക്കി നിന്നു കൊണ്ട് ' ഉണ്ണിയോടൊപ്പം എല്ലാം പോയി' എന്നും പറഞ്ഞു കൊണ്ട് ഏങ്ങിയേങ്ങി കരയാനായ് തുടങ്ങുകയും ചെയ്തു.<br />ഏറ്റവും ഭീകരമായ ഒരുകാര്യം അവള് ഇതെല്ലാം കണ്ടുകൊണ്ട് ഒന്നും ചെയ്യാനാകാതെ പകച്ചു നിന്നുവെന്നുള്ളതാണ്. നന്ദുവിന്റെ കഴുത്തില്‍ പല്ലമര്‍ത്തവേ കായ്യുവിന്റെ മമ്മി അവളെയും അമ്മൂമയേയും നോക്കി ക്രൂരമായി ചിരിച്ചു. <br /><br />അതിയായി മൂത്രമൊഴിക്കാന്‍ മുട്ടിയതുകൊണ്ടാണ് അവള് ഉറക്കത്തില്‍ നിന്നും ചാടിയെഴുന്നേറ്റത്.സ്വപ്നത്തില്‍ അതിയായിപ്പേടിച്ചാല്‍ മൂത്ര ശങ്ക തോന്നി ചാടിയെഴുന്നേല്ക്കുക എന്നത് പണ്ടേയുള്ള ശീലമാണ് അതുകൊണ്ടാണ് ആ ഭീകര സ്വപ്നത്തിന്റെ പിരിമുറുക്കത്തില്‍ നിന്നും ഭാഗ്യത്തിനു രക്ഷപ്പെട്ടത്.<br /><br />അന്നു രാത്രി കുറേ സമയം അവള്‍ക്ക് ഉറക്കം വന്നതേയില്ല.<br /><br />'കല്ല്യാണവും കുടുംബവും ഒരു കുരിശാണ് മനസമാധാനം കെടുത്തും' എന്നു പറഞ്ഞ് ഒന്നരക്കൊല്ലം കല്ല്യാണത്തെ നിഷേധിച്ച ബിന്ദുവേച്ചിയുടെ പ്രവചനം എത്ര സത്യമായിരുന്നു.<br /><br />'ഉമ്മ കൊടുക്കാനും,കെട്ടിപ്പിടിച്ചുറങ്ങാനും ഒരാള്‍ വേണ്ടടി ' എന്നും പറഞ്ഞാണ് അവള് പ്രതിരോധിച്ചിരുന്നത്. അതിനിന്ന് കണക്കിനു കിട്ടുന്നുണ്ട്.<br />കുറച്ചു കഴിഞ്ഞപ്പോള്‍ കണ്ണുകളില്‍ ഇരുട്ടു ചുരുണ്ടു കൂടാനും അതിലേക്ക് ഒരു പ്രത്യേക സുഖമുള്ള യാത്രപോലെ അവള് ഊളിയിടുകയും ചെയ്തു.<br />പിറ്റേന്ന് വളരെ വൈകിയാണ് കണ്ണു തുറന്നത്.സാധാരണ അലാമിന്റെ ശബ്ദമോ,കുട്ടികള്‍ ആരുടെയെങ്കിലും കരച്ചിലോ ഒക്കെയാണ് കിടക്കയില്‍ നിന്നും ചാടിയെണീപ്പിക്കാറ്.വിജയും കുട്ടികളും നേരത്തേ എണീറ്റിരിക്കുന്നു.ശനിയാഴ്ച്ചയായതിനാല്‍ വിജയിനിന്ന് ഓഫീസില്ല. <br />കര്ട്ടന് നീക്കി കുറച്ചു നേരം മേഘങ്ങള്‍ നിറഞ്ഞ ആകാശത്തേയും നനഞ്ഞ ഇലകളുള്ള മരങ്ങളേയും തൂവല്‍ കുടഞ്ഞേണീറ്റ് വരിവരിയായിപ്പോകുന്ന പക്ഷികളേയും നോക്കി നിന്നു.ഈ കാഴ്ച്ചകളെല്ലാം വല്ലപ്പോഴും മാത്രം കിട്ടുന്ന സൗഭാഗ്യങ്ങളാണ്.<br />കുറച്ചു കഴിഞ്ഞപ്പോള്‍ വിജയ് വന്നു, കയ്യിലെ പാത്രത്തില്‍ പാലും അതില്‍ കുറച്ച് കോണ്‍ഫേക്സും മുറിച്ച പഴകഷ്ണങ്ങളും.<br />അകത്തുണ്ടായ ഞെട്ടല്‍ പുറത്തു കാണിക്കാതെ അവള് ചിരിച്ചു.<br /><br />'ഞങ്ങള്‍ കഴിച്ചു ഇതു നിനക്കാണ്.'<br />വിജയ് പതുക്കെ തോളില്‍ തലോടി.<br />എന്റപ്പനേ..ഞെട്ടല്‍ പുറത്തു കാണിക്കാതെ അവള് വീണ്ടും നന്നായ് ചിരിച്ചു.<br />പാത്രം വാങ്ങിച്ച് സ്വീകരണ മുറിയിലേക്കു നടന്നു.നന്ദുവും <br />അമ്മുവും ടി.വി കാണുകയാണ്. ടി.വി യില്‍ പതിവു പോലെ കായ്യുവിന്റെ ഡിവിഡി യാണു കളിക്കുന്നത്.പെട്ടന്ന് വിജയും അവരുടെയിടയിലേക്ക് കടന്നിരുന്നു.സാധാരണ ടി.വി കാണുന്നത് വിജയിന് അത്ര ഇഷ്ടമല്ല, ഇന്നിതെന്തു പറ്റി?<br /><br />'ഇതു കണ്ടാല്‍ നമ്മളും കായ്യൂന്റെ<br />ഫാനാകും'<br />കായ്യുവിന്റെ തമാശകളില്‍ ലയിച്ച് വിജയ് തലചെരിച്ച് അവളെ നോക്കിപ്പറഞ്ഞു. അപ്പോഴാണ് അവളതു കണ്ടത് അയാളുടെ കഴുത്തില്‍ രണ്ടു തേറ്റമ്പല്ലുകളുടെ പാടുകള്‍ .ആഴത്തിലേറ്റ കടിയില്‍ അരികുവശങ്ങളിലായി നീലച്ച ഞെരമ്പുകള്‍...<br /><br />കണ്ടതു വിശ്വസിക്കാനാകാതെ ഒന്നുകൂടി സൂക്ഷിച്ചു നോക്കി. കാണുന്നതു സത്യമാണ്.തലകറങ്ങി വീഴാതിരിക്കാന്‍ ഒന്നുകൂടി ഭൂമിയില്‍ ഉറച്ചു നിന്നു. ബോധം വീണ്ടെടുത്ത് അവള് സ്വന്തം കഴുത്ത് തടവിനോക്കി.<br />വലിയൊരു അലര്‍ച്ചയോടെ കിടപ്പുറിയുടെ കണ്ണാടിയെ ലക്ഷ്യമാക്കിയോടുന്ന അവളെ പിന്തിരിഞ്ഞു നോക്കി ചിരിച്ചതിനുശേഷം വിജയും കുട്ടികളും കായ്യുവിന്റെ കുസൃതികളില്‍ അമര്‍ന്നിരുന്നു.Siji vyloppillyhttp://www.blogger.com/profile/09618116601911168425noreply@blogger.com30tag:blogger.com,1999:blog-1860291313671724675.post-60321426310653170682008-01-29T14:57:00.000-05:002008-01-29T15:07:06.935-05:00ശ്യാമയുടെ ജാലകങ്ങള്ബോംബെ നഗരത്തില്‍ ഒരു കൊലപാതകം നടക്കുക എന്നത് പുത്തിരിയായ കാര്യമല്ല, ശ്യാമ അതിനെതിരെ പ്രതികരിക്കുന്ന രീതിയാണ് രാംദാസിന് ഒട്ടും പിടിക്കാഞ്ഞത്. രാവിലെ പേസ്റ്റ് തുറുപ്പിച്ച് ബ്രഷിലേക്കു വെയ്ക്കുമ്പോള്‍ അയാള്‍ മനോഹരന്റെ വാക്കുകളോര്‍ത്തു. പതിനെട്ടു കൊല്ലത്തെ ബോംബെ ജീവിതത്തിനിടയില്‍ വിഷമഘട്ടങ്ങള്‍ വരുമ്പോഴൊക്കെ അയാള്‍ മനോഹരന് ഉറുമ്പുകള്‍ വരിവരിയായ് ഇഴഞ്ഞുപോകുന്നതുപോലെയുള്ള കുഞ്ഞക്ഷരങ്ങളാല്‍ എഴുപത്തിയഞ്ചു പൈസയുടെ ഇല്ലന്റിലെഴുതിയ കത്തിലെ വരികളോര്‍ക്കും.<br /><br />'നടുറോട്ടിലിട്ട് ഒരുവനെ കുത്തിമലര്‍ത്തുന്നതു കണ്ടാലും, ഗുണ്ടകളെ വിട്ട് സ്വന്തം ഫ്ലാറ്റില്‍ നിന്ന് ഉടമസ്ഥരെ അടിച്ചെറക്കണതു കണ്ടാലും വായടച്ചിരിക്കാന്‍ പഠിക്കണം. നമ്മുടെ നടു ചായ്ക്കാന്‍ അളന്നെടുത്ത മട്ടിലുള്ള ഒരു സ്ഥലത്ത് ഒറങ്ങാനും, ഒരു കട്ടനും പാവിന്റെ കഷ്ണോം കൊണ്ട് വയറു നെറക്കാനും കഴിയണം..ഇതാണെടാ ബോംബെ ജീവിതത്തിന്റെ തത്വശാസ്ത്രം...നിനക്കതു പതിയെ മനസ്സിലാകും.'<br /><br />മനോഹരന് പറഞ്ഞതപ്പടിയും ശരിയായിരുന്നു.<br />ചെമ്പൂരിലെ ഒരു പുറം തിരിയാന്‍ പോലും ഇടം കിട്ടാത്ത ഫ്ലാറ്റില്‍ നിലത്ത് പുതപ്പുവിരിച്ച് കൊതുകുകടി കൊണ്ട് കിടക്കുമ്പോഴും മിക്ക ദിവസങ്ങളിലും ലസൂണ് ചട്ണിയും വാട്ടിയ മുളകും തോനെ വച്ച ബട്ടാട്ട വട കഴിച്ച് വയറു നിറക്കുമ്പോഴും ലഖ്നൗവിനെ ഫ്ലാറ്റിലിരുന്ന് മനോഹരന് എഴുതിയതെന്നു കരുതപ്പെടുന്ന ബോംബെ ജീവിതത്തിന്റെ ത്വതശാസ്ത്രമടങ്ങുന്ന എഴുത്തിലെ വരികള്‍ എപ്പോഴുമോര്‍ക്കുമായിരുന്നു.<br /><br />ശ്യാമയുടെ വിളര്‍ച്ചയും ,ഒന്നും കഴിക്കാതെ മാനത്തേക്കു നോക്കിയുള്ള കുത്തിയിരുപ്പും അയാള്‍ക്ക് അസഹനീയമായി തോന്നി. മനോഹരന്റെ കത്ത് ഇന്ന് കയ്യിലുണ്ടെങ്കില്‍ മോന്തക്കുറ്റിയിലേക്ക് അതൊന്ന് വലിച്ചെറിഞ്ഞ് വാതില്‍ നീട്ടിയടച്ച് പുറത്തേക്ക് പോകാമായിരുന്നു. <br /><br /><br />'നിങ്ങള്‍ക്കതു പറഞ്ഞാല്‍ മനസ്സിലാകില്ല' ശ്യാമ കരയുന്ന മട്ടില്‍ പറഞ്ഞു തുടങ്ങി.<br />'ഞാനല്ലേ അതു കണ്ടത് , മനുഷ്യന്റെ ജീവന് ഇത്ര വെലല്യാണ്ടായോ.' .അതും കണ്മുമ്പില് വളര്‍ന്ന കുട്ടീന്റെ...<br /><br /><br />ശ്യാമ ടൈനിംങ്ങ് ടേബിളിനു മുകളില്‍ തലവെച്ച് കിടക്കുന്നതും കണ്ട് അയാള്‍ പുറത്തേക്കിറങ്ങി.<br /><br />പുറം ലോകം ചുട്ടു പൊള്ളുകയായിരുന്നു.മാലിയുടെ ശ്രദ്ധയുള്ളതിനാല്‍ ഫ്ലാറ്റിനു മുമ്പിലായി ചതുരക്കളത്തില്‍ കെട്ടി നിര്‍ത്തിയിട്ടുള്ള പൂന്തോട്ടത്തിലെ പൂക്കളും മറ്റു ചെടികളും വാടാതെ നില്ക്കുന്നുണ്ടെന്നു മാത്രം. എങ്കിലും ഇക്കൊല്ലം മൊസാണ്ടയിലും രാജമല്ലിയിലും പൂക്കള്‍ ഇല്ല എന്നു തന്നെ പറയാം.അതു കൊണ്ട് തേന്‍ കുടിക്കാനായ് വരുന്ന വണ്ടുകളുടേയും ചിത്രശലഭങ്ങളുടേയും വരവ് വളരെ കുറവാണ്.<br /><br />ഫ്ലാറ്റിന്റെ മുന്‍ വശത്തെ ജനലിലൂടെയുള്ള കാഴ്ച്ചയാണീ ചതുരക്കളത്തിലുള്ള പൂന്തോട്ടവും അതിനുള്ളിലായ് കെട്ടിയ ചെറിയൊരു കുളവും അതിനുള്ളിലുള്ള രണ്ടു താറാക്കുട്ടികളും.<br /><br />അടുക്കളയുടെ ഗ്യാസ് സ്റ്റൗവിനു പിന്നിലായ് വേറെ രണ്ടു ജനല്‍ പാളികളുണ്ട്,ശ്യാമയുടെ പകല്‍ ആരംഭിക്കുന്നതും രാത്രി ഒടുങ്ങുന്നതും ഈ ജനല്‍ പാളികളിലൂടെയാണ് . രാവിലെ പാല്ക്കാരന് പാല്‍കൊണ്ടുവന്ന് വാതില്‍പ്പടിയില്‍ വെച്ച് ജനലില്‍ രണ്ടു തട്ടുകൊടുത്തിട്ടാണ് പോകുക അതോടെ പ്രഭാതം ആരംഭിക്കുകയായി. വേറെയും പതിനഞ്ചു കുടുംബങ്ങളടങ്ങിയ ഫ്ലാറ്റിന്റെ പ്രധാന ഗേയ്റ്റിലേക്കുള്ള എളുപ്പ വഴി ശ്യാമയുടെ ജനലിനു മുന്നിലൂടെ കടന്നു പോകുന്ന ഒന്നായിരുന്നു.അതുകൊണ്ട് ആരൊക്കെ ജോലിക്കു പോകുന്നു ,ആരുടെ വിട്ടില്‍ ആരൊക്കെ കയറിയിറങ്ങുന്നു എന്ന കണക്ക് ശ്യാമയുടെ കയ്യില്‍ ഭദ്രമായിരുന്നു. ജോലിക്കു പോകാതിരിക്കുന്ന പെണ്ണുങ്ങളുടെ എണ്ണം വളരെ കുറവായതിനാല്‍ അടുത്ത വീട്ടുകാര്‍ എപ്പോഴും വീടിന്റെ ഒരു ചാവി ശ്യാമയെ ഏല്‍പ്പിക്കുക പതിവായിരുന്നു. അവളുടെ ചിരിക്കുന്ന മുഖം രാവിലെത്തന്നെയുള്ള ഏറ്റവും നല്ല ശകുനമായി മിക്കവരും വാഴ്ത്താറുള്ളതിനാല്‍ 'ചാന്ദ്നി എന്ന പേരാണ് അവള്‍ക്ക് കൂടുതല്‍ ഇണങ്ങുക എന്ന് അപ്പുറത്തെ ഫ്ലാറ്റിലെ ഹേതള്‍ ബേന്‍ എപ്പോഴും പറയുമായിരുന്നു. ഹേതളിന്റെ ഫ്ലാറ്റിന്റെ മുന്‍ വാതിലുകളും,ജനലുകളും ശ്യാമയുടെ അടുക്കളയില്‍ നിന്നും നോക്കിയാല്‍ നന്നായിക്കാണാം. ആ വാതിലുകള്‍ എപ്പോഴും കണ്ടതു കൊണ്ടാണല്ലോ ഇപ്പോള്‍ ഇത്രയും പ്രശ്നങ്ങളുണ്ടായത്.<br /><br /><br />അവള് വാഷ്ബേസിനരുകിലേക്ക് പോയി മുഖം തണുത്ത വെള്ളത്താല്‍ അടിച്ചു കഴുകി തോര്‍ത്തു മുണ്ടെടുത്ത് നന്നായി തുടച്ചു. കൈത്തണ്ടയില്‍ പൊങ്ങി നില്ക്കുന്ന മൊരികളില്‍ കുറച്ച് ക്രീമെടുത്ത് തേച്ച് കണ്ണാടിയിലൊന്നു നോക്കി.കണ്തടങ്ങള് കറുത്ത് കണ്ണുകള്‍ വാടിയിരിക്കുന്നു. എല്ലാം മറന്ന് പണ്ടത്തെപ്പോലെ എപ്പോഴും ചിരിച്ച മുഖത്തോടെയിരിക്കണമെന്നുണ്ടായിരുന്നു അവള്‍ക്ക്. കുട്ടികളാണെങ്കില്‍<br />'ആപ്കോ ക്യാ ഹുവാ അമ്മാ' എന്നു ചോദിക്കാനും തുടങ്ങിയിരിക്കുന്നു.<br /><br /><br />അടുക്കളയിലേക്കു നടന്ന് കുറച്ച് ആട്ടയെടുത്ത് ചപ്പാത്തിക്ക് കുഴക്കാനാരംഭിച്ചു.ചപ്പാത്തിക്കു മാവു കുഴക്കുമ്പോഴാണ് സാധാരണ ഏറ്റവും സുഖകരമായ ഓര്‍മ്മകളില്‍ മുഴുകാറുള്ളത്. ഇന്ന് അതുണ്ടായില്ല. ഹേതള്‍ ബേന്റെ അടഞ്ഞ വാതിലിനു മുന്നില്‍ കൊളുത്തിയിട്ടിരിക്കുന്ന ഗണപതിയുടെ രൂപത്തിനു താഴെയുള്ള കിങ്ങിണികള് കാറ്റിനൊത്ത് കിലുങ്ങുന്നതും,അവരുടെ വീടിനരികിനോടു ചേര്‍ന്നു നില്ക്കുന്ന മെയ് ഫ്ലവര്‍ ചെടിയുടെ മൂത്ത കൊമ്പില്‍ കുട്ടികളാരോ കെട്ടിയിട്ടിരുന്ന വിന്റ് ചെയിം ശബ്ദമുണ്ടാക്കി ആടുന്നതും സന്തോഷമല്ല വിഷാദമുള്ള ഒരോര്‍മ്മയാണ് അവളിലുണ്ടാക്കിയത്. ഹേതള്‍ബേനിന്റെ അടഞ്ഞുകിടക്കുന്ന വാതിലിനു മുമ്പില്‍ നിന്നു കൊണ്ട് അവരുടെ മകള്‍ കരിഷ്മ പതുക്കെ അവള്‍ക്കു നേരെ കൈ വീശുന്നതു പോലെ തോന്നിയവള്‍ക്ക് .പെട്ടന്ന് ഒരു ഭയപ്പാടോടെ ജനലടച്ച് ഓടിവന്ന് കിടക്കയില്‍ വീണ് കണ്ണുകള്‍ ഇറുകെയടച്ചു.കണ്ണുകള്‍ തുറിച്ച് ,കൈകള്‍ വിറങ്ങലിച്ച കരിഷ്മയുടെ രൂപം ഇരുട്ടിനെ രണ്ടായി പകുത്തുകൊണ്ട് കണ്ണുകളിലേക്ക് വീണ്ടും കുതിച്ചു വന്നു.<br /><br />'ആപ്കോ തോ സബ് മാലൂം ഹേ, ഫിര്‍ ക്യോ നഹീ ബോല്‍തീ ആന്റീ'..<br /><br />കരിഷ്മ നുറുങ്ങിയ വാക്കുകളാല്‍ അവള്‍ക്കു ചുറ്റും വലയം വെക്കാന്‍ തുടങ്ങി..<br /><br />രാംദാസ് വീട്ടില്‍ വന്നു കയറുമ്പോള്‍ ശ്യാമ മച്ചില്‍ നോക്കി കണ്ണും തുറുപ്പിച്ച് കിടക്കുകയായിരുന്നു.<br /><br />'എനിക്കൊരു ചായ വേണം'.<br /><br />അയാള്‍ ചായയിടാനായി അടുക്കളയില്‍ കയറിയപ്പോള്‍ ശ്യാമ വേഗം എണീറ്റു ചെന്നു.<br /><br />തിളച്ചവെള്ളത്തില്‍ ചായപ്പൊടി വീഴുന്നതും അതിന്റെ കറ ഒരു മേഘപടലം പോലെ വെളുത്ത ജലത്തെ മുഴുവന്‍ വിഴുങ്ങുന്നതും നോക്കി അവള് നിന്നു.<br /><br />'എനിക്കു വയ്യ രാമേട്ട ,കണ്ണടക്കുമ്പോഴൊക്കെ ആ കുട്ടീന്റെ മുഖം എന്നോടു സത്യം പറയാന്‍ പറയുന്നു.'<br /><br />'നീ ആ പണ്ടാരടങ്ങിയ കാര്യം ഇതു വരേം മറന്നില്ലേ?'<br /><br />ചായയുമായി അയാള്‍ സോഫയില്‍ അമര്‍ന്നിരുന്നു.<br />ഹേതള്‍ ബേനിന്റെ മകള്‍ കരിഷ്മയെ കുഞ്ഞിനാളിലേ മുതല്‍ അയാളും കാണുന്നതാണ്. ശ്യാമയുടെ വര്‍ത്തമാനങ്ങളില്‍ നിന്ന് കരിഷ്മയും ഒരു ചെറുക്കനും തമ്മിലടുപ്പമാണെന്നുമുള്ളതും അറിഞ്ഞിരുന്നു.അതിനെ ചൊല്ലി അവരുടെ വീട്ടില്‍ നടക്കുന്ന വഴക്കുകള്‍ ശ്യാമയുടെ ജനലിലൂടെയുള്ള കാഴ്ച്ചകളില്‍പ്പെട്ടിരുന്നു.<br />കഴിഞ്ഞാഴ്ച്ച ഒരു സംഘം അക്രമികള്‍ കയറിവന്ന് ആ കുട്ടിയെ കഴുത്തു ഞെരിച്ചു കൊന്നു വെന്നാണ് ശ്യാമ പറയുന്നത്. ശ്രീരാമ ചന്ദ്ര പട്ടേലും, ഹേതള്‍ ബേനുമടക്കമുള്ളവര്‍ പോലീസിനു മൊഴി കൊടുത്തിരിക്കുന്നത് മകള്‍ ആത്മഹത്യ ചെയ്തുവെന്നാണ്. പിന്നെ ശ്യാമക്കിതിലെന്തു കാര്യം. അയാള്‍ ചൂടു വകവെയ്ക്കാതെ ചായ വേഗം വേഗം കുടിച്ചിറക്കി.<br /><br />ശ്യാമയുടെ പേടിച്ച മുഖം എല്ലാ മനസ്സമാധാനങ്ങളും കെടുത്തുന്നു. ഇത്രയ്ക്കും ഇമോഷണലാവാതെ കുറച്ചു പ്രാക്റ്റിക്കലായി ചിന്തിക്കാന്‍ അവളോട് എത്ര പ്രാവശ്യം പറയണം.<br /><br /><br /><br />ശ്യാമ അടുക്കളയിലെ സിങ്ക് ഉരച്ചു കഴുകുകയായിരുന്നു. മനസ്സ് അസ്വസ്ഥമാകുമ്പോള്‍ വീട്ടിലുള്ളതെല്ലാം അവള് ഉരച്ചു വെളുപ്പിക്കും.<br />രാംദാസിനോട് ഇക്കാര്യത്തെപ്പറ്റിപ്പറയുന്നതിലര്‍ത്ഥമില്ല . കരിഷ്മയുടെ മരണ കാര്യത്തെപ്പറ്റി പറയുമ്പോള്‍ താന്‍ പറയുന്നത് സത്യമല്ലെന്ന് വരുത്തിത്തീര്‍ക്കുന്ന അയാളുടെ നിര്‍വ്വികാരതയെയാണ് അവള് ഏറ്റവുമധികം വെറുക്കുന്നത്.<br />അയാള്‍ മാറിയിരിക്കുന്നു. വള്ളി പൊട്ടിയ രണ്ടു വാര് ചെരുപ്പിനെ തുന്നിക്കെട്ടി,ചെങ്കല്‍ റോഡിലെ ഓറഞ്ചു നിറമുള്ള പൊടിപടലത്തെ വായിലേക്ക് മൊത്തം ആവാഹിച്ച് ചുവന്ന കൊടിയും പിടിച്ച് മുദ്രാവാക്യം വിളിച്ച് നടന്നിരുന്ന രാംദാസല്ല ഇപ്പോഴുള്ളത്.<br />ചുരുട്ടി മടക്കി സിലിണ്ടര്‍ പരുവമാക്കിയ ചെഗുവരയുടെ ജീവചരിത്ര പുസ്തകം കക്ഷത്തില്‍ വെച്ച് കോളേജു വരാന്തയില്‍ തന്നെ കാത്തു നിന്നിരുന്ന രാംദാസിലെ വിപ്ലവം അവരുടെ കല്ല്യാണത്തോടെ അവസാനിച്ചിരുന്നു.<br />മേല്‍ജാതിയിപ്പെട്ട പെണ്ണിനെ കല്ല്യാണം കഴിച്ചതോടെ ജീര്‍ണ്ണിച്ചു തുടങ്ങിയ അയാളുടെ വിപ്ലവ സമരങ്ങളുടെ കണ്മുമ്പില് കാണാവുന്ന വിജയനാടയായിരുന്നു അവള്.<br /><br />'വീട്ടുകാരേം നാട്ടുകാരേം വെറുപ്പിച്ചിട്ട് എന്തു നേടാനാ,സമാധാനാ വേണ്ടത്.വിവാഹ പുതുമ കെട്ടടങ്ങുന്നതിനു മുമ്പേ അയാള്‍ പറഞ്ഞു.<br />തേച്ചു വെടിപ്പാക്കിയ ഡ്രസ്സുകള്‍ ധരിക്കാനും ,കാല് നഖങ്ങളും ചെരിപ്പും ഉരച്ചു വെളുപ്പിക്കാനും അയാള്‍ ശ്രദ്ധിച്ചു.<br /><br />'നായരച്ചിയെ കെട്ടിയപ്പോഴേക്കും ഇങ്ങോര് നന്നാവാന്‍ തൊടങ്ങ്യോ' എന്ന് പരിചയക്കാര് ചിരിച്ചോണ്ട് ചോദിച്ചു. <br />പതിവു പോലെ തര്‍ക്കിക്കാതെ അയാള്‍ ഉത്തരം ഒരു ചിരിയിലൊതുക്കി.<br /><br />ജീവിക്കാനുള്ള പണമുണ്ടാക്കുക എന്ന ലക്ഷ്യവുമായാണ് ബോംബെയിലെത്തിയത്.ഇപ്പോള്‍ രാംദാസിന്റെ തരക്കേടില്ലാത്ത ബിസിനസ്സും ,മുറിഞ്ഞ മലയാളം കഷ്ടപ്പെട്ട് പറയുന്ന കുട്ടികളുമായി ജീവിതം ഇവിടെത്തന്നെ വേരാഴ്ത്തിയിരിക്കുന്നു.<br /><br />'ബോംബേലെ പട്ടിണിയും പരിവട്ടോമടങ്ങിയ പഴയ ജീവിതത്തേല്‍ന്ന് ഈ രണ്ടു മുറി ഫ്ലാറ്റിനെ ഒപ്പിച്ചെടുക്കണെങ്കിലേ വിപ്ലവും തലയിലേറ്റി നടന്നാല്‍ ശരിയാകില്ല'.<br /><br />മദ്യപാന സഭയിലെ മലയാളി സുഹൃത്തുക്കളോട് വഴുവഴുത്ത ശബ്ദത്തില്‍ പറഞ്ഞ് അയാള്‍ ചിരിക്കുമ്പോള്‍ എടുത്തു വെച്ച മിക്സ്ച്ചറിന്റെ പകുതിഭാഗം ശ്യാമ കുപ്പിയിലേക്കു തന്നെയിടും.<br /><br />'നിനക്കു പണ്ടത്തെപ്പോലെ കാറ്റിനേം പൂവിനേം പറ്റി കവിതയെഴുതിക്കൂടെ' ഏറെ നേരം നീണ്ടു നിന്ന ലൈംഗികവേഴ്ച്ചയുടെ അവസാനം അവളുടെ വലതു തുടയ്ക്കടിയിലായി കറുത്തു തുടുത്തു നിന്നിരുന്ന അരിമ്പാറയെ വട്ടത്തിലുഴറ്റി ചിരിച്ചുകൊണ്ട് അയാള്‍ ചോദിക്കും .<br /><br />പൂവിനേം കാറ്റിനേം പറ്റി തരളമായ ഭാഷയിലെഴുതുന്ന ഒരു പെണ്ണിനെ സ്നേഹിച്ച വിപ്ലവകാരിയായ കാമുകനായി ആ നിമിഷങ്ങളില്‍ അയാള്‍ ജ്വലിക്കും.<br /><br />'നിന്നിലെ വിപ്ലവം ജയിക്കട്ടെ' എന്ന് പാര്‍ട്ടി ഓഫീസിലെ ചന്ദ്രേട്ടന് കൊടുത്തയച്ച കുറിപ്പിലെ ,കീഴ്ജാതിക്കാരനെ കല്ല്യാണം കഴിച്ച് ആരേയും കൂസാതെ വീടു വിട്ടിറങ്ങിപ്പോന്ന വിപ്ലവകാരിയായ ഒരു കാമുകിയായി അവള് ഒരു ദിവസം മാത്രമേ ജീവിച്ചിട്ടുള്ളു രജിസ്ട്രോഫിസില്‍ വെച്ച് രാംദാസിന്റെ ഭാര്യയായിക്കൊള്ളുന്നു എന്ന കടലാസിലൊപ്പുവെച്ച ദിവസം മാത്രം...<br /><br />അവള് കിടപ്പുമുറിയിലേക്കു നടന്ന് കര്‍ട്ടനുകള്‍ മാറ്റി പുറത്തേക്കു നോക്കി.ഭൂമി കുറച്ചുകൂടി ചുട്ടു പഴുത്തിരിക്കുന്നു. ജ്യൂസും പഴങ്ങളും വില്‍ക്കുന്ന കടകളില്‍ നിലയ്ക്കാത്ത തിരക്ക്. റോഡില്‍ ചൂടിനെ വകവെയ്ക്കാതെ നടന്നു പോകുന്ന ജനങ്ങള്‍ . ബോംബെ നഗരം ഒരിക്കലും വിശ്രമിക്കുന്നതേയില്ല.<br />പിന്തിരിഞ്ഞു വന്ന് അലമാരയുടെ മുകളിലെ തട്ടില്‍ പ്രണയസ്മാരകങ്ങളായ് സൂക്ഷിച്ചിരുന്ന അവളുടെ കുറെ കവിതകളും സിലിണ്ടര്‍ പരുവത്തില്‍ തന്നെയിരിക്കുന്ന ചെഗുവരയുടെ ജീവചരിത്ര പുസ്തകവും വലിച്ചു നിലത്തു വെച്ചു.<br />ചപലമായ എഴുത്ത് അവള് കവിതകളെ നോക്കിപ്പറഞ്ഞു.<br />പണ്ട് ലജ്ജയോടെ അയാളുടെ കക്ഷത്തില്‍ നിന്നും വലിച്ചൂരിയെടുത്ത് ,വിയര്പ്പാല് ചുളിഞ്ഞൊടിഞ്ഞ ഏടുകളെ നിവര്‍ത്തിവെച്ച് .<br />'ചെഗുവര ഇതങ്ങാനറിഞ്ഞാല്‍ എണീറ്റുവന്ന് രാമേട്ടനെ തല്ലാനോടിക്കുമെന്നു ' പറഞ്ഞു ചിരിക്കാറുള്ള , പുസ്തകത്തിന് കടുത്ത മാറാലമണം.<br /><br /><br /> 2<br /> <br />രാംദാസപ്പോള്‍ 'മനീഷ് നഗറില്‍' കൂട്ടുകാരുമായി എല്ലാ സായാഹ്നത്തിലും ഒത്തു ചേരാറുള്ള പാര്‍ക്കിലെ ബഞ്ചിലിരുന്ന് ജീവിതത്തെപ്പറ്റി ചിന്തിക്കുകയായിരുന്നു.<br /><br />ബോംബെയില്‍ ഫ്ലാറ്റുകളുടെ വില കുത്തനെ ഉയരാന്‍ പോകുകയാണ്. ആകാശത്തിലൂടെ വരുമെന്നു പറയുന്ന യാത്രാ സൗകര്യങ്ങളും , ജനപ്പെരുപ്പത്താല്‍ അനുഭവിക്കാന്‍ പോകുന്ന ഫ്ലാറ്റുകളുടെ ദൗര്‍ലഭ്യവും ഇവിടത്തെ റിയലെസ്റ്റേറ്റുകാര്‍ കച്ചവടമാക്കി പൊടിപൊടിക്കും.ലോണെടുത്തിട്ടാണെങ്കിലും ഒരു ഫ്ലാറ്റുകൂടി എവിടെയെങ്കിലും സംഘടിപ്പിക്കണം.<br />ജീവിതച്ചെലവുകള്‍ ഏറി വരുകയാണ്. കുട്ടികളുടെ പഠിപ്പ്,അതു കഴിഞ്ഞാല്‍ മകളുടെ കല്ല്യാണം. അന്ധേരിയിലാണെങ്കില്‍ ഇപ്പോള്‍ത്തന്നെ പച്ചക്കറികള്‍ക്കൊക്കെ ഒടുക്കത്തെ വിലയാണ്.<br /><br />അയാള്‍ കഴുത്തിനു പിന്നിലായ് ചാലിട്ടൊഴുകുന്ന വിയര്‍പ്പിനെ കര്‍ച്ചീഫെടുത്ത് തുടച്ചു കൊണ്ട് സര്‍ബത്ത് വില്‍ക്കുന്ന മലയാളിയുടെ കടയെ ലക്ഷ്യമാക്കി നടന്നു.<br />കുറച്ചു കഴിഞ്ഞപ്പോള്‍ അയാളുടെ മൊബൈല്‍ ഫോണില്‍ വീട്ടിലെ നമ്പര്‍ തെളിഞ്ഞു വന്ന് ബെല്ലടിക്കാന്‍ തുടങ്ങി.<br /><br />'പാപ്പാ'.. മകന്റെ വെപ്രാളപ്പെട്ട സ്വരം.<br /><br />'എന്താ' അയാള്‍ ചോദിച്ചു.<br /><br />'അമ്മ ഇവിടെ എല്ലാ വതിലുകളും ജനലുകളും അടച്ച് കര്‍ട്ടനിട്ട് മൂട്യേര്‍ക്കുന്നു. കിച്ചന്റെ വിന്റോ ഗ്ലാസ്സില്‍ ന്യൂസ് പേപ്പറില്‍ ഗ്ലൂ തേച്ച് മുഴുക്കനോം ഒട്ടിച്ചേര്‍ക്കുന്നു...ഇപ്പോ സോഫേല് കുത്തിരുന്ന് രോരഹീ ഹെ ..വാട്ട് ഹാപ്പന്റ് ടു ഹേര്‍?<br /><br />മോന് പേടിക്കേണ്ട എന്നും പറഞ്ഞ് അയാള്‍ ഫോണ്‍ ഓഫ് ചെയ്ത് അസ്വസ്ഥതയോടെ വീട്ടിലേക്കു നടന്നു.<br /><br /><br /><br /><br /> 3<br /><br /> <br /><br />ശ്യാമയ്ക്ക് വല്ലാത്ത ആശ്വാസം തോന്നി.മനസ്സ് ഭ്രാന്തിന്റെ വക്കിലെത്തിയിരുന്നു. എല്ലായിടവും ഇരുട്ട് മൂടിയിരിക്കുന്നു. പുറത്തെ ഭിക്ഷക്കാരുടെ നേര്‍ത്ത വിളികളും,പൂക്കള്‍ വിക്കാനായി റോഡില്‍ തലങ്ങും നടക്കുന്ന കൊച്ചു കുട്ടികളും അപ്രത്യക്ഷമായിരിക്കുന്നു.<br />മനസ്സില്‍ വല്ലാത്തൊരു ശാന്തത.. ഉഷ്ണം കൊണ്ട് പൊള്ളിയിരുന്ന ശരീരം പതുക്കെ തണുത്ത് വിയര്‍ത്തൊലിക്കാന്‍ തുടങ്ങി.<br />പണ്ട് കോളേജു വരാന്തയില്‍ നിന്നുകൊണ്ട് ചെങ്കൊടി ജാഥകള്‍ക്കു നേരെ കൈകള്‍ വീശി,ചുണ്ടനക്കി മുദ്രാവാക്യം വിളിക്കുമ്പോള്‍ രോമാഞ്ചം കൊണ്ട് തിണര്‍ത്തു വരാറുണ്ടായിരുന്ന ചെറിയ കുരുക്കള്‍ അവളുടെ ശരീരത്തില്‍ വീണ്ടും തലപൊക്കാന്‍ തുടങ്ങിയിരുന്നു.<br /><br />'നിന്നിലെ വിപ്ലവം മരിക്കാതിരിക്കട്ടെ' എന്നെഴുതിയ ചന്ദ്രേട്ടന്റെ ചെറിയ കുറിപ്പ് കിട്ടിയപ്പോഴുണ്ടായ അതേ ആവേശം മനസ്സിനെ പൊതിഞ്ഞു.<br /><br /><br />പുറത്തെ വരണ്ട കാഴ്ച്ചകള്‍,മുഷിഞ്ഞ രൂപങ്ങള്‍, വിശന്ന ഞെരക്കങ്ങള്‍..ഒക്കെ അവളുടെ ചിരിയെ കെടുത്താനും കണ്‍തടങ്ങളെ കറുപ്പിക്കാനും ആരോ സൃഷ്ടിച്ചതാണ്.<br /><br />'ഇനി ഈ ജനലുകള്‍ തൊറക്കേ വേണ്ട' ബോധം പോകാത്ത നാക്കുകൊണ്ട് അവള് അടഞ്ഞ ജനലുകളെ നോക്കിപ്പറഞ്ഞു.<br /><br /><br />മുന്‍ വശത്തെ ചതുരക്കളത്തിലുള്ള തോട്ടവും അതിനുള്ളില്‍ നീന്തുന്ന താറാക്കുട്ടികളും,പിന് വശത്തെ സീതാബേന്റെ വാതിലിനു മുന്നിലെ കിങ്ങിണി തൂങ്ങുന്ന ഗണപതിയേയും,മെയ് ഫ്ലവറിന്റെ മൂത്തകൊമ്പില്‍ കുട്ടികളാരോ കെട്ടിയിട്ടിരുന്ന വിന്റ്ചെയിമിന്റെ നേര്‍ത്ത ആട്ടത്തേയും മാത്രമല്ല ലോകത്തെ സകല കാഴ്ച്ചകളേയും എന്നന്നേക്കുമായി അടച്ചുവെന്ന ആശ്വാസമായിരുന്നു ശ്യാമയ്ക്കപ്പോള്‍.Siji vyloppillyhttp://www.blogger.com/profile/09618116601911168425noreply@blogger.com32tag:blogger.com,1999:blog-1860291313671724675.post-8088490069069165432007-09-16T21:35:00.000-05:002007-09-16T21:49:59.180-05:00അഭയംഅന്നയുടെ സ്നേഹം മെഴുകുതിരിവെളിച്ചം പോലെയായിരുന്നുവെനിക്ക്.അധികം ആളിക്കത്താതെ ഒരു മെലിഞ്ഞ നൂലില്‍ നിന്നുകൊണ്ട് ദിശതെളിയിക്കുന്ന പ്രകാശം.<br /><br />ഒരിക്കല്‍ അന്ന എന്നെക്കുറിച്ച് ഇങ്ങനെയൊരു കവിതയെഴുതി.<br /><br />'നറും മല്ലി ചോട്ടില് തളിര്‍ത്ത സ്നേഹം -<br />ചാഞ്ഞ ചില്ലതന്‍ തണലുപോല്‍<br />നിന്നിളയ സൗഹൃദം'.<br /><br />എന്നെക്കുറിച്ച് എനിക്കുതന്നെ മതിപ്പില്ലാത്ത കാലമായിരുന്നുവത്.ഹോസ്റ്റലില്‍ നിശബ്ദദതക്കായ് പ്രത്യേകമായൊരിടമില്ലായിരുന്നു.പെണ് ശബ്ദത്തെ പേടിച്ചായിരിക്കണം ഒരു പല്ലിപോലും ചുമരിലൂടെ ഇഴഞ്ഞുനടന്നിരുന്നില്ല,ഒരു എട്ടുകാലി പോലും ഇഴയടുപ്പിക്കാന്‍ തുനിഞ്ഞതുമില്ല.<br /><br />എങ്കിലും എനിക്കായ് ഞാന്‍ പ്രത്യേകമായൊരിടം കണ്ടെത്തി.ചെറിയ കമ്പിയിഴകള്‍ കൊണ്ട് വരാന്തയാകെ മറച്ചിരുന്ന ഒരു പഴയകെട്ടിടമായിരുന്നു ഞങ്ങളുടെ ഹോസ്റ്റല്‍.അതിലെ ആറാം നമ്പര്‍ മുറി കാലൊടിഞ്ഞ കട്ടിലുകളും,കയ്യും കാലും വേര്‍പെട്ട കസാരകളും,ഉണങ്ങി ദ്രവിച്ച അടിവസ്ത്രങ്ങളും കൊണ്ട് ശുഷ്കിച്ച് കിടന്നിരുന്നു.എന്നെ സംബന്ധിച്ചിടത്തോളം അതൊരു ഒളിത്താവളമായിരുന്നു. എല്ലാ സന്ധ്യകളിലും ഞാന്‍ അവിടെച്ചെന്ന് വിദൂരമായ ആകാശത്തെനോക്കിയിരിക്കും.ആവി പറക്കുന്ന ചുമരുകളില്‍ പറന്നിരിക്കുന്ന ആനത്തുമ്പികളുടെ ചെറിയമൂളല്‍ മാത്രമായിരിക്കും ഞാനപ്പോള്‍ കേള്‍ക്കുക. അടുത്തുള്ള അമ്പലത്തില്‍ നിന്നും ഉച്ചത്തില്‍ കേള്‍ക്കുന്ന ദേവീ സ്തോത്രവും,കാടുകളില്‍ നിന്നും വരുന്ന പല ജാതി പക്ഷികളുടെ കരച്ചിലും കേള്‍ക്കുമ്പോള്‍ പതുക്കെ മുറിയിലേക്കു വരും. എന്റെ സഹമുറിയര്‍ എന്നെ സ്നേഹിക്കുകയോ വെറുക്കുകയോ ചെയ്തിരുന്നില്ല അവരെ സംബന്ധിച്ചിടത്തോളം ഞാനൊരു നിരുപദ്രവകാരിയായ ജീവിയായിരുന്നു.<br /><br />അങ്ങനെയിരിക്കേയാണ് അന്ന ഹോസ്റ്റലിലേക്കുവന്നത്. ചെറുകയറില്‍ തൂക്കിയിട്ട ഒരു പഴയ കോസടിയും,ചെറിയൊരു ബാഗില്‍ കുത്തി നിറച്ചുവെച്ച രണ്ടോമൂന്നോ ഡ്രസ്സുകളുമായി ഒട്ടൊരു ദുരൂഹതയോടെയാണ് അന്ന കിരുകിരാ ശബ്ദമുണ്ടാക്കുന്ന മര ഗോവണി ചവിട്ടിക്കേറി വന്ന് ഞങ്ങളുടെ വാതില്‍ മുട്ടിയത്.<br /><br />മുടിഞ്ഞ ഉഷ്ണക്കാലമായിരുന്നുവത്. എല്ലാവരും ഉഷ്ണത്തെ കുറ്റം പറഞ്ഞു കൊണ്ട് എണ്ണ തേച്ചു കുളിക്കുകയും സൗദ്ധര്യവര്‍ദ്ധനക്കായി ദിവസത്തിലെ വലിയൊരു ഭാഗം മുഴുവന്‍ മാറ്റി വെക്കുകയും ചെയ്ത്തിരുന്നു. ഹോസ്റ്റലിലെ മുറികളെല്ലാം കാലിയായ എണ്ണക്കുപ്പികള്‍,മഞ്ഞളിന്റെ നിറം പുരണ്ട തോര്ത്തുമുണ്ടുകള്,വാസനാസോപ്പിന്റെ തങ്ങി നില്ക്കുന്ന മണം എന്നിവകൊണ്ട് സമ്പന്നമായി.<br /><br /><br />ഞങ്ങളുടെ മുറിയില്‍ ഉഷ്ണത്തെ സ്നേഹിക്കുന്ന ഒരേയൊരാള്‍ അന്ന മാത്രമായിരുന്നു. കോസടിക്കുമേല്‍ വെന്തുരുകി കിടക്കുമ്പോഴും ഫാനിന്റെ സ്വിച്ച് ഒരിക്കല്‍ പോലും അന്ന തിരഞ്ഞു പിടിച്ചിരുന്നില്ല. ഞാന്‍ സമയം കിട്ടുമ്പോഴൊക്കെ ചൂടിനെക്കുറിച്ച് മുറുമുറുത്തിരുന്നെങ്കിലും ഒരു ചിരിയല്ലാതെ അന്നയുടെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണമൊന്നും എനിക്കു കിട്ടാറുണ്ടായിരുന്നില്ല.<br /><br />ഒരിക്കല്‍ അന്നയുടെ പുസ്തകത്തില്‍ നിന്ന് എനിക്കൊരു കവിത കണ്ടുകിട്ടി. സത്യത്തില്‍ ആ കവിതയാണ് എന്നെ അന്നയോട് കൂടുതല്‍ അടുപ്പിച്ചത്. ഒരു സാഹിത്യ വിദ്യാര്‍ഥിയായിരുന്നതിനാലായിരിക്കണം കവിതയിലെ ആഴങ്ങളേയും,കവിയിലെ നിഗൂഡതയേയും ഞാന്‍ സ്നേഹിച്ചിരുന്നു. അതുകൊണ്ടു തന്നെ അന്നയിലൊരു കവിയുണ്ടെന്നു കണ്ടെത്തിയപ്പോള്‍ ഞാന്‍ അത്ഭുതപ്പെടുകയും സന്തോഷിക്കുകയും ചെയ്തു. പ്രസിദ്ധപ്പെടുത്താനിഷ്ടമില്ലാതെ,ഗണിതശാസ്ത്ര പുസ്തകങ്ങളുടെ ഏതെങ്കിലും അരികിലായി കുറിച്ചിടുന്ന അന്നയുടെ കവിത കണ്ടെടുക്കുക എന്ന ദൗത്യം അന്നുമുതല്‍ ഞാന്‍ സ്വയം ഏറ്റെടുക്കുകയായിരുന്നു.<br /><br />' ഗണിതം പഠിക്കുന്നവര്‍ക്ക് കവിതയെഴുതാന്‍ പാടില്ലെന്നുണ്ടോ'?<br />ആരും കണ്ടെത്താതെ അകാല ചരമമടയുന്ന കവിതകളെ നോക്കി ഞാനൊരിക്കില്‍ പറഞ്ഞു.<br /><br />അന്ന അതുകേട്ടുകൊണ്ട് പുസ്തകത്തില്‍ രണ്ടു കുത്തിവരകളിട്ടു.<br /><br />'ഗണിതം പഠിച്ച കവിയായിരിക്കും ഒരു ഉത്തമ കവി.അളന്നും തൂക്കിയുമെടുക്കുന്ന വാക്കുകളുടെ കൃത്യത ഒരാളെ ഉത്തമ കവിയാക്കുന്നു.'<br /><br />ഈസ്റ്റേണ്‍ ക്രി റ്റിസിസ ക്ലാസുകളിലെ തിയറികളെ ഓര്‍ത്തുകൊണ്ട് ഞാന്‍ പറഞ്ഞു.<br /><br />'ഒരു കവിയും,ഒരു വിമര്‍ശകയും മൂന്നാം നമ്പര്‍ മുറിയില്‍ ഉദയം കൊണ്ടിരിക്കുന്നു'.<br /><br />അന്ന ചിരിച്ചുകൊണ്ട് എന്റെ തോളില്‍ തട്ടി.<br /><br /><br />അന്നയുടെ സൗഹൃദം ആസ്വദിക്കാന്‍ തുടങ്ങിയതോടെ ഞാന്‍ ഏകാന്തതയെ മറന്നു തുടങ്ങിയിരുന്നു. ശരിക്കും പറഞ്ഞാല്‍ ഏകാന്തവും,സ്വാര്‍ഥവും,മ്ലാനവുമായ എന്റെ ഹോസ്റ്റല്‍ ജീവിതത്തെ ആ സൗഹൃദം മാറ്റി മറിച്ചു എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി.<br /><br />ഹോസ്റ്റലിനു പിന്നാമ്പുറത്തായി ചെറുതായി പായല്‍ മൂടിക്കിടക്കുന്ന ഒരു കുളമുണ്ട്.ഞങ്ങളുടെ കോളേജ് ഒരു രാജകൊട്ടാരത്തിന്റെ ഭാഗമായിരുന്നതിനാല്‍ വലിയ കുളപ്പുരയോട് കൂടിയ കൂറ്റന്‍ വാതിലും അറ്റം വരെ ഇറങ്ങിചെല്ലുന്ന പടികളും അതിനുണ്ടായിരുന്നു.കുളപ്പുരയുടെ ഭാഗം പൊട്ടിപ്പൊളിഞ്ഞ് ഇപ്പോള്‍ നിലം പൊത്തുന്ന രീതിയിലാണ് നില്‍ക്കുന്നത്.മുകള്‍ ഭാഗം ഓടുകളടര്‍ന്ന് കഴുക്കോലുകള്‍ മാത്രം കാണുന്ന സ്ഥിതിയിലായിരുന്നു,അതിലാകട്ടെ നിറയെ കടന്നലുകളും വേട്ടാളന്മ്മാരും കൂടുകൂട്ടിയിരുന്നു.കൂട്ടിനായി അല്ലറ ചില്ലറ പാമ്പുകളും ഇഴഞ്ഞു നടക്കും. രണ്ടുമൂന്നു ദാസിപ്പെണ്ണുങ്ങള്‍ വീണു ചത്ത കുളമാണെന്ന് വാര്ഡന് എപ്പോഴും ഞങ്ങളെ ഓര്‍മ്മിപ്പിക്കുന്നതിനാല്‍ സ്വവര്‍ഗരതിക്കാരായ ചില പെണ്കുട്ടികളല്ലാതെ മറ്റാരേയും ഞാന്‍ ആ ഭാഗത്തു കണ്ടിട്ടില്ല.<br /><br /><br />ഞാനും അന്നയും ബഹളങ്ങളില്‍ നിന്നൊഴിഞ്ഞുമാറിയിരിക്കാന്‍ കണ്ടെത്തിയ സ്ഥലം ആ കുളക്കടവായിരുന്നു.<br /><br />അന്നയുടെ അപ്പന് ഒരു നാടക നടനായിരുന്നു. 'കുഞ്ഞാലി മരക്കാര്‍' എന്ന നാടകം കേരളത്തിലങ്ങോളമിങ്ങോളം കളിച്ച് പ്രശസ്തി നേടിയതിനാല്‍ 'കുഞ്ഞാലി' എന്ന പേര് ജനങ്ങള്‍ അപ്പനു ചാര്‍ത്തിക്കൊടുത്തു.<br /><br />'കിട്ടുന്ന കാശൊക്കെ അപ്പന് ബാറില്‍ തൊലക്കാനെ തികയൂ'<br /><br />കല്പ്പടവുകളില് ഞെരമ്പുകള്‍ പോലെ വേരുകള്‍ പടര്‍ത്തിയ ഒരു കാട്ടു ചെടിയുടെ തലപ്പൊടിച്ച് കുളത്തിലേക്കിട്ടുകൊണ്ട് അന്ന ഒരിക്കല്‍ പറഞ്ഞു.<br /><br />'അമ്മച്ചി പുറമ്പണിക്കു പോകും,അനിയന് നന്നായി പഠിക്കുന്നുണ്ട്'.<br /><br />ഞാന്‍ ഒരു കേള്‍വിക്കാരി മാത്രമായിരുന്നു.രാജുവുമായുള്ള പ്രണയത്തിലെ ചില മുറുക്കങ്ങളും അയവുകളുമൊഴിച്ച് എനിക്ക് കാര്യമായി ഒന്നും പറയാനില്ല.<br /><br />'രാജു ഒരു അഹങ്കാരിയാണ്. നിനക്കവനെ സഹിക്കേണ്ടി വരും.' ഒരിക്കല്‍ അന്ന പറഞ്ഞു.<br /><br />കിളുന്തു പ്രായം കഴിഞ്ഞ് വേരുറച്ചു തുടങ്ങിയ പ്രണയമായിരുന്നു ഞങ്ങളുടേത്. രാജുവില്‍ അഹങ്കാരിയായ ഒരു കവിയും ആദര്‍ശവാനായ ഒരു മനുഷ്യനുമുണ്ടെന്നു തിരിച്ചറിഞ്ഞിരുന്നതിനാല്‍ അന്നയുടെ വാക്കുകള്‍ നിരാകരിക്കാനോ,വികാരമതിയായ പ്രണയിനിയായി രാജുവിന്റെ മഹത്വത്തെ പ്രകീര്‍ത്തിക്കുവാനോ ശ്രമിച്ചില്ല.<br />സത്യത്തില്‍ രാജുവിനെ പറ്റിയുള്ള ചിന്തകള്‍ എന്നെ മിക്കപ്പോഴും അസ്വസ്ഥയാക്കിയിരുന്നു. തെളിയുകയും ഇരുളുകയും ചെയ്യുന്ന ഒരു ബന്ധം എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി. എങ്കിലും രാജുവിന്റെ സ്നേഹം സ്വച്ഛമാണെന്ന് ഞാന്‍ വിശ്വസിച്ചു, ഇടക്ക് ഇരുള് നിറയുമെങ്കില്‍ കൂടിയും ഒരു യഥാര്‍ഥ പ്രണയിനിയായി ഞാന്‍ നല്ലതിനെ പറ്റി മാത്രം ചിന്തിച്ചു.<br /><br />അന്നയുടെ വാക്കുകളെ കേട്ടില്ലെന്നു നടിച്ച് , തല കുമ്പിട്ട് താഴെയുള്ള കല്ലുകളെ പെറുക്കിയെടുത്ത് അസ്വസ്ഥയായിരിക്കുന്ന എന്നെ നോക്കി അന്ന് അന്നയൊരു കവിതയെറിഞ്ഞു.<br /><br />'മൗനം ഒരു മാറാലയാണ്<br />തട്ടിനീക്കിയില്ലെങ്കില്‍ -<br />തന്നെതന്നെ തിന്നൊടുക്കുന്ന<br />ജീര്‍ണ്ണിച്ച വാക്കുകളിഴ പിരിഞ്ഞ മാറാല'..<br /><br />ഞാന്‍ അതുകേട്ട് ചിരിച്ചു അതുകണ്ട് അന്നയും. ഞങ്ങള്‍ക്കിടയിലെ മൗനം ഒരു നിമിഷേന ബാഷ്പീപകരിച്ചു .<br /><br /><br />11<br /><br /><br /><br /><br /><br />1991 ആഗസ്റ്റ് പതിനഞ്ചിനായിരുന്നു അന്ന വെള്ള നിറത്തിനുമുകളില്‍ ഇളം നീല പക്ഷികള്‍ ആകാശത്തെ ഉന്നം വെച്ചു പറക്കുന്ന പുറം ചട്ടയുള്ള പുസ്തകം കയ്യിലമര്‍ത്തി കല്‍പ്പടവുകളിറങ്ങി വന്നത്.<br />സ്വാതന്ത്ര്യ ദിനമായതിനാല്‍ അന്ന് കോളേജിന് അവധിയായിരുന്നു. ഇടക്കിടെ വെള്ളത്തിനു മുകളിലേക്കു വന്നു വെട്ടിമാറുന്ന വരാലുകളുടെ ഇളക്കമല്ലാതെ പ്രകൃതിയില്‍ അന്ന് ഇലയനക്കങ്ങള്‍ കുറവായിരുന്നു.<br /><br />ഞങ്ങളന്ന് ഇരുട്ടുവോളം അവിടെയിരുന്ന് കഥകള്‍ വായിച്ചു.<br />മീരയുടെ കഥയായിരുന്നു ഞങ്ങള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടത്. മീര ഒരു സന്യാസിനിയായിരുന്നു. വാക്കുകളെ നിയന്ത്രിക്കാനറിയാത്ത, ആദര്‍ശവതിയായ ഒരു സന്യാസിനി.<br />തന്റെ കണ്ണില്‍പ്പെടുന്ന അഴുക്കുകളെയൊക്കെ മീര കഴുകിവെടുപ്പാക്കിക്കൊണ്ടിരുന്നു. അകലെനിന്ന് അലയലയായി ചളിവെള്ളത്തിന്റെ സുനാമി പടുത്തുയരുന്നതു കണ്ടിട്ടും അവസാന തുള്ളി അഴുക്കിനേയും തുടച്ചുമാറ്റി മീര ചിരിച്ചു.പിന്നീട് കറുത്ത വെള്ളത്തെ മാത്രം വഹിച്ചുകൊണ്ട് ഒരു വമ്പന്‍ തിര ആഞ്ഞടിച്ചു വന്നു .അത് മീരയെ മാത്രം എടുത്തു. മീര രണ്ടു കൈകളും നീട്ടി അതിനെ തന്നിലേക്കു സ്വീകരിച്ചു. മീരയുടെ ജീവന് ഒരു തിരയില്‍ നിന്ന് മറ്റൊരു തിരയിലേക്കുപോയി അവയെയൊക്കെ വെളുപ്പിച്ചു. അവസാനം നിശ്ചലയായി തീരത്ത് അടിഞ്ഞു വന്നു.<br /><br />മീരയുടെ കഥവായിച്ചു കഴിഞ്ഞപ്പോഴേക്കും അന്നയുടെ ശബ്ദം കുതിര്‍ന്നിരുന്നു.<br /><br />'മീര ശരിക്കും മരിച്ചിരുന്നോ?'<br />ഞാന്‍ അന്നയോട് ചോദിച്ചു.<br /><br />'ചിലരുടെ മരണം മരണമേയല്ല.നമ്മളാണ് മരിക്കുന്നതും ജനിക്കുന്നതും.നമ്മള് വര്‍ഷങ്ങളോളമെടുത്ത് അവസാനിപ്പിക്കുന്ന ജീവിതത്തെ ചിലര്‍ ഒരു മരണത്തിലൂടെ ഒറ്റവാക്കില്‍ പൂരിപ്പിക്കുന്നു.<br />അന്ന പറഞ്ഞു.<br />ഞാന്‍ ശരിയാണെന്നമട്ടില്‍ തലയാട്ടി. അന്നേരം ഞങ്ങളുടെ ഇടയിലേക്ക് വലിയൊരു മഴ തുള്ളിയിട്ടു കടന്നു വന്നു.വരാലുകള്‍ മഴയില്‍ ആനന്ദിച്ചുകൊണ്ട് ഉച്ചത്തില്‍ മുകളിലേക്കുവന്നു പുളഞ്ഞു.മഴവെള്ളം കുളത്തിലേക്ക് ചാലിട്ടൊഴുകുന്നതു നോക്കി ഞങ്ങള്‍ മിണ്ടാതെയിരുന്നു. അന്നത്തെ മഴ എന്നേയും അന്നയേയും നനയിപ്പിക്കുകയോ, തണുപ്പിക്കുകയോ ചെയ്തില്ല. ഞങ്ങള്‍ മീരയുടെ ആത്മാവിനൊത്ത് ഒരു തിരമാലയില്‍ നിന്ന് മറ്റൊരു തിരമാലയിലേക്ക് നിശബ്ധമായ് ആഴ്ന്നിറങ്ങുകയായിരുന്നു...<br /><br /><br />111<br /><br /><br />1993 മെയ് 23 നാണ് ഞാന്‍ അന്നയെ അവസാനമായ്ക്കാണുന്നത് <br /><br /><br />അന്നത്തെ എന്റെ ഡയറിക്കുറിപ്പ് ഇങ്ങനെയായിരുന്നു തുടങ്ങിയതും അവസാനിച്ചതും.<br /><br />'അവസാനത്തെ പരീക്ഷയും കഴിഞ്ഞ് ഞാനും അന്നയും പതിവുപോലെ കല്പ്പടവുകളില് ചെന്നിരുന്നു. മെയ് മാസത്തിലെ ചൂടേറ്റ് കല്പ്പടവുകളില് വേരമര്‍ത്തി നിന്നിരുന്ന കാട്ടു ചെടികള്‍ ചിലത് വാടിയിരുന്നു.<br />ചിലത് വിരിയിക്കാത്ത മൊട്ടുകളെ കുളത്തിലെ വെള്ളത്തിലേക്ക് കൊഴിച്ചിട്ടു. പള്ളത്തികളും,വരാലുകളും ആ പൂമൊട്ടിനെ ലക്ഷ്യമാക്കി വെട്ടിയമര്‍ന്നു.<br /><br />അന്ന പതിവുപോലെ ഒരു കാട്ടു ചെടിയുടെ തുമ്പൊടിച്ച് വെള്ളത്തെ ലക്ഷ്യമാക്കിയെറിഞ്ഞു.കാറ്റ് അതിനെ ലക്ഷ്യത്തിലെത്തിക്കാതെ ഞങ്ങളിലേക്കു തന്നെ തിരിച്ചു കൊണ്ടു വന്നു.<br /><br />ഞാനന്ന് ഹോസ്റ്റല്‍ മുറി ഒഴിഞ്ഞ് രാജുവിന്റെ കൂടെ ജീവിക്കാനായി തയ്യാറെടുത്ത് ഇറങ്ങാനിരിക്കയായിരുന്നു.അന്ന എന്റെ പുതിയ ജീവിതത്തിന് എല്ലാ മംഗളങ്ങളും നേര്‍ന്നു,ഞങ്ങള്‍ കൈകള്‍ കൂട്ടിപ്പിടിച്ചുകൊണ്ട് കല്പ്പടവിനു താഴെയിറങ്ങി കുളത്തിലെ വെള്ളത്തിനെ ആദ്യമായിതൊട്ടു. എന്റെ കണ്ണില്‍ നിന്ന് കുളത്തിലെ വെള്ളത്തിലേക്ക് കണ്ണുനീര് ഇറ്റു വീഴുന്നുണ്ടായിരുന്നു. അന്ന കരഞ്ഞതേയില്ല. മുകളില്‍ രാജു എന്നേയും കാത്തു നില്‍പ്പുണ്ടായിരുന്നു.<br />ഞാന്‍ കണ്ണു നീര് തുടച്ചുകൊണ്ട് രാജുവിനൊപ്പം ചെന്നു. അന്ന ചിരിച്ചുകൊണ്ട് കൈകള്‍ വീശി ഒരു പൊട്ടു പോലെ എന്റെ ജീവിതത്തില്‍ നിന്ന് നടന്നകന്നു.'<br /><br /><br />1111<br /><br /><br /><br />പതിനഞ്ചു വര്‍ഷത്തിനു ശേഷം ഇന്ന് ഞാന്‍ അന്നയെ വീണ്ടും കാണാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ മാസമാണ് അവളുടെ കത്ത് എനിക്കു വന്നത്. കാണാന്‍ വരുന്ന തിയതി മാത്രം കുറിച്ചുകൊണ്ട് നാലഞ്ചു വരികള്‍ മാത്രം കുറിച്ച ചെറിയൊരു കുറിപ്പ്.<br /><br />രാജുവുമായുള്ള ബന്ധം ഞാന്‍ ഉപേക്ഷിച്ചിട്ട് ആറുമാസത്തിലേറെയായെങ്കിലും,രാജുവിന്റെ പഴയ ചെരുപ്പുകളും,മുഴുമിപ്പിക്കാതെ മേശയുടെ അടിയിലേക്ക് വലിച്ചെറിഞ്ഞ കവിതകളും മുറിയുടെ ഒരു ഭാഗത്ത് കുമിഞ്ഞു കിടന്നിരുന്നു.<br />രാജുവിനെ ഞാന്‍ വെറുത്തിരുന്നെങ്കിലും അയാളുമൊത്തുള്ള ജീവിതം വളരെയധികം ശീലിച്ചു പോയിരുന്നതിനാല്‍ ചായയുണ്ടാക്കുമ്പോള്‍ അറിയാതെ രണ്ടു കപ്പി ലേക്കു പകര്‍ന്ന ചായ തണുത്തുറഞ്ഞ് ,ഈച്ചകള്‍ വീണ് സിങ്കിലേക്ക് മിക്കപ്പോഴും ഒഴുകിപ്പോയ്ക്കൊണ്ടിരുന്നു.<br /><br />രാജു പോയതിനു ശേഷമുള്ള എന്റെ ജീവിതം ഏറ്റങ്ങളും ഇറക്കങ്ങളുമില്ലാതെ തടം കെട്ടി നില്ക്കുന്ന ഒരു പൊയ്കയായി മാറിയിരുന്നു.മഴയും വേനലും ആ പൊയ്കയെ തീണ്ടാതെ കടന്നു പോയി.നിശബ്ദത എന്റെ മുറികളില്‍ എപ്പോഴും നങ്കൂരമിട്ടു.<br /><br />അന്നയുടെ കത്ത് കിട്ടിയതോടെ എന്റെ പകലുകള്‍ക്ക് കുറച്ച് നിറം വെക്കാന്‍ തുടങ്ങി.വര്‍ഷങ്ങള്‍ അന്നയില്‍ എത്ര മാറ്റം വരുത്തിയിരിക്കും എന്നത് എന്നെ സംബന്ധിച്ചിടത്തോളം വല്ലാത്ത കൗതുകമായിരുന്നു.വിവാഹിതയും രണ്ടുകുട്ടികളുടെ അമ്മയുമായ അന്ന എന്നെ തേടിവരുന്നതും കാത്ത് ഞാനിരുന്നു.<br /><br /><br />11111<br /><br /><br />ഇന്ന് അന്നയെത്തുന്ന ദിവസമാണ്. ഞാന്‍ വാടകയ്ക്കു താമസിക്കുന്ന വീടിനു താഴെ എന്റെ വീട്ടുടമസ്ഥയാണ് താമസിക്കുന്നത്. അല്പം തടിച്ചുരുണ്ട പ്രകൃതമാണെങ്കിലും അവര്‍ എല്ലായിടത്തും ഓടിയെത്തുമായിരുന്നു.അല്പം സംശയത്തോടെയല്ലാതെ അവര്‍ ഇന്നുവരെ ഒന്നിനേയും നോക്കിക്കണ്ടിരുന്നില്ല..<br /><br />'എന്റെ ഒരു സുഹൃത്തുവരും ഞാന്‍ കോളേജില്‍ നിന്നും വരും വരെ ഇവിടെയിരുത്തണം'.<br />ഞാന്‍ പറഞ്ഞു.<br /><br />'ആണോ പെണ്ണോ'?<br />അവര്‍ സംശയത്തിന്റെ കുന്തമെറിഞ്ഞു.<br />'പെണ്ണ്'<br /><br />ഞാന്‍ തിരിഞ്ഞു നോക്കാതെ കോണിപ്പടികള്‍ ചാടിയിറങ്ങി കോളേജിലേക്കു നടന്നു. അന്ന് എന്റെ എല്ലാ ക്ലാസ്സുകള്‍ക്കും ഞാന്‍ അവധി നല്കി പഴയ ഓരോ ചിന്തകളിലമര്‍ന്ന് നേരം തള്ളി നീക്കി.<br />നാലുമണിയായപ്പോഴേക്കും ബെല്ലടിക്കുന്നതു കാത്തു നില്‍ക്കാതെ ഞാന്‍ വീട്ടിലേക്കു നടന്നു.<br /><br />അന്ന എന്നേയും കാത്ത് വീട്ടിലിരിക്കുന്നുണ്ടായിരുന്നു. പഴയതുപോലെ അവിടെയിവിടെയായി ചിതറിക്കിടക്കുന്ന കോലന്‍ മുടി,ചെറിയ തിളക്കമുള്ള കണ്ണില്‍ സന്തോഷം നിറഞ്ഞ ചിരി.<br />ഞാന്‍ ചായയുണ്ടാക്കി രണ്ടു ഗ്ലാസിലേക്കു പകര്‍ന്നു.<br />അന്ന അന്നേരം എന്റെ വീട് നോക്കി നടന്നു കാണുകയായിരുന്നു.<br /><br />'ഇവിടെയെല്ലാം ഒരു സ്വേച്ഛാധിപതിയുടെ മണം തങ്ങി നില്‍പ്പുണ്ട്..രാജു എവിടെ പോയിരിക്കുന്നു?'<br />അന്ന ചെറു ചിരിയോടെ ചോദിച്ചു.<br />'ഞങ്ങള്‍ പിരിഞ്ഞു'<br /><br />അന്ന വിശ്വസിക്കാത്ത മട്ടില്‍ എന്നെ ആകെയൊന്നുഴിഞ്ഞു നോക്കി.<br /><br />'നിന്റെ ഭര്‍ത്താവും കുട്ടികളും?' ഞാന്‍ ചോദിച്ചു.<br /><br />'അതിനു ഞാന്‍ കല്ല്യാണമേ കഴിച്ചില്ലല്ലോ' അന്ന ചിരിച്ചു.<br /><br />'അമ്മച്ചി മരിച്ചു,അനിയന് അപ്പനെപ്പോലെ മറ്റൊരു കുടിയനായി' അന്നയുടെ ശബ്ദം കനത്തു.<br /><br />'നിനക്ക് കല്ല്യാണം കഴിക്കാമായിരുന്നു.'<br /><br />'അതിനു പണമെവിടെ'..അന്ന വീണ്ടും ചിരിച്ചു.<br /><br />അന്ന കൊണ്ടു വന്ന ബാഗ് കട്ടിലിലേക്കിട്ടുകൊണ്ട് കിടക്കയില്‍ കയറി ചമ്രം പടിഞ്ഞിരുന്ന് ഓരോ വിശേഷങ്ങള്‍ പറയാന്‍ തുടങ്ങി.ഞാന്‍ അന്നയുടെ മടിയില്‍ തലവെച്ച് കുറച്ചു നേരം കിടന്നു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ വാക്കുകള്‍ നിയന്ത്രിക്കാനാകാതെ എന്റെ ശബ്ദം പതറുവാനും ഉള്ളില്‍ വളരെക്കാലമായി ചലം കെട്ടിക്കിടന്നിരുന്ന ഉഷ്ണജലപ്രവാഹം ഞാനറിയാതെ പുറത്തേക്കൊഴുകുവാനും തുടങ്ങി.<br />എന്റെ മുടിയിഴകളില്‍ കൈകളമര്‍ത്തി അന്ന എന്നെ സ്വന്തം ശരീരത്തോട് ചേര്‍ത്തു കിടത്തി. എന്റെ ഉപ്പുരസം കലര്‍ന്ന ചുണ്ടില്‍ അന്ന മൃദുവായി ചുംബിച്ചു. എന്റെ വേദനകളെല്ലാം കഴുകി വെടുപ്പാക്കാന്‍ പോന്ന വലിയ തിരമാലയായി അന്ന എന്നിലൂടെ കയറിയിറങ്ങി. നഗ്നയായ് ഒരു തിരമാലയില്‍ നിന്ന് മറ്റൊരു തിരമാലയിലേക്ക് ക്രമമായ് ഞാന്‍ പ്രവേശിക്കവെ ഒരു ജലാശയം ഞങ്ങളു മുന്നില്‍ ഉയര്‍ന്നു വന്നു.<br /><br />നിലമ്പൊത്താറായ കുളപ്പുരകളും അടര്‍ന്നു വീണ കഴുക്കോലുകള്‍ക്കിടയിലൂടെ തെളിയുന്ന മാനവും പൊഴിഞ്ഞുവീണ കമ്യൂണിസ്റ്റു പച്ചയുടെ പൂക്കളെ വെട്ടിത്തിന്നാനെത്തുന്ന പള്ളത്തികളും ,വരാലുകളും പുളഞ്ഞു മറിയുന്ന ,പകുതി മാത്രം പായല്‍ മൂടിയ ഒരു ജലാശയം അതിന്റെ കരയിലിരുന്ന് ഞാനും അന്നയും ഉള്ളില്‍ തളം കെട്ടിയ നിലവിളികളെ ഉള്ളിലേക്കു തന്നെയമര്‍ത്തി പതുക്കെ ചിരിക്കുവാന്‍ തുടങ്ങി. ഞങ്ങളെ നനയിക്കാനായി ആകാശത്ത് കാര്‍മേഘങ്ങളെ പടര്‍ത്തി വിഷാദിച്ചു നിന്നിരുന്ന മഴ മനം മാറി, കാറ്റിനൊത്ത് താളമിട്ട് ചിരിച്ച് അകന്നൊഴിഞ്ഞു.Siji vyloppillyhttp://www.blogger.com/profile/09618116601911168425noreply@blogger.com30tag:blogger.com,1999:blog-1860291313671724675.post-92096552508105068922007-05-16T22:01:00.000-05:002007-05-16T22:07:40.821-05:00വിഷാദം പൂക്കുന്ന മരങ്ങള്ഡയറിക്കുറിപ്പുകള് - 4<br /><br /><br />മടുപ്പിക്കുന്ന മഞ്ഞുകാലം കഴിഞ്ഞ് പുല്നാന്പുകളും തളിരിലകളും തലപൊക്കാന്‍ തുടങ്ങുന്ന ഏപ്രില്‍ മാസം, അതും കഴിഞ്ഞ് വേനലിനെ എതിരേല്ക്കാനായി ശരിയായ രീതിയില്‍ പച്ചപിടിച്ച മെയ് മാസം. മെയ് മാസാരംഭത്തില്‍ കടകളിലെല്ലാം അമ്മമാര്‍ക്കു സമ്മാനിക്കാനുള്ള സ്നേഹ സന്ദേശമടങ്ങിയ കാര്‍ഡുകളും, സമ്മാനപ്പൊതികളും നിരന്നിരിക്കും. അമ്മമാര്‍ക്ക് വേണ്ടിയുള്ള സമ്മാനങ്ങള്‍ ചിക്കിചികഞ്ഞെടുക്കുന്ന മക്കളുടെ കൂട്ടം മെയ് മാസത്തിലെ പ്രധാന കാഴ്ച്ചയാണ്.<br /><br />ഓരോ 'മദേഴ്സ് ഡേ' കടന്നു വരുമ്പോളും ഞാനവരെ ഓര്‍ക്കും, ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പ് എന്റെ അപ്പാര്‍ട്ടുമെന്റിനു വലതുവശത്തെ അപ്പാര്‍ട്ടുമെന്റിലായി താമസിച്ചിരുന്ന അമ്മൂമയെ..<br />അവര്‍ക്ക് ഏകദേശം എഴുപതിനും എഴുപത്തിയഞ്ചിനുമിടക്കു പ്രായം വരും. ഒരു പൂച്ചയും അവരും കൂടിയാണ് താമസം. ഒരു ഗ്രാമപ്രദേശത്ത് ജനിച്ചു വളര്‍ന്ന എനിക്ക് ഒരു പ്രായമായ സ്ത്രീ ഒറ്റക്കു താമസിക്കുന്നതില്‍ അനുകമ്പയും ,ഉദ്വേഗവുമുണ്ടാക്കിയിരുന്നു. മാത്രവുമല്ല എന്റെ വിവാഹത്തിന് ഏകദേശം ഒരു വര്‍ഷം മുമ്പ് മരിച്ചുപോയ എന്റെ അച്ഛന്റെ അമ്മയുടെ ഭാവപ്രകടനങ്ങളുമായി ഈ അമ്മൂമക്ക് വളരെ സാമ്യവുമുണ്ട്.<br />മുമ്പത്തെ ഡയറിക്കുറിപ്പില്‍ സൂചിപ്പിച്ചിരുന്നതുപോലെ എനിക്ക് വേറെ ജോലിയും കൂലിയുമൊന്നുമില്ല.ഭര്‍ത്താവ് ജോലിക്കു പോയിക്കഴിഞ്ഞാല്‍ പ്രകൃതി നിരീക്ഷണവും ഈ വക കണക്കെടുപ്പും തന്നെ പണി.അപ്പോള്‍ സ്വാഭാവികമായും ഈ അമ്മൂമയും എന്റെ വായില്‍ നോട്ടത്തിന്റെ മറ്റൊരു ഇരയാണ്.<br /><br />ഞാന്‍ രാവിലെ നേരത്തേ എണീക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ്. പ്രഭാതത്തിലെ കാറ്റിന് പുതുമയുള്ള മണവും,ചെടികള്‍ക്ക് പ്രത്യേക നിറവും,മണ്ണിന് ചെറുതണുപ്പുമുണ്ടാകും.ഞനിതൊക്കെ ആസ്വദിച്ച് അവിടമാകെ ചുറ്റിക്കറങ്ങി നടക്കുമ്പോള്‍ ഈ അമ്മൂമ ഒരു ബാഗു മെടുത്ത് കാറിനരുകിലേക്ക് നടക്കുന്നതുകാണാം.വളരെ ശ്രദ്ധയോടെയാണവര്‍ കാലുകള്‍ വയ്ക്കുക,എന്നെക്കാണുമ്പോള്‍ പതുക്കെയൊന്ന് കൈവീശും.അവരുടെ 'സുന്ദരിക്കോത'യായ പൂച്ച ഇതൊക്കെ ജനലിലൂടെ നിന്നു കാണും, അവരതിനെ ഒരിക്കലും പുറത്തു വിട്ടിരുന്നില്ല.അമ്മൂമ അകലേക്ക് പതുക്കെ നടന്നകലുന്ന കാഴ്ച്ച ഞാന്‍ കുറേ നേരം നോക്കി നില്ക്കുക പതിവായിരുന്നു.<br /><br />അമ്മൂമയുടെ പൂച്ചയെ ഞാന്‍ പുറത്തുനിന്ന് കണ്ണിറുക്കി കാണിക്കുകയും,ഗോഷ്ടികള്‍ കാണിച്ച് ആകര്‍ഷിപ്പിക്കുകയുമൊക്കെ ചെയ്യുക പതിവാണ്. അതിനാണെങ്കില്‍ എപ്പോഴുംശരീരം നക്കിത്തോര്‍ത്തി,പല്ലുകള്‍ കൂര്‍പ്പിച്ച് സൗദ്ധര്യ സംരക്ഷണം നടത്തുക എന്നതൊഴികെ അയല്പക്കക്കാരെ ഒരു വിലയുമില്ല. അവസാനം ' നീ പുറത്തിറങ്ങുമ്പോള്‍ ഞാന്‍ നിന്നെ പൂച്ച രസായനമുണ്ടാക്കുമെടി' യെന്നും പറഞ്ഞ് ഞാന്‍ പിന്മ്മാറും. ഒരു ദിവസം ഞാനും സുന്ദരിക്കോതയും തമ്മിലുള്ള സംഭാഷണങ്ങള്‍ അരങ്ങേറുമ്പോഴാണ് അമ്മൂമ ചിരിച്ചുകൊണ്ട് അതിലേ കടന്നു വന്നത്.അവര്‍ വളരെ സന്തോഷത്തോടെ പൂച്ചയുടെ ഗുണഗണങ്ങള്‍ വര്‍ണ്ണിക്കാന്‍ തുടങ്ങി .സുന്ദരിക്കോത വളരെ നല്ല പെരുമാറ്റമുള്ള പൂച്ചയാണെന്ന് ഞാനും തട്ടിവിട്ടു.അന്നത്തെ സംസാരത്തില്‍ നിന്ന് അമ്മൂമ അതിരാവിലെ എണീറ്റ് ജോലിക്കായാണ് പോകുന്നതെന്ന് എനിക്കു മനസ്സിലായി. എനിക്കന്ന് വല്ലാത്ത വിഷമം തോന്നി. പ്രായമായ, നടക്കാന്‍ പോലും വിഷമിക്കുന്ന ഒരു വൃദ്ധ രാവിലെ എണീറ്റു ജോലിക്കു പോകുന്ന കാഴ്ച്ച തീര്‍ച്ചയായും സുഖകരമല്ല.<br /><br />അങ്ങിനെയിരിക്കുമ്പോഴാണ് അമ്മൂമ കാല് തെറ്റി അലക്കു മുറിയില്‍ തെന്നി വീണത്.ഒരു കാല് നിലത്ത് മുട്ടിക്കാനാകാതെ ക്രെച്ചസ്സിന്റെ സഹായത്താല്‍ ചാടിച്ചാടിപോകുന്ന അവരെക്കണ്ടതും ഞാന്‍ ഓടിച്ചെന്ന് എന്താണു സംഭവിച്ചതെന്നു ചോദിച്ചു.മൂന്നാഴ്ച്ചയായി അവര്‍ അനങ്ങാതെ കിടപ്പായിരുന്നു,ഇപ്പോഴാണ് എണീറ്റു നടന്നു തുടങ്ങിയത്,ഇപ്പോഴും കാലിനു വല്ലാത്ത വേദനയുണ്ട്.വയസ്സുകാലമായതിനാല്‍ എല്ലിനേറ്റ ക്ഷതം മാറിപ്പോകുമോയെന്നുതന്നെ സംശയമാണ്.<br /><br />'സഹായത്തിനായാരുമില്ലേ?' ഞാന്‍ ചോദിച്ചു.<br /><br />'മക്കള്‍ ഉണ്ട് ഹോസ്പിറ്റലില്‍ വന്നു കണ്ടിരുന്നു.<br />ഇന്നു തൊട്ട് വീണും ജോലിക്കു പോയിത്തുടങ്ങുകയാണ്.പോകാതിരിക്കാന്‍ പറ്റില്ല, ജീവിക്കേണ്ടെ'.<br />അവര്‍ ചെറുതായൊന്നു പുഞ്ചിരിച്ചു.<br />'എന്തെങ്കിലും സഹായം വേണമെങ്കില്‍ എന്നോടു പറയണം.ഞാന്‍ ഇവിടെ എപ്പോഴു മുണ്ടാകും'. ഞാന്‍ പറഞ്ഞു.<br />അവര്‍ എന്നോട് നന്ദി പറഞ്ഞു കൊണ്ട് പിരിഞ്ഞു.<br /><br />പിന്നീടു പല സമയത്തും ഞാനവരെ കണ്ടു മുട്ടി.ഞങ്ങള്‍ക്കെല്ലാവര്‍ക്കും കൂടി ഒരു അലക്കു മുറിയാണ് ഉണ്ടായിരുന്നത്,അവിടെപ്പോയി വേണം തുണിയലക്കാന്‍.അതാണെങ്കില്‍ അപ്പാര്‍ട്ടുമെന്റില്‍ നിന്ന് കുറച്ചകലെയാണ്.അവിടേക്ക് ഒരു പ്ലാസ്റ്റിക്ക് പാത്രത്തില്‍ തുണിയും പിടിച്ച് അവര്‍ ചാടിച്ചാടി എന്റെ മുന്നിലൂടെ കടന്നുപോകും .സഹായത്തിനായി ഞാന്‍ ചെല്ലുമ്പോള്‍ ചിലപ്പോള്‍ സ്വീകരിക്കുകയും ചിലപ്പോള്‍ നിരാകരിക്കുകയും ചെയ്യും. അവരുടെ ചില മക്കള്‍ വല്ലപ്പോഴുമൊരിക്കല്‍ അതിലൂടെ കടന്നു പോകുകയും കുറച്ച് സമയത്തിനു ശേഷം മടങ്ങുകയും ചെയ്യും. മക്കള്‍ വരുമ്പോഴൊക്കെ ഒരു കുല പൂക്കള്‍ അവര്‍ക്കു കൊണ്ടു വന്നു കൊടുക്കുമായിരുന്നു.അവര്‍ പോയിക്കഴിഞ്ഞാല്‍ അവരത് മുന്‍ വശത്തെ പൂന്തോട്ടത്തില്‍ കൊണ്ടുവന്ന് കുത്തി വെച്ച് കുറച്ച് വെള്ളം തെളിക്കും.അവരുടെ പൂന്തോട്ടം കരിഞ്ഞ പൂങ്കുലകളെക്കൊണ്ട് നിറഞ്ഞു നിന്നു. വലിയ കാറ്റുമ്മഴയും വരുമ്പോള്‍ മുറ്റത്തെ പുല്ത്തകിടില് കിടന്ന് അവ നൃത്തം വെക്കും,അവസാനം മണ്ണിനുവളമായി ചീഞ്ഞളിയും.<br /><br />ഞാന്‍ ഭര്‍ത്താവിനോട് അമ്മൂമയുടെ ദയനീയ സ്ഥിതിയെ പറ്റി വിവരിച്ചുകൊടുത്തു. കാലൊടിഞ്ഞ അവസ്ഥയിലും അവരെ സംരക്ഷിക്കാത്ത മക്കളെ പറ്റി മതിയാവോളം കുറ്റം പറഞ്ഞു. അമേരിക്കയിലെ അമ്മമാരുടേയും ഇന്ത്യന്‍ അമ്മമാരുടേയും ഒരു ക്രിക്കറ്റു പരമ്പര മനസ്സില്‍ സങ്കല്‍പ്പിച്ച് ഇന്ത്യന്‍ അമ്മമാര്‍നേടുന്ന ഉയര്‍ന്ന റണ്‍സുനില യോര്‍ത്ത് അമേരിക്കന്‍ അമ്മമാരോട് സഹതപിച്ചു.ഇതൊന്നും പോരാതെ സാഹിത്യത്തിന്റെ അസുഖമുള്ള ഏതൊരുത്തിയും ചെയ്യുന്നതുപോലെ നല്ലൊരു സാഹിത്യ സൃഷ്ടിയായി അമ്മുമയുടെ കഥയെ വാര്‍ത്തുവെച്ചു.<br /><br />ഏകാന്തതയുടെ മരുഭൂവുകള്‍ക്കായി ഉഴിഞ്ഞു വെച്ച വാര്‍ദ്ധക്യം.ഊ ണു മേശക്കും ചുറ്റും കാലിയായ കസേരകളെ നോക്കി വിഷാദം കത്തുന്ന കണ്ണുകളുമായിരിക്കുന്ന ഒരമ്മ.അവര്‍ക്കു ചുറ്റും പടര്‍ന്നു പന്തലിച്ച തണല്‍ മരങ്ങളില്‍ നിന്നും പൊഴിയുന്ന നിറം കെട്ട പൂവുകള്‍. എന്റെ കഥയിലെ അമ്മ ശ്യൂനതയുടെ കൊടും മല കയറിയിറങ്ങുകയാണ്.<br /><br />2<br /><br />ഞാന്‍ ചെറുപ്പകാലം മുഴുവന്‍ കൂട്ടുകുടുംബത്തിലാണ് ചിലവഴിച്ചത്. ഞങ്ങള്‍ കുറച്ചുകൂടി വലുതായപ്പോള്‍ അച്ഛന് തറവാടിന്റെ ഒരു മൂലയിലേക്ക് കൂടുമാറ്റം നടത്തിയെങ്കിലും ചുറ്റും പരന്നു കിടക്കുന്ന ബന്ധു നിരകളാല്‍ സമ്പന്നമായ ജീവിതം. കൊണ്ടും കൊടുത്തും ഒരിക്കലും കലഹിക്കാതെയും കുട്ടികള്‍ വളര്‍ന്നു വലുതായി.ഞങ്ങളുടെ ബാല്യവും കൗമാരവും അവിടത്തെ പൂഴി മണലില്‍ പതിഞ്ഞമര്‍ന്നു.<br />കുറേക്കാലം കഴിഞ്ഞപ്പോള്‍ വിവാഹം,ജോലി എന്നിവ പല വഴിക്കായ് എല്ലാവരേയും തിരിച്ചു വിട്ടു.ഇപ്പോള്‍ എല്ലാ വീടുകളിലും അച്ഛനമ്മമാര്‍ തനിച്ചാണ്.കഴിഞ്ഞ മാസം ഞാന്‍ വീടു വൃത്തിയാക്കുമ്പോള്‍ അയല്‍ വാസിയായിരുന്ന അമ്മൂമയെ പറ്റിയെഴുതിയ കുറിപ്പ് കണ്ടുകിട്ടി.ഞാനത് സ്വസ്ഥമായിരുന്നൊന്നു വായിച്ചു നോക്കി.സുക്ഷിച്ചു നോക്കിയപ്പോള്‍ എനിക്ക് വല്ലാത്തൊരു അസ്വസ്ഥത.വേറൊന്നുമല്ല കഥാനായികയായ അമ്മൂമക്ക് എന്റെ അമ്മയുടെ ഭാവഭേദങ്ങള്‍.അമ്മക്കു ചുറ്റും ഞങ്ങള്‍ വരച്ച വിഷാദത്തിന്റെ വൃത്തം...<br /><br />അമ്മ ഒരു സ്കൂള്‍ ടീച്ചറായിരുന്നു.ഒരോ ടീച്ചേഴ്സു മീറ്റിങ്ങു കഴിഞ്ഞുവരുമ്പോഴും കിട്ടുന്ന തണുത്ത പരിപ്പുവടകള്‍ ഞങ്ങള്‍ക്കു വേണ്ടി മാത്രം പൊതിഞ്ഞു വെച്ചു വീട്ടില്‍ കൊണ്ടു വന്നു.പ്രിയപ്പെട്ട വിഭവങ്ങള്‍ സ്വയം കഴിക്കാതെ ഞങ്ങള്‍ക്കു വേണ്ടി മാറ്റിവെച്ചു. ഒരമ്മ മക്കള്‍ക്കുവേണ്ടി ചെയ്യുന്നതൊക്കെ സന്തോഷത്തോടെ ചെയ്തു തന്നു.<br /><br />കഴിഞ്ഞ വിഷുവിന് ഫോണ്‍ എത്ര റിങ്ങു ചെയ്തിട്ടും ആരും എടുക്കുന്നില്ല. അവസാനം ഞാന്‍ ഫോണ്‍ താഴെ വെക്കാനൊരുങ്ങുമ്പോള്‍ അങ്ങേത്തലക്കല്‍ അമ്മയുടെ പതിഞ്ഞ ശബ്ധം.<br /><br />'അമ്മ എന്തെടുക്കുകയായിരുന്നു അവിടെ?' ഞാന്‍ ചോദിച്ചു. <br /><br />'ആരുമില്ലല്ലോ ഇവിടെ , ഞാന്‍ വരാന്തയില്‍ കുത്തിയിരുന്ന് പുറത്തുകൂടെ പോകുന്ന ആളുകളെ നോക്കിയിരിക്കുകയായിരുന്നു. വല്ലാത്ത മടുപ്പ്'<br />അമ്മ പറഞ്ഞു.<br /><br />'ഞാന്‍ ഇവിടം വിട്ട് തിരിച്ചു വരട്ടെ' ഞാന്‍ അമ്മയോട് പറഞ്ഞു.<br /><br />'വേണ്ട.എവിടെയിരുന്നാലും നിങ്ങള്‍ സുഖമായിരിക്കണം.നിന്റെ കുട്ടികളും വലുതായി വരുന്നു. ഞങ്ങള്‍ ഇനിയെത്രകാലം..അല്ലെങ്കിലും ജീവിതം ഇങ്ങനെയൊക്കെയല്ലേ' (അമ്മ ജീവിതത്തെ പറ്റി നന്നായി പഠിച്ചിരിക്കുന്നു.)<br />വിഷുവിന് ഒരുക്കങ്ങളൊന്നുമില്ലേ? ഞാന്‍ ചോദിച്ചു.<br />ഇല്ല. ആരുമില്ലാതെ എന്തു വിഷു..(വല്ലാത്ത നിശബ്ധത..)<br /><br />പിന്നെ എന്തൊക്കെയുണ്ടവിടെ ?<br /><br />മുറ്റത്തെ മാവില്‍ നിന്നും മാങ്ങകകള്‍ ചറപറാന്നു വീഴുന്നു, ചാമ്പയിലും പേരയിലുമൊക്കെ നിറയെ കായുണ്ട്.നിങ്ങളുണ്ടായിരുന്നപ്പോള്‍....<br /><br />അമ്മവീണ്ടും ഓര്‍മ്മകളിലേക്ക് മടങ്ങുകയാണ്. അമ്മക്ക് പറയാനേറ്റവുമിഷ്ടം ഈ ഓര്‍മ്മകളാണ്,ജീവിക്കുന്നതും ജീവിക്കാനിഷ്ടപ്പെടുന്നതും ഈ ഓര്‍മ്മകളിലാണ്.ഭൂമിയുടെ ആഴങ്ങളിലേക്ക് വേരിറക്കിയ വിഷാദം പൂക്കുന്ന ഒരു വടവൃക്ഷം ,അത് ജന്മം കൊടുത്ത ചെറു വൃക്ഷമായ ഞാനും പതുക്കെ യാത്ര തുടങ്ങുകയാണ് മറ്റൊരു വട വൃക്ഷമായ് മാറാന്‍ വിഷാദത്തിന്റെ പൂക്കളെ വിരിയിക്കാന്‍...Siji vyloppillyhttp://www.blogger.com/profile/09618116601911168425noreply@blogger.com27tag:blogger.com,1999:blog-1860291313671724675.post-87528789644377905332007-04-15T15:50:00.000-05:002007-04-16T20:31:55.520-05:00സൌന്ദര്യശാസ്ത്രംഅന്നൊരു ഞായറാഴ്ച്ചയായിരുന്നു.എല്ലാ ഞായറാഴ്ച്ചകളിലും സംഭവിക്കുന്നതുപോലെ പത്രപാരായണം+ ഉറക്കം+ ഞായറാഴ്ച്ച സിനിമ. പെണ്‍കുട്ടി ഒരു കൊട്ടുവായ ഇട്ടുകൊണ്ട് ടി.വി ക്കു മുന്നില്‍ നിന്നും എഴുന്നേറ്റു. പെണ്‍കുട്ടിക്ക് മനോഹരമായ ഒരു പേരുണ്ട്, പക്ഷെ ആ പേര് ഇവിടെ പ്രസക്തമല്ല.കരി മന്തിച്ചിയായ ഒരു പെണ്ണിന് എത്ര ഭംഗിയുള്ള പേരിട്ടാലും അവളുടെ ഭംഗികൂടുവാനോ,വ്യക്തി പ്രഭാവം വര്‍ദ്ധിക്കുവാനോ പോകുന്നില്ല. അതുകൊണ്ടാണ് പേരു പ്രസക്തമല്ലെന്നു പറഞ്ഞത്.<br /><br />പെണ്‍കുട്ടി നോട്ടു ബുക്കില്‍ നിന്ന് കുറച്ച് ഏടുകള്‍ ചീന്തിയെടുത്ത് കത്തെഴുതുവാന്‍ തുടങ്ങി. എല്ലാ ഞായറാഴ്ച്ചകളിലും പതിവുള്ളതാണ് ഈ കത്തെഴുതല്‍, കത്തെഴുതുന്നത് പെണ്‍കുട്ടിയുടെ സുഹൃത്തായ നോവലിസ്റ്റിനാണ്.<br /><br />സുഹൃത്തേ,<br />ഈയാഴ്ച്ചയും ഇങ്ങനെ കടന്നുപോയി. വെള്ളിയാഴ്ച്ച ബസ്സ് ചാര്‍ജ് വര്‍ദ്ധനക്കെതിരെയുള്ള സമരമായിരുന്നതിനാല്‍ അടുപ്പിച്ച് മൂന്നു ദിവസം അവധിയായിരുന്നു.രണ്ടു ദിവസായിട്ട് ടി.വിയിലും പത്രത്തിലും ലോക സൗദ്ധര്യ മത്സരങ്ങളുടെ കോലാഹലമായിരുന്നുവല്ലൊ. ദൈവം ലോകത്തിലെ രസങ്ങള്‍ മുഴുവന്‍ ഭംഗിയുള്ളവര്‍ക്കുവേണ്ടി മാത്രം സൃഷ്ടിച്ചതാണ്. ദുഷ്ടന്.. ഒരു വലിയ പേജു മുഴുവന്‍ അവള് ദൈവത്തെ പറ്റി കുറ്റങ്ങള്‍ എഴുതി നിറച്ചു. പെണ്‍കുട്ടി കറുത്തവളും മഞ്ഞപ്പല്ലുള്ളവളും ലേശം തടിച്ചവളുമായിരുന്നെങ്കിലും അക്ഷരങ്ങള്‍ ഉരുളന്‍ കല്ലുപോലെ ചേലുള്ളതായിരുന്നു.<br /><br />തന്റെ കത്തുകിട്ടുമ്പോള്‍ നോവലിസ്റ്റിന്റെ ചുണ്ടില്‍ വിരിയുന്ന പുഞ്ചിരിയെ പറ്റി ആലോചിച്ചപ്പോള്‍ അവള്‍ക്കും ചിരിവന്നു.പിറ്റേന്ന് ബസ്സ് സ്റ്റോപ്പിലേക്ക് നടക്കും വഴി അവളത് പോസ്റ്റ് ചെയ്തു.<br /><br />പെണ്‍കുട്ടിയുടെ കത്തുകിട്ടുമ്പോള്‍ നോവലിസ്റ്റ് പുതിയ നോവലിന്റെ പണിത്തിരക്കിലായിരുന്നു. പതിവില്‍ നിന്നും വിപരീതമായി,ഇപ്രാവശ്യം അയാളുടെ നോവലിലെ നായിക ഒരു സുന്ദരിയല്ല.കറുത്തവള്‍,തടിച്ചകയ്യുള്ളവള്‍,പൊക്കം കുറഞ്ഞവള്‍ എങ്കിലും നായികയുടെ മനസ്സ് വെണ്ണക്കല്ലു പോലെയുള്ളതായിരുന്നു. ആ ഹൃദയം കൊണ്ടു വേണം നോവലിസ്റ്റിന് വായനക്കാരെ തന്റെ കഥയിലേക്ക് ആകര്ഷിപ്പിക്കാന്. ആദ്യമെഴുതിയ ഒന്നു രണ്ടു പേജ് അയാള്‍ ചുക്കിചുരുട്ടി മേശക്കു താഴോട്ടെറിഞ്ഞു. സുന്ദരിയല്ലാത്ത നായികയെവെച്ചൊരു കഥയെഴുതുക എന്ന പൊല്ലാപ്പിനെപ്പറ്റി ഇപ്പോഴാണ് നോവലിസ്റ്റിനു ബോധ്യം വരുന്നത്. ആദ്യത്തെ ഒന്നു രണ്ട് അദ്ധ്യായങ്ങള്‍ നായികയുടെ സൗന്ദര്യവര്‍ണ്ണനക്കായി നീക്കിവെച്ചിട്ടുള്ളതായിരുന്നു, ഇപ്പോള്‍ ആ ഭാഗം കാലിയാണ് അവിടെ എന്തെഴുതിച്ചേര്‍ക്കും എന്ന ചിന്ത അയാളെ പിപ്പിരികൊള്ളിച്ചു.ഒരു കട്ടന്‍ ചായ കുടിച്ചിട്ടാകാം ബാക്കി ഭാഗം എന്നു വിചാരിച്ചിരിക്കുമ്പോഴാണ് പെണ്‍കുട്ടിയുടെ കത്ത് പോസ്റ്റുമേന്‍ ജനലിലൂടെ ഉള്ളിലേക്കു വലിച്ചെറിഞ്ഞത്.<br /><br />പെണ്‍കുട്ടി ചിന്തിച്ചതുപോലെ നോവലിസ്റ്റ് ആ കത്തു വായിച്ച് കുടുകുടാ ചിരിച്ചു. പെണ്‍കുട്ടി നോവലിസ്റ്റിന്റെ കടുത്ത ആരാധികയായിരുന്നു. രണ്ടു വര്‍ഷത്തോളമായി പരസ്പരം കത്തുകളയക്കുന്നു. സത്യത്തില്‍ ഭംഗിയില്ലാത്ത ഒരുവളെ നായികയാക്കി നോവലെഴുതുവാന്‍ അയാളെ പ്രേരിപ്പിച്ചത് പെണ്‍കുട്ടിയുമായുള്ള തൂലികാ സൗഹൃദമാണ്. ഭംഗിയില്ലാത്ത നായികയുടെ ചിന്തകള്‍ പെണ്‍കുട്ടിയുടെ ചിന്തകളുടെ പരിച്ഛേദമായിട്ടാണ് ഈ നോവലില്‍ അയാള്‍ എഴുതിചേര്‍ക്കുന്നത്,അതുകൊണ്ട് ആഴ്ച്ചാവസാനം വരുന്ന കത്തുകള്‍ക്ക് അയാള്‍ വളരെ പ്രാധാന്യം കൊടുക്കുന്നുണ്ട്.<br /><br />നോവലിസ്റ്റ് കത്ത് വായിച്ച് രണ്ടായി മടക്കി പുസ്തകത്തിനടിയില്‍ വെക്കുമ്പോള്‍ പെണ്‍കുട്ടി ഓഫീസുവിട്ട് വീട്ടിലേക്ക് തിരിച്ചുവരാനായി ബസ്സുകാത്തു നില്‍ക്കുകയായിരുന്നു. അഞ്ചര മണിയുടെ വിയര്‍പ്പും,മുഷിച്ചിലും കുത്തി നിറച്ചുകൊണ്ട് ബസ്സു പാഞ്ഞുവന്നു. പെണ്‍കുട്ടി എങ്ങിനെയോ പടിയില്‍ കാല് വെക്കാനൊരിടം നേടിതന്റെ സ്റ്റോപ്പില്‍ ചാടിയിറങ്ങി.<br /><br />പെണ്‍കുട്ടിയുടെ ബസ്സ്സ്റ്റോപ്പില് നിന്ന് വീടുവരെ ഏകദേശം ഒന്നരകിലോ മീറ്ററോളം നടക്കാനുണ്ട്. അതില്‍ പകുതിയും വെളിപ്രദേശങ്ങളാണ് ബാക്കി പകുതിക്കു നടുവിലാണ് ചെറുകടകളും,ചായപ്പീടികയും,തുന്നല്‍ക്കടയും അടങ്ങിയ 'സെന്റര്‍' വരുന്നത് വേനല്‍ക്കാലത്ത് പൊടിക്കാറ്റടിച്ച് വീട്ടിലേക്കു നടക്കുന്നത് ഇത്തിരി പ്രയാസമാണ്. ഇരുവശവും തകര്‍ന്നു തരിപ്പണമായി മുകള്ഭാഗം മാത്രം ഉന്തിനില്ക്കുന്ന റോഡ് പഞ്ചായത്തിന്റെ അലസത നാട്ടുകാരെക്കൊണ്ട് പറയിപ്പിച്ച് വളഞ്ഞൊടിഞ്ഞ് കരഞ്ഞുകിടക്കുന്നു. റോഡിന്റെ ദുസ്ഥിതിയെ ഓര്‍ത്തിട്ടാകണം കനമുള്ള വാഹനങ്ങള്‍ കുറച്ചേ അതിലേ പോകാറുള്ളു. സെന്ററിലെത്തിയപ്പോഴേക്കും എല്ലാവരുടേയും കണ്ണുകള്‍ പെണ്‍കുട്ടിയിലേക്കുതിരിഞ്ഞു.തുന്നല്‍ കടയില്‍, മെഷീന്റെ താളത്തില്‍ നിന്ന് തലയുയര്‍ത്തി അശോകന് ടെയ്ലര് പെണ്‍കുട്ടിയെനോക്കി അസ്സലായിട്ടുണ്ടെന്ന മട്ടില്‍ കണ്ണുകൊണ്ട് ആഗ്യം കാണിച്ചു. പെണ്‍കുട്ടിക്കുവേണ്ടി ചന്ദനക്കളറുള്ള ചിരിദാര്‍ തയ്ച്ചുകൊടുത്തത് അയാളാണ്.അവളുടെ കറുത്ത നിറത്തിന് ലോകത്തിലെ വേറെ ഒരു നിറവും ചേരില്ലെന്ന് പരസ്യപ്രസ്താവന നടത്തിയ അയാളെ അവള്‍ക്കുവെറുപ്പാണ്. അയാളെ കണ്ടില്ലെന്ന മട്ടില്‍ അവള് റോഡിന്റെ അരികുവശത്തായി നാട്ടിയിട്ടുള്ള സിനിമാ പോസ്റ്ററിലേക്ക് നോട്ടം തിരിച്ചു വിട്ടു. <br /><br />റോട്ടിലന്ന് പതിവില്‍ കൂടുതല്‍ തിരക്കുണ്ടായിരുന്നു. കുമാരേട്ടന്റെ ചായക്കടക്കു മുമ്പില്‍ തൂക്കിയിട്ടിട്ടുള്ള പാളയംകോടന് കുലകളിലെ പഴത്തിന്റെ എണ്ണം കുറഞ്ഞു കണ്ടാല്‍ അവിടെ എന്തോ പൗരസമ്മേളനം നടന്നുവെന്നുറപ്പാണ്. ചാറ്റല്‍ മഴക്കിടക്കു വീണ വലിയ തുള്ളികളെപ്പോലെ ചിതറിക്കിടക്കുന്ന തുപ്പലുകളും, കറ പുരണ്ട് കാറ്റിനൊത്ത് പാറിനടക്കുന്ന നോട്ടീസുകളുടേയും കണക്കെടുത്താല്‍ അതെത്രമാത്രം വലിയസമ്മേളനമായിരുന്നുവെന്ന് ഒന്നൂഹിക്കാവുന്നതേയുള്ളു.പെണ്‍കുട്ടി തുപ്പല് ഭൂപടങ്ങളില്‍ ചവിട്ടാതെ ഒറ്റടിവെച്ച് സാവധാനം നടന്നു.<br />കുമാരേട്ടന്റെ ചായക്കടക്ക് തൊട്ടരികിലായാണ് കുമാരേട്ടന്റെ വീട്,വീടിന് മുന്നിലായി അധികം പൊക്കമില്ലാത്ത ഒരു മതിലുണ്ട് അതിനു മുകളിലായി കുറെ അശ്രീകരം പിടിച്ച ചെക്കന്മ്മാര് സന്ധ്യയാകുമ്പോഴേക്കും നിരന്നിട്ടുണ്ടാകും. പെണ്‍കുട്ടികളെ കാണുമ്പോള്‍ വണ്ടുകളെപ്പോലെ മൂളുക എന്നതാണ് ആ കുരുപ്പുകളുടെ പ്രധാന നേരമ്പോക്ക്.<br /><br />'നമ്മുടെ കരി ചരക്ക് വരുന്നുണ്ടെടാ'..<br />പെണ്‍കുട്ടിയെ കണ്ടതും കുരുപ്പുകള്‍ക്ക് ഹാലിളകി. പണ്ടാരങ്ങളെ ചീര കൂട്ടാന്‍ അരിയുന്നതുപോലെ കൂട്ടിപ്പിടിച്ച് അരിയണം.പെണ്‍കുട്ടി മനസ്സില്‍ പ്രാകിക്കൊണ്ട് നടത്തത്തിനു വേഗതകൂട്ടി. വീട്ടിലെത്തിയതും ഒരു കുളിപാസ്സാക്കി അവള് കിടക്കയിലേക്കു വീണു.<br /><br />ഏകദേശം രണ്ടു മൂന്നു മാസം അങ്ങിനെ കടന്നുപോയി.പെണ്‍കുട്ടിയിലിപ്പോള്‍ പ്രകടമായമാറ്റം കാണുവാന്‍ സാധിക്കുന്നുണ്ട്. ആദ്യമായി അവളില്‍ പ്രണയം ഇതള്‍ വിടര്‍ന്നിരിക്കുകയാണ്. സംഭവം വേറൊന്നുമല്ല പെണ്‍കുട്ടിയുടെ ഓഫീസില്‍ പുതുതായി ജോലിക്കു ചേര്‍ന്ന യുവാവിന് അവളോട് പ്രത്യേകമായി ഒരു അടുപ്പം വന്നു ചേര്‍ന്നിരിക്കുന്നു. ഒഴിവുകിട്ടുന്ന സമയത്തൊക്കെ അയാള്‍ പെണ്‍കുട്ടിയുടെ അടുത്ത് വര്‍ത്തമാനം പറയാന്‍ വരും. മേല്‍ച്ചുണ്ടിനു മീതെ കിരുത്തുവരുന്ന രോമത്തെപ്പറ്റി തമാശ പറയും.പെണ്‍കുട്ടി ആദ്യമായി ഒരാളെ പ്രനയിക്കാന്‍ തുടങ്ങുകയാണ്.<br /><br />യുവാവ് സുന്ദരനല്ല പെണ്‍കുട്ടികളെ ആകര്‍ഷിക്കത്തക്ക വിധത്തിലുള്ള വിരിഞ്ഞ നെഞ്ചോ, പിരിയന്‍ മീശയോ, തിളക്കമുള്ള കണ്ണോ ഒന്നും അയാള്‍ക്കില്ല. ചെറുതായൊരു മുടന്തുള്ളതുപോലെയാണ് അയാളുടെ നടത്തം,ചിലപ്പോള്‍ അണ്ണാന് കുഞ്ഞിനേപ്പോലെ ചാടിച്ചാടി ഓടുന്നതും കാണാം.പെണ്‍കുട്ടിയുടെ അപ്പുറത്തെ കസേരയിലിരുന്നു ജോലിചയ്യുന്ന രമ്യ അയാളെ 'അണ്ണാന്' എന്നാണ് കളിയാക്കി വിളിക്കുന്നത്. രമ്യകാണാന്‍ സുന്ദരിയാണ്. മുല്ലമൊട്ടു ചിതറിയപോലത്തെ പല്ലുകള്‍ കാണിച്ച് തോള് കുലുക്കി ചിരിക്കുമ്പോള്‍ ആരും ഒന്നു നോക്കി നിന്നുപോകും.യുവാവിന് പെണ്‍കുട്ടിക്കരികിലേക്ക് വരണമെങ്കില്‍ രമ്യയെ മുറിച്ചു കടക്കണം.പക്ഷെ ഒരിക്കല്‍ പോലും അയാള്‍ രമ്യയുടെ മുഖത്തു നോക്കി ചിരിച്ചിട്ടില്ല. പെണ്‍കുട്ടിക്ക് അയാളോടുള്ള ബഹുമാനവും സ്നേഹവും കൂടിക്കൂടി വരികയാണ്.ഇതിനിടയിലും അവള് നോവലിസ്റ്റുമായുള്ള കത്തെഴുത്ത് മുടക്കിയില്ല. അവളുടെ കത്തിലെ അക്ഷരങ്ങളെല്ലാം പനിപിടിച്ച കോഴിയെപ്പോലെ പ്രണയത്തില്‍ മാത്രം തൂങ്ങിനില്‍ക്കുന്നതു കണ്ട് നോവലിസ്റ്റിന് അല്‍പ്പം വിഷമം തോന്നാതിരുന്നില്ല.<br /><br /><br />2 <br /><br /><br />തന്റെ കുടുസ്സുമുറിയിലെ ജനലുകള്‍ തുറന്നിട്ട് നോവലിസ്റ്റ് നോവലിന്റെ അവസാന മിനുക്കു പണിയിലേക്ക് പ്രവേശിച്ചു. ഗോതമ്പിന്റെ നിറവും ,മാന്‍ മിഴികളുമില്ലാത്ത നായിക ഹൃദയ ശുദ്ധികൊണ്ടുമാത്രം ആരാധകരെകയ്യിലെടുക്കുന്ന രംഗത്തെയോര്‍ത്ത് അയാള്‍ നിര്‍വൃതികൊണ്ടു. രണ്ടോ മൂന്നോ ഖണ്ഡികള്‍കൂടിയെഴുതിയാല്‍ നോവല്‍ പൂര്‍ത്തിയാകും. ഒരു വനിതാ മാസികക്കാര് നോവലിസ്റ്റിന്റെ പുതിയ നോവല്‍ നേരത്തേ കരാറുറപ്പിച്ചിട്ടുണ്ട്.<br /><br />തന്റെ പതിവു നോവലില്‍ നിന്നും വ്യത്യസ്തമായി, സൗദ്ധര്യത്തെ തോല്‍പ്പിക്കുന്ന ഹൃദയ വിജയം എന്ന ധീര കൃത്യമാണ് അയാള്‍ ഏറ്റെടുത്തിരിക്കുന്നത്.സകല സൗദ്ധര്യ സങ്കല്‍പ്പങ്ങളേയും പൊളിച്ചെഴുതുന്ന മാറ്റങ്ങളുടെ നായകനാണയാള്‍. ജീവിതത്തിലാദ്യമായി നോവലിസ്റ്റിന് തന്നോടും തന്റെ സാഹിത്യവാസനയോടും വല്ലാത്ത മതിപ്പുതോന്നി. എഴുതിയ പുസ്തകത്തെ കയ്യിലെടുത്ത് ഒരു ഉമ്മ കൊടുത്ത് ഒരു മൂളിപ്പാട്ടോടെ തന്റെ അല്‍പ്പം തടിച്ച ശരീരത്തെ അയാള്‍ താളക്രമത്തോടെ കുലുക്കി. വനിതാമാസികയുടെ ഓഫീസിലേക്ക് നേരിട്ടു കൊടുക്കുവാനായി അയാള്‍ നല്ല കൈപ്പടയില്‍ നോവല്‍ പകര്‍ത്തിയെഴുതാനിരുന്നു.<br /><br />പെണ്‍കുട്ടി അപ്പോഴെല്ലാം പ്രേമത്തിന്റെ മാസ്മരികതയില്‍പ്പെട്ട് അപ്പൂപ്പന് താടിയെപ്പോലെപ്പറക്കുകയായിരുന്നു.യുവാവ് അടുത്തു വരുമ്പോഴൊക്കെ അവള് വെപ്രാളം കൊള്ളാന്‍ തുടങ്ങി. അയാളുടെ കൈവിരലുകളെങ്ങാന്‍ അവളെ അറിയാതെ സ്പര്‍ശിച്ചാല്‍ മധുരകരമായ പ്രണയ തരംഗങ്ങള്‍ അവളുടെ ഹൃദയ ഭിത്തിയില്‍ ചെന്നൊന്നായലച്ചു.സുന്ദരിയല്ലാത്ത പെണ്ണിന്റെ പ്രേമം കുറച്ചുകൂടി വികാരാര്‍ദ്രമാണെന്ന് നോവലിസ്റ്റെഴുതിയത് ശരിയാണെന്ന് അവള് അയാളോട് തുറന്നു സമ്മതിച്ചു. പക്ഷെ ഒരു പ്രധാന സംഗതിയായിട്ടുള്ളത് യുവാവ് പെണ്‍കുട്ടിയോട് ഇതുവരെയും തന്റെ പ്രേമം തുറന്നു പറഞ്ഞിട്ടില്ലയെന്നുള്ളതാണ്.യുവാവ് അടുത്തു വരുമ്പോഴൊക്കെ കൂമ്പിയ താമരമൊട്ടുപോലെയുള്ള പെണ്‍കുട്ടിയുടെ നില്‍പ്പ് അയാളുടെ പ്രണയാഭ്യര്‍ഥന ഏതു നിമിഷവും ശിരസ്സാവഹിക്കാനുള്ള സൂചനയാണ്. എന്നിട്ടും അയാള്‍ എന്തിനു വേണ്ടിയാണ് അയാള്‍ ഇത്രയും താമസിക്കുന്നത്? ഈ വിഷയത്തെക്കുറിച്ച് പെണ്‍കുട്ടി രമ്യയോട് സംസാരിക്കുക പതിവാക്കി. പ്രണയാഭ്യര്‍ഥനയായിരിക്കില്ല വിവാഹാഭ്യര്‍ഥനയായിരിക്കും യുവാവ് മുമ്പില്‍ വെക്കുക എന്ന് രമ്യ അവളോട് വാതുവെച്ചു. പെണ്‍കുട്ടി അതുകേട്ട് നാണത്തോടെ ചിരിച്ച് തലമുടി ഒന്നു പിന്നിലേക്കൊതുക്കിയിട്ടു..<br /><br />ഒരു ദിവസം യുവാവ് അപ്രതീക്ഷിതമായി പെണ്‍കുട്ടിയുടെ മേശക്കരുകിലേക്കു വന്നു. യുവാവ് ക്ഷീണിതനും ഉത്കണ്ഠാകുലനുമായിരുന്നു. <br /><br />'എനിക്കു നിന്നോടൊരു കാര്യം പറയനുണ്ട് ' യുവാവ് പറഞ്ഞു.<br /><br />പെണ്‍കുട്ടി അല്‍പ്പം ലജ്ജയോടെ 'എന്തുകാര്യം' എന്നു ചോദിച്ചു.<br /><br />യുവാവിന്റെ കണ്ണുകള്‍ വികാരതരളിതമായി. ചുണ്ടുകള്‍ വാക്കുകള്‍ കിട്ടാതെ ധ്യാനിച്ചു.<br /><br />'എനിക്ക് നിന്റെ കൂട്ടുകാരി രമ്യയെ ഒത്തിരിയിഷ്ടമാണ്' യുവാവ് ഒറ്റ വാക്യത്തില്‍ പറഞ്ഞ് ടവ്വലെടുത്ത് മുഖം തുടച്ച് വെള്ളം കുടിക്കുവാനായി അണ്ണാന് കുഞ്ഞിനെപ്പോലെ ചാടിച്ചാടിപ്പോയി. <br /><br />നിലയില്ലാത്ത കുളത്തില്‍ കാല് പൂണ്ടുപോയതുപോലെ പേണ്‍കുട്ടിക്കു ശ്വാസം മുട്ടി. ഘടിപ്പിക്കാനിടമില്ലാതെ തുരുമ്പെടുത്ത കൊളുത്തുപോലെയുള്ള അവളുടെ സ്നേഹം രണ്ടു വലിയ കണ്ണുനീര്‍ത്തുള്ളികളായി നിലത്തടര്‍ന്നു വീണു.മൂക്കില്‍ നിന്ന് ലാവപോലെ പൊള്ളുന്ന ദ്രാവകം ഒഴുകിവരാനാരംഭിച്ചു. ഉച്ചക്കു ശേഷം ലീവെടുത്ത് അവള് വീട്ടിലേക്ക് തിരിച്ചു. രാത്രിയില്‍ ഉറങ്ങാതെ കിടന്ന് വെളുപ്പോളം അവള് കരഞ്ഞു. ഇതേ സമയം നോവലിസ്റ്റിന് മാസികയുടെ പത്രാധിപരുടെ കത്തു വന്നു.<br /><br /><br />പ്രിയ സുഹൃത്തേ,<br /><br />അതി ഗംഭീരമായ കഥയാണെങ്കിലും സുന്ദരിയല്ലാത്ത ഒരു നായികയെ ഉള്‍ക്കൊള്ളുവാന്‍ നമ്മുടെ പ്രബുദ്ധരായ വായനക്കാരുടെ സമൂഹം തയ്യാറാകുമെന്നു തോന്നുന്നില്ല. ഇക്കൊല്ലം മാസികയുടെ വിറ്റുവരവില്‍ സംഭവിച്ച താഴ്ച്ച നികത്താനായി, വായനക്കാരെ പിടിച്ചിരുത്തി വായിപ്പിക്കുന്ന ഒരു നോവലിന്റെ അനിവാര്യത ഞങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. നായികയുടെ സ്ഥാനത്ത് ചിലവെട്ടിത്തിരുത്തലുകള്‍ നടത്താമെങ്കില്‍ ഈ നോവല്‍ തീര്‍ച്ചയായും ഞങ്ങള്‍ പരിഗണിക്കുന്നതാണ്.<br />സ്നേഹാദരങ്ങളോടെ.<br />പത്രാധിപര്‍.<br /><br /><br /><br />നോവലിസ്റ്റ് പത്രാധിപരെ തെറിവിളിച്ചുകൊണ്ട് നോവല്‍ കയ്യിലെടുത്തു. അയാളുടെ പേന ഒരു പേജില്‍ നിന്ന് മറ്റൊന്നിലേക്ക് വേഗതയോടെ പാഞ്ഞു. സുന്ദരീ വര്‍ണ്ണനയില്‍ സംതൃപ്തയായിട്ടെന്ന വണ്ണം മുറ്റത്തെ മാവില്‍ നിന്ന് പൂക്കള്‍ അടര്‍ന്നു വീണ് വൃശ്ചികക്കാറ്റില്‍ പറന്നു നടന്നു.എഴുത്തിനിടയിലെ ബോറടി മാറ്റാന്‍ അയാള്‍ ഒരു വലിയ പ്ലാസ്റ്റിക്ക് കവറിലായി സൂക്ഷിച്ചു വച്ചിരുന്ന പെണ്‍കുട്ടിയുടെ കത്തുകള്‍ അടുപ്പിലേക്കിട്ടുകൊണ്ട് ഒരു കട്ടന്‍ ചായക്കായി തീപ്പിടിപ്പിച്ചു പെണ്‍കുട്ടിയുടെ ഉരുളന്‍ കല്ലുപോലെ ചേലുള്ള അക്ഷരങ്ങളില്‍ തീ ആര്‍ത്തിയോടെ കയറിയിറങ്ങി. പെണ്കുട്ടിയപ്പോള് കരഞ്ഞു കലങ്ങിയ കണ്ണുകളോടെ നോട്ടു ബുക്കില്‍ നിന്ന് അഞ്ചാറു പേജുകള്‍ വലിച്ചെടുത്ത് നോവലിസ്റ്റിന് കത്തെഴുതാനിരിക്കുകയായിരുന്നു.Siji vyloppillyhttp://www.blogger.com/profile/09618116601911168425noreply@blogger.com39tag:blogger.com,1999:blog-1860291313671724675.post-56407148815512454082007-03-06T22:26:00.000-05:002007-03-06T22:31:18.991-05:00ഭാര്യ മരിച്ചവര്ഭാര്യമരിച്ച വൃദ്ധന്മ്മാര് വെള്ളം തേട്ടി നില്ക്കുന്ന കുളത്തില്‍ ഒറ്റപ്പെട്ടു പൊന്തിനില്ക്കുന്ന പേട്ട നാളികേരങ്ങള്‍ പോലെയാണ്. <br /><br />- പൊറിഞ്ചു.<br /><br /><br />പൊറിഞ്ചുവും ശ്രീധരച്ചോനും കൂട്ടുകാരായിരുന്നു. വര്‍ഷത്തില്‍ കരകവിഞ്ഞൊഴുകുകയും വേനലില്‍ നേര് രേഖയാകുകയും ചെയ്യുന്ന തോടിന്റെ അപ്പുറവുമിപ്പുറവുമുള്ള വീടുകളില്‍ അവര്‍ താമസിച്ചു.നിരയൊത്ത കൃസ്ത്യാനിവീടുകള്‍ക്കിടയില്‍ ഉണ്ടായിരുന്ന കട്ടപ്പല്ലുപോലെയുള്ള ഹിന്ദുവീട്,അതായിരുന്നു ശ്രീധരച്ചോന്റേത്. മുറ്റത്ത്,പൂഴിമണലില്‍ നോക്കികുത്തിയെന്നവണ്ണം നില്ക്കുന്ന ഒരു കൊന്നമരമൊഴിച്ചാല്‍ ആ മണ്ണില്‍ ഭേദപ്പെട്ടതൊന്നും വളര്‍ന്നില്ല.ദേവകിച്ചോത്തിയെ കല്ല്യാണം കഴിച്ചുകൊണ്ടുവന്നതിനുശേഷം കൊള്ളിയും,കൂര്‍ക്കയും,പയറുമൊക്കെ കുത്തിക്കിളച്ചു നട്ടുവെങ്കിലും ഈര്‍ക്കിലിപോലത്തെ തണ്ടും,പുഴുക്കുത്തേറ്റ ഇലകളും വെച്ച് നട്ടവരെ പരിഹസിക്കും വിധം അവ വളര്‍ന്ന് അവിടെത്തന്നെ ചത്തൊടുങ്ങി. 'പിശാചു പിടിച്ച് വര്‍ക്കത്തില്ലാണ്ടായ മണ്ണാ ചോനെ ഇത്' എന്ന പൊറിഞ്ചുവിന്റെ വാക്കുകള്‍ ദേവകിച്ചോത്തിയും തലയാട്ടി ശരിവെച്ചു.പിന്നീടൊന്നും ആ മണ്ണില്‍ ശ്രീധരച്ചോന് നട്ടു നനച്ചില്ല. <br /><br /><br />കൈപ്പുണ്യത്താലും, മണ്ണിന്റെ വര്‍ക്കത്താലും പൊറിഞ്ചുവിന്റെ വീടിന് മരങ്ങള്‍ തണലേകി.ലാങ്കിപ്പഴങ്ങള്‍ കൊത്തിത്തിന്നുവാനായി വരുന്ന കുയിലുകളുടെ ശബ്ധം അപരിചിതരെപ്പോലും ഒരു കവിയാക്കി.പൊറിഞ്ചുവിന്റെ വീടിന്റെ കിഴക്കേപ്പുറത്തുക്കൂടെ ഒരു ടാറിട്ട റോഡ് പോകുന്നുണ്ട്.റോഡിന്റെ ഒരറ്റം ചെന്നു നില്‍ക്കുന്നത് പള്ളിവക സെമിത്തേരിയിലാണ്,പള്ളിയിലേക്കുള്ള വാഹനങ്ങളൊഴിച്ച് വലിയ ശബ്ധമുണ്ടാക്കിക്കൊണ്ട് വരുന്ന വാഹനങ്ങള്‍ വിരളമായെ അതിലേപ്പോകാറുള്ളു. സെമിത്തേരിക്കു മുന്നിലായുള്ള റോഡിന്റെ എതിര്‍വശത്തായി ചെറിയൊരു മതിലുണ്ട് നേരം സന്ധ്യയായാല്‍ ചെറുതായൊന്നു മിനുങ്ങി ചുണ്ടിലൊരു കാജാ ബീഡിയുമായി പൊറിഞ്ചു ആ കൈമതിലിനു മുകളിലിരിക്കും. ദേവകിച്ചോത്തിയുടേയും മറിയത്തിന്റേയും ഭാഷയില്‍ പറഞ്ഞാല്‍ പൊറീഞ്ചുവും ശ്രീധരച്ചോനും പാതിരാത്രിവരെ പരദൂഷണം പറഞ്ഞ് കുറ്റിയടിക്കുന്ന സ്ഥലം ആ കൈമതിലാണ്.<br /><br />മറിയം പൊറിഞ്ചുവിന്റെ ഭാര്യയാണ്.പഴയ കൃസ്ത്യാനിപ്പെണ്ണുങ്ങളുടെ കൂട്ട് മറിയം ചട്ടയും മുണ്ടും ധരിച്ചില്ല.ചുളിവുകള്‍ ഇല്ലാത്ത മിനുമിനുത്ത മുഖം,കൊഴിഞ്ഞുപോകാതെ സൂക്ഷിച്ചിരുന്ന തലമുടി,വെള്ളാരം കണ്ണുകള്‍.<br /><br />'മറിയേടെ തലമൂത്ത അമ്മാമ്മ സായിപ്പുമാരെ വീട്ടില്‍ പൊറുപ്പിച്ചിരുന്നു,അങ്ങിനെ കിട്ടിയതാ അവള്ടെ വെള്ളാരം കണ്ണ്'<br /><br />പൊറിഞ്ചു പറയുന്ന വെടക്ക് തമാശകളില്‍ മറിയത്തിന്റെ തലമൂത്ത അമ്മാമ്മേടേ അപഥസഞ്ചാരക്കഥ എപ്പോഴുമുണ്ടാകും. മറിയത്തിന്റെ അമ്മാമ ഒരു ഭൂലോക സുന്ദരിയായിരുന്നു,ആരും കണ്ടാല്‍ കൊതിക്കുന്ന ഒരു ഉരുപ്പെടി. അന്ന് ബ്രട്ടീഷുകാര്‍ ഭരിക്കുന്ന കാലമായിരുന്നു. അമ്മാമ കണ്ണും കയ്യും കാണിച്ച് ചില സായിപ്പുമാരെ വീട്ടില്‍ വിളിച്ചു വരുത്തി.മറിയത്തിന്റെ തലമൂത്ത അപ്പാപ്പന് ഒരു പോങ്ങനായിരുന്നു,ഭാര്യയെ നിലക്കു നിര്‍ത്താനറിയാത്ത ഒരു കോന്തന് കൃസ്ത്യാനി.അങ്ങിനെ ഒരു നാള് മറിയത്തിന്റെ അമ്മാമ ഗര്‍ഭിണിയാകുകയും വെള്ളാരം കണ്ണും,ചെമ്പന്‍ മുടിയുമുള്ള ഒരു ചെക്കന് പിറക്കുകയും ചെയ്തു.ആ കണ്ണ് പാരമ്പര്യമായി പിന്തലമുറകളിലേക്കും പടര്‍ന്നു അങ്ങിനെ കിട്ടിയ കണ്ണാണ് മറിയത്തിന്റെ വെള്ളാരം കണ്ണ്.പൊറിഞ്ചു മാസത്തില്‍ ഒരിക്കലെങ്കിലും പറയാറുണ്ടായിരുന്ന ഇക്കഥ മറിയത്തിന് അറിയുമോയെന്നറിയില്ല.ഓരോ പ്രാവശ്യവും ഇതു പറയുമ്പോള്‍ ശ്രീധരച്ചോന് വേണ്ടിയെന്നവണ്ണം ഇക്കിളി വാക്കുകളുടെ ഘടനയില്‍ മാറ്റം വരുത്തുവാന്‍ അയാള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.ശ്രീധരച്ചോന് അതുകേട്ട് ചിരിച്ചു പണ്ടാരടങ്ങി വായില്‍ നിന്നും തെറിക്കുന്ന തുപ്പലുകള്‍ മുണ്ടില്‍ വീഴ്ത്തി. <br /><br /><br />മറിയവും ദേവകിച്ചോത്തിയും അടുത്ത സുഹൃത്തുക്കളായിരുന്നു. മറ്റുള്ളവരെ പറ്റി അല്ലറചില്ലറ ഏഷണികള്‍ പറയുമെന്നല്ലാതെ അയല്‍ വീട്ടിലെ പെണ്ണുങ്ങള്‍ക്ക് തമ്മിലുണ്ടാകുന്ന കുന്നായ്മകള്‍ അവര്‍ തമ്മിലൊരിക്കലുമുണ്ടായിരുന്നില്ല. തോടിനപ്പുറവും ഇപ്പുറവും നിന്ന് വര്‍ഷകാല സന്ധ്യകളില്‍ ഉച്ചത്തിലും വേനല്‍കാല സന്ധ്യകളില്‍ കുശുകുശുത്തും അവര്‍ സംസാരിച്ചു. സ്റ്റീലു പോണിയില്‍ സാമ്പാറോ അവിയലോ ദേവകിച്ചോത്തി മിക്കപ്പോഴും മറിയത്തിനു കൈമാറി. കൂട്ടാനു സ്വാദുകൂട്ടുവാനായി പൊറിഞ്ചുവിന്റെ വീട്ടിലെ കറിവേപ്പിന് ചില്ലകള്‍ മറിയം ശ്രീധരച്ചോന്റെ പറമ്പിലേക്ക് വര്‍ഷത്തിലും വേനലിലുമെറിഞ്ഞു കൊടുത്തു.വര്‍ഷക്കാലത്ത് അതില്‍ പകുതിയും മറിയത്തിന്റെ ഇളം മാംസം തൂങ്ങി നില്ക്കുന്ന കൈയ്യിന്റെ ശക്തിയാല്‍ തോട്ടില്‍ തന്നെ വീണു.തോട് അവരുടെ സ്നേഹത്തിന്റെ കറിവേപ്പിലകളെയും വഹിച്ചുകൊണ്ട് പല കൈവഴികളായി കൂലം കുത്തിയൊഴുകി. അന്നേരം പൊറിഞ്ചുവിന്റെ മക്കളായ ബെന്നിയും,സിബിയും,കത്രീനയും ശ്രീധരച്ചോന്റെ മക്കളായ വത്സനും,ദേവനും,ലതികയും,ശിവനും പൊറിഞ്ചുവിന്റെ പറമ്പില്‍ കുഴിക്കല്ലു കളിക്കുകയോ , മൂവാണ്ടന്‍ മാവിന്റെ ചില്ലയില്‍ നിന്ന് പൊലികൂട്ടിയിരിക്കുന്ന മണ്ണിലേക്ക് ചാടുകയോ, സല്‍ഗുഡു കളിക്കുകയോ ചെയ്തു. <br /><br /><br />വര്‍ഷകാലങ്ങളില്‍ മഴ ഒഴിഞ്ഞു കിട്ടുന്ന സന്ധ്യകളില്‍ പൊറിഞ്ചുവും ശ്രീധരച്ചോനും കൈമതിലിന്റെ പൂപ്പലില്ലാത്ത ഭാഗത്ത് കുറ്റിയടിക്കും. സെമിത്തേരിയിലേക്ക് പോകുന്ന ശവങ്ങളുടെ കണക്ക് വര്‍ഷ ക്കാലത്ത് കൂടുതലായിരിക്കും.രാത്രികാലത്ത് മിന്നാമിനുങ്ങുകള്‍ സെമിത്തേരിയില്‍ കൂട്ടം കൂട്ടമായി പറന്നു നടക്കും.<br /><br />'ജീവിച്ചു കൊതി തീര്‍ന്നിട്ടില്ലാത്തോറ്റങ്ങളുടെ ആത്മാക്കളാ ചോനെ അവറ്റകള്'<br />പൊറിഞ്ചു പറയും.<br /><br />ശ്രീധരച്ചോന്റെ മനസ്സപ്പോള്‍ പടപടാന്നിടിക്കും. പുറമേ ധൈര്യം ഉണ്ടെങ്കിലും ഉള്ളില്‍ മൂപ്പരൊരു പേടിത്തൊണ്ടനായിരുന്നു.പൊറിഞ്ചുവിനെപ്പോലെ ഏതു പാതിരാത്രിക്കും ആ റോട്ടിലൂടെ എറങ്ങി നടക്കാനുള്ള ധൈര്യം അയാള്‍ക്കില്ല.ഭൂതങ്ങളേയും പിശാചുക്കളേയും പൊറിഞ്ചു സ്നേഹിക്കുന്നതുപോലെ അയാള്‍ സ്നേഹിച്ചില്ല.പൊറിഞ്ചുവിന്റെ ബലത്തില്‍ അവിടെപ്പോയി കുത്തിയിരിക്കുമെന്നല്ലാതെ സന്ധ്യാസമയത്ത് ഒഴിഞ്ഞു കിടക്കുന്ന പള്ളിപ്പറമ്പിലേക്കു നോക്കി പുതിയ കല്ലറകളുടെ കണക്കെടുക്കാനുള്ള ത്രാണി അയാള്‍ക്കില്ല.<br /><br />മഴക്കാലത്ത് പൊറിഞ്ചുവിനും ശ്രീധരച്ചോനും പണികള്‍ കുറവായിരിക്കും.നിര്‍ത്താതെ പെയ്യുന്ന മഴ കുട്ടികളുടെ ഉടുപ്പുകളെ കരിമ്പനടിപ്പിക്കുകയും,പൊട്ടിയ ഓടിനുള്ളിലൂടെ വെള്ളത്തെ മുറികളില്‍ വീഴ്ത്തി ദേവകിച്ചോത്തിയെ മുഷിപ്പിക്കുകയും ചെയ്യും.അന്നേരമെല്ലാം ശ്രീധരച്ചോന് ഏതെങ്കിലും പഴയമാസികകളിലെ തുടരനില്‍ ആഴ്ന്നിരിക്കുകയായിരിക്കും.തണുപ്പും ഈര്‍പ്പവുമുള്ള രാത്രികളില്‍ പൊറിഞ്ചു ഒരു വടിയും,ടോര്‍ച്ചും,തോളത്തൊരു ചാക്കുമായി ശ്രീധരച്ചോന്റെ വാതിലില്‍ മുട്ടും. <br /><br />'രണ്ടു തവളക്കാലു കഴിക്കാം ചോനെ നമുക്ക്'<br /><br />കുറച്ചകലെ ഒരു പാടമുണ്ട്.തവളകളും,നീര്‍ക്കോലികളും സുലഭമായി കിടക്കുന്ന പാടത്തിലേക്ക് പോയി മേക്കാന്‍ തവളകളേയും,കാലില്‍ തടയുന്ന മീനുകളേയും പിടിച്ചു ചാക്കിലാക്കി മറിയത്തിന്റെ ചായിപ്പിലേക്ക് കൊണ്ടുവരുന്നത് പൊറിഞ്ചുവിന്റെ ഹരമായിരുന്നു.<br /><br />മരത്തടിയില്‍ വെച്ച് തല മുറിക്കുന്ന തവളകളുടെ തലകള്‍ ഒരു ആര്‍ത്തനാദം പുറപ്പെടുവിച്ചുകൊണ്ട് അടുത്ത പറമ്പിലേക്ക് ചാടിച്ചാടിപ്പോകും. അഞ്ചാറ് ഊക്കന്‍ ചാട്ടത്തിനു ശേഷം തളര്‍ന്നു വീഴുന്ന തവളത്തലകള്‍ കണ്ട് മറിയത്തിനു വിറയല്‍ വരും,ടോര്‍ച്ചുമായെത്തിയ ദേവകിച്ചോത്തി അയ്യോ എന്നു നിലവിളിച്ച് പിന്നോട്ട് ചാടും. വെപ്പും കുടിയും കഴിഞ്ഞ് പൊറിഞ്ചു മറിയത്തിന്റെ മടിയിലേക്കു കിടക്കും,ദുര്‍മേദസ്സില്ലാത്ത അവളുടെ ശരീരത്തിന്റെ ഒടിവുകളിലേക്ക് അയാളുടെ കൈ സഞ്ചരിക്കും. ശ്രീധരച്ചോനും ദേവകിയും അതുകണ്ട് പരസ്പരം കണ്ണുടക്കി ചിരിക്കും.<br /><br />'കെട്ടിക്കൊണ്ടു വരുമ്പോള്‍ ഇവള് എന്തൂട്ട് സാധനായിരുന്നെന്നോ ചോനെ, ലൈബോയ് സോപ്പിന്റെ മണമായിരുന്നു മേത്തൊക്കെ.'<br /><br />രണ്ടുവിട്ടതിന്റെ ലഹരിയില്‍ പൊറിഞ്ചു കല്ല്യാണക്കഥകളിലേക്കു കടക്കും.<br /><br />'ഞങ്ങള്‍ പാരമ്പര്യമായി ലൈബോയ് സോപ്പാ തേക്കാ, ചെറിയ മണേ ഇഷ്ടള്ളു'<br /><br />മറിയം ദേവകിച്ചോത്തിയോട് പെണ്‍തമാശകള്‍ പറഞ്ഞ് താക്കോല്‍ കൂട്ടം കുലുങ്ങുന്നതുപോലെ ചിരിക്കും.<br />പിള്ളേരുകള്‍ ഉറക്കം തൂങ്ങിത്തുടങ്ങുമ്പോള്‍ ശ്രീധരച്ചോനും സംഘവും ഒരു ചെറു ജാഥപോലെ ചെറുതായി മിന്നുന്ന ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ വീട്ടിലേക്കു നടക്കും.<br /><br />അത്ര സുന്ദരിയൊന്നുമല്ലെങ്കിലും ദേവകിയെ ശ്രീധരച്ചോന് ഒരുപാട് സ്നേഹിച്ചിരുന്നു.ചായക്ക് ചൂടുകൂടിയെന്നും ,മീങ്കൂട്ടാനില്‍ പുളികൂടിയെന്നും,നേരമിരിട്ടുമ്പോള്‍ കൊതുകിനുവേണ്ടി വാതില്‍ തുറന്നിട്ടുകൊടുക്കുമെന്നുമുള്ള കൃത്യമായി എണ്ണിത്തിട്ടപ്പെടുത്താവുന്ന കുറ്റങ്ങള്‍ എന്നുമുണ്ടായിരുന്നുവെങ്കിലും,തുറന്നുകാട്ടാത്ത ഇഷ്ടം എപ്പോഴുമുണ്ടായിരുന്നു.വെറുതെയല്ല അയാളെ ദേവകിച്ചോത്തി 'പിണ്ണാക്കു മനസ്സുള്ളോനെന്ന്' വിളിക്കുന്നത്.<br /><br /><br />തണുത്തും ഉഷ്ണിച്ചും,സെമിത്തേരിയിലെ ശവക്കല്ലറകളുടെ എണ്ണംകൂട്ടിയും വര്‍ഷങ്ങള്‍ കടന്നുപോയി.പിള്ളേരെല്ലാം കല്ല്യാണം കഴിക്കാറായി. ബെന്നിയും ദേവനും സ്നേഹിച്ച പെണ്ണിനെത്തന്നെ കെട്ടുകയും ചെയ്തു.പ്രായമായി എന്നറിയിച്ചിട്ടെന്ന വണ്ണം പൊറിഞ്ചുവിന് വലിവിന്റെ അസുഖം കുറേശ്ശെ വരാന്‍ തുടങ്ങി.<br /><br /><br />'നമ്മളിനി മന്തും,പുണ്ണും പിടിച്ച മുരിങ്ങമരം പോലെയാണ് ചോനെ, കാറ്റു വരുമ്പോള്‍ പേടിക്കണം.'<br /><br />പൊറിഞ്ചുവിന്റെ വെടക്കു തമാശകള്‍ കുറഞ്ഞുവന്ന് അയാളൊരു ആത്മീയവാദിയായോന്ന് സംശയമായി ശ്രീധരച്ചോന്.ഒരീസം ആങ്ങളയുടെ വീട്ടിലേക്കെന്നും പോയ മറിയത്തിന്റെ ശവമായിരുന്നു വീട്ടിലേക്ക് തിരിച്ചുവന്നത്.കാറിടിച്ചു വീണ മറിയം ഓര്‍മ്മയില്ലാതെ വഴിയില്‍ കിടക്കുന്നതുകണ്ടപ്പോള്‍ നാട്ടുകാര്‍ ആസ്പത്രീലെത്തിച്ചുവെങ്കിലും മറിയത്തിന്റെ സമയം അതോടെ വിരാമമിടുകയായിരുന്നു.<br /><br />മറിയത്തിന്റെ ശവം വീട്ടിലേക്കു കൊണ്ടുവരുമ്പോള്‍ വല്ലാത്ത മഴയായിരുന്നു.ശവമെത്തുംവരെ എല്ലാവരും പൊറിഞ്ചുവിന്റെ മുഖത്തേക്കുതന്നെയായിരുന്നു നോക്കിയിരുന്നത്.പൊറിഞ്ചു അലമുറയിട്ടു കരയുമെന്ന് കുടുംബക്കാര് കരുതി. പക്ഷെ പൊറിഞ്ചു കരഞ്ഞില്ല.കരയുന്നത് പൊറിഞ്ചുവിന് പണ്ടേ ഇഷ്ടമുണ്ടായിരുന്നില്ല.പള്ളിയിലേക്ക് ശവമെടുക്കുംവരെ അയാള്‍ മഴയത്ത് കുതിര്‍ന്നു നിന്ന് വരുന്നവരോടൊക്കെ തലയാട്ടിച്ചിരിച്ചു. അവസാനമായി മറിയത്തിന്റെ നെറ്റിയില്‍ കരയാതെ ചുംബിച്ചു, ലൈബോയ് സോപ്പിന്റെ മണമുള്ള തലമുടി പതുക്കെയൊന്നൊതുക്കിവെച്ചു.<br /><br />ശവമെടുപ്പ് കഴിഞ്ഞ് പൊറിഞ്ചു കൈമതിലില്‍ കുത്തിയിരുന്നു.ആളുകള്‍ പതുക്കെ ഒഴിഞ്ഞുപോയി അവിടമെല്ലാം മൂകത പരന്നു.ശ്രീധരച്ചോന് പതുക്കെ അയാളുടെ തോളിലൂടെ കയ്യിട്ടു.സന്ധ്യാസമയമായിരുന്നുവത്.മഴക്കാലമായിരുന്നതിനാല്‍ വേഗം ഇരുട്ടു പരന്നിരുന്നു.മിന്നാമിനുങ്ങുകള്‍ സെമിത്തേരിക്കുള്ളില്‍ ഒറ്റപ്പെട്ടു നിന്നിരുന്ന മരങ്ങളുടെ ഒരു ചില്ലയില്‍നിന്ന് മറ്റൊന്നിലേക്ക് പറന്നു.<br /><br />'മറിയത്തിന്റെ ആത്മാവാ ചോനെ അതിലൊന്ന്.' പൊറിഞ്ചുവിന്റെ വാക്കുകള്‍ നനയുകയും കൈ വിറക്കുകയും ചെയ്തു.ചെറുതായി വീശുന്ന തണുത്ത കാറ്റില്‍ ലൈബോയ് സോപ്പിന്റെ മണം പെട്ടന്ന് അവിടമാകെ പരന്നു.<br /><br /><br />മറിയം മരിച്ചതിനു ശേഷം പൊറിഞ്ചുവിന്റെ കൈമതിലിലേക്കുള്ള വരവു കുറഞ്ഞു.നാള്‍ക്കുനാള്‍ ശരീരം ക്ഷീണിച്ച് മെലിഞ്ഞുണങ്ങിയ മണ്ണിരയെപ്പോലെയായി. നട്ടപ്പാതിരക്ക് സെമിത്തേരിയിലേക്ക് അയാള്‍ ഇറങ്ങി നടന്നു.മക്കള്‍ ഭ്രാന്തു പിടിച്ച അപ്പന്റെ കാല്‍തല്ലിയൊടിച്ച് വീട്ടിലടക്കുമെന്ന് പറഞ്ഞ് തെറിവിളിച്ചു. അവരുടെ ഭാര്യമാര്‍ ഊതിവീര്‍പ്പിച്ച ബലൂണ്‍ പോലുള്ള മുഖവുമായി അയാളെ വക്കാണം പറഞ്ഞ് വാതിലടച്ചു.ഭാര്യ മരിച്ച വൃദ്ധന്റെ വിരഹവും,ഏകാന്തതയും അയാളുടെ കണ്ണുകളെ നിര്‍ജീവമാക്കി.ശ്രീധരച്ചോനെ കാണുമ്പോഴൊക്കെ അയാള്‍ മന്തും,പുണ്ണും പിടിച്ച് ഒടിഞ്ഞു വീഴാറായ മുരിങ്ങമരം പോലെ ക്ഷീണത്താല്‍ ആടി.<br />'ഭാര്യ മരിച്ച വൃദ്ധന്മ്മാര് വെള്ളം തേട്ടിനില്‍ക്കുന്ന കുളത്തില്‍ ഒറ്റപ്പെട്ടു പൊന്തിക്കിടക്കുന്ന പേട്ട നാളികേരം പോലെയാണെന്ന് പൊറിഞ്ചു അന്നെപ്പോഴെങ്കിലുമായിരിക്കും പറഞ്ഞത്.<br /><br />അപ്പോഴേക്കും ഭ്രാന്തിന്റേയും നേരിന്റേയും ഇടയില്‍ കിടന്ന് അയാള്‍ രക്തമില്ലാത്തവനെപ്പോലെ വിളറിവെളുത്തിരുന്നു.മഴക്കാരുള്ള ഒരു രാത്രിയില്‍ കാറ്റടിച്ചു വീണ മുരിങ്ങമരം കണക്കേ പൊറിഞ്ചുവും വേരറ്റു നിലം പതിച്ചു.<br /><br />പൊറിഞ്ചുവിന്റെ മരണം ശ്രീധരച്ചോനില്‍ ഒരു വികാരവും വരുത്തിയില്ല. ശവപ്പെട്ടിയില്‍ മൂക്കില്‍ പഞ്ഞിയും വെച്ചുകിടക്കുന്ന പൊറിഞ്ചു അയാള്‍ക്കുവേണ്ടി കൈമതിലില്‍ കുനിഞ്ഞിരുന്ന് മറിയത്തിന്റെ വീട്ടുകാരെപറ്റി വെടക്ക് തമാശകള്‍ പറഞ്ഞ് കാജാബീഡി പുകകള്‍ മുകളിലേക്ക് ഊതി വിടുന്നവനായിരുന്നില്ല.ഉണങ്ങി വീണ ഒരു മരക്കൊമ്പു മാത്രമായിരുന്നു അയാളാ ശവപ്പെട്ടിയില്‍ കണ്ടത്.<br /><br /><br />പൊറിഞ്ചുവിന്റെ ശവമെടുപ്പ് കഴിഞ്ഞ് അയാള്‍ ആ കൈമതിലില്‍ കയറിയിരുന്നു.ഇഷ്ടികകള്‍ അടര്‍ന്ന്,പായല്‍ പിടിച്ച് മതിലൊരു ദരിദ്രവാസിയായി മാറിയിരുന്നെങ്കിലും അയാളുടെ അരയുറപ്പിക്കാനായി ചെറിയൊരു ഭാഗം ഒഴിഞ്ഞു കിടന്നിരുന്നു.<br /><br />രാത്രിയായപ്പോഴേക്കും മിന്നാമിനുങ്ങുകള്‍ കൂട്ടം കൂട്ടമായി അവിടെ പറന്നെത്തി.അതിലൊന്ന് മറിയവും,മറ്റൊന്ന് പൊറിഞ്ചുവുമാണെന്ന് അയാളൂഹിച്ചു.അകലെനിന്ന് അയാള്‍ അവരെനോക്കി കൈകളുയര്‍ത്തി.<br />ചാറിക്കൊണ്ടിരുന്ന മഴയില്‍ പകുതി നനഞ്ഞ് അയാള്‍ വീട്ടിലെത്തി.ദേവകിച്ചോത്തി കരഞ്ഞു കനം വെച്ച മുഖവുമായി അയാള്‍ക്കു ചായകൊണ്ടുവന്നു കൊടുത്തു.അയാള്‍ ചായകുടിച്ച് ദേവകിച്ചോത്തിയെ ഒന്നു നോക്കി.<br />ക്ഷീണിച്ച കണ്ണുകള്‍,അങ്ങിങ്ങു ചുരുണ്ടുകൂടിയ വെള്ളമുടികള്‍,കോഴിക്കാലുപോലെ എല്ലുന്തിയ കൈകള്‍. അവര്‍ക്ക് ഒരുമാസമായി എന്തു കഴിച്ചാലും വയറു വേദനയാണ്.<br /><br />'വയറുവേദന കുറവുണ്ടോ'? അയാള്‍ ചോദിച്ചു.<br /><br />'നാളെ ഡോക്ടറെക്കാണണം'. ദേവകിച്ചോത്തി പറഞ്ഞു.<br /><br /><br />അയാളന്ന് കുറ്റം പറയാതെ ചായ ഗ്ലാസ്സ് അവരുടെ കൈകളിലേക്ക് വെച്ചുകൊടുത്തു. അടച്ചിടാത്ത മുന്‍ വാതിലിലൂടെ കൊതുകുകള്‍ കൂട്ടം കൂട്ടമായി വീട്ടിലേക്ക് മൂളിവന്നു.ഭാര്യ മരിച്ച വൃദ്ധന്മ്മാരുടെ ജാഥ പൊറിഞ്ചുവിന്റെ വീടിനുമുന്നിലുള്ള റോഡിലൂടെ സെമിത്തേരി ലക്ഷ്യമാക്കി കടന്നു പോകുന്നുണ്ടായിരുന്നു. ഏകാന്തത മുറ്റിയ കണ്ണുകളുമായി അയാളും മുറ്റത്തേക്കിറങ്ങി. കാറ്റിലാടുന്ന മുരിങ്ങമരം കണക്കേ അയാള്‍ സെമിത്തേരി ലഷ്യമാക്കി നടന്നു നീങ്ങുന്ന കാഴ്ച് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ദേവകിച്ചോത്തി ജനലിലൂടെ നോക്കിനിന്നു.Siji vyloppillyhttp://www.blogger.com/profile/09618116601911168425noreply@blogger.com35tag:blogger.com,1999:blog-1860291313671724675.post-30960662662085931702007-02-17T02:50:00.000-05:002007-02-17T02:58:34.455-05:00സമയയന്ത്രംദൈവം അയാളോട് അരുളി ചൈയ്തു. 'മകനേ ഞാനിതാ നിനക്ക് ഈ സമയയന്ത്രം സമ്മാനമായിത്തരുന്നു. ഇത് ഇടത്തോട്ട് തിരിച്ചാല്‍ നിനക്ക് ഭൂതകാലത്തിലേക്ക് പോയ് വരാം, വേണമെങ്കില്‍ നിന്റെ ഭൂതകാലം നിനക്കു തിരുത്താം വലത്തോട്ടാണെങ്കില്‍ ഭാവിയിലേക്കു പോകാം പക്ഷെ അവിടെയാകുമ്പോള്‍ നിനക്ക് ഒന്നും തിരുത്താനാകില്ല എല്ലാം കാണാമെന്നു മാത്രം.ഈ സമയയന്ത്രം തേടി നിന്റെ സ്വപ്നത്തിലൂടെ പലരും കടന്നുവരും.അപേക്ഷകള്‍,ചതിപ്രയോഗങ്ങള്‍,ഭീഷണികള്‍..നിനക്കു വേണമെങ്കില്‍ അവര്‍ക്കിതു സ്വപ്നത്തിലൂടെതന്നെ കൈമാറാം.എല്ലാം നിന്റെ ഇഷ്ടം പോലെ'..<br /><br />'ദൈവം തന്ന സമ്മാനം' <br />ആദ്യമത് വിശ്വസിക്കാന്‍ പ്രയാസമായിരുന്നെങ്കിലും അയാളത് തിരിച്ചും മറിച്ചും നോക്കി.അയാളൊരു ഉറച്ച ദൈവ വിശ്വാസിയായിരുന്നില്ല എങ്കിലും നിരീശ്വരവാദിയണെന്നു പറഞ്ഞുകൂടാ. സമൂഹത്തിലെ എഴുപത്തിയഞ്ചു ശതമാനം ആളുകളും പറയുന്നതുപോലെ<br /><br />'ദൈവം എനിക്ക് പണവും,പഠിപ്പും,വലിയ വീടും, കാറും, സുന്ദരിയായ ഭാര്യയേയും കുട്ടിയേയും നല്കി' എന്നു പറയാറുണ്ട്,എങ്കിലും തുരുമ്പു പിടിക്കാറായൊരു ടൈം മെഷീന് സമ്മാനമായിത്തരുവാനുള്ള ബന്ധം അയാള്‍ക്കും ദൈവത്തിനുമിടയിലുണ്ടോ?<br /><br />അയാളാ സമയയന്ത്രത്തെ ഷോകേയ്സിലെടുത്തുവച്ച് അതിന്റെ ഏന്റിക്ക് ഭംഗി ആസ്വദിച്ചു.<br /><br />ബോംബയിലെ ഒടുങ്ങാത്ത ട്രാഫിക്ക്ജാമുകള്‍,കത്താത്ത സിഗ്നലുകള്‍,പൊടിപടലങ്ങളില്‍ കുടുങ്ങി ഉഷ്ണിച്ചമര്‍ന്നകാറ്റ്,പകലിന്ക്ലാവു പിടിച്ച നിറമാണ്. വണ്ടി തുടച്ചുതരുവാന്‍ തുണിയുമായി റോട്ടിലെങ്ങുമലഞ്ഞുതിരിയുന്ന ചെറുക്കന്മ്മാര് മൂന്നോ നാലോതവണയായി കാറിന്റെ ഡോറിലടിക്കുന്നു.എന്നത്തേയും പോലെ മൂര്‍ച്ചയുള്ള നോട്ടം പകരം നല്കി.<br />വീട്ടിലെത്തിയതും ഒരു ദിവസത്തെ വിയര്‍പ്പു മണക്കുന്ന ഉടുപ്പുകളുരിയെറിഞ്ഞ് ഭാര്യയുണ്ടാക്കിവെച്ച പഴം പൊരി കഴിക്കാനിരുന്നു.ഒടുക്കത്തെ ട്രാഫിക്ക് ജാമുകളില്ലെങ്കില്‍ ജീവിതം കുറച്ചുകൂടി സുന്ദരമായേനെ.<br />രാത്രി അയാള്‍ക്കു വേണ്ടി പ്രിയപ്പെട്ട ഭക്ഷണം ഭാര്യ വിളമ്പി,മകന് അച്ഛന്റെ ഉരുളകള്‍ക്കായി വായ് തുറന്നു,ഭാര്യയുടെ പൊട്ടിച്ചിരികള്‍ ഉയര്‍ന്നു. രാത്രിയില്‍ മതിയാവോളം അവര്‍ ഇണചേര്‍ന്നു.കിതപ്പോടെപോയി ബീജങ്ങളെ കഴുകിമാറ്റി ഫ്ര്ഡ്ജില്‍ നിന്നും കുറച്ച് ജ്യൂസെടുത്തു കുടിച്ചു. അപ്പോഴേക്കും ഭാര്യ ഉറങ്ങിക്കഴിഞ്ഞിരുന്നു.തളര്‍ന്നുറങ്ങുന്ന ഭാര്യയെനോക്കി അയാളൊന്നു മന്ദഹസിച്ചു,വേഴ്ച്ചകളുടെ അവസാനം തളര്‍ന്നുറങ്ങുന്ന പെണ്ണ് അയാളുടെ മനസ്സിനിഷ്ടപ്പെട്ട കാഴ്ച്ചയാണ്.<br /><br />ഉറക്കത്തിന്റെ ചുഴിയില്‍ വീണപ്പോഴേക്കും സ്വപ്നങ്ങള്‍ കടന്നു വന്നു.സ്വപ്നങ്ങളെ അയാളെന്നും ഇഷ്ടപ്പെട്ടിരുന്നു. <br />കടപ്പുറത്തെ സായാഹ്നം,പാര്‍ക്കില്‍ കളിക്കുന്ന കുട്ടികള്‍,പൂക്കള്‍ പറിക്കുന്ന ഭാര്യ,സുഹൃത്തുക്കളുമായി മദ്യപിക്കുന്ന അയാള്‍ എന്നിങ്ങനെ എപ്പോഴും സ്വപ്നങ്ങള്‍ക്ക് ഒരേ പാറ്റേണുകളായിരുന്നു.കരിഞ്ഞുണങ്ങിയ വൃക്ഷത്തലപ്പുകളോ പൂക്കളോ,കൊത്താന്‍ വരുന്ന പാമ്പോ,പ്രിയപ്പെട്ടവരുടെ മരണമോ,മരു ഭൂമിയിലൂടെയുള്ള യാത്രയോ ഒന്നും അസ്വസ്ഥമാക്കുവാന്‍ വന്നിരുന്നില്ല.<br />അവിശുദ്ധമാപ്പെട്ട സ്വപനങ്ങള്‍ അന്നു തൊട്ടാണാരംഭിച്ചത്.<br /><br />അന്ന് സ്വപ്നത്തില്‍ ചൂടേറ്റ്,ഉണങ്ങി നടുഭാഗം പിളര്ന്നുനില്ക്കുന്ന മരങ്ങളെ കടപുഴക്കിവീഴ്ത്തുന്ന കാറ്റ് കൂകിക്കൊണ്ട് നാശം വിതച്ചു.<br /><br />ഒരു വൃത്തിയില്ലാത്ത പെണ്‍കുട്ടി ആദ്യമായാണ് അയാളുടെ സ്വപ്നത്തില്‍ കടന്നു വരുന്നത്.മുടിയിലെങ്ങും പറ്റി നില്ക്കുന്ന ചെങ്കല്ലുപൊടി,മെലിഞ്ഞു കറുത്ത കൈകളില്‍ മുഷിഞ്ഞു നില്ക്കുന്ന അഞ്ചാറു റബ്ബര്‍ വളകള്‍,പാവാടയില്‍ പറ്റിനില്ക്കുന്ന കാലപ്പഴക്കമുള്ള കറകള്‍.<br /><br />'എന്തുവേണം'? അയാള്‍ ചോദിച്ചു.<br /><br />'ദയ ചേയസി നാക്കു അദി ഇവണ്ടി'<br />തെലുങ്ക് അയാള്‍ക്ക് കുറച്ചൊക്കെ അറിയാം എങ്കിലും ശരിക്കുമറിയാത്ത ഭാഷ തന്നോടു സംസാരിക്കുന്നതിലുള്ള ഔചിത്യമില്ലായ്മ അയാളെ ചൊടിപ്പിച്ചു.വഴിവക്കില്‍ നിന്നിരുന്ന ഒരു ഉണങ്ങിയ കാട്ടു ചെടി പറിച്ചെടുത്ത് അയാളവളെ 'പോ,പോ' യെന്നു പറഞ്ഞ് ആട്ടിയോടിപ്പിച്ചു.<br />പെട്ടന്ന് പെണ്‍കുട്ടി പച്ച മലയാളത്തില്‍ അയാളോട് സംസാരിക്കാനാരംഭിച്ചു.<br /><br />'ഞങ്ങളുടെ കണ്ടത്തില്‍ കരിമ്പ് നടാനാണ് അബ്ബ ആദ്യം വിചാരിച്ചിരുന്നത്.ഇക്കൊല്ലം നെല്ലു വിതക്കുന്നതല്ലേ നല്ലതെന്ന ചന്ദ്രു കാക്കയുടെ ചോദ്യമാണ് എല്ലാം മാറ്റിമറിച്ചത്,ഇരുപത്തിയയ്യായിരം പലിശക്കെടുത്തിട്ടാണ് നെല്ലു വിതച്ചത് അതിനിടയിലായി അക്കയുടെ കല്ല്യാണവും വന്നു.തഴച്ചുവന്ന നെല്ലിനു തണ്ടു ചീയല്‍ വന്നത് എല്ലാം തുലച്ചു.കടം തിരിച്ചടക്കാനാകാതെ അബ്ബ വിഷം കഴിച്ചു മരിച്ചു.കരിമ്പിനു പകരം നെല്ലെന്ന ഒരേയൊരു തീരുമാനമാണ് എല്ലാത്തിനും കാരണം.<br /><br />അവള് കരയാതെ നില്‍ക്കുന്നത് അയാളെ അത്ഭുതപ്പെടുത്തി. സാധാരണയായി ഇത്തരം കഥകള്‍ കണ്ണീരിന്റെ ഉടമ്പടിയില്ലാതെ പറയാനൊക്കുക വിഷമമാണ്.<br /><br />പെണ്‍കുട്ടി ചിന്തിച്ചത് മറ്റൊരു വിധമാണ്,അവള് വേണ്ടതിലധികം ചെറുപ്രായത്തിലേ കരഞ്ഞു കഴിഞ്ഞു.കടക്കാരുടെ വാതില്‍ മുട്ടുകള്‍,ഭൂവുടമയുടെ ഭീഷണി ഒക്കെ വേണ്ടതിലധികമുണ്ട്.കണ്ണീരുകൊണ്ട് അവളുടെ ഉണങ്ങി വരണ്ട് കഞ്ഞിപ്പാത്രം തിളച്ചു മറിയാന്‍ പോകുന്നില്ല.,കരിഞ്ഞുണങ്ങിയ നെല്ലോലകൊണ്ട് എത്രനാള്‍ വെള്ളം തിളപ്പിച്ചൊരിറക്കു ചായയുണ്ടാക്കും.<br /><br />അവള്‍ക്കിപ്പോഴാവശ്യം ആ സമയയന്ത്രമാണ്.കരിമ്പിനു പകരം നെല്ലെന്ന ഭൂതകാല വ്യഥയാണവളെ ഇവിടെ കൊണ്ടുവന്നെത്തിച്ചത്.<br />അവളുടെ അബ്ബ നല്ലവനായിരുന്നു.ആരേയും ദ്രോഹിച്ചില്ല,വഞ്ചിച്ചില്ല,കളവു പറഞ്ഞില്ല.സമയദോഷം കൊണ്ട് സംഭവിച്ച വിധിയെ അവള്‍ക്കു തിരുത്തണം.<br /><br />'സാര്‍..ദയ ചേയസി നാക്കു അദി ഇവണ്ടി'.<br /><br />അയാളുടെ ഹൃദയം ചെറുതായൊന്നലിഞ്ഞു. പെട്ടന്നു തന്നെ തലച്ചോറിന്റെ ജാഗ്രത അയാളുടെ ബുദ്ധിയെ തിരിച്ചു പിടിച്ചു.<br /><br />'എന്തിന് ഇവള്‍ക്കിതു ഞാന്‍ കൊടുക്കണം,ഇക്കൊല്ലം നെല്ലിനു തണ്ടു ചീയല്‍ വരുവാന്‍ സാദ്ധ്യതയുണ്ടെന്ന് പത്ര വാര്‍ത്തകള്‍ വന്നിരുന്നത് ഇവളുടെ അബ്ബ അറിയാതിരുന്നതെന്ത്? കര്‍ഷകര്‍ക്കു വേണ്ടി എത്രയോ പരിപാടികള്‍ റേഡിയോ സം പ്രേക്ഷണം ചെയ്യുന്നു,അതൊക്കെ പിന്നെ ആര്‍ക്കു വേണ്ടിയുള്ളതാണ്? ഇത്രയും ദുഖം പേറുന്നവള് കരയാതെ വന്ന് ഇതൊക്കെ അവതരിപ്പിക്കുകയെന്നുള്ളതിലും അസ്വഭാവികതകളുണ്ട്.<br /><br />സാര്‍, ഞാന്‍ ഇവിടെ നിങ്ങളുടെ മറുപടിക്കായ് കാത്തിരിക്കാം. ചുട്ടു പൊള്ളുന്ന ഒരു കൂറ്റന്‍ കരിങ്കല്ലിനു മുകളില്‍ പെണ്‍കുട്ടി കയറിയിരുന്നു.അവളുടെ ബ്ലസും പാവാടയും വിയര്‍പ്പില്‍ നനഞ്ഞ് എല്ലുന്തിയ ശരീരത്തെ കൂടുതല്‍ വിരൂപമാക്കി.കല്ലിന്മ്മേല് ഒരു മെലിഞ്ഞുണങ്ങിയ അരണക്കുട്ടി അള്ളിപ്പിടിച്ചിരിക്കുന്നതുപോലെ അവള് കൈകള്‍ താടിയിലൂന്നി താഴേക്കുനോക്കിയിരുന്നു.അയാളപ്പോഴേക്കും രണ്ടുമൂന്നു ചുവടുകള്‍ മുമ്പിലേക്കെടുത്തിരുന്നു.<br />മണല്‍ക്കാറ്റേറ്റ് അയാളുടെ ചുണ്ടുകള്‍ വരണ്ടു,ഇനിയും കുറച്ചുകൂടി നടന്നാലേ അരുവിയൊഴുകുന്ന തുരുത്തിലെത്താനാകൂ,റബ്ബര്‍ ചെരുപ്പിന്റെ വള്ളിയാണെങ്കില്‍ ഇപ്പോള്‍ പൊട്ടുമെന്ന മട്ടിലാണ് നില്‍ക്കുന്നത്.<br /><br />'ഒന്നു നില്ക്കൂ'<br /><br />യുവത്വമുള്ളതെങ്കിലും അവശതയാര്‍ന്ന സ്വരം.<br />'എന്തു വേണം'?<br /><br />'ഞാനവളെക്കൊന്നു ആ തേവടിശ്ശീടെമോള് ഞാനവിടെ കടന്നു വരുമ്പോള്‍ അവന്റെയൊപ്പം നൂലിഴയില്ലാതെ കിടക്കുകയായിരുന്നു.ഒന്നും നോക്കിയില്ല കണ്ടതെടുത്ത് ഞാനവളെ അടിച്ചു കൊന്നു.വീണ്ടും ദേഷ്യം മാറാതെ അവളുടെ മുഖത്തെ ഞാന്‍ കാലുകൊണ്ട് ചവിട്ടി ചതച്ചു,വൃത്തികെട്ട മുലകളെ അരിഞ്ഞെടുത്തു.ഊരക്കിട്ട് വെട്ടുകയും തുടകളില്‍ കത്തികൊണ്ട് വരയുകയും ചെയ്തു'.<br /><br />'നിങ്ങള്‍ ചെയ്യേണ്ടതു ചെയ്തു. ഞാന്‍ നിങ്ങളുടെ പക്ഷത്താണ്'.<br /><br />'പ്രശ്നം അതല്ല എനിക്കൊരു മോളുണ്ട്.ഞാന്‍ അഴിക്കുള്ളിലായാല്‍ അവളെ ആരു നോക്കും? വിശ്വസിക്കാന്‍ പറ്റുന്ന ബന്ധുക്കള്‍ എനിക്കില്ല.എന്റെ മോളിപ്പോള്‍ എന്നെക്കാണുമ്പോള്‍ ഭയത്തോടെ നോക്കുന്നു.അവളുടെ അമ്മയെ തുണ്ടമാക്കിയത് ഞാനല്ലേ'<br /><br />അതിനിപ്പോള്‍ ഞാനെന്തുവേണം?<br /><br />ഞാനൊരു നല്ല ഭര്‍ത്താവായിരുന്നില്ല, എന്റെ കുടുംബത്തിനുവേണ്ടി നീക്കിവെക്കാന്‍ എനിക്കു സമയമുണ്ടായിരുന്നില്ല.ഓരോരോ പുതിയ ബിസിനസ്സുകള്‍ തുടങ്ങി എല്ലാം പൊളിഞ്ഞു.ജോലിക്കായുള്ള അലച്ചിലുകളും,അലോരസപ്പെടുത്തുന്ന കടക്കെണികളും മാത്രമേ സ്വന്തമായുണ്ടായിരുന്നുള്ളു.കിട്ടുന്ന കാശുകൊണ്ട് തൃപ്തിപ്പെട്ട് ചെറിയൊരു കുടുംബം പോറ്റാമായിരുന്നു.എന്റെ സ്നേഹം മുഴുവനും ഒരു തടാകമായി എന്നില്‍ത്തന്നെ തളംകെട്ടിനിന്നു,അത് ഒരിക്കലും നിറഞ്ഞു കവിഞ്ഞ് ഭാര്യയെ തണുപ്പിച്ചില്ല.കടലുപോലെ വലിയ ഒന്ന് തിരകളായി തീരത്തുവന്നലക്കുമ്പോഴല്ലെ അതിന്റെ ആഴവും സാന്ദ്രതയും വികാരവും അറിയുവാന്‍ കഴിയൂ.എനിക്കിതു തിരുത്തണം മലര്‍ന്നു കിടക്കുന്ന ഈ ജീവിതത്തെ ഒന്നു തിരുത്തണം.<br /><br />'ആ തേവടിശ്ശീടെ മോള്‍ക്ക് നിങ്ങള്‍ മാപ്പുകൊടുക്കുന്നുവെന്ന്'<br />അയാള്‍ ഒന്നും പറഞ്ഞില്ല.ഓരോ മണല്‍ത്തരിയും കത്തുന്ന മണ്ണില്‍ കഴുത്തിലുണ്ടായിരുന്ന തോര്‍ത്ത് വിരിച്ച് 'നിങ്ങള്‍ അതെനിക്കൊന്നു തരൂ,എനിക്കൊന്നു പിന്നോട്ടു പോയേതീരൂ' വെന്നും പറഞ്ഞ് നിലത്തിരുന്നു.മണല്‍ കാറ്റ് ഒന്നിടവിടാതെ ചൂളമടിച്ചു.<br /><br />പെണ്ണിനെ വെട്ടിക്കൊന്നതും പോര കുമ്പസാരം നടത്താന്‍ വന്നിരിക്കുന്നു. വികാരങ്ങള്‍ അപ്പപ്പോള്‍ നിയന്ത്രിച്ചില്ലെങ്കില്‍ ഗതിയിതാണ്.<br /><br />അയാള്‍ മരുപച്ചയെ ലക്ഷ്യമാക്കിയുള്ള നടത്തത്തിന്റെ വേഗതകൂട്ടി.അകലെ പട്ടകള് പഴുത്തു തുടങ്ങിയ കരിമ്പനക്കുതാഴെ ഭര്‍ത്താവു മരിച്ച രണ്ടു സ്ത്രീകള്‍ അയാളെ കാത്തു നിന്നിരുന്നു.ഒരു സ്ത്രീയുടെ ഒക്കത്ത് പത്തു മാസത്തോളം പ്രായമുള്ള ഒരു കൈകുഞ്ഞിരിക്കുന്നു.<br />അവരുടെ കണ്ണുകളിലെ ഭാവം ദൈന്യതയാണ്. ശരീരം ദാരിദ്ര്യത്തിന്റെ നേര് രേഖകളും.<br /><br />'അതു ഞങ്ങള്‍ക്കു തരൂ'<br /><br />അവളിലൊരുവള്‍ സമയയന്ത്രത്തിനായി അയാള്‍ക്കു നേരെ കൈനീട്ടി. തൊലിയടര്‍ന്നതും ചെളിപുരണ്ടതുമായ കൈകളില്‍ ഭാഗ്യരേഖയോ,ആയുസ്സ് രേഖയോ ഒന്നും തെളിഞ്ഞുകാണുന്നില്ല.പൊടിയണഞ്ഞുകിടക്കുന്ന ഒരു ഭൂപടം മാത്രം.<br />'പടക്ക കമ്പനിയില്‍ ജോലിയായിരുന്നു,എല്ലാം പോയാച്ച്..എല്ലാം തീയെടുത്ത്'<br /><br />രണ്ടു സ്ത്രീകളും ഒരുമിച്ച് തേങ്ങിക്കരയുവാന്‍ തുടങ്ങി.അതുകണ്ട് ഒക്കത്തിരുന്ന കുട്ടിയും കരച്ചിലാരംഭിച്ചു.<br /><br />ഇവര്‍ ഇതെന്തു ഭാവിച്ചാണിങ്ങനെ കരയുന്നതെന്ന് അയാളോര്‍ത്തു.ഭൂമിയിലുള്ള എല്ലാ ദുഖങ്ങളും തീര്‍ത്തുകൊടുക്കാന്‍ താനാര്.എങ്കിലും കുട്ടിയുടെ കരച്ചില് അയാള്‍ക്ക് വല്ലാത്ത അസ്വസ്ഥതയുണ്ടാക്കി.പോക്കറ്റില്‍ തപ്പിക്കിട്ടിയ രണ്ടു നൂറുരൂപാ നോട്ടുകള്‍ അയാളതിന്റെ കയ്യില്‍ വെച്ചുകൊടുത്തു.<br />അപ്പോള്‍ അതിലെ ഒരു സ്ത്രീ ഇങ്ങനെയോര്‍ത്തു-<br /><br />'എത്രനാളാണ് കല്ലുടച്ചും,റോഡു പണികള്‍ ചൈയ്തും ജീവിതം തള്ളി നീക്കുന്നത്.ഒരു വയസ്സ് പ്രായമുള്ള കുട്ടിയെ റോഡിനരുകിലിരുത്തിയാണ്പണികളെടുക്കുന്നത്.എപ്പോഴാണവന്‍ വണ്ടികള്‍ക്കടിയിലേക്ക് പാഞ്ഞു പോകുകയെന്നറിയില്ല.കണ്ടവന്റെ കാമം തീര്‍ക്കാനായി പലപ്പോഴായി പായയില്‍ കിടന്നു കൊടുക്കുന്നു.ദിവസം ചെല്ലുന്തോറും ഉണങ്ങി വരുന്ന ശരീരം അതിന്റെ സാദ്ധ്യതയേയും കുറക്കുന്നു.സൂര്യനുദിക്കുന്നതും അസ്തമിക്കുന്നതും വെറുപ്പാണ്. ജീവിതം മടുത്തു.<br /><br />മറ്റൊരുവള്‍ ഇങ്ങനെ ചിന്തിച്ചു - വലിയവര്‍,സമ്പന്നര്‍ അവര്‍ക്കെന്തറിയാം? റോഡരുകില്‍ നിന്നും വരുന്ന സിനിമാപാട്ടിലൂടെയാണ് ജീവിതത്തിന്റെ ഭംഗി കേള്‍ക്കുന്നത്,സിനിമാപോസ്റ്ററുകളിലൂടെയാണതുകാണുന്നത്.<br />വിധി വേദനകളുടെ തിരമാലകള്‍ എയ്തൊടുക്കുന്നത് ഞങ്ങളുടെ ജീവിതത്തില്‍ മാത്രമാണ്.വരള്‍ച്ച വിശപ്പിന്റെ തീ വിതക്കുന്നതും വര്‍ഷം കണ്ണീരാല്‍ വിഴുപ്പലക്കുന്നതും ഞങ്ങളുടെ കുടിലുകളില്‍ മാത്രമാണ്.ഈ സാറിന് അതു മനസ്സിലാകുമോ?<br /><br />സ്ത്രീകളൂടെ തേങ്ങല്‍ കുറഞ്ഞു വന്നു.അവളിലൊരുവള്‍ ചൂടേറ്റ് തളര്‍ന്നു വീഴാന്‍ തുടങ്ങിയിരുന്നു.കുഞ്ഞ് മണല്‍ക്കാറ്റേറ്റ് അലറിക്കരയുവാന്‍ തുടങ്ങി.ഇരിക്കാനൊരിടം തേടി അവര്‍ ഇരു പുറവും നോക്കി നിന്നു.<br /><br />അയാള്‍ക്ക് ആ നശിച്ച അന്തരീക്ഷത്തില്‍ നിന്ന് വേഗം രക്ഷപ്പെട്ടാല്‍ മതിയെന്നായി.<br />ബോംബയിലെ ആറുമണി സമയത്തിന്റെ ക്ലാവുപിടിച്ച നിറം,ട്രാഫിക്ക് ജാമില്‍ പെട്ടുകിടക്കുന്ന വണ്ടികളുടെ ഹോണടികള്‍,ചൂടേറ്റ് വാടിയ സ്ട്രോബറിപ്പഴങ്ങള്‍ വില്ക്കാന് വരുന്ന കുട്ടികളുടെ വിഷാദഭാവങ്ങള്‍,ചിരിച്ചുകൊണ്ട് കാറിനു നേരെ കൈനീട്ടുന്ന ഹിജഡകളുടെ മുറുക്കിചുവന്ന പല്ലുകള്‍ എല്ലാമാണ് ഒരു കൊളാഷുപോലെ മനസ്സില്‍ തെളിയുന്നത്.<br /><br />പിന്നില്‍ നിന്നും 'അത് ഞങ്ങള്‍ക്കുതരൂ' 'അതെനിക്കുതരൂ' 'നിങ്ങള്‍ക്കതുകൊണ്ടെന്തുകാര്യം' എന്നുയരുന്ന വിളികളും കാലടി ശബ്ദങ്ങളും.<br /><br />അയാള്‍ സമയയന്ത്രത്തെ ഒന്നുകൂടി മുറുക്കിപ്പിടിച്ചു.അതിന്റെ ശരിയായ ഭംഗി അയാളിപ്പോഴാണ് കാണുന്നത്.ഇഷ്ടപ്പെട്ട ഒന്നിനെയന്നവണ്ണം അയാളതിനെ പതുക്കെ തലോടി.തിരുത്തപ്പെടേണ്ട ഭൂതവും,ആകാംക്ഷയുള്ള ഭാവിയും അയാള്‍ക്കില്ല.വീടിനെപ്പോലെ,ഭാര്യയെപ്പോലെ,മകനെപ്പോലെ,കാറിനെപ്പോലെ പൊടുന്നനെ അയാളതിനെ അത്രമേല്‍ സ്നേഹിച്ചു.നെഞ്ചോട് ചേര്‍ത്തുവെച്ച്,അതിനെ തുടച്ചു മിനുക്കിയെടുക്കുമെന്ന് മനസ്സില്‍ മുദ്രണം ചൈയ്തു.അതിനെ സൂക്ഷിക്കാന്‍ സൂക്ഷ്മതയാല്‍ പണിഞ്ഞെടുത്ത താക്കോലും അടയാത്ത കണ്ണുകളും കാവല്‍ ഭടന്മ്മാരായി.ദൈവം അതുകണ്ട് ഇളകി മറിഞ്ഞു ചിരിച്ചു.Siji vyloppillyhttp://www.blogger.com/profile/09618116601911168425noreply@blogger.com16tag:blogger.com,1999:blog-1860291313671724675.post-20139918825929252142007-02-04T21:43:00.000-05:002007-02-04T21:44:50.553-05:00അമേരിക്കന്‍ ചാന്തുപൊട്ട്ഡയറിക്കുറിപ്പുകള് - 3<br /><br />ഏഴുവര്‍ഷം മുമ്പാണ് ഈ കഥയുടെ ആദ്യപകുതി തുടങ്ങുന്നത്. പഠിപ്പൊക്കെകഴിഞ്ഞ്,അമേരിക്കയില്‍ ജോലിചെയ്യുന്ന ഭര്‍ത്താവിനോടൊത്ത് ജീവിക്കാനായി രണ്ടുവലിയ പെട്ടിയും എടുത്താല്പൊങ്ങാത്ത കാബിന്‍ലഗേജുമായി യുദ്ധം ജയിച്ചുവരുന്നവളെപ്പോലെ ഞാന്‍ സിന്‍സിനാറ്റി എയര്‍പോര്‍ട്ടിനു പുറത്ത് കാലുകുത്തുന്ന ദിവസം മുതല്‍ അതു തുടങ്ങുന്നു.<br />കേരളത്തിനേക്കാള്‍ നല്ല ഭൂപ്രകൃതിയുള്ള,പച്ചപ്പുള്ള സ്ഥലം വേറെവിടെയുണ്ടാകാന്‍ എന്നു വിചാരിച്ചു നടന്നിരുന്ന എനിക്ക് അമേരിക്കയിലെ പച്ചപ്പും കാടുകളും ഒരു ഞെട്ടലുണ്ടാക്കി.നിറയെ തണല്‍ വിരിച്ച്,നോക്കത്താദൂരം വരെ പച്ചപിടിച്ചും,കിളികള്‍ ചിലച്ചും,ഇളം കാറ്റ് ഒഴുകിവരുന്നതും,മാനും മുയലും ഓടിക്കളിക്കുന്നതുമായ ഞങ്ങളുടെ അപ്പാര്‍ട്ടുമെന്റിലേക്ക് കാലുകുത്തി ഒരാഴ്ച്ചകഴിഞ്ഞതും ഇതാണ് 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന് മനസ്സില്‍ മാറ്റിപറയേണ്ടി വന്നൊരുകാലം.<br /><br />കുറച്ച് ഇന്ത്യക്കാരും കറുത്തതും വെളുത്തവരുമായ അമേരിക്കക്കാരുമടങ്ങുന്നതുമായൊരു ചെറു സമൂഹമാണ് അയല്‍പക്കത്തുള്ളത്. ഞങ്ങളുടെ തൊട്ടുമുകളില്‍ കറുത്തഭാര്യ വെളുത്ത ഭര്ത്താ ദമ്പതികള്‍, വലതുവശത്തായി എഴുപതു വയസ്സുപ്രായം തോന്നിക്കുന്ന അമ്മൂമ,ഇടതു വശത്തായി മുപ്പത്തിയഞ്ചു വയസ്സു പ്രായം തോന്നിക്കുന്ന ഒരു സായിപ്പ്.ഈ സായിപ്പാണ് നമ്മുടെ കഥാനായകന്.<br /><br />എന്റെ ഭര്‍ത്താവ് രാവിലെ ആറുമണിക്ക് ജോലിക്കുപോയി വൈകീട്ട് ആറിന് തിരിച്ചെത്തും. വൈകീട്ട് ആറാകുമ്പോഴേക്കും സുദര്‍ശന ചക്രം പോലെ മൂര്‍ച്ചയുള്ള ചപ്പാത്തിയും, പുളിയൊഴിക്കാതെ എന്തോ മിസ്റ്റേക്കു പറ്റിയ സാമ്പാറും,കുക്കറില്‍ വെയ്റ്റിട്ട് വച്ച് ഉണ്ടാക്കുന്ന കൊഴുക്കട്ടപോലത്തെ ഇഡലിയുമൊക്കെയായി അമേരിക്കയിലെ രുചിയില്ലാത്ത പച്ചക്കറികളെയും,വെള്ളത്തേയും,അടുപ്പിനേയുമൊക്കെ കുറ്റം പറഞ്ഞ് ഞാന്‍ വരവേല്‍ക്കുന്നു. ചുരിക്കിപ്പറഞ്ഞാല്‍ എനിക്കാകാലത്ത് ജോലിയും കൂലിയുമൊന്നുമില്ല. പുതിയ സ്ഥലത്ത് ഉണ്ടും,ഉറങ്ങിയും,പാട്ടുകേട്ടും,വായിച്ചും സമയം തള്ളിനീക്കുന്നു. ഭര്‍ത്താവ് അത്രയധികം സംസാരിക്കാത്ത പ്രകൃതമാണ് ഞാനാണെങ്കില്‍ മറിച്ചും,കത്തിവെക്കാന്‍ വേറെയാളൊന്നുമില്ലാത്തതിനാല്‍ കാലത്തു മുതല്‍ വൈകീട്ടുവരെ ഞാന്‍ കണ്ടകാഴ്ച്ചകള്‍,ആളുകള്‍ ,നടന്ന സംഭവങ്ങള്‍ ഒരക്ഷരം വിടാതെ ഭര്‍ത്താവ് ജോലികഴിഞ്ഞ് വീട്ടില്‍ കാലുകുത്തുമ്പോള്‍ തന്നെ പറഞ്ഞുതുടങ്ങും.<br />എന്റെ അപ്പുറത്തെ വീട്ടിലെ സായിപ്പും എന്റെ വായില്‍ നോട്ടത്തിന്റെ പ്രധാന ഇരകളിലൊന്നാണ്. അയാള്‍ ഒരു വലിയ റെസ്റ്റോറന്റിലെ ഷെഫാണെന്നും സിന്‍സിനാറ്റിയില്‍ ജനിച്ചു വളര്‍ന്നവനാണെന്നും ഞാന്‍ ചോദിച്ചറിഞ്ഞു.അന്ന് എനിക്ക് സായിപ്പിന്റെ 'ഏക്സന്റ്' കഷ്ടിയേ മനസ്സിലാവുകയുള്ളു.റേഡിയോ കേട്ടും,ടി.വി കണ്ടും നല്ല ഇംഗ്ലീഷുതന്നെ പഠിച്ചെടുക്കുന്ന കാലം.അതുകൊണ്ടുതന്നെ അമേരിക്കക്കാരുമായി സംസാരിക്കുവാനായി നേരിയ ഭയം ഉണ്ടായിരുന്നു എന്റെ ഭര്‍ത്താവിന്റെകൂടെ ജോലിചെയ്യുന്നവരിലും അടുത്ത സുഹൃത്തുക്കളിലും ഇന്ത്യക്കാര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ ഈ ഭാഷനന്നായൊന്നു പഠിച്ചെടുക്കാതെ ഒരു രക്ഷയുമില്ല. അങ്കവും കാണാം താളിയുമൊടിക്കാം എന്ന ഉദ്ദേശത്തോടെ എപ്പോഴും പുറത്തുകാണുന്ന ഈ സായിപ്പിനോട് ഞാന്‍ സൗഹൃദം വളര്‍ത്തിതുടങ്ങി. അയാള്‍ക്ക് ഒരു ഉണ്ടപക്രുവായ പൂച്ചയുണ്ട് പേര് 'റാല്‍ഫ്' . ഞാന്‍ ജന്മനാ ഒരു മൃഗസ്നേഹിയാണ് അതുകൊണ്ട് സായിപ്പിന്റെ പൂച്ചയെ ഞാന്‍ കളിപ്പിക്കും,ഇടക്ക് അതിനെ ഞങ്ങളുടെ അപ്പാര്‍ട്ടുമെന്റിലേക്ക് കൂട്ടിക്കൊണ്ടുവരും.പൂച്ച എന്റെ മലയാളം കേട്ട് എന്നെ തുറിച്ചുനോക്കും ഇംഗ്ലീഷു പറഞ്ഞാല്‍ തന്നെ എന്റെ ഏക്സന്റ് കേട്ട് പൂച്ചയാകെ പകക്കും. സായിപ്പു പറയുന്നതുപോലെ 'റാല്‍ഫ് ഹണീ കം ഹിയര്‍..' എന്നു പറഞ്ഞുവേണം അതിനെ വിളിക്കാന്‍ അല്ലാതെ പൂച്ചതലപൊക്കില്ല.<br /><br />എനിക്ക് അപ്പാര്‍ട്ടുമെന്റിനുമുന്നിലായി ചെറിയൊരു പച്ചക്കറിതോട്ടമുണ്ട്.അവിടെ നില്ക്കുമ്പോള് സായിപ്പിന്റെ വീട്ടില്‍ കയറിയിറങ്ങുന്നവരെയൊക്കെ ശരിക്കും കാണാം. ഒറ്റക്കൊരു സായിപ്പ് ഇവിടെ ജീവിക്കുമ്പോള്‍ സാധാരണയൊരു 'ഗേള്‍ ഫ്രന്റ്' കൂടെയുണ്ടാകാറാണ് പതിവ്,എന്നാല്‍ ഈ സായിപ്പിന്റെ വീട്ടില്‍ ഒരൊറ്റ പെണ്പ്രജകള് കയറിയിറങ്ങുന്നില്ല. എന്നാല്‍ പത്തു നാല്‍പ്പതു വയസ്സു പ്രായംതോന്നിക്കുന്ന മറ്റൊരു സായിപ്പ് കിറുകൃത്യമായി അവിടെ കയറിയിറങ്ങുന്നുണ്ട്.ഇടക്കെല്ലാം പാര്‍ട്ടികള്‍ നടക്കുന്നുണ്ട് വരുന്നതെല്ലാം ആണുങ്ങള് .ചിലദിവസങ്ങളില്‍ അകത്തളമെല്ലാം മെഴുകുതിരികത്തിച്ചുവെച്ച് സായിപ്പും കൂട്ടുകാരനും പുറത്തിരുന്ന് ബാര്‍ബിക്യൂചെയ്യും. ഞാനിക്കാര്യം ഭര്‍ത്താവിനോട് കുറെ നാളായി സൂചിപ്പിക്കുന്നു.ഇയാളെന്താ കല്ല്യാണം കഴിക്കാത്തത്? മറ്റു കുടുംബാംഗങ്ങളില്ലേ? എന്താ അവിടെ പെണ്ണുങ്ങള് കയറിയിറങ്ങാത്തത്? എന്നിങ്ങനെയുള്ള എന്റെ ചോദ്യങ്ങള്‍ കൊണ്ട് മറ്റുള്ളവരുടെ കാര്യങ്ങളില്‍ തലയിടാനായി ഒട്ടും ഇഷ്ടപ്പെടാത്ത എന്റെ ഭര്‍ത്താവാകെ പൊറുതിമുട്ടി. അവസാനം ഇങ്ങനെ മൊഴിഞ്ഞു.<br />'അയാളൊരു 'ഗേ' യായിരിക്കാം'<br /><br />'അയാളൊരു ഗേ യാണോ' എന്നൊരൊറ്റ ചോദ്യത്തോടെ ഞാനാകെ സതംഭിച്ചു നിന്നു. ആദ്യമായാണ് ഞാനൊരു സ്വവര്‍ഗരതിക്കാരനെ നേരിട്ടു കാണുന്നത്. പിന്നീടങ്ങോട്ട് ഈയൊരു കണ്ണുവെച്ചാണ് ഞാന്‍ സായിപ്പിനെ നോക്കുന്നത്. അവസാനം ഉത്തരം കിട്ടാതിരുന്ന എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടി. എന്റെ സംശയങ്ങളെല്ലാം ശരിയെന്നു തെളിഞ്ഞു.<br />ഇടക്കെല്ലാം ഞാനുണ്ടാക്കുന്ന പച്ചക്കറികളും പൂക്കളുമൊക്കെ കാണുവാനായി സായിപ്പുവരും.കുറച്ച് തക്കാളി ഞാനദ്ദേഹത്തിന് സമ്മാനമായിക്കൊടുക്കും,ഉണ്ടപക്രു പൂച്ചയെക്കുറിച്ച് സംസാരിക്കും. മൂപ്പര്‍ക്ക് ഞാനൊരു പേരും വച്ചു 'ഗേ സായിപ്പ്' ആളെകാണുമ്പോള്‍ ഞാന്‍ എന്റെയൊരു കൂട്ടുകാരിനടന്നു വരുന്നതുപോലെയാണ് സങ്കല്‍പ്പിച്ചത്.അതുകൊണ്ട് വീണ്ടും വീണ്ടും തക്കാളിയും പൂക്കളുമൊക്കെ സമ്മാനിച്ചുകൊണ്ടേയിരുന്നു.ഉണ്ടപക്രു പൂച്ചയെ സ്വീറ്റി,ഹണീയെന്നൊക്കെ വിളിച്ച് കൊഞ്ചിച്ചും കാലമിങ്ങനെ കഴിഞ്ഞു.ഒരു ദിവസം എന്റെ കൂട്ടുകാരി സായിപ്പ് ഞങ്ങളോട് പറഞ്ഞു.<br /><br />'ഞാനിവിടന്ന് സ്ഥലം മാറിപ്പോവുകയാണ്,ഒരു ചെറിയ വീടു വാങ്ങി.'<br /><br />ഇതിനിടയില്‍ ഞങ്ങളും ഒരു വീടു വാങ്ങിയിരുന്നു. രണ്ടുകൂട്ടരും അങ്ങിനെ വഴിപിരിഞ്ഞു. ഞങ്ങളുടെ മനസ്സില്‍ നിന്ന് സായിപ്പും പൂച്ചയും പോകുവാനായി കുറെ സമയമെടുത്തു.<br /><br />കഥയുടെ രണ്ടാ ഭാഗമാരംഭിക്കുന്നത് കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങള്‍ക്കൊരു മകന് ജനിക്കുന്നതിലൂടെയാണ്. അമേരിക്കയില്‍ വളരുന്ന കുട്ടികളെക്കുറിച്ച് ഭീകരകഥകള്‍ പലരും സ്വന്തം അനുഭവങ്ങളിലൂടെയും കേട്ടറിവുകളില്‍ നിന്നും പറയാറുണ്ട്. നിഷ്കളങ്കതതീരെയില്ലാതെ വേഗം പക്വതപ്രാപിക്കുന്നു,ആരെയും ബഹുമാനിക്കാത്ത സ്വഭാവം എന്നുതുടങ്ങി എട്ടുവയസ്സുമുതല്‍ ബോയ്ഫ്രന്റും ഗേള്‍ഫ്രന്റുമൊക്കെ വെയ്ക്കും എന്നുതുടങ്ങി നിറം പിടിപ്പിച്ചവയും അല്ലാത്തതുമായ കഥകള്‍.<br />ഇതിനടുത്താണ് കന്നടക്കാരനായ ഞങ്ങളുടെ ഒരു പരിചയക്കാരന് വീടെല്ലാം വിറ്റുപെറുക്കി നാട്ടിലേക്ക് ടിക്കറ്റ് എടുത്തത്. പ്രധാന കാരണങ്ങളിലൊന്ന് അഞ്ചുവയസ്സുകാരിയായ മകള്‍ കൂട്ടുകാരിയോട് ബോയ് ഫ്രന്റിനെകുറിച്ച് സ്വകാര്യമായിപ്പറയുകയാണ് ഇടക്കിടെ 'അച്ഛന് കേള്‍ക്കേണ്ട' അതുകൊണ്ടാണ് പതുക്കെ പറയുന്നതെന്നും പറയുന്നു.പാവം വേഗം തന്നെ ഇന്ത്യയിലേക്ക് പെട്ടി പായ്ക്കുചെയ്തു. ഇതൊക്കെ കേട്ടിട്ട് ഇവിടെ ഇങ്ങനെയാണ് കുട്ടികള്‍ വളരുന്നതെന്ന് കരുതരുത് കെട്ടോ.അതൊക്കെ പിന്നെപറയം.ഇതൊന്നുമല്ല നമ്മുടെ വിഷയം എനിക്കൊരു മകന് പിറന്നുവെന്നു പറഞ്ഞല്ലോ അവനാണ് ഇനി അടുത്ത നായകന്.<br />ജനിച്ച് കുറച്ചു നാളുകള്‍ക്കുശേഷം എന്റെ കൂട്ടുകാരി പറഞ്ഞു.<br />'സിജി രക്ഷപ്പെട്ടു.ആണ്‍കുട്ടിയല്ലെ ജനിച്ചത് എന്തായാലും ഗര്‍ഭണ്ടാകുമെന്ന് വെച്ച് പേടിക്കണ്ട,അല്ല അമേരിക്കയിലാനല്ലൊ നമ്മുടെ കുട്ടികള്‍ വളരുന്നത്'.<br />അവര്‍ക്ക് രണ്ട് പെണ്‍കുട്ടികളാണുള്ളത് ആ വിഷമവും പേടിയും വാക്കുകളിലുണ്ട്.<br />അങ്ങിനെ കാലം കുറച്ചുകടന്നുപോയി മകനു രണ്ടു വയസ്സു പ്രായം കഴിഞ്ഞു.അതിനിടയില്‍ ഞങ്ങള്‍ക്ക് രണ്ടാമതൊരാണ്‍കുട്ടികൂടി ജനിച്ചു.<br /><br />എന്റെ മൂത്ത മകന് ഗോവര്ദ്ധന് എന്ന ഗോപു, ഗോപു വെന്ന 'തത്ത' ദിവസം തോറും വളരുകയാണ്. എന്റെ പിന്നാലെ ഒരു നിഴല്‍ പോലെ അവന് കൂടെയുണ്ടാകും.ഞാന്‍ അടുക്കളയില്‍ കറിക്കരിയുമ്പോള്‍,പാത്രം കഴുകുമ്പോള്‍,തുണിയലക്കുമ്പോള്‍,പാചകം ചെയ്യുമ്പോള്‍,ചപ്പാത്തി പരത്തുമ്പോള്‍ എന്നുവേണ്ട എല്ലാകാര്യത്തിലും അവന്റെ ഇടപെടലുകളുണ്ടാകും. അവന് ഏറ്റവുമിഷ്ടം പാത്രങ്ങളെടുത്ത് കളിക്കാനും അതില്‍ പാചകം ചെയ്യാനുമാണ്. കാറും ലോറിയുമൊക്കെ കളിപ്പാട്ടങ്ങളായുണ്ടെങ്കിലും അവന് ഏറ്റവുമിഷ്ടം നായക്കുട്ടി,ആന,പശു തുടങ്ങിയ അവന്റെ സോഫ്റ്റ് ടോയ്സുകളാണ്.അവന്റെയീ അടുക്കളകളികളോട് എന്റെ ഭര്‍ത്താവിന് ഒട്ടും യോജിപ്പില്ല,അദ്ദേഹം കുറെ ബ്ലോക്കുകള്‍ വാങ്ങിക്കൊണ്ടുവന്ന് അതുകൊണ്ട് വീടും,കാറുമൊക്കെയുണ്ടാക്കി കളിക്കാന്‍ കാണിച്ചുകൊടുത്തു,ചായപെന്‍സിലുകൊണ്ട് വരപ്പിക്കാന്‍ ശ്രമിച്ചു.പക്ഷെ കുട്ടിക്ക് ഇതിലൊന്നും ഒട്ടും കമ്പമില്ല എപ്പോഴും അടുക്കളയാണ് ലക്ഷ്യം.<br />'നീയവനെ പെണ്‍കുട്ടികളെപ്പോലെയാണ് വളര്‍ത്തുന്നതെന്ന്' ഭര്‍ത്താവ് ഇടക്ക് കുറ്റപ്പെടുത്താനും തുടങ്ങി.<br />അങ്ങിനെയൊരു ദിവസം ഞാന്‍ കറിക്കരിഞ്ഞുകൊണ്ടിരിക്കുകയാണ്,വീട്ടിലെ ടി.വി മിക്കവാറും സമയം ഓണാണ് തിരക്കുകള്‍ മൂലം പരിപാടികള്‍ കാണാനായില്ലെങ്കിലും കേള്‍ക്കാറുണ്ട്.അപ്പോഴതാ എങ്ങിനെയാണ് 'ഗേ' കള്‍ ചെറുപ്പത്തില്‍ പെരുമാറുകയെന്ന പരിപാടി നടക്കുന്നു ഞാന്‍ ഓടിച്ചെന്നു നോക്കി അന്തം വിട്ടിരുന്നു.<br /><br />'സ്വവര്‍ഗ്ഗരതിക്കാരാകുന്ന ആണ്‍കുട്ടികള്‍ എപ്പോഴും അടുക്കളയില്‍ കളിക്കാനിഷ്ടപ്പെടുന്നു,അവര്‍ പെണ്‍കുട്ടികളെപ്പോലെ അണിഞ്ഞൊരുങ്ങാനിഷ്ടപ്പെടുന്നവരും പാവക്കുട്ടികളെ സ്നേഹിക്കുന്നവരുമാണ്,ചെറുപ്പത്തിലേ തന്നെ നിങ്ങളുടെ കുട്ടികളെ നിരീക്ഷിച്ചാല്‍ അതു നിങ്ങള്‍ക്കു കണ്ടെത്താനാകും.'<br /><br />ഇങ്ങനെ കണ്ടാല്‍ സംശയത്തിന്റെ വിത്തുകള്‍ പാകുന്ന രീതിയിലുള്ളൊരു നീണ്ട പരിപാടി. ഹൊറര്‍ സിനിമകള്‍ അന്തവും കുന്തവുമില്ലാതെ കാണുന്ന എനിക്ക് അതിനേക്കാള്‍ വലിയൊരു ഹൊറര്‍ കണ്ടതുപോലെയായി. ഞാന്‍ എന്റെ മകന് തത്തയെ സി.എസ്.ഐ ഓഫീസര്‍ നോക്കുന്നതു പോലെ സൂക്ഷിച്ചു നോക്കി.<br />'ഇവനാള് മറ്റവനാകാനുള്ള സകല സാദ്ധ്യതയും കാണുന്നുണ്ട്.'<br /><br />ഡ്രസ്സിംഗ് ടേബിളിനു മുകളില്‍ കയറിയിരുന്ന് കീം കീമെന്നും പറഞ്ഞ് ബോഡീലോഷനെടുത്ത് മുഖത്ത് പൊത്തുന്നതും എന്റെ ഹെയര്‍ ബാന്റെടുത്ത് തലയില്‍ വെയ്ക്കുന്നതും, പൊട്ടുകുത്തി നടക്കുന്നതുമൊക്കെ ഞാനിപ്പോഴാണ് ശ്രദ്ധിക്കുന്നത്. അതിലുപരി നാടന്‍ പേരുകളെ സ്നേഹിക്കുന്ന എന്റെ ഭര്‍ത്താവ് 'തത്ത' എന്ന ഓമനപ്പേരാണ് അവനെ വിളിക്കുന്നത്. അവന് കഴിക്കാനേറ്റം ഇഷ്ടമുള്ളത് പെണ്‍കുട്ടികള്‍ കഴിക്കാനിഷ്ടപ്പെടുന്ന പുളി,അച്ചാറ്,നെല്ലിക്ക എന്നീ സാധനങ്ങളൊക്കെയാണ്.<br />ഞാനന്നു രാത്രി ഭര്‍ത്താവിനോട് കാര്യം പറഞ്ഞു.<br /><br />'ആപ്പ് ഉ സെ ഏക് 'ചക്കാ'ക്കെ തരഹ് പാല് രഹീഹൊ'<br />അതൊകൊണ്ടാണ് അവനങ്ങനെയായത്.എന്തോ വായിക്കുന്നതിനിടയില്‍ മുഖമുയര്‍ത്തി അദ്ദേഹം പ്രതികരിച്ചു. ഹിന്ദിയില്‍ ചക്കയെന്നാല്‍ നമ്മുടെ 'ചാന്തുപൊട്ട്' തന്നെ സംഗതി.<br />'എന്റെ ചെക്കനെ ഞാന്‍ ചക്കയും മാങ്ങയുമൊന്നുമാക്കാന്‍ സമ്മതിക്കില്ല' ഞാന്‍ മനസ്സിലുറച്ചു.<br /><br />ഇന്നു മുതല്‍ തത്തക്ക് അടുക്കളയില്‍ പ്രവേശനമില്ല.ഞാന്‍ ഏഴുമണിക്കുള്ളില്‍ ചപ്പാത്തിയുണ്ടാക്കലടക്കം എല്ലാ പാചകവും കഴിച്ച് ദിവസം തുടങ്ങി.തത്തക്ക് അതിലൊന്നും ഒരു പ്രശ്നവുമുണ്ടെന്നു തോന്നിയില്ല.അടുക്കളയിലെ സിങ്കില്‍പോയി വെള്ളമെടുത്ത് കളിക്കാനാകാത്തതിന്റെ വിഷമമുണ്ട്.<br />കാര്‍ട്ടൂണ്‍ കാണാനൊന്നുമവന് താത്പര്യമില്ലെങ്കിലും ഞാന്‍ നിര്‍ബന്ധിപ്പിച്ച് അതുകാണാനായിയിരുത്തിതുടങ്ങി. കൊക്കിനു വെച്ചത് ചക്കിനു കൊണ്ടതുപോലെയായില്ലേ അത്,ഭീകരമായ ഒരു പ്രശ്നം ഉടലെടുത്തിരിക്കുന്നു.<br />രാവിലെ രണ്ട് കാര്‍ട്ടൂണുകളാണ് തത്ത കാണുക.<br />1. ഡിയാഗോ എന്ന ചുണക്കുട്ടന്റെ കഥ.<br />2. ഡോറയെന്ന ചുണക്കുട്ടിയുടെ കഥ.<br /><br />ഡിയാഗോ ആണ് കുട്ടികള്‍ക്കായും ഡോറ പെണ്കുട്ടികള്ക്കുമായാണ് പൊതുവെ ജനം വെച്ചിരിക്കുന്നത്.ഡിയാഗോയുടെ ചിത്രങ്ങളുള്ള ബാഗ്,കപ്പ്,ബെഡ്ഷീറ്റ് തുടങ്ങിയ സകല സാധനങ്ങളും ആണ്‍കുട്ടികള്‍ക്കായും ഡോറയുടെ പടമുള്ളത് പെണ്‍കുട്ടികള്‍ക്കായും കടയിലൊക്കെ വാങ്ങാന്‍ കിട്ടും.ഇവരുതമ്മിലുള്ള ബന്ധം പറഞ്ഞു വന്നാല്‍ ഡോറയുടെ അമ്മായീടെ മകനോ,ഇളയച്ഛന്റെ മകനോ ഒക്കെയായി വരും ഡിയാഗോ(കസിന്‍സ്).<br />തത്ത ഡിയാഗോയുടെ കാര്ട്ടൂണുകള് കാണുമെന്നല്ലാതെ ഡിയാഗോയുടെ ആരാധകനൊന്നുമല്ല.ഡോറ വരുമ്പോഴാണ് കയ്യടിയും ബഹളവും.ബാഗു വാങ്ങാനായി കടയില്‍ പോയപ്പോള്‍ തത്തക്കുവേണ്ടത് ഡോറേടെ പടമുള്ള ബാഗാ. ഇതുകണ്ട് എന്റെ നെഞ്ചിടിപ്പുകൂടി.ഭര്‍ത്താവിനോട് ഞാന്‍ വിവരം പറഞ്ഞു 'ഈ ചെക്കന്റെ പോക്കത്ര ശരിയല്ല' അമ്മയുടെ മനസ്സല്ലേ എനിക്ക് ചെറിയ ഭയം വന്നുതുടങ്ങി.ഭര്‍ത്താവു പറഞ്ഞു.<br /><br />'ഓ എനിക്കു സമാധാനായി അവന് ഡിയാഗോയെയല്ലല്ലോ ഡോറയെയല്ലെ പ്രേമിക്കുന്നത്,തുള്ളിച്ചാടി നടക്കുന്ന ഒരു സുന്ദരിപ്പെണ്ണിനെ കണ്ട് അവന്റെ മനസ്സിളകിയതില്‍ ഞാനവനെ കുറ്റം പറയില്ല.എന്റെ അമ്മയും നിന്നെപ്പോലായിരുന്നു ഞാനൊരു പെണ്‍കുട്ടിയോട് മിണ്ടിയെന്നറിഞ്ഞാല്‍ മതി അന്ന് വാളെടുക്കും'.<br /><br />ഞാനപ്പോഴാണ് ആ കാര്യം വിശദമായി ഒന്നു ചിന്തിച്ചത്. അതു ശരിയാ കാവ്യാ മാധവന്റേയും ഐശ്വര്യാറായുടേയുമൊക്കെ പടങ്ങളല്ലെ ആണ്‍കുട്ടികള്‍ സാധാരണ ചുവരിലൊക്കെ ഒട്ടിച്ചുവെച്ച് പൂജിക്കാറ്. അതുപോലെ തത്തക്കിഷ്ടം ഡോറയെ കാണാനാണ്. ഞാനൊന്നു പൊട്ടിച്ചിരിച്ചു.അന്നത്തോടെ എന്റെ എല്ലാ അന്വേക്ഷണ പരമ്പരകളുമവസാനിപ്പിച്ച് ഞാന്‍ തത്തയെ അവന്റെ പാട്ടിനു വിട്ടു.അവന് അടുക്കളയിലും മുറ്റത്തുമൊക്കെ ഓടിച്ചാടി നടന്നു കളിച്ചു.ടി.വി യെ വെറുക്കുന്ന അവന് ഡോറയെയെന്നല്ല പിന്നീടൊരു കാര്‍ട്ടൂണും കണ്ടില്ല. മൂന്നു വയസ്സാകാറായതോടെ പോലീസ് കാറും അച്ഛന്റെപോലത്തെ പിക്കപ്പ് ട്രക്കുമൊക്കെ കളിപ്പാട്ടങ്ങളായിവെച്ച് അവന്റെ ആനക്കുട്ടിയേയും ,പശുവിനേയുമൊക്കെ ഉണ്ണിക്കു സമ്മാനിച്ചു.ചെറിയ മകന് വളര്‍ന്നു തുടങ്ങിയതോടെ അടി,ഇടി,കുത്ത്,ചവിട്ട് എന്നുവേണ്ട എല്ലാ അയോധനകലകളും അഭ്യസിച്ച് അതില്‍ പരിശീലനം കൊടുത്തും വരുന്നു.<br />ഇപ്പോഴാണെങ്കില്‍ ഒരു ചെറിയ മെയില്‍ ഷോവനിസ്റ്റ് പിഗ്ഗിനെപ്പോലെ 'അമ്മ ടയ് വിംഗ് പൊട്ട' ഒരു മൂത്ത ഫെമിനിസ്റ്റ് ഇതിനെ വ്യാഖ്യാനിച്ചാല്‍ - അമ്മക്ക് കാറ് ട്രൈവ് ചെയ്യാനറിയില്ല,അച്ഛനാണ് അതിനുത്തമം.ഇത് പെണ്ണുങ്ങള്‍ക്ക് പറ്റിയ പണിയല്ല....<br />'അമ്മ ഉണ്ണിയെ കുളിപ്പിച്ച് ഉവ്വുവ്വാക്കിപ്പിച്ചു' (ഫെ.വ്യാ) - അമ്മക്ക് ഉണ്ണിയെ കുളിപ്പിക്കാനറിയില്ല.അമ്മ കുളിപ്പിച്ചാല്‍ ഉണ്ണിക്ക് അസുഖം വരും.ഒരു സിം പിള് കാര്യങ്ങള്‍ പോലും പെണ്ണുങ്ങള്‍ക്ക് നേരെ ചൊവ്വെചെയ്യാനറിയില്ല.<br />'അമ്മ കറി പൊട്ട. അച്ഛ ഗുഡ്' (ഫെ.വ്യാ) - അമ്മക്ക് ഒരു കറിവെക്കാന്‍ പോലുമറിയില്ല.അച്ഛന് ഓഫീസു ജോലി മാത്രമല്ല നല്ലൊന്നാന്തരം കറിയും വെക്കാനറിയാം.ആണുങ്ങളാരാ മക്കള്‍..<br />എന്നൊക്കെപ്പറഞ്ഞു കൊണ്ട് ഇവിടം അടക്കി ഭരിച്ച് വിലസി നടക്കുന്നു,വാലായി ഞങ്ങളുടെ രണ്ടാമത്തെ സന്തതിയായ അപ്പുവെന്ന പീക്കോക്കും കൂടെയുണ്ട്.<br /><br />അടിക്കുറിപ്പ് - കുട്ടികളെ കുട്ടികളാക്കി വളര്‍ത്താനാഗ്രഹിക്കുന്ന അമ്മമാര്‍ ടി.വി വളരെ കുറച്ച് കാണുക.ഇവിടെ 'ഗേ' കള്‍ക്കൊക്കെ നല്ലുഗ്രന്‍ സംഘടനകള്‍ നിലവിലുണ്ട്.മലയാളം ഇംഗ്ലീഷാക്കി വായിക്കുന്ന സോഫ്റ്റ് വെയറുകള്‍ സായിപ്പുമാര് കണ്ടു പിടിച്ചിട്ടുണ്ടാണാവോ.<br />വാല്‍കഷ്ണം - ഇതുവായിച്ച് എന്റെ മകന് തത്ത ഭാവിയില്‍ പെണ്ണന്വേക്ഷിച്ചു നടക്കുമ്പോള്‍ 'സിജി ചേച്ചിയുടെ മകനല്ലേ സൂക്ഷിക്കണം' എന്നു പറഞ്ഞ് ബൂലോഗത്തിലെ കുട്ടികള്‍ കല്ല്യാണം മുടക്കരുത്.സിജി ചേച്ചിയെഴുതുന്ന കഥയിലെ ഡയലോഗുകള്‍ക്ക് സുരേഷ്ഗോപി സിനിമയിലെ ഡയലോഗിന്റെ ഛായയാണെന്ന് ബൂലോഗത്തിലെ ഒരു ബാച്ചീസുകുട്ടി പറഞ്ഞതിന്റെ ക്ഷീണം മാറുന്നതേയുള്ളു.Siji vyloppillyhttp://www.blogger.com/profile/09618116601911168425noreply@blogger.com51tag:blogger.com,1999:blog-1860291313671724675.post-3856666994156585742007-01-14T22:29:00.000-05:002007-01-14T22:33:28.355-05:00ഇരഇളം നീലയില്‍ വെളുത്ത കുത്തുകളുള്ള ചുരിദാറാണ് പെണ്‍കുട്ടി ധരിച്ചിരുന്നത്.തുടുത്ത കവിളുകള്‍,മെലിഞ്ഞ കൈകള്‍,വെളുത്തുനീണ്ട പാദങ്ങള്‍.<br />ആകാശത്ത് ഉറങ്ങിക്കിടക്കുന്ന മേഘത്തുണ്ടുപോലെ ശാന്തമായ ഉറക്കം.<br />മരിച്ചവീട്ടില്‍ വരുന്നവരൊക്കെ എന്തൊക്കയോ പിറുപിറുക്കുന്നു.ചിലര്‍ ഏങ്ങിക്കരയുന്നു,നിസ്സംഗരാകുന്നു.<br />അലി തുടരെതുടരെ കുറേ ഫോട്ടോകളെടുത്തു.<br />'ഇനി എന്താ ചേച്ചി അടുത്ത പ്ലാന്‍'? ഓഫീസിലേക്ക്?<br />'ഇന്നു ഞാനില്ല,സുഖം തോന്നുന്നില്ല.'<br />'എന്നാല്‍ ചേച്ചി അടുത്ത വണ്ടിക്ക് വീട്ടിലേക്കുവിട്ടോ..ഓരോന്നുങ്ങള് പിന്നെ ചേച്ചിക്ക് എഴുതാനായിട്ട് കുറെ കഥകളുണ്ടാക്കിത്തരും'.<br />മരണവീട്ടിലേക്ക് നോക്കിക്കൊണ്ട് അവന് പറഞ്ഞു.<br />അവള് അവനെയൊന്നു തുറിച്ചുനോക്കി.<br /><br />അകലെനിന്ന് ഒരു ബസ്സ് പാഞ്ഞുവരുന്നു.കണ്ണുകള്‍ മഞ്ഞളിച്ചതായും കാല് തളരുന്നതായും തോന്നിയവള്‍ക്ക്.<br />'എവിടേക്കുള്ള ബസ്സാ അലി അത്?'<br />'പട്ടാമ്പിക്കുതന്നെ'.<br />അവള് ബസ്സിനു കൈകാണിച്ചു.ബസ്സില്‍ കയറുന്നതിനു മുമ്പ് അലിയോടായിപറഞ്ഞു.<br />'റാഷിദ കോളേജു വിട്ടു വന്നോന്ന് ഒന്ന് ഫോണ്‍ ചൈയ്തു ചോദിച്ചോളു അലി..കുട്ടികള്‍..'<br />അലിയുടെ മുഖം വിളറിയതായും പിന്നീട് ആ വിളര്‍ച്ച കണ്ണുകളിലേക്കു പടര്‍ന്നതായും തോന്നി.<br />ബസ്സില്‍ കയറി സീറ്റിലിരുന്ന ഉടന്‍ അവള് ടവ്വലെടുത്ത് മുഖമാകെ അമര്‍ത്തിത്തുടച്ചു.കുറച്ചുകഴിഞ്ഞപ്പോള്‍ തനിയേ കണ്ണുകള്‍ അടഞ്ഞുപോയി.<br />ചുറ്റും നീല നിറം വ്യാപിച്ചു.<br /><br />വെളുത്ത പെറ്റിക്കോട്ടിട്ട്,ചപ്രത്തലമുടിയുമായി അമ്പസ്ഥാനികളിച്ചിരുന്ന എട്ടുവയസ്സുകാരിയെനോക്കി അയാള്‍ ചിരിച്ചു.<br /><br />'മാമന് മോള്‍ക്ക് ചോന്ന മുട്ടായി വാങ്ങിവെച്ചിട്ടുണ്ട്'.<br /><br />അവള് ഉല്ലാസത്തോടെ ചാടിക്കൊണ്ട് അയാള്‍ക്കു പിറകേപോയി.വാതിലുകള്‍ അടഞ്ഞു.കുറച്ചുകഴിഞ്ഞ് പെറ്റിക്കോട്ടില്‍ കറപ്പാടുകളുമായി അവള് തിരിച്ചു നടന്നു.അവളുടെ മുത്തുമാല പൊട്ടിവീണു ചിതറിയ മണികള്‍ പെറുക്കിയെടുത്ത് അയാള്‍ വേലിയ്ക്കുമുകളിലൂടെ അടുത്ത പറമ്പിലേക്കെറിഞ്ഞു.പിന്നീട് വെള്ളരി പ്രാവിന്റെ നിറമുള്ള ഷര്‍ട്ടെടുത്തിട്ട് പുറത്തേയ്ക്കുനടന്നു. അവള് മൗനിയായി വീടിന്റെ മൂലയില്‍ കുറെനാള്‍ ചടഞ്ഞിരുന്നു.പിന്നീടവള്‍ അമ്പസ്ഥാനികളിക്കുകയോ നൃത്തം ചവിട്ടുകയോ ചെയ്തില്ല...<br /><br />ആരോ സീറ്റിനടുത്ത് വന്നിരുന്നപ്പോള്‍ അവള് ഞെട്ടിയെഴുന്നേറ്റു. പെറ്റിക്കോട്ടിട്ട പെണ്‍കുട്ടി ഉണര്ച്ചയിലും അവളെ വിടാതെ പിടികൂടി.<br /><br />2<br /><br />വാരികയുടെ ഓഫീസിലെത്തിയപ്പോള്‍ത്തന്നെ തങ്കമ്മയെകണ്ടു,ഫയലില്‍ കുറെ കടലാസുമായി എതിരേ നടന്നു വരുന്നു.<br />'എന്താ സുനി ഇന്നലെ പോയ കേസെന്തായി'.?<br />അവള് ഒന്നു ചിരിക്കുക മാത്രം ചൈയ്തു.<br />'പെങ്കൊച്ചിനു വയറ്റിലുണ്ടായിരുന്നോ'?<br />അവള് ഒന്നും മിണ്ടിയില്ല.<br />'പെങ്കൊച്ചുങ്ങള്‍ക്കൊക്കെ ആത്മഹത്യ ഒരു ഫാഷനല്ലെ. സുനിയെഴുതുന്ന ലേഖനത്തിലേക്ക് മാറ്ററിനൊരു പഞ്ഞോമുണ്ടാകില്ല'<br /><br />അവള്‍ക്ക് വീണ്ടും തലകറങ്ങുന്നതുപോലെതോന്നി.തങ്കമ്മ പറഞ്ഞതൊന്നും പിന്നീടവള്‍ കേട്ടില്ല.കുറച്ചുനേരം മിണ്ടാതെ അവിടെക്കണ്ടചവിട്ടുപടിയില്‍ കുനിഞ്ഞിരുന്നു.വരാന്തയിലൂടെ കടന്നുപോയ ഓരോ രൂപവുമവളെ ഭയപ്പെടുത്തി.<br />പകലിനിത്ര ഇരുട്ടാണോ?<br />സമയമറിയാനായി അവള് വാച്ചില്‍ നോക്കി.<br /><br />സുനി വരൂ..എഡിറ്റര്‍ മുറിയിലേക്കു വിളിച്ചു. <br />'എഴുതിയതൊക്കെ നന്നായിട്ടുണ്ട്'.<br />ചത്തപെണ്ണിനെ പറ്റി കൂടുതല്‍ വിവരിക്കാമായിരുന്നില്ലേ? സുന്ദരിയായൊരു പെണ്‍കുട്ടിയെന്നുമാത്രമെഴുതാതെ കുറച്ചുകൂടിയെഴുതിചേര്‍ക്കൂ..<br />അവള് ഒന്നും മിണ്ടിയില്ല.<br /><br />സുനിയെന്താണൊന്നും മിണ്ടാത്തത്?<br />---<br />പെണ്ണ് എങ്ങിനെയുണ്ടായിരുന്നു കാണാന്‍?<br />---<br />എന്തെഴുതിവച്ചിട്ടാ തൂങ്ങിയത്? പ്രെഗ്നന്റായിരുന്നോ?<br />----<br />സുനിയെന്താ ഒന്നും മിണ്ടാത്തത്?<br />എഡിറ്ററുടെ മുഖം അക്ഷമയാല്‍ ചുളിഞ്ഞു.കുറച്ചുനേരം അവര്‍ ഒന്നും മിണ്ടിയില്ല. ചുവരില്‍ തൂങ്ങിക്കിടന്നിരുന്ന ക്ലോക്ക് നാലുമണിയായപ്പോള്‍ മണിയടിച്ച് അവര്‍ക്കിടയിലെ നിശബ്ദതയെ പൂരിപ്പിച്ചു.<br />സുനിക്കെന്നോടൊന്നും പറയാനില്ലേ? അവര്‍ ദേഷ്യം കൊണ്ട് ചുവന്ന മുഖവുമായി പാഞ്ഞടുത്തു.വീണ്ടും വീണ്ടും ചോദ്യങ്ങള്‍ ചോദിക്കുന്നതിനു മുമ്പ് അവള് ഉത്തരം പറഞ്ഞുതുടങ്ങി.<br /><br />'നല്ല സുന്ദരിക്കുട്ടിയായിരുന്നു മാഡം. മാഡത്തിന്റെ ശ്രുതിക്കുട്ടീടെ അതേ മുഖം, കുറച്ചു നീലച്ചിരുന്നെങ്കിലും അതേ ചുണ്ട്,അതേ കണ്ണുകള്‍ അവളിട്ടുവരാറുള്ളപോലത്തെ നീല ചുരിദാര്‍ ചത്തുമലച്ചുകിടക്കുന്നത് മാഡത്തിന്റെ ശ്രുതിക്കുട്ടിയാണെന്നേ തോന്നൂ'..<br /><br />പിന്നില്‍ നിന്നും കേള്‍ക്കുന്ന വികൃത ശബ്ദങ്ങളില്‍ പ്രതികരിക്കാതെ ഫയല്‍ കയ്യിലെടുത്ത് വാതില്‍ ചാരി.<br />പുറത്ത് ഇത്രയും ഇരുട്ടാണോ? മൂന്നാമത്തെ തവണയാണ് സമയമറിയാനായി വാച്ചില്‍ നോക്കുന്നത്.ഇരുട്ടിനെ കൂടുതല്‍ കനപ്പിക്കാനായി മഴ ആര്‍ത്തലച്ചു വന്നു.പ്രളയം കാത്തിരുന്ന കന്യകയെപ്പോലെ ഭൂമി അവള്‍ക്കുചുറ്റും വെള്ളത്തിന്റെ ചുഴികള്‍ സൃഷ്ടിച്ചു.തൂണുകളില്‍ നിന്ന് തൂണുകളിലേക്ക് കൈവച്ച് പിന്തിരിഞ്ഞുനോക്കാതെ,ദൂരങ്ങള്‍ താണ്ടി അവള് നടന്നു.പ്രളയ ജലം അവള്‍ക്കായ് വഴിപകുത്ത് ചെളിവെള്ളത്തെ ദിശമാറ്റിയൊഴുക്കി.Siji vyloppillyhttp://www.blogger.com/profile/09618116601911168425noreply@blogger.com55tag:blogger.com,1999:blog-1860291313671724675.post-26295777553532144532007-01-04T17:07:00.000-05:002007-01-04T17:09:10.711-05:00തോമസ്സുകുട്ടി വിട്ടോടാഡയറിക്കുറിപ്പുകള്-2 <br /><br />കുറച്ചുനാളായി 'ഡയറിക്കുറിപ്പുകളില്‍' എന്തു പോസ്റ്റും എന്നുകരുതിയിരിക്കുന്നു.ഡയറിക്കുറുപ്പുകള്‍ എഴുതിത്തുടങ്ങുമ്പോള്‍ ഒരു പ്രശ്നം എപ്പോഴും വരും ആരെയും വിഷമിപ്പിക്കാതെ ഒന്നും എഴുതാന്‍ പറ്റില്ല അല്ലെങ്കില്‍ അതിനുള്ള ചങ്കൂറ്റം എനിക്കായിട്ടില്ല.അതുകൊണ്ട് തമാശകള്‍ക്കാണിവിടെ മുന്‍ ഗണന കൊടുത്തിരിക്കുന്നത്.എഴുതിയത് രണ്ടാമതും മൂന്നാമതുമൊന്നും വായിച്ചുനോക്കി തിരുത്താറുമില്ല. ഇതപ്പടി ജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത ഒരേടാണെന്ന് ആരും വിശ്വസിക്കരുത് മനോധര്‍മ്മത്തിനനുസരിച്ച് കൂട്ടിച്ചേര്‍ക്കുന്ന പലതും ഇതിലുണ്ട്.<br />ബൂലോഗത്തില്‍ ഞാനിട്ട ചില കമന്റുകളില്‍നിന്ന് ഒരു ആരാധകന് വന്നെന്റെ ഓട്ടോഗ്രാഫു ചോദിച്ചു,അപ്പോള്‍ പണ്ട് സംഭവിച്ച രസകരമായ ഒരു സംഭവത്തെക്കുറിച്ച് നിങ്ങളോട് പങ്കുവെക്കണമെന്നുതോന്നി.<br />'ആരാധകരെന്നുകേട്ടാല്‍ പേടീ പൂരിതമാകുമെന്നന്തരംഗം' ബൂലോഗത്തില്‍ നിന്നുകിട്ടിയ പുതിയ ചൊല്ലുപോലെ 'ഞാനിവിടില്ല' എന്നു പറയും. ആ കഥ ഇതാ ഇങ്ങനെയാണ്.<br /><br />തൃശൂര്ത്തെ പഠിപ്പൊക്കെക്കഴിഞ്ഞ് നാട്ടിക എസ്.എന്‍ കോളേജില്‍ മലയാളം ബി.എ ക്കു പഠിക്കുന്ന കാലം.ആരെങ്കിലും ഏതു വിഷയമാണ് പഠിക്കുന്നതെന്നു ചോദിച്ചാല്‍ മലയാളമെന്നു പറയാനൊരു കുറച്ചിലാണ് അതുകൊണ്ട് 'ലിറ്ററേച്ചര്‍' എന്നു പറഞ്ഞ് നാലാളുകൂടുന്നിടത്തുനിന്നൊക്കെ തടിതപ്പും.<br />കോളേജിലെ സാഹിത്യ പ്രവര്‍ത്തനങ്ങളിലും സാസ്കാരിക പ്രവര്‍ത്തനങ്ങളിലുമൊക്കെ സജീവം.ഒരുറുപ്യക്കു വില്‍ക്കുന്ന കയ്യെഴുത്തു മാസികയുടെ സബ് എഡിറ്ററായി കോളേജിന്റെ മുക്കിലും മൂലയിലും കയറിയിറങ്ങുന്ന കാലം.<br />അങ്ങനെയിരിക്കേ കേരളത്തിലെ പ്രമുഖ വനിതാമാസിക നടത്തിയ കഥാമത്സരത്തിലേക്ക് ഞാനെന്റെയൊരു കഥ അയച്ചുകൊടുത്തു.കാര്യം നേടാന്‍ മാത്രം ദൈവത്തെ വിളിക്കാറുള്ള ഞാന്‍ കഥയെഴുതി ഒരു എന്‍ വൊലപ്പിലാക്കി ഒരുദിവസം സ്വാമീ ചിത്രത്തിന്റെ മുമ്പില്‍ പൂജവെച്ചതിനു ശേഷമാണ് അയച്ചു കൊടുത്തത്. പ്രശസ്തയാകാന്‍ അതീവ മോഹം..<br />എന്തായാലും എന്റെ കുടുംബത്തെയും നാട്ടുകാരെയും ഞെട്ടിച്ചുകൊണ്ട് കഥയ്ക്ക് സമ്മാനമടിച്ചു.പത്രവാര്‍ത്തയറിഞ്ഞതുമുതല്‍ 'എന്റെ അമ്മായീടെ ചേട്ടന്റെ മകളുടെ മകളാണീകുട്ടി' 'അതുപിന്നെ അവളെന്റെ മോളുടെ അനിയന്റെ അളിയന്റെ മോളല്ലെ' എന്നൊക്കെ എല്ലാവരും ബന്ധം പറഞ്ഞു. എന്തായാലും മകളെ മലയാളം ബി.എ എടുപ്പിച്ചതില്‍ എന്റെ കുടുംബമഭിമാനിച്ചു.ഡോക്ടര്‍മ്മാരെക്കൊണ്ടും എഞ്ചിനീയര്‍മ്മാരെക്കൊണ്ടുമൊക്കെ വഴിതടഞ്ഞു നടന്നിരുന്ന കുടുംബത്തില്‍ ഒരു കഥാകാരി ജനിച്ചു.<br />സമ്മാനം കിട്ടിയ അന്നു തന്നെ മലയാളത്തിലെ പ്രമുഖപത്രത്തില്‍ പേരും അഡ്രസ്സും അച്ചടിച്ചു വന്നു. അവിടന്നല്ലേ പൂരം തുടങ്ങുന്നത്.ലോകര്‍ക്കെല്ലാം ഒരു പെണ്‍കുട്ടീടെ പേരും അഡ്രസ്സും ഫ്രീയായി കിട്ടിയിരിക്കുകയാണ്.എന്റെ കഥ ഇതുവരേയും അച്ചടിച്ചു വന്നിട്ടില്ല അതിനു മുമ്പേ തന്നെ പോസ്റ്റുമേന്‍ മണിയടിച്ചുകൊണ്ട് ഒരു ചുമടു കത്തുകളുമായി വീട്ടിലേക്കു വന്നു തുടങ്ങി.ഒക്കെ 'ആരാധകരുടേതാണ്'...<br /><br />'പ്രിയപ്പെട്ട സിജി നിങ്ങളുടെ ആരാധകനാണു ഞാന്‍, സമ്മാനം കിട്ടിയതില്‍ അഭിനന്ദനങ്ങള്‍'..<br />ഒരൊറ്റ പെണ്ണുങ്ങളുടെ കത്തും അതിലില്ല ഒക്കെ ആരാധകന്മ്മാരുടെ മാത്രം.എനിക്ക് സന്തോഷമായി ഏതോ ഒരോണംകേറാ മൂലയില്‍ കിടന്നിരുന്ന പെണ്ണിന് ലോകം മുഴുവന്‍ ആരാധകരായിയെന്നു പറഞ്ഞാല്‍ ആരാ ഇതിലൊക്കെ സന്തോഷിക്കയ്യ്യാണ്ടിരിക്ക്യാ.<br />കുറച്ചു ദിവസത്തിനുള്ളില്‍ മാസികയുടെ പത്രാധിപരുടെ കത്തു വന്നു.<br />'സിജി നിങ്ങളുടെ ഒരു ഫോട്ടോവേണം,കഥയോടൊപ്പം പ്രസിദ്ധീകരിക്കാനാണ്.<br />ഈ കത്ത് ഞാന്‍ മുമ്പേ പ്രതീക്ഷിച്ചതാണ്,അതിനു മുമ്പേ തന്നെ ഞാന്‍ പടം പിടിക്കല്‍ തുടങ്ങിക്കഴിഞ്ഞിരുന്നു.കണ്ടാല്‍ ആരും കുറ്റം പറയാത്ത സൗ ന്ദര്യമേ എനിക്കുള്ളു. അച്ഛന് വകയും അമ്മവകയും ഒരു ഏവറേജ് സൗ ന്ദര്യ ഫാമിലിയില്‍ ജനനം.ഫെയര്‍ ഏന്റ് ലൗവ് ലിയും മഞ്ഞളും സമമായി അരപ്പിച്ചു തേപ്പിച്ച് അമ്മയെന്റെ ഭംഗികൂട്ടിക്കാന്‍ ശ്രമിക്കാറുണ്ട്,പക്ഷെ ഒന്നും അങ്ങട്ട് ഫലിക്കുന്നില്ല.എടമുട്ടത്തെ സ്റ്റുഡിയോയില്‍ പോയിയെടുത്ത ഫോട്ടോയൊന്നുമെനിക്ക് പിടിച്ചില്ല അതിനെ ഞാന്‍ ജൂഹി ചൗളയുടെ ഫോട്ടോയോട് താരതമ്യം ചെയ്തു നോക്കി വലിച്ചെറിഞ്ഞു.അവസാനം ഫാമിലി ഫോട്ടോ ആല്‍ബത്തില്‍ നിന്നും വെട്ടിയെടുത്ത സാമാന്യം തരക്കേടില്ലാത്ത,ഭംഗിയുണ്ടെന്നു മറ്റുള്ളവര്‍ക്കുതോന്നിക്കുന്ന ഒരു ഫോട്ടോ വെട്ടിയെടുത്ത് പത്രാധിപര്‍ക്ക് അയച്ചുകൊടുത്തു.<br />കേരളത്തില്‍ ഏറ്റവുമധികം വിറ്റുവരവുള്ള മാസികയാണേ എത്രയാളുകള്‍ കാണുന്നതാ.അതൊക്കെക്കഴിഞ്ഞപ്പോളാണ് മറ്റൊരുകാര്യം ഞാനോര്‍ത്തത്. സമ്മാനമടിച്ച കഥ കണ്ടംവെച്ചകോട്ടുപോലെ തട്ടിക്കൂട്ടിയ ഒന്നാണ്,ഗുണ നിലവാരം വളരെ കുറവ്.അച്ചടി മഷി പുരളുമ്പോള്‍ എല്ലാ ജനങ്ങളുമത് വായിക്കില്ലേ? വിധികര്‍ത്താക്കള്‍ തന്നെ പറയുന്നുണ്ട് 'കാമ്പുള്ള കഥകളൊന്നും മത്സരത്തിനായി വന്നില്ലെന്ന്. എന്തായാലും വരുന്നതുപോലെ വരട്ടെ.അങ്ങിനെ ആദ്യമായി എന്റെയൊരു കഥ അച്ചടി മഷിപുരണ്ടു. കടകളുടെ മുന്നില്‍ കഥയടിച്ചുകിടക്കുന്ന മാസികകള്‍ കാണുമ്പോള്‍ സന്തോഷംകൊണ്ടെന്റെ ഹൃദയം നിറഞ്ഞു. കാണുന്നവരൊക്കെ ഫോട്ടോ കണ്ടുവെന്ന് കുശലം പറഞ്ഞു.<br /><br />ആരാധകരെക്കൊണ്ടൊരു രക്ഷയുമില്ല.സത്യം പറയട്ടെ ഗള്‍ഫില്‍ നിന്ന് അവിവാഹിതരായ ചെറുപ്പക്കാരുടെ അമ്പതുകത്തെങ്കിലും വന്നു.ഇന്ത്യയില്‍ നിന്നും വന്നവയ്ക്ക് കണക്കില്ല.<br />'സിജി നിങ്ങളുടെ ഒപ്പുവെച്ച ഒരു ഫോട്ടോയെനിക്കയച്ചു തരുമോ'?<br />'സിജി കഥ പോലെ സുന്ദരിയാണ് നിങ്ങളും' <br />എന്നുതുടങ്ങുന്ന പല കത്തുകളും അതിലുണ്ടായിരുന്നു.കഥയെ പറ്റിയോ അതിന്റെ ഗുണ നിലവാരത്തെ പറ്റിയോ പരാമര്‍ശിക്കുന്ന ഒരൊറ്റകത്തും അതിലില്ല.എങ്കിലുമെന്ത് ഇതൊക്കെക്കണ്ട് എന്റെ മനം കുളിര്‍ത്തു.<br />സമ്മാനമായിക്കിട്ടിയ ആയിരത്തിയഞ്ഞൂറുറുപ്യ അപ്പുറത്തെ മാമനും,ഇപ്പുറത്തെ അമ്മായിയും,എന്റെ അമ്മയും കടം വാങ്ങി മുടിച്ചെങ്കിലും ഈ കത്തുവരല്‍ എനിക്കു രോമാഞ്ചം തന്നുകൊണ്ടേയിരുന്നു.<br />അങ്ങിനെയിരിക്കെ ഒരു കത്തു വന്നു എഴുതിയിരിക്കുന്ന ആള് അല്ലെങ്കില്‍ നമ്മുടെ കഥാനായകന്റെ പേര് 'തേജസ്സ് ത്യാഗി' ആ കത്തില്‍ എന്റെ കണ്ണുടക്കി രണ്ടേ രണ്ടു വരികള്‍ മാത്രം അദ്ദേഹം എഴുതിവിട്ടിരിക്കുന്നു.<br />'കഥ അത്ര നിലവാരം പുലര്‍ത്തുന്നില്ല എങ്കിലും നിങ്ങളുടെ പ്രായത്തിനനുസരിച്ച് കുഴപ്പമില്ല.കുറച്ചുകൂടി ഗൗരവമായ വിഷയങ്ങളെ കൈകാര്യം ചെയ്യൂ.അഭിനന്ദനങ്ങള്‍..'<br />സുഖിപ്പിക്കാതെ,പുകഴ്ത്താതെയെഴുതിയ ഒരാണിനോട് എനിക്ക് നന്ദി പറയണമെന്നു തോന്നി,പിന്നെ അദ്ദേഹത്തിന്റെ പേരില്‍ തന്നെയുണ്ടൊരിത്..'തേജസ്സ് ത്യാഗി'<br />കഥയെപറ്റിയുള്ള അഭിപ്രായമറിയിച്ചതില്‍ നന്ദി പറഞ്ഞ് ഞാന്‍ മറുകുറിയയച്ചു.കിട്ടേണ്ട താമസം കൊല്ലത്തുനിന്ന് മൂപ്പരുടെ മറുപടി വന്നു.<br />'സിജി മറുപടിക്കു നന്ദി, എന്റെയീ വേദനകളില്‍ നിങ്ങളുടെ കത്തൊരു നനവായി'.<br /><br />എന്തുവേദന സ്നേഹിതാ, എന്താണു കുഞ്ഞാടെ നിന്നെ ഇത്രയധികം അകറ്റുന്ന വേദനയെന്നുചോദിച്ച് ഞാനങ്ങോട്ടൊരു കത്തു പൂശി.<br />'കശുവണ്ടിത്തൊഴിലാളിയും കള്ളുകുടിയനുമായ അച്ഛന്,പാറ ഉടച്ചും കയര്‍ പിരിച്ചും കുടുംബം പുലര്‍ത്തുന്ന അമ്മ,ഇതിനിടയില്‍ എന്തെങ്കിലും കൂലിവേലകള്‍ ചെയ്ത് ഞാന്‍ എഞ്ചിനീയറിങ്ങു പഠനം നടത്തുന്നു.<br />അയ്യോ പാവം.എന്തൊക്കെ ജീവിതാനുഭവങ്ങളുള്ള മനുഷ്യനാണിയാള്‍. അയാളുടെ അനുഭവങ്ങളുടെ ചൂടുള്ള വാക്കുകള്‍ എന്റെ ഹൃദയം പൊള്ളിച്ചു.<br />എനിക്കാണെങ്കില്‍ അങ്ങിനത്തെ തിക്താനുഭവങ്ങള്‍ വളരെ കുറവ്.എങ്കിലും പത്താം ക്ലാസ്സില്‍ മാര്‍ക്കുകുറഞ്ഞ് കൈത്തണ്ട പിച്ചിനീലം വെപ്പിച്ച അമ്മയുടെ ക്രൂരതയും,പടിഞ്ഞാറയിലെ ചേട്ടന് ചക്ക വെട്ടാന്‍ മുകളില്‍ കയറിയപ്പോള്‍ വീണ്കാലൊടിഞ്ഞ് ആശുപത്രിയിലാക്കിയതും,കഴിമ്പ്രത്ത് ജനങ്ങള്‍ക്കിടയില്‍ നിന്ന് പോകുന്ന സ്നേഹവും,സാഹോദര്യവുമൊക്കെയടങ്ങുന്ന വേദനാക്കുറിപ്പുകള്‍ ഒരു ഗുളിക പരുവത്തില്‍ ഞാനും തയ്യാറാക്കി.ഇതിനടിയില്‍ ഞാന്‍ കയ്യെഴുത്തു മാസികയില്‍ എഴുതുന്ന ചില കവിതകളും അതിലുള്‍പ്പെടുത്തി.അങ്ങിനെയൊരു നാലു കത്ത് ഞാനുമയച്ചു.<br /><br />'സിജി നിങ്ങളുടെ കത്തുകളില്ലാത്ത ലോകം എത്ര വ്യര്‍ത്ഥമാണ്,ഞാന്‍ എന്നും പോസ്റ്റുമേനെ കാത്തിരിക്കും,മഴപെയ്യാന്‍ കാത്തിരിക്കുന്ന വേഴാമ്പലുപോലെയാണപ്പോള്‍ എന്റെ മനസ്സ്'.<br />അയാളുടെ ഇങ്ങനെയെഴുതിയ കത്തുവന്നതും ഈ മാഷുടെ പോക്കത്ര ശരിയല്ലയെന്നെനിക്കുതോന്നി.<br />കഴിമ്പ്രത്തെ പ്രകൃതി ഭംഗി വര്‍ണ്ണിച്ചെഴുതുന്ന കത്ത് കാത്തിരിക്കുന്ന ഈ വേഴാമ്പലിന് വേറെ പണിയൊന്നുമില്ലേ?ഇയാളെഴുതുന്ന കാര്യങ്ങള്‍ എത്ര ശരിയുണ്ട്?<br />അയാളെന്നെ വിടാന്‍ ഭാവമില്ല.വികാരനിര്‍ഭരമായ കത്തുകള്‍ വീണ്ടും,വീണ്ടും വന്നു.കൊത്താത്ത ഇരയെ കൊത്തിപ്പിച്ചെടുക്കാനുള്ള പല നമ്പറുകളും അതിലുണ്ടായിരുന്നു.<br />ഇതെങ്ങാന്‍ അച്ഛനുമമ്മയും പൊട്ടിച്ചു വായിച്ചാല്‍ എന്റെ കഥ തീര്ന്നതുതന്നെ.വേലീമ്മല് കിടന്ന പാമ്പിനെ തലയിലെടുത്തു വച്ച എന്റെ പൊട്ട സമയത്തെ ഞാന്‍ പഴിച്ചു.പത്തിരുപതു വയസ്സുപ്രായത്തില്‍ ഏതു പെണ്കുട്ടിയാ ഈയൊരവസ്ഥ വരുമ്പോള്‍ പേടിക്യാണ്ടിരിക്ക്യാ.<br /><br />അങ്ങിനെയൊരു ദിവസം ഞാന്‍ എന്റെ പരീക്ഷാഫലമറിഞ്ഞ് കോളേജില്‍ നില്‍ക്കുകയാണ്.എന്തോ ചില ഭാഗ്യത്താല്‍ ചില വിഷയങ്ങളിലൊക്കെ നല്ല മാര്‍ക്കുണ്ട്.എനിക്കു സന്തോഷം സഹിക്കാന്‍ വയ്യ.<br />അതിനിടയില്‍ ഒരു കുട്ടി സഖാവെന്നോടു വന്നു പറഞ്ഞു. 'സിജിയെന്തൂട്ടാ ഇവിടെ നില്‍ക്കുന്നത് കൊല്ലത്തു നിന്നൊരാള്‍ കാണാനായി വന്ന് കൊടി മരത്തിനു താഴെ നില്‍ക്കുന്നുണ്ട്'.<br /><br />ആരടാ ഈ കൊല്ലത്തു നിന്നൊരാള്‍? ഞാന്‍ ആകാംക്ഷയോടെ കൊടിമരത്തിനടിയിലേക്കുപോയി.<br />സാക്ഷാല്‍ തേജസ്സ് ത്യാഗി !<br />ഇരു നിറത്തില്‍ ആറടിപൊക്കത്തില്‍,വണ്ണം കുറഞ്ഞ് എന്റെ ആരാധകരിലൊരാള്‍ നേരിട്ടു പ്രത്യക്ഷപ്പെട്ടിരിക്കുന്നു.<br />ഞാന്‍ നിന്ന നില്പ്പില് തന്നെ ഫ്യൂസായിപ്പോകുമെന്നു തോന്നി.<br />'ഞാന്‍ കോളേജിലെ ഒരു സമ്മേളനത്തിനായി തൃശൂര്‍ക്ക് വന്നതാ കൂട്ടത്തില്‍ സിജിയെ ഒന്നു കാണാമെന്നു കരുതി'<br />അതെയോ ഞാന്‍ ചിരിച്ചു.<br />എന്താ സിജിയുടെ മുഖത്തൊരു വിഷാദം? <br />ഒന്നുമില്ല .പരീകഷയുടെ റിസള്‍ട്ടു വന്നു മാര്‍ക്കൊക്കെ കുറവ്.<br />'നമുക്ക് നിങ്ങളുടെ കാന്റിനില്‍ പോയിരുന്നു സംസാരിക്കാം,എനിക്ക് സിജിയോട് എന്റെ മനസ്സ് തുറന്നൊന്നു സംസാരിക്കണം.'<br />സംഗതി പുലിവാലാണെന്നു തോന്നിയ ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി.<br />'ഇവിടെ നിന്നു സംസാരിക്കാം ഞാന്‍ കാന്റിനില്‍ പോകാറില്ല' ഞാന്‍ നുണകള്‍ കാച്ചിവിടുകയാണ്.<br />'അതെന്താ കാന്റിനില്‍ പോയാല്‍ നിന്റെ കയ്യിലെ വളയൂരിപ്പോകുമോ? നീയെന്താ എനിക്കു കത്തെഴുതാത്തത്?<br />ആരാധകന്റെ ഭാഷ മാറിൂത്തുടങ്ങുകയാണ്.പ്രണയാഭ്യര്‍ത്ഥന നടത്തി പരാജയപ്പെട്ട് നടുറോട്ടിലിട്ടു കാമുകിയെ കുത്തി മലര്‍ത്തുന്ന കാമുകന്മ്മാരെപറ്റി ഞാന്‍ വായിച്ചിട്ടുണ്ട്.എന്റെ പെരിങ്ങോട്ടുകര ചാത്തന്മ്മാരെ എന്റെ കഥയിന്നു കഴിഞ്ഞതു തന്നെ.തലകറങ്ങി വീഴാതിരിക്കാന്‍ ഞാന്‍ കൊടി മരത്തില്‍ പിടിച്ചു.എന്തോ ഒരു മഹാ ഭാഗ്യത്തിന് എന്റെ കൂട്ടുകാരി ആ വഴിവന്ന് നാലേ അമ്പതിന് കഴിമ്പ്രത്തേക്കുപോകുവാനുള്ള അവസാന ബസ്സ് പോകുമെന്നോര്‍മ്മിപ്പിച്ചു.<br /><br />'തേജസ്സ്,എന്റെ ബസ്സു പോകാറായി ഇവിടെ വന്ന് എന്നെകണ്ടതില്‍ വളരെ സന്തോഷം'<br />ഞാന്‍ ചിരി വരുത്തിക്കൊണ്ടു പറഞ്ഞു.<br />'ബസ്സ് സ്റ്റോപ്പ് വരെ ഞാനും വരാം' അയാള്‍ പറഞ്ഞു.<br /><br />'അയ്യോ വേണ്ട പോകുന്ന വഴിയില്‍ ഞങ്ങള്‍ക്കൊരു പുസ്തകം വാങ്ങാനുണ്ട്.ഞങ്ങള്‍പ്പോട്ടെ ഇപ്പോപോയില്ലെങ്കില്‍ കഴിമ്പ്രം വരെ നടക്കണം.'.<br />'നീയൊന്നു വേഗം വരുന്നുണ്ടോയെന്ന് കൂട്ടുകാരി എന്നെ രക്ഷിക്കാനായൊരു ഡയലോഗുമിട്ടു.<br />അതുകേള്‍ക്കേണ്ട് താമസം ഗേറ്റിനു പുറത്തു കണ്ട ആദ്യത്തെ ഓട്ടോറിക്ഷയില്‍ കയറി ഞങ്ങള്‍ തൃപ്രയാര്‍ സെന്ററിലേക്കു വിട്ടു.<br />ഇയാള്‍ ഇനിയും എന്നെക്കാണാന്‍ കോളേജിലേക്കു വരുമോ?ഞാനയച്ച കത്തുകള്‍കൊണ്ടെന്നെ ഭീഷണിപ്പെടുത്തുമോയെന്നൊക്കെയോര്‍ത്ത് എനിക്കന്നു രാത്രി ഉറക്കമേ വന്നില്ല.ഇതെല്ലാമൊന്നൊഴിഞ്ഞു പോയാല്‍ എന്നെക്കൊണ്ടാകുന്നതുപോലെ ചെയ്യാന്‍ പറ്റുന്നൊരു വഴിപാട് ഞാന്‍ ദൈവത്തിനു നേര്‍ന്നു.<br /><br />രണ്ട് ദിവസത്തിനു ശേഷം തേജസ്സ് ത്യാഗിയുടെ കത്ത് വീണ്ടും വന്നു.<br />'എടി ചെറ്റേ,<br />നീയെന്തു വിചാരിച്ചു എന്നെ പറ്റി.നിന്റെ സൗ ന്ദര്യം കണ്ട് ഞാന്‍ മയങ്ങിയെന്നോ, ഫോട്ടോയില്‍ കാണുന്നതിന്റെ പകുതി ഭംഗി പോലുമില്ലെടിനിനക്ക്.നിന്റെ എലിവാലു പോലത്തെ മുടിയും,പാറപ്പുറത്ത് ഒച്ചിരിക്കുന്നതുപോലത്തെ മൂക്കും,തുറിച്ച കണ്ണും കണ്ടെനിക്ക് ശര്‍ദ്ദിക്കാന്‍ വന്നെടി.<br />'മനുക്കുട്ടന് ദേ അപ്പിയിട്ടു' എന്നുപറഞ്ഞ് ഓടിവന്ന് എന്റെ കുട്ടിയെ പെറ്റുനോക്കി വളര്‍ത്തുന്ന ഒരു ഭാര്യയുണ്ടെടി എനിക്ക് .ബിന്ദു വെന്നാണവളുടെ പേര്.<br /><br />ആ കത്തിലെ ഒരു ഭാഗവും എഡിറ്റു ചെയ്യാതെ യാണ് ഞാന്‍ മുകളിലിട്ടിരിക്കുന്നത്.<br />കൃഷ്ണാ..ഗുരുവായൂരപ്പാ.ഇയാള്‍ക്കൊരു ഭാര്യയുണ്ടെന്നു പറഞ്ഞ് എന്നെ ഒഴിവാക്കി തന്നാല്‍ മതിയായിരുന്നു.<br />ഞാന്‍ ഉള്ള തടിയും നോക്കി മിണ്ടാതെയിരുന്നു.കുറച്ചു നാളുകള്‍ക്കു ശേഷം എന്റെ വീട്ടിലേക്ക് ഒരു വലിയ എന്‍ വൊലപ്പ് എന്നെത്തേടി വന്നു. അതില്‍ ഞാനയച്ച കത്തുകളും' ഇന്നടി പുല്ലേ നിന്റെ കത്തുകള്‍' എന്നൊരു വരിയും.<br />ഞാനന്ന് എല്ലാ കത്തുകളും ആകാശത്തിലേക്ക് ചീന്തിയെറിഞ്ഞ് സ്വാതന്ത്യം കിട്ടിയ സന്തോഷത്തോടെ അന്നത്തെ ദിവസമാഘോഷിച്ചു.ഇഷ്ടമുള്ള പാട്ടുകേട്ട് സുഖമായുറങ്ങി. പിന്നീട് ആരാധകരെന്ന പേരുകേള്‍ക്കുമ്പോള്‍ ഒരൊറ്റവാചകമേ ഞാന്‍ പറയൂ.<br />'തോമസ്സുകുട്ടീ..വിട്ടോട..'Siji vyloppillyhttp://www.blogger.com/profile/09618116601911168425noreply@blogger.com44tag:blogger.com,1999:blog-1860291313671724675.post-63378437225399163922006-12-15T11:32:00.000-05:002006-12-15T11:34:20.420-05:00ലോലഹൃദയമുള്ളവര്‍ക്കു സമര്പ്പണംഞാന് ഗോപാലകൃഷ്ണന്.<br />ഒരു സ്വകാര്യ ഒാഫീസില്‍ ക്ലര്‍ക്ക്<br />വിദ്യാഭ്യാസം - വാണിജ്യശാസ്ത്രത്തില്‍ ബിരുദം.<br />ഭാര്യ - സുമിത്ര<br />പൊന്നോമന മകള്‍- സൂര്യ (മാളുട്ടി)<br />സ്വത്തായിട്ടുള്ളത്-പാരമ്പര്യ സ്വത്തായിക്കിട്ടിയ അമ്പതുസെന്റു സ്ഥലവും രണ്ടു ബെഡ് റൂമുള്ള ടെറസ്സുവീടും.(കാശുകുറച്ചുകൂടിയുണ്ടായാല്‍ രണ്ടു റൂമു കൂടി മുകളിലേക്കെടുക്കണമെന്നുണ്ട്.)<br />വീട്ടിലേക്കൂള്ള വഴി -ഗുരുവായൂരീന്ന് ലിമിറ്റഡ് പിടിക്കാണെങ്കില്‍ 5.50 കൊടുത്താല്‍ കൊടുങ്ങല്ലൂര്‍ നടേലെരക്കും.അവിടന്ന് ഓട്ടോപിടിച്ച് പത്താംകല്ലിലുള്ള ഗോപാലകൃഷ്ണന്റെ വീട്ടിലേക്കു വിട്ടോളാന്‍ പറയണം.എറണാകുളത്തുനിന്നു വരാണങ്കില്‍ 6.10 കൊടുക്കണം.<br />എന്നെ പറ്റി ഏതാണെല്ലാകാര്യങ്ങളും നിങ്ങളറിഞ്ഞു കഴിഞ്ഞു.ഒരാളെപറ്റിയറിയുമ്പോള്‍ അയാളുടെ ആത്മാര്‍ഥ സുഹൃത്തിനെ പറ്റിയും കരിങ്കാലി സുഹൃത്തിനെ പറ്റിയും അറിയണ്ടെ?<br />ബെസ്റ്റ് ഫ്രന്റ് - ലോലഹൃദയം അഥവാ ഈ ഗോപാലകൃഷ്ണന്റെ പരിശുദ്ധമായ,ടിക്..ടിക് അടിക്കുന്ന കുഞ്ഞു ഹൃദയം.<br />കരിങ്കാലി ഫ്രന്റ്- കഠിന ഹൃദയം അഥവാ ദുഷ്ടഹൃദയം.<br />ഇതൊക്കെ പറയുമ്പോള്‍ ബുദ്ധിജീവികളെന്ന് സ്വയം അഭിമാനിക്കുന്ന നിങ്ങളില്‍ ചിലര്‍ക്കൊക്കെ ഇതൊരു 'ഡുവല്‍ പേഴ്സണാലിറ്റിയുടെ' കഥയല്ലേയപ്പാ.ഇങ്ങനെയുള്ളതൊക്കെ ഞങ്ങള്‍ എത്രകണ്ടിരിക്കുന്നു വെന്ന് വീമ്പിളക്കിയേക്കാം.എന്തായാലും അതൊക്കെ ചില ഇഗ്ലീഷ് സിനിമകളിലും പുസ്തകങ്ങളിലും കാര്യമായി നടക്കുന്നുണ്ടെന്നു ഞാനൊരു സാഹിത്യ പുസ്തകത്തില്‍ അഞ്ചാറീസം മുമ്പ് വായിച്ചു.<br />അതെന്തൂട്ടായാലും ഗോപാലകൃഷ്ണനൊരു ചുക്കൂല്യ .പക്ഷെ എന്റെ ജീവിതത്തില്‍ ഇവന്മ്മാരുടെ കളികള്‍ കൊണെനിക്കു മടുത്തു ....<br /><br />ടിക്..ടിക്...ലോലഹൃദയമാണ്<br />'എടാ ഗോപാലകൃഷ്ണാ..മരക്കോന്താ എത്രപ്രാവശ്യം പറഞ്ഞിട്ടുണ്ടെടാ കണ്ടോരോടൊക്കെ വീട്ടുപുരാണം വിളമ്പരുതെന്ന്..വേഗം വീട്ടിലേക്കു നടക്കടാ നിന്റെ പെങ്കുട്ടി ഇപ്പോ ഉറക്കം തൂങ്ങിത്തുടങ്ങീട്ടുണ്ടാകും.<br /><br />ലോലഹൃദയമേ മാപ്പ്.എത്രപ്രാവശ്യം പറഞ്ഞു തന്നാലും ഞാനതങ്ങു മറക്കും.അപരചിതരോട് വീട്ടുകാര്യം പറയുന്ന സ്വഭാവം എനിക്ക് അമ്മ വഴി പാരമ്പര്യായി കിട്ടിയതാ....<br />ഞാന്‍ പോട്ടേട്ടാ മാഷേ,ലോലഹൃദയം പറഞ്ഞതുപോലെ എന്റെ മോളിപ്പോ ഉറങ്ങാറായിട്ടുണ്ടാകും.വേഗം പോയാലേ ഏഴരേടെ ആന ബസ്സ് പിടിക്കാന്‍ പറ്റൂ.<br /><br />ടിക്..ടിക്..ഗോപാലകൃഷ്ണാ..എനെ പ്രിയപ്പെട്ടവനേ..കഠിനഹൃദയമാണ് (ദുഷ്ട് ഫ്രന്റ്)<br />'എടാമോനേ നിനക്കിപ്പോ ആന ബസ്സ് പിടിക്കാണ്ടാകേട്,നാലും കൂടിയമൂലേല്‍ രമേശന് നിന്നെ കാക്കുന്നുണ്ടാകും,പോയി രണ്ടു നാട്ടു വര്‍ത്തമാനം പറഞ്ഞിട്ടു വാടാ.ഓഫീസില്‍ ഇത്രേം നേരം മുഷിഞ്ഞ ഫയലും നോക്കിയിരുന്നതല്ലേ,ഒന്ന് റിലാക്സാകേണ്ടേ'..<br /><br />കഠിനഹൃദയം പറഞ്ഞതും നേരുതന്നെയാ.ആ മൂശാട്ട ഓഫീസറുടെ മോന്തയും കണ്ടിരുന്ന് ഫയലും=നോക്കണകാര്യം ഒരു ബോറനേര്‍പ്പാടാണ്.എന്നാലും മാസാമാസം ശമ്പളം കീശേലു വീഴേണ്ടതല്ലേയെന്നോര്‍ക്കുമ്പോള്‍ എല്ലാം ക്ഷമിക്കും.എന്റെ കൂട്ടുകാരന് രമേശന് എന്നും നാലും കൂടിയകവലേല്‍ കുറ്റിയടിക്കണ ആളാ,ഇടക്കൊക്കെ ഞാനും കൂടാറുണ്ട്.<br />ഇപ്പോ നേരം കുറേ വൈകീലെ ഇനിയിപ്പോ രമേശനേം കൂടികാണാന്‍ നിന്നാല്‍ കുറേ വൈകും.<br /><br />കഠിനഹൃദയം - 'എടാ പൊന്നുമോനെ,പെണ്ണും പെടക്കോഴീന്നുമൊക്കെ പറഞ്ഞ് നടന്നിട്ട് എന്താകാര്യം.അവിടെ പോയികൊറച്ച് ലോകവിവരമെങ്കിലുമുണ്ടാക്ക്.അമേരിക്ക ഇറാഖില്‍ ബോംബിട്ടിട്ട് എത്രയെണ്ണം ചത്തുമലച്ചൂന്ന് നിനക്കറിയോ?<br /><br />അതുശരിയാണ്.അമേരിക്ക ഇറഖില്‍ ബോംബൊട്ടുവെന്നൊരു വാര്‍ത്തകേട്ടിരുന്നു.അതിന്റെ ഡീറ്റയില്‍സ് അറിഞ്ഞിട്ടില്ല.കവലേല് പോയാല്‍ എല്ലാമറിയാമായിരുന്നു.പോണോ,വേണ്ടയോ?<br /><br />പോകടാമോനേ പോക്,നിന്റെ നല്ല ഭാവിക്കായിട്ടല്ലേ.ലോകവിവരമുള്ളവനാ ഗോപാലകൃഷ്ണനെന്നു പറയുന്നതുകേള്‍ക്കാനൊരു കുളിര്...<br /><br />ടിക്..ടിക്..ലോലഹൃദയമാണ്..<br />'എടാ ഗോപാലകൃഷ്ണാ,നിന്നോടെത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ടെടാ ഒരു പ്രലോഭനങ്ങളിലും ചെന്നു ചാടരുതെന്ന്.കഴിഞ്ഞാഴ്ച്ച നിന്റെ ഭാര്യ സുമിത്ര നെഞ്ചത്തടിച്ചു'ഞാനിപ്പോ ചാവും' ന്ന് പറഞ്ഞ് കരഞ്ഞത് നീ മറന്നോ? ആ രമേശന്റെ കൂടെ കൂടി കുടിച്ചുകൂത്താടി നാലുകാലില്‍ വന്നതിന്റെ കെട്ടൊന്നടങ്ങീട്ടല്ലേയുള്ളു.<br /><br />അതുശരിയാണ്.എപ്പോ രമേശന്റെയടുത്തു പോയാലും ഒന്നു മിനുങ്ങാതെ അവന് പറഞ്ഞയക്കില്ല.സുമിത്രക്കാണെങ്കില്‍ അതു സഹിക്കൂല.വളര്‍ന്നു വരുന്ന ഒരു പെണ്‍കിടാവിന്റെ തന്ത്യല്ലേ നിങ്ങള്‍ എന്നാണവള്‍ ചോദിക്കുക.കഴിഞ്ഞാഴ്ച്ച അവള് ഇതിനെ ചൊല്ലി നെഞ്ചത്തടിച്ചു കരഞ്ഞൂന്നൊള്ളാതും നേരു തന്നെയാണ്.<br />ലോലഹൃദയം - ഇനിയും വേണടാ ഉദാഹരണങ്ങള്‍?<br />നീ നിന്റെ ഓഫീസിലെ തൂപ്പുകാരിപ്പേണ്ണിന് ഇരുനൂറുറുപ്പ്യ കടായിക്കൊടുത്തതിന് സുമിത്ര കാട്ടിക്കൂട്ടിയ കോലാഹലങ്ങള്‍ ഇപ്പോഴും ഓര്‍മ്മയുണ്ടോടാ? പെണ്ണിന്റെ ഹൃദയമാണ് മെഴുകുകൊണ്ടുണ്ടാക്കിയതാ ചെറിയൊരു തീനാളം മതി അതുരുകിപ്പോകാന്‍.<br /><br />ലോലഹൃദയമേ എന്റെ പാപം പൊറുക്കേണമേ..<br />കഴിഞ്ഞമാസം നളിനിയേടത്തിയസുഖമായിക്കിടക്കുന്ന പെണ്‍കൊച്ചിനെ ചികിത്സിക്കാനെന്നും പറഞ്ഞ് വാങ്ങിയ ഇരുനൂറുറുപ്പികയുടെ കാര്യം സുമിത്രയുടെ ചെവിയിലെത്തിയ കാര്യം വലിയൊരതിശയം തന്നെയാണ്.നളിനിയേടത്തിയുടെ മകളുടെ കൂട്ടുകാരി സുമിത്രേടെ നാത്തൂന്റെ ഭര്‍ത്താവിന്റെ ബന്ധുവാണെത്രെ,ഈപെണ്ണുങ്ങളുടെ ഒരു കാര്യം കേള്‍ക്കണ്ടാത്തതേ കേള്‍ക്കൂ.<br />'എന്നിലില്ലാത്ത എന്താ മനുഷ്യാ ആ പെമ്പറന്നോത്തിയില്' എന്നാണ് സുമിത്ര അലറിക്കരഞ്ഞു ചോദിച്ചത്.<br />'അവളുടെ കൂടെ പോയി പൊറുത്തോ മനുഷ്യാ'യെന്നും പറഞ്ഞ് കിടക്കപായയും ചുരുട്ടിതന്നു. എന്തൊക്കെ പറഞ്ഞിട്ടാണെന്നോ അവളെയൊന്നു മെരുക്കിയെടുത്തത്.<br /><br />ലോലഹൃദയം- ഈ വിവാഹ വാര്‍ഷികത്തിന് നീയവള്‍ക്ക് ഒരു സ്വര്‍ണ്ണക്കമ്മല്‍ വാങ്ങിക്കൊടുക്കാമെന്നേറ്റില്ലേ,ബാറില്‍ പോയിരുന്ന് മോന്തിയിട്ട് ഉള്ള കാശുകളയേണ്ട.രണ്ടു മാസം കൂടികഴിഞ്ഞാല്‍ നിന്റെ വിവാഹവാര്‍ഷികമാ...<br /><br />ലോലഹൃദയമേ അതും ശരിയാ.'നിന്നെക്കാള്‍ വലുത് ലോകത്ത് വേറെയാരുണ്ട് എന്നുപറഞ്ഞ് ഒരു ഡയമണ്ട് കൊടുക്കാന്‍ ഗോപാലകൃഷ്ണനൊരു ലോട്ടറിയടിക്കണം.അല്ലാ പെണ്ണുങ്ങളുടെ മനസ്സാണേ എന്താ മനസ്സിനുള്ളില്‍ ഒളിഞ്ഞിരിക്കുന്നതെന്നു പറയാനാകില്ല.(ടി.വിലെ പരസ്യങ്ങള്‍ കണ്ട് അന്തം വിട്ടിരിക്കുന്ന പെണ്ണാ എന്റെ സുമിത്ര) .'നീയെന്റെ ജീവന്റെ ജീവനാന്നും'പറഞ്ഞ് മൂന്നു ഗ്രാമിന്റെ സ്വര്‍ണ്ണക്കമ്മല്‍ കൊടുക്കാന്‍ നീയല്ലേ എന്നെ ഉപദേശിച്ചത്.അത് കുറിക്കു തന്നെ കൊണ്ടു.<br /><br />ലോലഹൃദയം- എന്തൊക്കെ പറഞ്ഞാലും അവളൊരു നല്ല ഭാര്യയാണ്.<br /><br />അതു ശരിയാണ്. ഞാന്‍ വീട്ടിലെത്താതെ അവളൊരു വറ്റുപോലും ഇറക്കില്ല.ഭര്‍ത്താവിന് വിളമ്പിക്കൊടുത്ത് കൂടെയിരുന്നുണ്ണുതാ അവള്‍ക്കിഷ്ടം.അവളുടെ ഫേവറേറ്റ് മീന്‍ കൂട്ടാന്‍ വെച്ചാലും ഞാന്‍ കഴിച്ചുവെന്നുറപ്പുവരുത്തിയിട്ടേ അവളതെടുക്കൂ. എന്തായാലും ആന ബസ്സ് പിടിക്കതന്നെ വേണം.രമേശനെ പിന്നെയെന്നെങ്കിലും കാണാം.<br /><br />കഠിനഹൃദയം -'മോനേ ഗോപാലകൃഷ്ണാ നീയവിടെപ്പോയി രമേശനെക്കാണണ്ട.ദേ നിന്റെ ആത്മാര്‍ഥ സുഹൃത്ത് നിന്നെക്കാണാന്‍ ഇങ്ങോട്ട് വരുന്നുണ്ട്'<br /><br />ശരിയാണല്ലോ,ഇവനെന്നെത്തേടിത്തന്യാണോ വരുന്നത്? അവന്റെ ചെരിഞ്ഞനടത്തവും വളിച്ചചിരിയുംകണ്ടിട്ട് കാര്യമത്ര പന്തിയല്ല.<br />രമേശന് - 'ഗോപാലകൃഷ്ണാ ഞാന്‍ നിന്നെയന്വേഷിച്ചു വന്നതാടാ, കാശുണ്ടോ ഒരു നൂറുറുപ്യയെടുക്കാനായിട്ട്'?<br /><br />എന്റെ പോക്കറ്റിലെ നൂറുറുപ്യനോട്ട് അവന് നന്നായി നെഴലടിച്ചു കാണാം.നുണപറയാനും പറ്റില്ല.<br /><br />രമേശന് - 'വാടാ നമുക്കൊന്നുകൂടീട്ടു പോകാം,അമേരിക്കയും ഇറാഖും തമ്മിലുള്ള യുദ്ധത്തില്‍ രണ്ട് മലയാളികള്‍ക്ക് പരിക്കുണ്ട്.കവലേല് ഗംഭീര ചര്‍ച്ച നടക്കാ,ബുഷെന്തോ പ്രസ്താവനയിറക്കീട്ടുണ്ട്. നാളെ ബന്ദാകാനും സാദ്ധ്യതയുണ്ട്'.<br /><br />കഠിനഹൃദയം - മോനേ ഗോപാലകൃഷ്ണാ പോയി എല്ലാം ഒന്നറിഞ്ഞിട്ടുവാ, മോന്റെ നല്ല ഭാവിക്കായിട്ടല്ലേ,നാളെ ബന്ദുണ്ടോയെന്നൊന്നറിയുകയും ചെയ്യാലോ.<br /><br />കഥാന്ത്യം - ഗോപാലകൃഷ്ണന്റെ പോക്കറ്റില്‍ ഏന്തിനോക്കിക്കൊണ്ട് രമേശന് തോളില്‍ കയ്യിടുന്നു.'ലോല ഹൃദയമേ മാപ്പ്' എന്നു പറഞ്ഞുകൊണ്ട് തെക്കോട്ട് പോകേണ്ടിയിരുന്ന ഗോപാലകൃഷ്ണന് വടക്കോട്ട് തിരിയുന്നു. ബാക്കിയെല്ലാം ചിന്ത്യം.Siji vyloppillyhttp://www.blogger.com/profile/09618116601911168425noreply@blogger.com41tag:blogger.com,1999:blog-1860291313671724675.post-83657809106129201702006-12-06T15:06:00.000-05:002006-12-06T15:08:12.267-05:00മഞ്ഞുകാലംവളരെകാലങ്ങള്ക്കു ശേഷം ഒരുദിവസം അച്ഛമ്മയുടെ പ്രേതം എന്നെ കാണുവാനെത്തി.മുന്‍പൊക്കെ എന്നെ വിടാതെ പിന്തുടരാറുള്ള അച്ഛമ്മ നീണ്ടവര്‍ഷങ്ങള്‍ എന്നെ ശല്യപ്പെടുത്താതിരുന്നത് അപ്പോഴാണ് ഞാന്‍ ഓര്‍ത്തെടുത്തത്.പണ്ടെല്ലാം ഹോസ്റ്റലിന്റെ ചുവരുകള്‍ക്കുള്ളില്‍നിന്നെന്നോട് സംസാരിക്കുകയും,എഞ്ചിനീയറിങ്ങ് കോളേജിന്റെ വാകമരത്തണലിലിരുന്ന് പണ്ടത്തെകഥകള്‍ പറഞ്ഞുതരികയും ,ഉറക്കമൊഴിച്ചിരുന്നുപഠിക്കാറുണ്ടായിരുന്ന രാത്രികളില്‍ എനിക്കേറെ ഇഷ്ടമുണ്ടായിരുന്ന കപ്പലണ്ടിമിഠായി കുപ്പിയില്‍ നിന്നെടുത്തു തരികയും ചെയ്തിരുന്ന അച്ഛമ്മയുടെ പ്രേതം..എന്നെ സ്നേഹിച്ച് ബുദ്ധിമുട്ടിപ്പിക്കുകയും,വെറുപ്പുകൊണ്ട് കരയിപ്പിക്കുകയുംചെയ്ത് ഒരുരാത്രിയില്‍ മുറിവിട്ടിറങ്ങിപ്പോയതിനു ശേഷം ഇപ്പോഴാണത് വീണ്ടും അമേരിക്കയിലുള്ള ഞങ്ങളുടെ ഫ്ലാറ്റിലേക്ക് എന്നെത്തേടിവന്നിരിക്കുന്നത്.<br />'നീ എന്തെടുക്കുകയാണവിടെ? അച്ഛമ്മയുടെ ഉറച്ച സ്വരം സ്വീകരണമുറിയില്‍നിന്നും വന്നു.<br />ഞാനപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ തൊണ്ടവരണ്ടപ്പോള്‍ കുറച്ച് വെള്ളമെടുത്തുകുടിക്കുകയായിരുന്നു.<br /><br />'എന്തിനാണ് എന്നെ ബുദ്ധിമുട്ടിപ്പിക്കാന്‍ വീണ്ടും വന്നത്? ഞാന്‍ ചോദിച്ചു.<br /><br />അച്ഛമ്മയപ്പോള്‍ എന്റെ കല്ല്യാണ ആല്‍ബം അലമാരയില്‍നിന്നെടുത്ത് മറിച്ചുനോക്കുകയായിരുന്നു.<br /><br />'കല്ല്യാണത്തിനുമുമ്പ് നീയെന്റെ അസ്ഥിത്തറയില്‍ വന്ന് കുറച്ചുനേരം പ്രാര്‍ത്ഥിക്കുമെന്ന് ഞാന്‍ സ്വപ്നം കണ്ടു'. അച്ഛമ്മയുടെ വാക്കുകള്‍ ചിലമ്പിച്ചിരുന്നു.<br /><br />'പെട്ടന്നായിരുന്നു കല്ല്യാണം'<br />'എനിക്കറിയാം നിന്റമ്മ പറഞ്ഞിട്ടുണ്ടാകും അതൊന്നും വേണ്ടാന്ന്, ഒരുമ്പെട്ടോള്'...<br />അപ്പോള്‍ അച്ഛമ്മയും അമ്മയും തമ്മിലുണ്ടായിരുന്ന കുടുംബ യുദ്ധത്തിലെ ഒരു പോരാളിയായി ഞാനും മാറി.<br />'അമ്മയൊന്നും പറഞ്ഞിരുന്നില്ല'.<br /><br />അച്ഛമ്മയും അമ്മയും വീട്ടില്‍ വഴക്കു പതിവായിരുന്നു.എനിക്കു പത്തോപതിനൊന്നോ വയസ്സായപ്പോഴാണ് ഒരുദിവസം അമ്മ വഴക്കുമൂത്ത് കെട്ടിത്തൂങ്ങുവാനായി കയറെടുത്തതും ഞങ്ങള്‍ വാടകവീട്ടിലേക്ക് താമസം മാറ്റിയതും. പിന്നീട് ഹോസ്റ്റലിലേക്കുവരുന്ന ഉണ്ണിയപ്പം,മുറുക്ക്,അച്ചപ്പം എന്നിവയിലൂടെ അച്ഛമ്മയും ഞാനുമായുള്ള സ്നേഹം വളരുകയായിരുന്നു.ഇടക്കെല്ലാം അച്ഛമ്മ എന്നെക്കാണുവാനായി ഹോസ്റ്റലിലേക്ക് വരുമായിരുന്നു.അന്നേദിവസം എന്റെ കൂട്ടുകാരെല്ലാം അച്ഛമ്മയുടെ വരവ് ജനലിലൂടെ നോക്കി ആസ്വദിക്കുമായിരുന്നു.ആരേയും കൂസാതെ ഓട്ടോറിക്ഷയില്‍ നിന്നും ചാടിയിറങ്ങി വേഗത്തില്‍ നടന്നുവരുന്ന അച്ഛമ്മ എന്നെ പരിചയമുള്ളവരുടെ ഓര്‍മ്മകളിലിപ്പോഴുമുണ്ട്.എഞ്ചിനീയറിങ്ങിനു ചേര്‍ന്നകൊല്ലം ഞാന്‍ കോളേജു കാം പസ്സിലുള്ള ആല്‍മരത്തറയിലിരുന്ന് ജിമ്മിതോമസ്സുമായി സംസാരിക്കുകയായിരുന്നു.അപ്പോഴാണ് അച്ഛമ്മയുടെ വരവുണ്ടായത്.എന്നെ കണ്ടതും ഓട്ടോറിക്ഷ അവിടെ നിന്നു.<br />'നിന്റെ പേരെന്താടാ മോനെ'?<br />'ജിമ്മി'<br />'കൃസ്ത്യാനിയാണല്ലേ'?<br />'അതേ'<br />'വാടി മോളെ നമുക്ക് ഹോസ്റ്റലിലേക്കു പോകാം'. അച്ഛമ്മ പറഞ്ഞു.<br />ഞാനപ്പോള്‍ കയ്യുകൊണ്ടാഗ്യത്തില്‍ ജിമ്മിയോട് സ്ഥലം വിട്ടോളാന്‍ പറഞ്ഞു.അവന്റെ മുഖമപ്പോള്‍ ആകെ വിളറി വെളുത്തിരുന്നു.<br />ഹോസ്റ്റലിലേക്ക് ഞാനും അച്ഛമ്മയും നടന്നു.<br /><br />'എടീ നിന്റമ്മ ഇതറിഞ്ഞാല്‍ നിന്നെ ചതക്കും'<br />'ഏതറിഞ്ഞാല്‍ അച്ഛമ്മേ'<br />'നിന്റെ കൃസ്ത്യാനി ചെക്കനുമായുള്ളകൂട്ടുകെട്ട്'<br />'അവനെന്റെ കൂട്ടുകാരനാ അച്ഛമ്മേ'<br />'എടീ ആല്‍മരത്തറയിലിരുന്ന് കാലും ഞാത്തി ആട്ടിക്കൊണ്ട് വര്‍ത്തമാനം പറയുന്ന കൂട്ടുകെട്ട് ഇനി വേണ്ട'.<br />ഞാനൊന്നു പരുങ്ങിപ്പോയി.സത്യത്തില്‍ എനിക്കു ജിമ്മിയോടും ജിമ്മിക്കെന്നോടും നേരിയ ഒരു പ്രണയമുണ്ടായിരുന്നു.അവന് എന്നോടും ഞാന്‍ അവനോടും അതു തുറന്നു പറഞ്ഞിരുന്നില്ല.<br />അച്ഛമ്മയുടെ അന്നത്തെ സംസാരത്തോടെ ശൈശവദശ മാത്രം പിന്നിട്ടിരുന്ന എന്റെ മനസ്സിലെ പ്രണയം ചതഞ്ഞുപോയി.പിന്നീട് ഞാന്‍ ജിമ്മിയെ കാണാതിരിക്കാന്‍ വഴിമാറി നടന്നു.<br /><br />'എടീ കുഞ്ഞുമോളേ, ഇങ്ങോട്ടു വാടീ'.<br />അച്ഛമ്മ സ്വീകരണമുറിയിലിരുന്ന് എന്നെ വിളിക്കുകയാണ്.<br />'നിന്റെ ഭര്‍ത്താവ് നല്ല ഐശ്വര്യമുള്ളവനാണ്ട്ടാ'..<br />ഞാന്‍ ചിരിച്ചു.<br />എന്താ അവന്റെ പേര്?<br />'നന്ദകുമാര്‍'<br />അവനെപ്പോ ജോലികഴിഞ്ഞുവീട്ടില്‍ വരും?<br />'കമ്പനികാര്യത്തിനായി പുറത്തുപോയിരിക്കുകയാണ്.3 ദിവസം കഴിയും'.<br />അപ്പോ മൂന്നു ദിവസം ഞാനിവിടെ കാണും.<br /><br />ഞാനപ്പോള്‍ അച്ഛമ്മയുടെ പ്രേതത്തെ എങ്ങിനെയെങ്കിലും പുകച്ച് പുറത്തു ചാടിക്കണമെന്ന ചിന്തയിലായിരുന്നു.നാളെ എന്തെങ്കിലും വഴികണ്ടുപിടിക്കാമെന്നുകരുതി.<br />അച്ഛമ്മയപ്പോള്‍ ഞങ്ങളുടെ ഫ്ലാറ്റ് നടന്നുകാണുകയായിരുന്നു. വലിയ സ്ക്രീനുള്ള ടി.വി,കം പ്യൂട്ടര്‍,അലമാരപോലുള്ള ഫ്രിഡ്ജ് എന്നുവേണ്ട എല്ലാ സാധനങ്ങളും തൊട്ടു നോക്കി.<br />'ഇതൊന്നും നമ്മുടെ നാട്ടിലില്ല അല്ലേ കുഞ്ഞുമോളേ?'<br />ഇപ്പോ എല്ലാം കിട്ടും,നല്ല വിലകൊടുക്കണമെന്നു മാത്രം.<br />'നിന്റെ വീട് നല്ല ഭംഗിയുണ്ട്,പടങ്ങളില്‍ കാണുന്ന പോലെ'..<br />ഞാന്‍ ചിരിച്ചു.<br />അന്നുരാത്രി അച്ഛമ്മയും ഞാനും ഒരുപാട് സംസാരിച്ചു.രണ്ടു വര്‍ഷത്തിനുള്ളില്‍ ഞാന്‍ അന്നാണ് ഇത്രയധികം ഒരാളുമായി മലയാളത്തില്‍ സംസാരിക്കുന്നത്.എന്റെ മുടിയിഴകളില്‍ കൈകടത്തി അച്ഛമ്മ പതുക്കെ മാന്തിത്തന്നു.ഞാനപ്പോള്‍ അച്ഛമ്മയുടെ മടിയില്‍ കിടന്ന് പണ്ടത്തെ കഥകേട്ടു.<br />അന്നാദ്യമായ് കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കിടയില്‍ ചെറുതെങ്കിലും നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശമുണ്ടെന്നു ഞാന്‍ കണ്ടു.മയക്കത്തിലേക്ക് വഴുതിവീഴുമ്പോള്‍ അച്ഛമ്മ എന്നെ ചേര്‍ത്തുപിടിച്ച് നെറ്റിയിലൊരു കുഞ്ഞുമ്മ തരികയായിരുന്നു.<br />പിറ്റേന്ന് ഞങ്ങള്‍ വീട്ടിലേക്ക് കുറച്ചു സാധനങ്ങള്‍ വാങ്ങുവാനായി പുറത്തിറങ്ങി.കാറിലിരുന്ന് അച്ഛമ്മ വായ് തോരാതെ സംസാരിച്ചു.കാറില്‍ എപ്പോഴുമുണ്ടാകാറുള്ള കാതടപ്പിക്കുന്ന സംഗീതം അന്നുണ്ടായിരുന്നില്ല.<br />ആകാശമുട്ടെയുയര്‍ന്ന കെട്ടിടങ്ങള്‍,തീപ്പെട്ടിപ്പെട്ടിപോലെയൊഴുകുന്ന കാറുകള്‍,വേഗതയുടെമാത്രമായലോകം....<br />'ഇങ്ങനത്തെ വേഷം കെട്ടലു നിനക്കുവേണ്ടട്ട കുഞ്ഞുമോളെ'<br />മദാമമ്മാരുടെ കുഞ്ഞുടുപ്പുകള്‍ അച്ഛമ്മക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.<br />'മുട്ടറ്റം എറക്കല്ല്യാത്ത ഉടുവടകളിട്ട് നടക്കുന്നു ഓരോ ജന്തുക്കള്‍'..<br />അച്ഛമ്മ പിന്തിരിഞ്ഞു നോക്കിക്കൊണ്ട് പറഞ്ഞു.<br />ക്ഷമിച്ചു കളയെന്റെ അച്ഛമ്മേ..<br />അച്ഛമ്മയെന്നെയൊരു നോട്ടം നോക്കി.<br />അന്ന് തിരിച്ചുവരുമ്പോള്‍ ഞാനേറെ സന്തോഷവതിയായിരുന്നു.ഓരോരോ സംഭാഷണങ്ങളിലൂടെ എനിക്കും അച്ഛമ്മക്കും ഇടയിലുണ്ടായിരുന്ന സമാന്തരരേഖകളുടെ അടുപ്പം കൂടിക്കൂടി വന്നു.<br />'അച്ഛമ്മ എന്തേ ഇത്രേം കാലം എന്നെത്തേടാതിരുന്നത്'?<br />ഞാന്‍ ചോദിച്ചു.<br />'നിന്നെ ശല്യാക്കണ്ടാന്ന് കരുതീട്ടുതന്നെ'<br />'അപ്പോ ഇപ്പോള്‍ വന്നതോ'.<br />പെട്ടന്ന് അച്ഛമ്മയുടെ മുഖമിരുണ്ടു,മൂക്കിനുമുകളിലും ചെവിയോടുചേര്‍ന്നും ഉണ്ടായിരുന്ന രണ്ടുവലിയ പാലുണ്ണികളില്‍ രക്തചുവ പടര്‍ന്നു.കണ്ണുകള്‍ ഈര്‍പ്പം കൊണ്ടു.<br />'നിന്റച്ഛന് തറവാടു വില്ക്കാന് പോണ് കുഞ്ഞിമോളേ, അവനിനി അതൊന്നും നോക്കാന്‍ നേരോം കാലോം ഇല്ലാന്ന്'.<br />അച്ഛമ്മയുടെ കണ്ണുകള്‍ നിറയുന്നത് ജീവിതത്തിലാദ്യമായ് ഞാന്‍ കാണുകയാണ്.<br />ചെത്തിയും,ചെമ്പകവും,അയിനി മരങ്ങളും നിറഞ്ഞ തറവാട് എന്റെ ഓര്‍മ്മകളില്‍ നിറഞ്ഞു.<br />'മോള്‍ക്കങ്ങ് തിരിച്ചു വന്നുകൂടെ'?<br />അച്ഛമ്മ നിര്‍ത്താതെ കരഞ്ഞു തുടങ്ങി.<br />യുദ്ധത്തില്‍ രാജ്യവും,സ്വത്തുക്കളും നഷ്ടപ്പെട്ട് പിന്തിരിഞ്ഞോടുന്ന രാജാവിന്റെ ദൈന്യത വാക്കുകളായ് വീണ്ടും ചിതറി വീണു.<br />അച്ഛമ്മയുടെ കരച്ചിലിലൂര്‍ന്ന തിരമാലകള്‍ എന്റെ കണ്ണിലും വെള്ളത്തുള്ളികളെത്തെറുപ്പിച്ചു.ചുമരുചാരിനിന്ന് ഞാനും കരഞ്ഞുതുടങ്ങി.പിതൃക്കള്‍ എന്റെ തീരുമാനത്തെപ്പറ്റിയറിയാന്‍ ആകാംക്ഷയോടെ കാത്തിരുന്നു.<br />ഭാഗം 2<br />'അനു, ഏയ് അനു'..എന്തിനാ കിടന്നു കരയുന്നത്?ഭര്‍ത്താവ് തട്ടിവിളിച്ചു.<br />കരച്ചിലിന്റെ ശക്തിയാലെനിക്ക് ശ്വാസം മുട്ടുകയായിരുന്നു.<br />'രാത്രി ഓരോ സ്വപ്നം കണ്ട് മോങ്ങാനിരിക്കും,നാളെ വെളുപ്പിനെനിക്കെണീക്കണ്ടതാ നിനക്കിവിടെ കിടന്നുറങ്ങിയാല്‍ മതി'.<br />ഒന്ന് ഞെരങ്ങിക്കൊണ്ട് അദ്ദേഹം പിന്തിരിഞ്ഞു കിടന്നു.<br />ഭര്‍ത്താവിന്റെ കൂര്‍ക്കം വലിയുയര്‍ന്നപ്പോള്‍ പുതപ്പുമാറ്റി പുറത്തുകടന്നു.<br />മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു.വീട്ടിലേക്കൊന്ന് ഫോണ്‍ വിളിക്കണമെന്നു തോന്നി.അവിടെ ഇപ്പോള്‍ ഉച്ച സമയമായിരിക്കും.<br />അമ്മക്കു സഹായത്തിനായിവരുന്ന അമ്മായിയാണ് ഫോണെടുത്തത്<br />അമ്മയില്ലേ?<br />'ഇല്ല,മോള്‍ടച്ഛന്റെ വീട് വാങ്ങാനായിട്ട് ആരോവരുന്നുണ്ട്,അവര്‍ പട്ടാമ്പിയിലേക്ക് പോയിരിക്കുകയാണ്.ശരിയായാല്‍ നല്ല കാര്യം.'<br />അവള്‍ക്കപ്പോള്‍ കൈ കുഴയുന്നതായിത്തോന്നി.<br />'അവിടെയിപ്പോള്‍ ചൂടോ തണുപ്പോ മോളേ?'<br />പുറത്ത് കൊഴിയുന്ന മഞ്ഞിനെ നോക്കിയവള്‍ പറഞ്ഞു.<br />'ചൂട്'.<br />ഡിസംബര്‍ മാസല്ലേ അവിടെ തണുപ്പല്ലേ?<br />അമ്മായിക്കപ്പോ എല്ലാമറിയാലോ...പിന്നെയും അവര്‍ എന്തൊക്കെയോ ചോദിച്ചുകൊണ്ടിരുന്നു.<br />ഫോണ്‍ താഴെവെച്ചുകൊണ്ട് വെള്ളം കുറെയെടുത്തു കുടിച്ചു.<br />വീണ്ടും കിടപ്പുമുറിയിലെ ജനലിനടുത്തേക്കുനടന്നു.കര്ട്ടന് ഉയര്‍ത്തി പുറത്തേക്കുനോക്കി.കൊഴിയുന്ന മഞ്ഞും,ഉറങ്ങാത്ത നഗരവെളിച്ചവും മാത്രം.മുറ്റത്ത് ആകെയുള്ള കുഞ്ഞുമരത്തെയിളക്കുന്ന കാറ്റ് മഞ്ഞു കഷ്ണങ്ങളെ ജനല്‍ ചില്ലിലേക്കുകൊണ്ടുവന്നു.ആകാശം പഴയതുപോലെ വിളറിവെളുത്ത് ശ്യൂന്യമായിരിക്കുന്നു.Siji vyloppillyhttp://www.blogger.com/profile/09618116601911168425noreply@blogger.com25tag:blogger.com,1999:blog-1860291313671724675.post-32858449892823507822006-11-28T23:01:00.000-05:002006-11-28T23:13:14.138-05:00പ്രകൃതിയുടെ വരദാനങ്ങള്‍<a href="http://photos1.blogger.com/x/blogger2/7811/227086342000942/1600/527897/Gov-Amma-045.jpg"><img style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://photos1.blogger.com/x/blogger2/7811/227086342000942/320/169166/Gov-Amma-045.jpg" border="0" /></a><br /><div>മണ്ണിനെ സ്നേഹിച്ചാല്‍ മണ്ണ് തിരിച്ചുതരും എന്നൊരു പഴമൊഴിയുണ്ട്.ആധുനികയുഗത്തില്‍ മണ്ണിന്റെ പ്രാധാന്യം കുറഞ്ഞു വരികയാണ്ഭൂമിയെന്നതിലുപരികെട്ടിടങ്ങള്‍ പണിയുവാനൊരു സ്ഥലം എന്നതിലേക്ക് മണ്ണ് മാറിക്കൊണ്ടിരിക്കുകയാണ്.കുറച്ചു സ്ഥലത്തിനുള്ളില്‍ കൂടുതല്‍ വിളയിക്കുക എന്ന ത്വത്വവുമേന്തിക്കൊണ്ട് രാസവളപ്രയോഗത്തിലൂടെ നമ്മള് നടത്തുന്ന കൃഷി മണ്ണിന്റെ പ്രകൃതിദത്തമായ ഗുണങ്ങള്‍ നശിപ്പിക്കുന്നവയാണ്.<br />അമേരിക്കപോലുള്ള വികസിതരാജ്യങ്ങളില്‍<br />കിട്ടുന്ന ഭൂരിഭാഗം പച്ചക്കറികളും പഴങ്ങളും രാസവളങ്ങള്‍ പ്രയോഗിച്ചും ,ഹോര്മ്മോണുകള് കുത്തിവെപ്പിച്ചും,ജനിതക പരീക്ഷണങ്ങള്‍ നടത്തിയും കൃഷിചെയ്യുന്നവയാണ്.കുറച്ചു സാധാരണ ആപ്പിള്‍പഴങ്ങളും കുറച്ച് ഓര്‍ഗാനിക് ആപ്പിള്‍ പഴങ്ങളും നിങ്ങള്‍ ഒരു സ്ഥലത്തുവെച്ച് നിരീക്ഷിച്ചു നോക്കുക.സാധാരണ ആപ്പിള്‍ പഴങ്ങള്‍ ഒന്നോരണ്ടോ മാസത്തോളം കേടുകൂടാതെയിരിക്കുകയും ഓഗാനിക് രണ്ടാഴ്ച്ചക്കുള്ളില്‍ ചീഞ്ഞുപോകുന്നതായും കാണാന്‍ കഴിയും,ഈ ഒരു ചെറിയ കണ്ടെത്തലാണ് എന്നെ ചെറിയൊരു അടുക്കളത്തോട്ടമുണ്ടാക്കുവാന്‍ പ്രേരിപ്പിച്ചത്.സാധാരണക്കാരായ ഞങ്ങള്‍ക്ക് എപ്പോഴും പ്രകൃതിദത്തവസ്തുക്കള്‍ ഇത്രയും വിലകൊടുത്ത് വാങ്ങുവാന്‍ നിവൃത്തിയില്ല.പകരം സ്വന്തം തോട്ടത്തില്‍ നിന്ന് പറിച്ചെടുത്ത പച്ചക്കറികള്‍ കൊണ്ട് മാനസികാര്യോഗവും ശാരീരികാര്യോഗവും മെച്ചപ്പെടുത്തുവാന്‍ കഴിഞ്ഞു.<br />വളരെ കുറച്ചു സ്ഥലമേ ചെറിയ അടുക്കളതോട്ടത്തിനാവശ്യമുള്ളു.വള്ളിപയര്‍,പാവല്‍,അമരക്ക എന്നിവ അമേരിക്കയിലും ഇന്ത്യയിലും നന്നായി വളരുന്ന പച്ചക്കറികളാണ്.അമേരിക്കയില്‍ ഏറ്റവും സുഗമമായിവളരുന്ന ചെടിയാണ് തക്കാളി.ചീര,വെണ്ട,വഴുതിന,വെള്ളരി,കാപ്സിക്കം,മുളക് എന്നിവയും അങ്ങിനെത്തന്നെ,കുറച്ചുകൂടി സ്ഥലമുള്ളവര്‍ക്ക് മത്ത,കുമ്പളം എന്നിവ വച്ചുപിടിപ്പിക്കാവുന്നതാണ്.<br />ഇപ്രാവശ്യം ഞങ്ങളുടെതോട്ടത്തില്‍ ചുവന്നചീര,പയര്‍,തക്കാളി,വഴുതിന,വെള്ളരി,പാവല്‍,കാപ്സിക്കം,മുളക്,അമരക്ക എന്നിവ ധാരാളം വിളവുതന്നു.വേനല്‍ക്കാലമാസങ്ങളില്‍ കുറച്ചു പച്ചക്കറികള്‍ മാത്രമേ കടയില്‍ നിന്നും വാങ്ങിക്കേണ്ടി വരാറുള്ളു.നീര്‍വാര്‍ച്ചയും സൂര്യപ്രകാശവും നന്നായിയുള്ള സ്ഥലങ്ങളാകണം ഇതിനുവേണ്ടിതിരഞ്ഞെടുക്കേണ്ടത്.ഞങ്ങളെ സംബന്ധിച്ച് സ്ഥലപരിമിതിമൂലം വഴുതിന,കാപ്സിക്കം,മുളക് എന്നിവ ചട്ടിയില്‍ വളര്‍ത്താനേ സാധ്യമാകൂ.എങ്കിലും ചട്ടിയില്‍ നട്ട ഒരു വഴുതിനയില്‍ നിന്നുതന്നെ ഏകദേശം 12 കിലോയോളം കായ്കള്‍ കിട്ടി.അടുക്കളയില്‍ നിന്നും കറിക്കരിഞ്ഞു ബാക്കിവരുന്ന പച്ചക്കറികഷ്ണങ്ങള്‍,ചാണകം,വെയ്ക്കോല്‍,പുല്ലുകഷ്ണങ്ങള്‍ എന്നിവകൊണ്ട് കമ്പോസ്റ്റ് തയ്യാറാറക്കിയാണ് വളപ്രയോഗം നടത്തുന്നത്.സോപ്പുലായനിയുപയോഗിച്ച് കീടങ്ങളെതടയുന്നു.രണ്ടുനേരം വെള്ളമൊഴിക്കാന്‍ ശ്രമിക്കാറുണ്ട്.ചെടികള്‍ വളരുന്നതും പൂക്കുന്നതും കായ്ക്കുന്നതും കാണുന്നതിന്റെ സന്തോഷം ഒന്നു വേറെതന്നെയാണ്.ഒഴിവുസമയങ്ങളെ പ്രയോജനപ്പെടുത്തുകയും,കുറച്ചുപണം ലാഭിക്കുകയും ചെയ്യുന്ന ഒരു ഹോബിയായി ആര്‍ക്കും ഒരു ചെറിയ പച്ചക്കറിതോട്ടമുണ്ടാക്കാവുന്നതാണ്.ആരോഗ്യമുള്ള ശരീരമുണെങ്കിലേ സമ്പൂര്‍ണ്ണമായ ജീവിതമുണ്ടാവുകയുള്ളുവെന്നോര്‍ക്കുക.പ്രകൃതിയുടെ വരദാനങ്ങളെ നഷ്ടപ്പെടുത്താതിരിക്കുക.</div>Siji vyloppillyhttp://www.blogger.com/profile/09618116601911168425noreply@blogger.com8tag:blogger.com,1999:blog-1860291313671724675.post-70955189080055804242006-11-21T23:51:00.000-05:002006-11-21T23:53:35.457-05:00മഴക്കവിതകള്മഴ രണ്ടുവിധമാണെനിക്ക്.<br />ഒന്ന് ഇന്നലയുടെ മഴ<br />രണ്ട് ഇന്നിന്റെ മഴ<br />ചെളിവെള്ളത്തെ തെറിപ്പിച്ചും<br />ഇടിവെട്ടിക്കാതടപ്പിച്ചും<br />ചുരിദാറിനെ തുടയിലൊട്ടിച്ചും<br />ബസ്സ് സ്റ്റോപ്പില്‍ കാത്തുനിന്ന മഴ.<br />ബസ്സുവരുന്നുണ്ട് കുടചുരുക്കു..<br />പിന് വിളികളുയര്‍ന്നു.<br />കുഴികളില്‍ വീണും,കല്ലില്‍ തട്ടിയും<br />ശീതനടിച്ചും,മുകളിലേക്കുപ്പറക്കുന്ന-<br />ടര്‍പ്പാളയെ ശപിച്ചുകൊണ്ടൊരുമഴ.<br />ചേച്ചിയൊന്നുവേഗമിങ്ങിക്കേ..'കിളിപറഞ്ഞു'<br />നോട്ടം ഒട്ടിയൊലിച്ച ശരീരത്തിലേക്ക്.<br />ദ്ദെവത്തിന്റെനാട്ടില്‍ ഇത്രയും കുഴികളോ?<br />ബസ്സിറങ്ങിനടക്കേ സുഹൃത്തു പറഞ്ഞു.<br />'നല്ലതണുപ്പ്, മോളു വരു-<br />അമ്മചായതരാം ,മുളകു ബജിയുമുണ്ട്.<br />അമ്മ ചായക്കു തീകൂട്ടി.<br />പടിഞ്ഞാപ്പുറത്തെ പഞ്ചാരമാങ്ങപെറുക്കാന്‍-<br />അച്ഛന് കുടയെടുത്തു യാത്രയായി.<br />ഹര്ഷന്റെ പറമ്പില്‍ ഒരു തെങ്ങു വീണു,<br />തറവാട്ടിലെ കശുമാവൊടിയാറായി,<br />നാളികേരം വീണ് രണ്ടോടു പൊട്ടിയിട്ടുണ്ട്<br />അച്ഛന് നനഞ്ഞൊലിച്ചു വന്നു പറഞ്ഞു <br /><br />മൂന്നു ഗ്ലാസ്സിലായി പകര്‍ന്നചായയുമായമ്മ-<br />കടുപ്പമിത്തിരികൂടി,പാല്‍കുറവാണ്.<br />വരാന്തയിലേക്ക് കാലാടുന്ന കസേരകള്‍ വലിച്ചിട്ടു.<br />അച്ഛന് നാട്ടുകാര്യങ്ങള്‍ തുടങ്ങി വെച്ചു<br />അമ്മകേട്ടിരുന്ന് കറിക്കരിഞ്ഞു.<br />പുറത്ത് മരങ്ങളിലാടിക്കളിച്ച് മഴ..<br />തണുപ്പത്ത്,ചൂടുള്ള ഒരുമഴ..<br />മഴ രണ്ടു വിധമാണെനിക്ക്<br />സായിപ്പിന്റെ നാട്ടില്‍ നൂലുപോലുള്ളമഴ.<br />മഴപെയ്യാന്‍ സാദ്ധ്യതയുണ്ടെന്നറിയിക്കുന്ന ചാനലുകള്‍<br />കാര്‍പ്പെറ്റുനനയുന്നതിനാല്‍ വാതില്‍ തുറന്നില്ല<br />ഇടിയും മിന്നലും കണ്ടിട്ടുകാലം കുറേയായി<br />കാലാവസ്ഥയറിയാന്‍ കമ്പ്യൂട്ടര്‍ തുറന്നു<br />പത്തുദിവസം ചെറുതായിമഴപെയ്യും-<br />വെതര്‍ സെറ്റു പറഞ്ഞു..<br />പെയ്താലെന്ത്,പെയ്തില്ലങ്കിലെന്ത്.<br />കോഫീമേയ്ക്കറില്‍ കുറച്ചുവെള്ളമൊഴിച്ചുവച്ചു<br />മൂന്നുമിനിറ്റ്ടിനുള്ളില്‍ കാപ്പി റെഡി.<br />ഫോണെടുത്ത് കൂട്ടുകാരിയെവിളിച്ചു-<br />'എന്തൊരു നശിച്ച്മഴ'...<br />മഴയെനിക്കു രണ്ടു വിധമാണ്<br />ഒന്ന് ഇന്നലകളുടെ മഴ.<br />രണ്ട് ഇന്നിന്റെ മഴ.Siji vyloppillyhttp://www.blogger.com/profile/09618116601911168425noreply@blogger.com20tag:blogger.com,1999:blog-1860291313671724675.post-22103397727189729082006-11-19T14:42:00.000-05:002006-11-19T15:43:33.350-05:00മുറിവ്മീരക്ക് അത്ഭുതം തോന്നി.<br />'വലിച്ചു വിട്ടോളുമീര' ആധുനികനെന്ന ഭാവത്തില്‍ നരേന്ദ്രന് പറഞ്ഞു.<br />അവള് അയാളുടെ കയ്യില്‍ നിന്നും സിഗരറ്റു വാങ്ങി തിരിച്ചും മറിച്ചും നോക്കി.പിന്നീട് ഒന്നു മണ<br />ത്തു നോക്കിയതിനു ശേഷം തിരിച്ചെറിഞ്ഞു.<br />'ആദ്യ പുകയെടുപ്പിന് ഒരു നിഗൂഡതയുണ്ട് ആദ്യമായൊരു പെണ്ണിനെ അറിയുന്നതു പോലെ'.<br />അയാള്‍ അര്‍ഥം വച്ചു ചിരിച്ചു.<br />അവള് അതു ശ്രദ്ധിക്കതെ പുറത്തേക്കു നോക്കിയിരുന്നു.കാറില്‍ ജഗജിത് സിങ്ങിന്റെ ഗസല്‍ നിറഞ്ഞു.ജീവിതത്തെകുറിച്ചുള്ള അര്‍ഥം നിറഞ്ഞ വരികള്‍,പ്രണയത്തിന്റെയും,വിരഹത്തിന്റെയും,ബാല്യത്തിന്റേയും ഗന്ധം ഒഴുകുന്ന പാട്ടുകള്‍.<br />നരേന്ദ്രന് ആക്സിലേറ്ററില്‍ കാലമര്‍ത്തി കാറിന്റെ ഗതിയില്‍ മാത്രം ശ്രദ്ധിച്ചു.<br />നിനക്കിപ്പോള്‍ എത്ര വയസ്സായി?<br />ഇരുപത്തിയേഴ്.<br />ഭാര്യയുടെ വയസ്സറിയാത്ത ഭര്‍ത്താവല്ല താനെന്നു വരുത്തും വിധം പാട്ടിലെ ഒരു വരി മൂളി അയാള്‍ മുഖം മിനുക്കി.കല്ലുകളില്‍ തട്ടി കുലുങ്ങിയും ചെമ്മണ്ണിനെ ആകാശത്തേക്ക് പറപ്പിച്ചും കാറ് ഓടിക്കൊണ്ടിരുന്നു.<br /><br />ഭാഗം 2<br /><br />നരേന്ദ്രനപ്പോള്‍ ടെലസ്കോപ്പിലൂടെ ആകാശം നോക്കുകയായിരുന്നു.വാല്‍നക്ഷത്രത്തിന്റെ വരവ്,മറ്റുനക്ഷത്രങ്ങളുടെ സഞ്ചാരങ്ങള്‍..<br />അയാളുടെ കണ്ണുകള്‍ അവളെ മറ്റൊരു നക്ഷത്രമാക്കി.വളവുകള്‍,ഒടിവ്,മിനുസം..<br />നരേന്ദ്രന് മുരണ്ട് പുകതുപ്പിക്കൊണ്ട് ഗുഡ് സ് ട്രെയിനായി അവളുടെമുകളിലൂടെ കടന്നുപോയി.അവളപ്പോള്‍ ദിശയറിയാത്ത പാളത്തെപ്പോലെ വളവുകളും തിരിവുകളുമില്ലാതെ കിടന്നു..<br />അവള് അയാളുടെ ഷര്‍ട്ട് കഴുകി ഹാംഗറിലിട്ട് അഴയില്‍ കൊളുത്തി.പിന്നീട് പപ്പടം കനലിലേക്കിട്ട് കരിയെല്ലാം അടുപ്പിന്റെ വക്കില്‍ തല്ലിക്കളഞ്ഞു.രണ്ടു ദിവസത്തിനു മുമ്പ് മൊട്ടിട്ടു കണ്ട ചെമ്പകത്തിനു വെള്ളമൊഴിച്ചു.സുന്ദരി ടി.വിയില്‍ നമസ്കാരം പറഞ്ഞപ്പോള്‍ അവളുടെ ഒരു ദിവസം അവസാനിച്ചിരുന്നു.നീല നിറത്തിലുള്ള കമ്പിളി പുതച്ചവള്‍ ഉറങ്ങാന്‍ കിടന്നു.നരേന്ദ്രനപ്പോള്‍ ടെറസ്സില്‍ വാല് നക്ഷത്രത്തെ നോക്കിയിരിക്കുകയായിരുന്നു.<br /><br />ഭാഗം 3<br /><br /><br />വയറിനുള്ളില്‍ വളരുന്ന മുകുളത്തിന്റെ അനക്കം കേട്ട് വലിയൊരു ഞെട്ടലോടെ അന്നുകഴിച്ചിരുന്ന ചോറു മുഴുവന്‍ മണ്ണിലേക്കു ചര്‍ദ്ദിച്ചു.<br />'നീ ഈ ഭൂമിയിലേക്കുള്ള വഴിയറിയണോ?കാലുകള്‍ തളരും,തൊണ്ടവരളും,കണ്ണുകള്‍ യുദ്ധഭൂമി കണ്ടു നനയും.അവള് ചര്‍ദ്ദിയുടെ ഭൂപടത്തെ നോക്കി ദയനീയതയോടെ പറഞ്ഞു.<br />വളരെക്കാലമായി അടച്ചു വെച്ചിരുന്ന ഡയറി പൊടിതട്ടിയെടുത്ത് പേജുകള്‍ ഒന്നൊന്നായിമറിച്ചു.<br />ഒന്നാം പേജില്‍ വസന്തം,രണ്ടാം പേജില്‍ ശിശിരം,മൂന്നാം പേജില്‍ വരള്‍ച്ച.നാലാം പേജില്‍ കാമുകനോടൊപ്പം ഒളിച്ചോടിയ അമ്മയുടെ പകുതി ഭാഗം വെട്ടി മാറ്റിയ ഫോട്ടോ.<br />പകുതിയില്‍ അവള്ക്കുനല്കിയ സ്നേഹവും മറ്റുപകുതിയില്‍ വേദനയും അപമാനവും.<br />'കാഴ്ച്ചക്ക് ഇഷ്ടമില്ലാത്തത് വെട്ടിനീക്കണം' അച്ഛന്റെ ക്ഷീണിച്ച സ്വരം.<br />അതൊന്നും വായിക്കാനോ,കാണാനോ അല്ല ഡയറി തുറന്നത്.<br />അവള് ഒരു പൂവ് വരക്കാന്‍ തുടങ്ങി.<br /><br />കാറ്റിനൊത്ത് തലയിളക്കുന്ന ഒരു നാട്ടു പൂവ്.വര്‍ണ്ണങ്ങള്‍ കോരിച്ചൊരിയാന്‍ ചായക്കൂട്ടുകളില്ലായിരുന്നു.<br />അതിനടിയിലായവള്‍ എഴുത്തുടങ്ങി.<br />'അമ്മയുടെ മകന് ഒരുദിവസം ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്തുവരും.ഞാന്‍ നിനക്ക് വസന്തത്തിലെ ഏറ്റവും മണമുള്ള പൂവിന്റെ പേരു നല്‍കും.കാറ്റേറ്റ് നീ തലകുണുക്കുമ്പോള്‍ ആരും പറിച്ചെടുക്കാതിരിക്കാന്‍ സ്നേഹത്തിന്റെ ഇരുമ്പുവേലികെട്ടും'.<br />അവളുടെ കണ്ണില്‍ നിന്ന് ഒരു കണ്ണുനീര് അടര്‍ന്നു വീണ് അക്ഷരങ്ങളെ നനച്ചു.അവള് ആ പേജിനെ കെട്ടിപ്പിടിച്ചു കിടന്നു.<br />കോളിങ്ങുബെല്ലിന്റെ തുരുതുരായുള്ള ബെല്ലടികേട്ടാണ് വാതില്‍ തുറന്നത്.<br />ഒരു ചിരിയോടെ നരേന്ദ്രന്.<br />അയാളുടെ ഷര്‍ട്ടിനു സ്തീകളുടെ പെര്‍ഫ്യൂമിന്റെ മണം.<br />അവള് പുറം വെളിച്ചത്തിലേക്കുനോക്കാതെ വേഗം വാതിലടച്ചു.<br />'എന്റെ വയറ്റില്‍ നമ്മുടെ കുഞ്ഞു വളരുന്നു.ചോറുകഴിക്കവേ അവള് അയാളോടു പറഞ്ഞു.അയാള്‍ ചോറുണ്ണല് പകുതിയില്‍ നിര്‍ത്തി അവാര്‍ഡിനുവേണ്ടി പ്രബന്ധമെഴുതാന്‍ കോണിപ്പടികള്‍ കയറി.<br /><br />ഭാഗം 4<br />ആശുപത്രിക്കിടക്കയില്‍ കിടന്ന് അവള് വയര്‍ തലോടി പറഞ്ഞു.<br />'ഇനി നിനക്ക് പുറത്തേക്കുള്ള വാതില്‍ നോക്കി കഷ്ടപ്പെടേണ്ട.കണ്ണുനീര് ഒരു പെരുമഴയായി.<br />നേഴ് സ് അവളോടു ചോദിച്ചു."എന്തിനേ ഇതു ചെയ്തത്,ഒരു കുഞ്ഞിനെ കളയാന്‍ ഇത്രയ്ക്കു പ്രാരബ്ദക്കാരിയാണോ'?<br />അവള് ചിരിച്ചു.<br />കറുപ്പും വെളുപ്പും നിറമുള്ള ക്യാപ്സൂളുകള് ജീവിതവും മരണവും പോലെ കുപ്പികളിലിരുന്നു പല്ലിളിച്ചു.<br />'കറുത്ത ക്യാപ്സൂളാണു കഴിക്കേണ്ടത്.വെളുത്തത് ഒരു കാരണവശാലും കഴിച്ചുകൂടാ.ഏഴു ദിവസം കഴിഞ്ഞു മാത്രം കെട്ടോ' നേഴ്സുപറഞ്ഞു.<br />'അപ്പോള്‍ വെളുപ്പ് നിറം കാണിച്ചു പറ്റിക്കുകയാണല്ലേ? കറുപ്പ് നിറം കാണിച്ച് അത്ഭുതപ്പെടുത്തുകയും..ഇന്ദ്രജാലക്കാരന്'...<br />നേഴ് സ് രോഗിയുടെ മാനസ്സികനിലയറിഞ്ഞുകൊണ്ട് ദുഖഭാവത്തോടെ ചിരിച്ചു.<br />ആശുപത്രിയില്‍ വലിയൊരു തുക ബില്ലടച്ചുകൊണ്ട് അവള് പുറത്തേക്കിറങ്ങവേ ലിപ്സ്റ്റിക്കിട്ട സുന്ദരി ഒരു പാക്കറ്റും ഒരു കുല പൂവും സമ്മാനിച്ചു.<br /><br />'ഇനിയും വരാം' അവള് അതു വാങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു. പെണ്‍കുട്ടി അവള്‍ക്കു ശുഭദിനമാശംസിച്ചു.<br />പടികളിറങ്ങുമ്പോള്‍ അവള്‍ക്കു ചിരിപൊട്ടി.ആദ്യം കണ്ട ഓട്ടോ റിക്ഷയെ കയ്യുകാണിച്ചു നിര്‍ത്തി പിന്നീട് അയാളോട് പോയ്ക്കോളാന്‍ പറഞ്ഞു.അയാള്‍ അവളെ ക്രൂരമായ് നോക്കി.<br />അവള് ചിരിച്ചു.<br />പിന്നീടവള്‍ ചിരിച്ചു ചിരിച്ച് റോഡുമുറിച്ചുകടന്ന്,എല്ലാ പരസ്യ ബോര്‍ഡുകളേയും താണ്ടി കടല്‍ പോലെയിരമ്പുന്ന നഗര മദ്ധ്യത്തിലേക്ക് ഒരു മത്സ്യകന്യകയെപ്പോലെയിറങ്ങിപ്പോയി.പിന്നെ അവളെ ആരും കണ്ടിട്ടേയില്ല.Siji vyloppillyhttp://www.blogger.com/profile/09618116601911168425noreply@blogger.com13tag:blogger.com,1999:blog-1860291313671724675.post-87020776982773488932006-11-13T22:15:00.000-05:002006-11-19T14:55:10.911-05:00ദൂരത്തെ കുറിച്ച്...ഒരു മലയാളം ബ്ലോഗ് തുടങ്ങുക എന്നത് വളരെ നാളായി ആഗ്രഹിക്കുന്ന ഒരു കാര്യമാണ്.മലയാളം ബിരുദാനന്തരബിരുദധാരി എന്നൊരു സര്‍ട്ടിഫിക്കറ്റ് ഇപ്പോഴും എന്റെ മേശവലിപ്പില്‍ ഉറങ്ങികിടപ്പുണ്ട്.എല്ലാ മറുനാടന്‍ മലയാളികളുടെ പോലെത്തന്നെ എന്റെ ഹൃദയവും ഓമ്മകളും ഒറ്റപ്പെടലും നിറഞ്ഞ വലിയൊരു തടാകമാണ്.തിരയനക്കങ്ങള്‍ ഒന്നുംതന്നെയില്ലാത്ത തടാകത്തിന്റെ ഓമ്മക്കുറിപ്പുകളും, വര്‍ഷവും വേനലും മാറി മാറി വന്ന് തന്ന ചൂടും തണുപ്പും അവയില്‍ നിന്ന് പിറന്ന കുറെ കുറിപ്പുകളും....ഗ്രഹാതുരത്വത്തിന്റെ നനവുള്ള എന്റെ ലോകത്തേക്കു സ്വാഗതം.<br /><br /><br />കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് കടലാസും പേനയുമില്ലാത്ത ഒരെഴുത്തിനെ കുറിച്ച് ഞാന്‍ ഓത്തിട്ടേയില്ലായിരുന്നു.വിവാഹത്തിനു ശേഷമാണ് കം പ്യൂട്ടറിനെ പരിചയപ്പെട്ടത്.ചൂടുള്ള ചായക്കുമുമ്പില്‍ ചടഞ്ഞിരുന്നു വായിച്ചിരുന്ന മാത്ര്ഭൂമി പത്രത്തെ എല്ലായിപ്പോഴും 'മിസ്സ്' ചെയ്തിരുന്നു.ആവിപറക്കുന്ന ചായയും പുതിയ കടലാസിന്റെ മണവും എന്റെ പ്രിയപ്പെട്ട പ്രഭാത വിഭവമായിരുന്നു.അമേരിക്കയിലെത്തിയ ആദ്യനാളുകളില്‍ ഞാനതോര്‍ത്ത് വിമ്മിഷ്ടപ്പെട്ടിരുന്നു.കം പ്യൂട്ടറും ഞാനും ആദ്യമെല്ലാം വളരെ ശത്രുതയിലായിരുന്നു.അവസാനം കണ്ടെടുത്ത കുറെ മലയാളം പത്രങ്ങളും മാസികകളും എന്നെ ഓണ്‍ലെന്‍ ശത്രുവുമായി അടുപ്പിച്ചു.ഏകാന്തതുയുടെ വര്‍ഷങ്ങളായിരുന്നുവത് എനിക്കാണെങ്കില്‍ അധികം സുഹൃത്തുക്കളൊന്നുമുണ്ടായിരുന്നില്ല.ആങ്ങിനെ ഞങ്ങളുടെ ബന്ധം വളരുകയായിരുന്നു.ഇപ്പോള്‍ കം പ്യൂട്ടറില്ലാത്ത ഇരുളടഞ്ഞ ഒരു ലോകത്തെ കുറിച്ച് എനിക്ക് ആലോചിക്കാനേ വയ്യ.അങ്ങിനെ ഒരു ദിവസം കുറെ മലയാളം ബ്ലോഗുകള്‍ കാണാനിടയായി.കലാപരമായി കഴിവുളള ഇത്രയധികം ആളുകള്‍ നമുക്കിടയിലുണ്ടെന്ന് കണ്ട് അസൂയകലര്‍ന്ന അത്ഭുതമാണു വന്നത്.എല്ലാ ബ്ലോഗുകള്‍ക്കു പിന്നിലും കഴിവുള്ള,അര്‍പ്പണ മനോഭാവമുള്ള ഒരു മനസ്സുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു.അങ്ങിനെയാണു ഞാനും ഒരു ബ്ലോഗു തുടങ്ങണമെന്നു വച്ചത്.ഇംഗ്ലീഷിനേക്കാള്‍ എനിക്കു സംവദിക്കാന്‍ കഴിവുള്ള ഭാഷ മലയാളം തന്നെയാണ്.ഞാന്‍ പഠിച്ചതും പഠിപ്പിച്ചതും മലയാളമാണ്. അങ്ങിനെയാണു 'ദൂരം' പിറവികൊണ്ടത് ...ഭൂതകാലത്തുനിന്നും വളരെ ദൂരം മുമ്പോട്ടു പോയി ഭാഷയും സംസ്കാരവും വ്യത്യസ്തമായ ഒരു നാട്ടില്‍ ജീവിക്കാനാണു വിധി അനുവദിച്ചത് .ഒരു പക്ഷേ അതു കൊണ്ടുതന്നെയായിരിക്കണം എന്റെ ഓമ്മകളെല്ലാം തന്നെ കെട്ടുപിണഞ്ഞുകിടക്കുന്നത് സന്തോഷവും സമാധാനവും നിറഞ്ഞ എണ്‍പതുകളിലും തൊണ്ണൂറുകളിലുമാണ്.അവിടന്നങ്ങോട്ടുളള ജീവിതത്തിന്റെ ദൂരമാണ് ഈ ബ്ലോഗ്.സത്യത്തില്‍ ഇതൊരു സ്വകാര്യമല്ലാത്ത ഡയറിക്കുറുപ്പുകളാണ്.Siji vyloppillyhttp://www.blogger.com/profile/09618116601911168425noreply@blogger.com8